tag:blogger.com,1999:blog-86630136722128887962024-02-07T09:44:22.309-08:00ഉള്ളത് പറഞ്ഞാല്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger238125tag:blogger.com,1999:blog-8663013672212888796.post-43149665842311944052014-09-07T09:56:00.001-07:002014-09-07T09:56:17.767-07:00Manoj Murder; RSS workers post death Death threat on Facebook- Special E...<iframe allowfullscreen="" frameborder="0" height="270" src="//www.youtube.com/embed/QFG75A7J2mE" width="480"></iframe>manoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.com0tag:blogger.com,1999:blog-8663013672212888796.post-26343207779665874182014-05-18T11:53:00.000-07:002014-05-18T11:53:02.692-07:00രാഷ്ട്രീയത്തിലെ സം"പൂജ്യന്‍"മാര്‍<div dir="ltr" style="text-align: left;" trbidi="on">
പൂജ്യം എവിടെ നില്ക്കുന്നു എന്നതിലാണ് കാര്യം. വലത്തും ഇടത്തുമുള്ള പൂജ്യത്തിന്റെ വിലവ്യത്യാസം മനസിലാക്കിയിട്ടുണ്ട്. എന്നാല്‍, നടുവിലെ പൂജ്യം വിലയില്ലാത്തതാണ് എന്ന് ഇപ്പോള്‍ തെളിഞ്ഞു. 1984ല്‍ അച്ഛന് നയിച്ച കോണ്‍ഗ്രസിന് കിട്ടിയത് 404 സീറ്റ്. 2014ല്‍ മകന് നേതാവായപ്പോള്‍ സീറ്റിന്റെ എണ്ണത്തില്‍നിന്ന് പൂജ്യം കുറഞ്ഞു 44 ആയി. രാജീവും രാഹുലും തമ്മിലുള്ള വ്യത്യാസം ഒരു പൂജ്യത്തിന്റേതുമാത്രമാണ് എന്നുസാരം. അതുകൊണ്ട് കോണ്‍ഗ്രസിനെ അങ്ങനെ എഴുതിത്തള്ളിയിട്ടുകാര്യമില്ല.<br /><br />മോഡി വന്‍ മോടിയിലാണ് എന്നതു ശരിതന്നെ. നന്ദി പറയേണ്ടത് മന്മോഹന് നയിച്ച ഭരണത്തോടും രാഹുല്‍ നയിച്ച കോണ്‍ഗ്രസിനോടുമാണ്. ശാക്തീകരണം ആ വഴിയാണ് വന്നത്. പത്തുകൊല്ലം ഭരിച്ച് ചീഞ്ഞളിഞ്ഞ കോണ്‍ഗ്രസിനെ തോണ്ടിയെറിയാന്‍ ജനം കാത്തിരിക്കയായിരുന്നു. പകരക്കാരനായി വെളുത്ത താടിയും ഇസ്തിരി ചുളിയാത്ത കുര്‍ത്തയുംകൊണ്ട് മോഡി വന്നപ്പോള്‍ ഒന്ന് പരീക്ഷിക്കാമെന്ന് കുറെപ്പേര് കരുതി. താടി വന്നാലും തലേക്കെട്ടു വന്നാലും ഭരിക്കുന്നത് വേറെ ചിലരാണ്. കോര്‍പറേറ്റുകള്‍ എന്നാണ് യഥാര്‍ഥ ഭരണാധികാരികളുടെ പുതിയ പേര്. പത്തുകൊല്ലം മന്‍മോഹനെക്കാണ്ട് എല്ലുമുറിയെ പണിയെടുപ്പിച്ചു. ഇനി ആ പാവത്തിന് ആവതില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പുതിയ ജോലിക്കാരനെ കണ്ടെത്തി- അത്രതന്നെ. കോണ്‍ഗ്രസിന് കിട്ടിയ കോര്‍പറേറ്റ് സ്നേഹം വഴിതിരിഞ്ഞൊഴുകിയപ്പോള്‍ കാക്ക കുളിച്ച് കൊക്കായി. ചുടുചോര മണക്കുന്ന ഗുജറാത്തിന്റെ നായകനെ വികാസ് പുരുഷുവാക്കി. ഇതിലും വലിയ മോഡിമാര്‍ മുമ്പുംവന്നു. ഇന്ന് പല്ലുകൊഴിഞ്ഞെങ്കിലും അദ്വാന്‍ജി ഒരുകാലത്ത് മരണത്തിന്റെ രഥയാത്ര നയിച്ചിട്ടുണ്ട്. ആജീവനാന്ത ആര്‍എസ്എസാണ് അടല്‍ബിഹാരി. ആറുകൊല്ലം അടലും അദ്വാനിയും ഡല്‍ഹിയിലിരുന്ന് ഭരണക്കര്‍സേവ നടത്തിയപ്പോള്‍ രാജ്യത്ത് പാലുംതേനും ഒഴുകിയിരുന്നില്ല. ശവപ്പെട്ടിക്കച്ചവടത്തില്‍പോലും കമീഷന് പറ്റുകയാണ് ചെയ്തത്. അന്ന് മനംമടുത്തും സൈ്വരംകെട്ടുമാണ് ജനം ഇറക്കിവിട്ടത്. <br /><br />കോര്‍പറേറ്റ് സേവാ രസായനമാണ് മോഡിയും മാഡവും കഴിക്കുന്നത്. പെട്രോള്‍വില കൂട്ടുകയും പിച്ചച്ചട്ടിയില്‍ കൈയിടുകയുമെന്നതാണ് അത് കഴിച്ചാലത്തെ സൈഡ് ഇഫക്ട്. എന്തായാലും കോണ്‍ഗ്രസില്‍ മോഡിയോട് നന്ദി പറയാന്‍ ബാധ്യതയുള്ള ഒരാളെങ്കിലും ശേഷിക്കുന്നുണ്ട്. സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. ഇനി യുഡിഎഫ് സര്‍ക്കാരിന്റെ പടിവാതിലില്‍ മോഡിയാണ് രക്ഷകന് എന്ന് എഴുതിവയ്ക്കണം. വടക്ക് കോണ്‍ഗ്രസ് വിരുദ്ധ കൊടുങ്കാറ്റിനൊപ്പം വര്‍ഗീയതയുടെ ചുഴലികൂടി വന്നപ്പോള്‍ കേരളത്തിലെ ചില ഹൃദയങ്ങളും മൃദുലവികാരതരളിതങ്ങളായി. മോഡി വന്നാലെന്താ എന്ന് ഒരു കൂട്ടര്; രാജേട്ടന് പോയാലെന്താ എന്ന് മറ്റു ചിലര്‍. കാവിപ്പെട്ടിയില്‍ കുറെ വോട്ട് അങ്ങനെ വീണു. സ്വന്തം വോട്ട് കച്ചവടം നടത്താന്‍ ആര്‍എസ്എസിന് പരമസുഖമായി. കൂടുവിട്ട് കൂടുമാറി നാറി നാനാവിധമായവര്‍ക്കുപോലും വിലകൊടുത്ത വോട്ടും ജാതിപറഞ്ഞ വോട്ടും ഗ്ലൂക്കോസായി. ഒരു ഭാഗത്ത് തലയില്‍ മുണ്ടിട്ട് കച്ചവടം. മറുഭാഗത്ത് മോഡിപ്പേടി വിതച്ച്, കോണ്‍ഗ്രസല്ലാതെ വേറാരുണ്ട് രക്ഷിക്കാന്‍ എന്ന ചോദ്യം. അമ്മയുടെയും മോന്റെയും പാര്‍ടി വടക്ക് പൊട്ടിപ്പൊളിഞ്ഞ വിവരമറിയാത്തവര്‍ മോഡിയെപ്പേടിച്ച് കൈപ്പത്തിക്ക് കുത്തി. അങ്ങനെ പന്ത്രണ്ടു സീറ്റുമായി ഉമ്മന്‍ചാണ്ടിക്ക് തല്ക്കാല രക്ഷ. തെരഞ്ഞെടുപ്പ് ഫലം തന്റെ ഭരണത്തിന്റെ വിജയമെന്ന് ഉമ്മന്‍ചാണ്ടി. അതുതന്നെ സരിതയ്ക്കും പറയാം; സലിംരാജിനും പറയാം. സരിതയ്ക്കെതിരെ പ്രതിപക്ഷം നടത്തിയ കുറ്റപ്പെടുത്തലുകള്‍ക്കുള്ള മറുപടിയാണ് വേണുഗോപാലിന്റെ വിജയമെന്ന് ആലപ്പുഴയിലെ ഷുക്കൂറെങ്കിലും പറയേണ്ടതായിരുന്നു. തന്നെയും കരിക്കിനെയും അപമാനിച്ചവര്‍ക്കുള്ള മറുപടിയാണ് മാവേലിക്കരക്കാര്‍ കൊടുത്തതെന്ന് ശാലുമേനോന് നിശ്ചയമായും അഭിമാനിക്കാം. തന്നെയും ഉമ്മന്‍ചാണ്ടിയെയും ചേര്‍ത്തുവച്ച് കേസ് സിബിഐക്കു വിട്ട ഹൈക്കോടതിക്കാണ് ജനങ്ങള്‍ തിരിച്ചടി നല്‍കിയതെന്ന് സലിംരാജിന്റെ അവകാശവാദവും ഉയരേണ്ടതാണ്. <br /><br />*<br /><br />തെരഞ്ഞെടുപ്പ് സാമര്‍ഥ്യത്തിന്റെ കളികൂടിയാണ് എന്ന് ഉമ്മന്‍ചാണ്ടി നല്ലപോലെ പഠിച്ചിട്ടുണ്ട്. വോട്ടു വില്‍ക്കുന്ന കടകളില്‍ പറ്റുവരവ് പണ്ടേ തുടങ്ങിയിട്ടുമുണ്ട്. ന്യൂനപക്ഷത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തവര്‍ക്ക് കോണ്‍ഗ്രസിന്റെ സഹവാസംകൊണ്ട് പലവഴിക്കും ലാഭം വരുന്നു. മകാരപ്പത്രങ്ങളും മകാരച്ചാനലുകളും നാട്ടിലുള്ളതുകൊണ്ട് ഒന്നും നാട്ടുകാര്‍ അറിയില്ല എന്ന സൗകര്യം. രാഷ്ട്രീയ സാഹചര്യങ്ങളാകെ എതിരായാലും വോട്ടില്‍ കുറവുവരില്ല. ഹൈക്കമാന്‍ഡില്‍നിന്ന് അന്പതുകോടി വന്നു. രണ്ടുവീതം കൈപ്പത്തിക്കാര്‍ക്കും ഒന്നുവീതം അല്ലാത്തവര്‍ക്കും ചാക്കിലിട്ടുകൊടുത്തത് ആദര്‍ശധീരന്‍തന്നെ. വീതംവയ്പിന്റെ കൂലിയായി പത്തു കോടി ഇന്ദിരാഭവനിലും എത്തി. സര്‍ക്കാര്‍വക മകാരപ്പത്രങ്ങള്‍ക്ക് കോഴയും കിട്ടി. സര്‍ക്കാര്‍നിരക്കിന്റെ മൂന്നിരട്ടി കൊടുത്ത് മാതൃഭൂമിക്കും മനോരമയ്ക്കും മുഴുപ്പേജ് പരസ്യം. പണം പറ്റിയവര്‍ക്ക് ഉമ്മന്‍ചാണ്ടി പടച്ചോനായി. അടിയൊഴുക്കിലായിരുന്നു പ്രതീക്ഷ. പലതും അങ്ങനെ ഒഴുക്കിയെടുക്കുകയും ചെയ്തു. എല്ലാംകഴിഞ്ഞ് ഫലംവന്നപ്പോള്‍ എട്ടിടത്തെങ്കിലും എല്‍ഡിഎഫ് ജയിച്ചത് മഹാത്ഭുതംതന്നെ. എന്നിട്ടിപ്പോള്‍ ചര്‍ച്ച, ഇടതുപക്ഷം എന്തുകൊണ്ട് മേല്‍ക്കൈ നേടിയില്ല എന്നാണ്. നാലില്‍നിന്ന് സീറ്റിന്റെ എണ്ണം എട്ടാക്കിയത് മുന്നേറ്റമല്ലപോലും. <br /><br />തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഒരു രാഷ്ട്രീയവിഷയംപോലും ചര്‍ച്ചയ്ക്കെടുക്കരുതെന്ന് വാശികാണിച്ചവര്‍, എന്തുപറ്റി ഇടതുപക്ഷത്തിന് എന്ന ചോദ്യവുമായി ഇറങ്ങിയിരിക്കുന്നു. നശിച്ചുപോകാന്‍ ശാപംചൊരിഞ്ഞവര്‍ക്ക് ഇടതുപക്ഷം "പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല" എന്ന സങ്കടം. കോണ്‍ഗ്രസും ലീഗും മാണികേരളയും ജാതി-മത ശക്തികളും അണിനിരന്ന യുഡിഎഫിന് എണ്ണംകൊണ്ടുള്ള വമ്പുണ്ടെന്നത് നേര്. ഹിന്ദുവും മുസ്ലിമും മത്സരിച്ചാല്‍ ഹിന്ദു ജയിക്കുമെന്നതാണ് മോഡിയുടെ കണക്ക്. അതേ കണക്ക് മറ്റൊരു തരത്തില്‍ ഉമ്മന്‍ചാണ്ടി പ്രയോഗിക്കുമ്പോള്‍, ചെറുത്ത് നാല്‍പ്പതുശതമാനത്തിലധികം വോട്ടും എട്ടുസീറ്റും നേടിയതുതന്നെ ഇടതുപക്ഷത്തിന്റെ വിജയം. വോട്ടിലും സീറ്റിലും നേരിയ വ്യത്യാസമേ വന്നിട്ടുള്ളൂ. വടകരയില്‍ മുല്ലപ്പള്ളിക്ക് തോറ്റ ജയമാണ്. യഥാര്‍ഥ ഇടതുപക്ഷം ഉണ്ടാക്കാന്‍ പോയവരെ മഷിയിട്ടുനോക്കിയിട്ടും കാണാനില്ല-അവരുടെ വാക്കും വോട്ടും കോണ്‍ഗ്രസ് വിഴുങ്ങി. മോഡിയെ പേടിച്ച് ജയിപ്പിക്കണമെന്നു പറയാന്‍ ഇനി ഒരു കോണ്‍ഗ്രസ്തന്നെ ഇല്ല എന്നായി. അപ്പോഴും നട്ടെല്ലുനിവര്‍ത്തി നില്ക്കാന് ഇടതുപക്ഷമേ ഉണ്ടാകൂ എന്ന തിരിച്ചറിവിന്റെ നാളുകളാണിനി. എന്തായാലും ലോക്സഭയില്‍ചെന്ന് രാഹുല്‍ജിക്ക് സിന്ദാബാദ് വിളിക്കാനും ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയില്‍ കൊണ്ടുനടക്കാനും ഒരു പ്രേമചന്ദ്രനെ കിട്ടിയതില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം. നാറ്റം പരസ്പരം അറിയാനിടയില്ല. <br /><br />*<br /><br />ആര്‍എംപിയുടെ വിപ്ലവനാമത്തിന് ആര്‍ഐപി എന്ന പരിണാമം വന്നു. റസ്റ്റ് ഇന്‍ പീസ്. അവതാരലക്ഷ്യം പൂര്‍ത്തിയാക്കി മുല്ലപ്പള്ളിയില്‍ വിലയിക്കാനുള്ള സമയമായി. ജീവിച്ചിരുന്ന ചന്ദ്രശേഖരന് ഇരുപത്തിരണ്ടായിരം വോട്ടുകൊടുത്ത വടകരക്കാര്‍ ചന്ദ്രശേഖരന്റെ പാര്‍ടിക്ക് പതിനേഴായിരമേ കൊടുത്തുള്ളൂ. "ഇടതുപക്ഷ ഐക്യമുന്നണി"യായിട്ടും ജമാ അത്തെ ഇസ്ലാമി പിന്തുണയുണ്ടായിട്ടും ഒരുകൂട്ടം റെഡ് ഫ്ളാഗുകാരും എസ്യുസിഐയും പിന്തുണച്ചിട്ടും രമയുടെ പാര്‍ടിക്ക് അധോഗതി. വോട്ടെടുപ്പിന് നാലുനാള്‍ മുമ്പ് ഇടതുപക്ഷ സ്ഥാനാര്‍ഥിയെ ചന്ദ്രശേഖരന്റെ കൊലയുമായി ബന്ധമുള്ളവനാക്കി കഥമെനഞ്ഞ് രമ നേരിട്ടിറങ്ങി നിലവിളിച്ചതിനുള്ള കൂലിപോലും ആര്‍എംപിക്കല്ല കിട്ടിയത്. ഷംസീറിന്റെ അപരന് കിട്ടിയതിനേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് മുല്ലപ്പള്ളിയെ വീണ്ടും ഡല്‍ഹിയിലേക്കയക്കാനായതിന്റെ ഹരത്തില് ആര്‍എംപിക്ക് എന്തെങ്കിലും ബോണസ് കൊടുക്കേണ്ടതാണ്. മുല്ലപ്പള്ളിക്ക് ഇവിടെയും അവിടെയും വിലയില്ലാതായ സ്ഥിതിക്ക് ഇനി പുതിയ രക്ഷകനുവേണ്ടിയുള്ള അന്വേഷണം ആരംഭിക്കാവുന്നതുമാണ്. <br /><br />*<br /><br />ഒരുനാള്‍ അടുത്ത സീറ്റിലിരുന്ന് സുഹൃത്ത് ശതമന്യുവിനോട് പറഞ്ഞു-""നിങ്ങള്‍ എന്തേ ഉമ്മന്‍ചാണ്ടിയെ വലിച്ച് താഴത്തിടാത്തത്? ഇനിയും ഈ ഭരണത്തിന്റെ നാറ്റം സഹിക്കണമെന്നാണോ മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ തീരുമാനം"" എന്ന്. മൂന്നാംനാള്‍ അതേ സുഹൃത്ത് അടുത്തിരുന്നു പറഞ്ഞു- ""ഞങ്ങള്‍ ഇടതുബന്ധം വിട്ട് വലത്തോട്ട് പോകുന്നു; ഉമ്മന്‍ചാണ്ടിയാണ് ഇനി നേതാവ്"" എന്ന്. അപ്പോഴാണ് കടുത്ത നാറ്റമടിച്ചത്. നാറിയെന്നും വിളിക്കാം, പരനാറിയെന്നും വിളിക്കാം- രാഷ്ട്രീയ എമ്പോക്കിയെന്ന് മൂന്നുവട്ടം വിളിക്കാം. കാക്കക്കാഷ്ഠത്തെ കല്ക്കണ്ടമെന്നു വിളിക്കുന്നതാണ് രാഷ്ട്രീയ മാന്യതയെങ്കില്‍ ആ മാന്യതയെ കാക്കക്കാഷ്ഠമെന്ന് വിളിക്കാനാണ് ശതമന്യുവിനിഷ്ടം.</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com2tag:blogger.com,1999:blog-8663013672212888796.post-31391978818716742982014-05-11T12:06:00.000-07:002014-05-11T12:06:15.890-07:00ഉരുളയ്ക്ക് ഉപ്പേരിതന്നെ<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRrp9H65KXAytDMuGdheqAV6Hm7l9mD57lqdq9wOxsV0w0Ycn7JeSCkVPnfoZsoJzBngmDcgJ0UDsdZjtPTuyLubyRZWDRu0LqWL3c98vKyWN-rTfhw-0qDzuI32x9fyf1GvuhFfioZXA/s1600/sathamanyu+120514.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRrp9H65KXAytDMuGdheqAV6Hm7l9mD57lqdq9wOxsV0w0Ycn7JeSCkVPnfoZsoJzBngmDcgJ0UDsdZjtPTuyLubyRZWDRu0LqWL3c98vKyWN-rTfhw-0qDzuI32x9fyf1GvuhFfioZXA/s1600/sathamanyu+120514.JPG" height="320" width="171" /></a></div>
പൂച്ചയ്ക്ക് ഒന്‍പത് ജീവിതമുണ്ടെന്നും, അല്ല ഏഴേ ഉള്ളൂ എന്നും തര്‍ക്കമുണ്ട്. എത്രയായാലും ഏതുയരത്തില്‍നിന്നും നാലുകാലില്‍ തന്നെവീഴും. പൂച്ചകള്‍ പൊതുവേ നന്നായി ഇണങ്ങുന്നവരാണെങ്കിലും മുതിര്‍ന്ന പൂച്ചകള്‍ ചെറിയ പൂച്ചകളോട് അസഹിഷ്ണുതയോടെ പെരുമാറുന്നതും മാന്തിയും കടിച്ചും അവയെ ആക്രമിക്കുന്നതും കാണാറുണ്ട്. പൂച്ചയുടെ കാര്യങ്ങള്‍ പലതും തലതിരിഞ്ഞാണ്. മാംസാഹാരം കഴിക്കും; സസ്യഭക്ഷണം ദഹിക്കില്ല. മാംസാഹാരത്തിനു യോജിച്ച ശരീരപ്രകൃതിയെങ്കിലും ചെടി, ഇല, പുല്ല് തുടങ്ങിയവ ഉള്‍പ്പെടുത്തും. ഭക്ഷണക്കാര്യത്തില്‍ ഇഷ്ടാനിഷ്ടങ്ങളുണ്ട്. മനഃപൂര്‍വം പട്ടിണി കിടക്കാറുണ്ട്. മുന്‍പ് കഴിച്ച രുചികരമായ ഭക്ഷണം കൊടുത്താല്‍പോലും അപ്പോള്‍ കഴിക്കാന്‍ കൂട്ടാക്കില്ല. എന്നാല്‍, ആരോഗ്യം വഷളാകുന്നതുവരെ പട്ടിണി കിടക്കാന്‍ സ്വയം തയ്യാറാകുന്നത് അത്യപൂര്‍വം. അസ്വാഭാവികഭക്ഷണവും കഴിക്കാറുണ്ട്; പ്ലാസ്റ്റിക്, തുണി, കമ്പിളി എന്നിവയൊക്കെ. കരള്‍ മറ്റ് മൃഗങ്ങളുടേതുപോലെ വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാന്‍ ശക്തി ഉള്ളവയല്ല. ഈ വിശേഷങ്ങളെല്ലാം ഒത്തുനോക്കുമ്പോള്‍ ശ്രീമാന്‍ പൂച്ചയ്ക്ക് ആദര്‍ശധീരനായ പൂച്ച; വ്യത്യസ്ത മാര്‍ജാരധീരന്‍ എന്നൊക്കെ വിളിക്കപ്പെടാന്‍ അര്‍ഹതയുണ്ട്.<br /><br />പൂച്ചയുമായി കെപിസിസിക്ക് ഒരു ബന്ധവുമില്ല. പക്ഷേ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പൂച്ചയ്ക്കാര് മണികെട്ടും, ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാല്‍ അറയ്ക്കും, പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം, മിണ്ടാപ്പൂച്ച കലമുടയ്ക്കും തുടങ്ങിയ പൂച്ചച്ചൊല്ലുകളാണ് ആദര്‍ശഗ്രഹണകാലത്ത് ഇന്ദിരാഭവനിലെ സന്ധ്യാകീര്‍ത്തനം. ഇടവഴിയിലായിരുന്നപ്പോള്‍ ശല്യമില്ലായിരുന്നു. അകത്തേക്ക് കയറിയതോടെ എലികളുടെ ജനാധിപത്യം തകര്‍ന്നു. തുടര്‍ച്ചയായി കലമുടച്ചുകൊണ്ടിരിക്കുന്നു. <br /><br />*<br /><br />കെപിസിസി പ്രസിഡന്റായി വി എം സുധീരന് വന്നപ്പോള്‍ പാര്‍ടി രക്ഷപ്പെട്ടു എന്ന് ആരും കരുതിയില്ല- ഒരു പപ്പുഫലിതമായേ കണ്ടുള്ളൂ. ഇന്നുവരെ എന്തിനെയെങ്കിലും രക്ഷപ്പെടുത്തി എന്ന ദുഷ്പേര് കേള്‍പ്പിക്കാത്ത സുധീരനെത്തന്നെ ഉമ്മന്‍ചാണ്ടിയുടെ താക്കോല്‍ ഏല്‍പ്പിക്കണം എന്ന് രാഹുല്‍ജി തീരുമാനിച്ചതില്‍ ശാസ്ത്രമുണ്ട്. ഇന്നലെവരെ ഉമ്മന്‍ചാണ്ടിയാണ് കേരളത്തിന്റെ ഹൈക്കമാന്‍ഡ്. രമേശിന് വലിയ കടുംപിടിത്തമൊന്നുമില്ല- ചിലചില കാര്യങ്ങള്‍ തട്ടുകേടില്ലാതെ നടക്കണം എന്നുമാത്രം. സെക്രട്ടറിയറ്റില്‍ കയറിനിരങ്ങിയ സരിതയോ ശാലുവോ ഇന്ദിരാഭവനിലേക്ക് തേടിച്ചെല്ലാതിരുന്നത് അന്നത്തെ കെപിസിസി അധ്യക്ഷന്റെ മഹത്വംകൊണ്ടെന്നും പറയുന്നുണ്ട്- രമേശ് തന്നെ. പോയതുകൊണ്ട് വല്ല കാര്യവുമുണ്ടായിരുന്നോ എന്നാകും അനുഭവസ്ഥരുടെ ചോദ്യം. അങ്ങനെ തരിശൂഭൂമിയായി കിടന്ന ഇന്ദിരാഭവനെയാണ് സുധീരപ്രവേശത്തിലൂടെ അധികാരകേന്ദ്രമാക്കി ഉയര്‍ത്തിക്കളഞ്ഞത്. ഇപ്പോള്‍ ക്ലിഫ്ഹൗസിലേക്കുള്ള റോഡില്‍ തിരക്കില്ല. വണ്ടികള്‍ ഇന്ദിരാഭവനിലേക്കാണ്. അവിടെ പ്രസിഡന്റിനെക്കണ്ട് ചിറ്റുവാങ്ങിയാല്‍ കാര്യംനടക്കും. ന്യൂനമര്‍ദം ക്ലിഫ്ഹൗസില്‍നിന്ന് കെപിസിസി ഓഫീസിലേക്ക് എത്തി എന്നു സാരം. വലിയ വലിയ ചുമടുകളൊന്നുമില്ല; പണിയുമില്ല. കാലത്തെഴുന്നേറ്റ് കുളിച്ച് മുടികറുപ്പിച്ച് വെള്ളവസ്ത്രമണിഞ്ഞ് ഇരുന്നുകൊടുത്താല്‍മതി. ചാനലുകള്‍ തേടി അങ്ങോട്ടുചെല്ലും. ദര്‍ബാര്‍ നടത്തിപ്പും വാചകമടിയുമാണ് അധ്യക്ഷന്റെ ഭാരം. ഇടയ്ക്ക് ആദര്‍ശത്തിന്റെ പൊടിതൂത്ത് മിനുക്കിവയ്ക്കണം. സാധാരണ പാര്ടിക്കാര് ആ വഴി പോകാറില്ല. നാലണകോണ്‍ഗ്രസുകാരന് ആദര്‍ശം കുറയും. ഹൈക്കമാന്‍ഡില്‍നിന്നുള്ള നൂല് നേരെ ഇന്ദിരാഭവന്റെ മേല്‍ക്കൂരവഴിയാണ് വന്നത്. അതുകൊണ്ട് ഉമ്മന്‍ചാണ്ടിക്കുപോലും പേടിയാണ്. അങ്ങനെ ചെന്നിത്തലയില്‍നിന്ന് മോചനംനേടിയ കോണ്‍ഗ്രസ് ഏകാംഗ ജനാധിപത്യത്തിന്റെ കരുത്തിലാണ്. ഞാന്‍ പറയും, ഞാന്‍ തീരുമാനിക്കും, ഞാന്‍ ചിരിക്കും, ഞാന്‍ കലഹിക്കും-അതാണ് അച്ചടക്കമെന്ന് ആ സവിശേഷ ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണം. <br />പൂച്ചയെപ്പേടിച്ച് നടക്കുന്ന എലികളായി ഇന്ദിരാഭവന് അന്തേവാസികള്‍. മണികെട്ടാനാരുണ്ട് എന്നതായി അന്വേഷണം. ഷാനിമോള്‍ക്ക് അവസരംകിട്ടിയത് അങ്ങനെ. ഉമ്മന്‍ചാണ്ടിക്കും രമേശിനും സ്റ്റേറ്റ് കാറുണ്ട്- ഷാനിമോള്‍ക്ക് നഷ്ടപ്പെടാന്‍ സീറ്റ് പോലുമില്ല. ബാര്‍വാറിന് പറ്റിയ യോദ്ധാവായി റിക്രൂട്ട് ചെയ്ത് പടച്ചട്ടയണിയിച്ച് ഷാനിമോളെ വിട്ടത് ആദര്‍ശവിരുദ്ധ മൂഷികനേതൃത്വംതന്നെ. പിന്നില്‍ ആളുണ്ടെങ്കില്‍ പോരിന് വീര്യം കൂടും. ഒറ്റച്ചാട്ടത്തിനുതന്നെ ആദര്‍ശപ്പൂച്ചയുടെ കഴുത്തില്‍ മണിക്കയറ് വീണു. സീറ്റുകിട്ടാതെ കബളിപ്പിക്കപ്പെട്ട ഷാനിമോള്‍ ഇങ്ങനെ ചാടുമെന്ന് ആദര്‍ശബുദ്ധിയില്‍ തോന്നിയതല്ല. ചാട്ടംകണ്ട് അമ്പരന്നു തിരിച്ചലറുകയും അടിച്ചിരുത്തുകയും ചെയ്തപ്പോള്‍ ജനാധിപത്യം പൂത്തുലഞ്ഞു. അങ്ങനെ സര്‍വഗുണസമ്പന്നനും അതീവ പ്രതാപനുമായ അധ്യക്ഷന്റെ കഴുത്തിലെ മണി കിലുങ്ങിത്തുടങ്ങി. എല്ലാം പതിനാറാംതീയതിവരെയുള്ള അഡ്ജസ്റ്റ്മെന്റാണ്. അന്ന് സീറ്റിന്റെ എണ്ണം പത്തില്‍ താണാല്‍ ക്ലിഫ് ഹൗസിലേക്ക് താമസംമാറ്റാനുള്ള മോഹാധിഷ്ഠിത ജനാധിപത്യസമ്പ്രദായമാണ് നടപ്പില്‍. അത് ഉമ്മന്‍ചാണ്ടിക്കറിയാം. ചെന്നിത്തലയ്ക്ക് നന്നായറിയാം. ഷാനിക്ക് തല്ക്കാലം ഗ്രൂപ്പില്ല. ഉ-ചെ ഗ്രൂപ്പിലാണെന്ന് ഭംഗിക്കുപറയാം. <br /><br />ബന്ധങ്ങള്‍ സങ്കീര്‍ണമാണ്. സരിതാനായരെ നോക്കൂ- അവര്‍ക്ക് ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും ഒരുപോലെ ഉറ്റവരാണ്. ഇനി ഷാനിമോളെക്കുറിച്ചുള്ള അഭിപ്രായം നോക്കിയാലും കോണ്‍ഗ്രസിനും സരിതയ്ക്കും ഒരേമനം. ഷാനി മോള്‍ക്ക് മറുപടി പറയാന്‍ എന്റെ സംസ്കാരം അനുവദിക്കുന്നില്ല എന്നാണ് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ പറഞ്ഞത്. ഷാനിമോള്‍ ഉസ്മാന് മറുപടി നല്കാന് തന്റെ സംസ്കാരം അനുവദിക്കുന്നില്ലന്ന് സരിതാനായരും രേഖപ്പെടുത്തിയിട്ടുണ്ട്. ഷുക്കൂറിനും സരിതയ്ക്കും ഷാനിമോളെക്കുറിച്ച് ഒരേ അഭിപ്രായം. ഷാനിമോള്‍ മദ്യലോബിയുടെ ആള് എന്ന് സുധീരന്. അതും സാംസ്കാരിക ആക്രമണംതന്നെ. ആകെക്കൂടി കഴുകിവെളുപ്പിച്ചെടുക്കുമ്പോള്‍, കോണ്‍ഗ്രസില്‍ ഷാനിമോളേക്കാള്‍ മഹത്വം സരിതയ്ക്കുതന്നെ. പതിനാറിന് സര്‍ക്കാര്‍ മാറുമ്പോള്‍ വകുപ്പുകള്‍ സരിത നിശ്ചയിക്കുമായിരിക്കും. സരിതയെക്കുറിച്ച് ആരോപണമുന്നയിച്ചതിന് ഷാനിമോളെ പുറത്താക്കാന്‍പോകുന്ന സുധീരനേതൃത്വത്തില്‍നിന്ന് മറ്റൊന്നും വരാനില്ല. ഉമ്മന്‍ചാണ്ടിക്ക് ഇനി പ്രതീക്ഷയ്ക്ക് വകയില്ല- ചെന്നിത്തല പക്ഷേ, പേടിക്കണം. മുഖ്യമന്ത്രിപദം പൂച്ച കടിച്ചുപോകുമോ എന്ന്. <br /><br />*<br /><br />ബാര്‍വാര്‍ കത്തിനില്‍ക്കുമ്പോഴൊന്നും രംഗത്തില്ലാത്ത ചിലര്‍ ഗ്രഹണകാലമായപ്പോള്‍ തല പൊക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ബാറും പൂട്ടി, ജീവനക്കാര്‍ക്ക് വേറെ പണികൊടുക്കണമെന്നാണ് പി സി ജോര്‍ജിന്റെ ആവശ്യം. മദ്യവിമുക്തമായ കിണാശേരി സമ്മോഹനസങ്കല്‍പ്പം. ആസ്ഥാന മദ്യവിരുദ്ധര്‍ക്ക് വൈകിട്ട് രണ്ടടിക്കാനുള്ളത് പട്ടാളക്യാമ്പില്‍നിന്നോ ഡ്യൂട്ടിഫ്രീ ഷോപ്പില്‍നിന്നോ എത്തിക്കൊള്ളും. പേഴ്സണല്‍ സ്റ്റാഫിന് ഒരു പണിയുമാകും. സാധാരണ കുടിയന്മാര്ക്കായി ഈരാറ്റുപേട്ട ഭാഗത്ത് വാറ്റുവ്യവസായവും തുടങ്ങാം. ശരിക്കും പി സി ജോര്‍ജിനെ ജലവിഭവമന്ത്രിയാക്കിയിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനുകുറുകെ കമിഴ്ന്നുകിടന്നെങ്കിലും കേരളത്തിന്റെ മാനംരക്ഷിക്കാനുള്ള ത്രാണി കാണിക്കുമായിരുന്നു. അര്‍ഹതപ്പെട്ട കരങ്ങളില്‍ ആയുധം കൊടുക്കില്ല എന്നുപറഞ്ഞത് വെറുതെയല്ല. <br /><br />*<br /><br />കാടികിട്ടാത്ത പശുവിനെപ്പോലെ എന്നു കേട്ടിട്ടേയുള്ളൂ. നമ്മുടെ ചില യഥാര്‍ഥ മാധ്യമ വിപ്ലവ വില്ലാളിവീരന്മാര്ക്ക് ഇപ്പോള്‍ കഞ്ഞിയുമില്ല; കാടിയുമില്ല. കരഞ്ഞുതീര്‍ക്കാന്‍ മൈക്ക് പോലുമില്ല. സിപിഐ എമ്മിനെ അടിക്കാന്‍ വടി കിട്ടുന്നില്ല; തോണ്ടാന്‍ കൈ പൊങ്ങുന്നുമില്ല. അത്തരം പഞ്ഞകാലത്ത് പുല്ലും തിന്നാമെന്നാണ് പ്രമാണം. വൈക്കോല്‍ കച്ചവടം നടത്തുന്ന ഉച്ചപ്പത്രക്കാര്‍ ധാരാളമുള്ളപ്പോള്‍ വിശപ്പുമാറ്റാന്‍ അലഞ്ഞുനടക്കേണ്ടതില്ല.<br />
<br />
കണ്ണൂരിലെ ഒരു സിപിഎം നേതാവിനെ അവിഹിതബന്ധത്തിനു പോയപ്പോള്‍ നാട്ടുകാര്‍ പിടിച്ചു എന്നാണ് കഴിഞ്ഞദിവസം വൈക്കോല്‍ പൊതിഞ്ഞുവന്ന കടലാസില്‍ എഴുതിക്കണ്ടത്. ഏതു നേതാവ്, എവിടെ, ഏതുവീട്ടില്‍, എപ്പോള്‍ എന്നൊന്നും ചോദ്യമില്ല. സിപിഎമ്മാണ്, നേതാവാണ്, പിടിച്ചതാണ്- എന്നുമാത്രം. പൊലീസും നാട്ടുകാരും പത്രക്കാരും കൊണ്ടുപിടിച്ചന്വേഷിച്ചു. എവിടെയെങ്കിലും എന്തെങ്കിലും സംഭവിച്ചോ? ആര്‍ക്കും ഒരുപിടിയുമില്ല. പക്ഷേ, പിറ്റേന്ന് പോസ്റ്റര്‍ വന്നു, ജാഥ നടന്നു- അതില്‍ ഒരു നേതാവിന്റെ പേരും വന്നു. എന്നിട്ടും വാര്‍ത്ത സൃഷ്ടിക്കപ്പെടാതിരുന്നപ്പോള്‍, ഉച്ചപ്പത്രഭാവനക്കാരന്റെ വക പരാതി- തന്നെ തല്ലിക്കളയുമെന്ന്. അങ്ങനെ ആ വഴിക്കെങ്കിലും വാര്‍ത്തയായി. അങ്ങനെ ഒരു നേതാവിനെ നാറ്റിച്ചുകളയാമെന്ന് കരുതി ഓമനിച്ച ഗര്‍ഭത്തില്‍ പിറന്നത് ചാപിള്ളയായി. എന്തായാലും നാറ്റിനശിപ്പിക്കാന്‍ കഥചമച്ചവന് പേടിതുടങ്ങിയത് നല്ല ലക്ഷണമാണ്, നല്ല പാഠവുമാണ്. സുധീരന്റേതിനേക്കാള്‍ ജനാധിപത്യവും കാവ്യനീതിയും അതിനുണ്ട്-ഉരുളയ്ക്ക് ഉപ്പേരിതന്നെ വേണമല്ലോ.</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com1tag:blogger.com,1999:blog-8663013672212888796.post-32708766020602659182014-05-05T04:31:00.004-07:002014-05-05T04:31:47.758-07:00സ്ഥാനം മാറിക്കിടക്കുന്ന പാമ്പുകള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzbfCsUzdvdtTF4rL8lrwtB5FjrKguRh-mYEbkubJWWiS88P31Rri9iuVGq4SZi3caRhRT_3kVUmJD0Ov82Ower6b02YbVJEwUGOHwDqtHr8ZI_49pwomnSpyZC4PNtKyc-zPVc8Ct09s/s1600/sathamanyu+050514.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzbfCsUzdvdtTF4rL8lrwtB5FjrKguRh-mYEbkubJWWiS88P31Rri9iuVGq4SZi3caRhRT_3kVUmJD0Ov82Ower6b02YbVJEwUGOHwDqtHr8ZI_49pwomnSpyZC4PNtKyc-zPVc8Ct09s/s1600/sathamanyu+050514.JPG" height="220" width="320" /></a></div>
വേലിയിലെ പാമ്പ് അവിടെത്തന്നെ കിടക്കുന്നതാണ് ഉചിതമെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിതന്നെ വേണം. അതില്ലാത്തവരെ ഹൈക്കമാന്‍ഡാക്കിയാല്‍ ഇതിലപ്പുറവും സംഭവിക്കും. വൈസ് പ്രസിഡന്റിനെക്കുറിച്ചുള്ള പലകഥകളില്‍ ഒന്ന് നോക്കുക. അദ്ദേഹം ഒരു ക്യാഷ് ചെക്കുമായി ബാങ്കില്‍ചെന്നു. മാറിക്കിട്ടണമെങ്കില്‍ തിരിച്ചറിയല്‍രേഖ വേണമെന്ന് കാഷ്യര്‍. ഒരുരേഖയും കൈയിലില്ല. ഭാവി പ്രധാനമന്ത്രിയാണ് എന്ന് പറഞ്ഞുനോക്കിയിട്ടും രക്ഷയില്ല.<br /><br />മുമ്പ് സച്ചിന് ടെണ്ടുല്‍ക്കര്‍ ഇങ്ങനെ വന്നപ്പോള്‍, പന്തടിച്ച് പായിച്ചാണ് ഐഡന്റിറ്റി തെളിയിച്ചതെന്നും അതുപോലെ വല്ലതും ചെയ്താല്‍ മതിയെന്നുമായി കാഷ്യര്‍. മറുപടി ഇങ്ങനെ: ""എന്റെ മനസ്സ് ശുദ്ധശൂന്യമാണ്. ഒന്നും വരുന്നില്ല. എന്തുചെയ്യണമെന്നറിയില്ല. എത്തുംപിടിയും കിട്ടുന്നില്ല."" അതുകേട്ടയുടനെ കാഷ്യര്‍ക്ക് മനസ്സിലായി മുന്നിലിരിക്കുന്നത് ആരെന്ന്. ""സര്, അഞ്ഞൂറിന്റെ നോട്ട് മതിയോ, ആയിരത്തിന്റേത് വേണോ"" എന്ന ചോദ്യം. നിമിഷങ്ങള്‍ക്കകം ചെക്ക് മാറിയ കാശുമായി യുവനേതാവ് പോയി എന്നത് കഥാന്ത്യം. ഹൈക്കമാന്‍ഡിന്റെ തല ശുദ്ധശൂന്യമായതുകൊണ്ട് വേലിയിലിരിക്കുന്ന പാമ്പിനെ ഇന്ദിരാഭവനിലെ കസേരയിലെടുത്തിട്ടു. കസേരയിലുണ്ടായതിനെ പൊലീസ് തൊപ്പിവച്ച് സെക്രട്ടറിയറ്റിലേക്കും വിട്ടു. രണ്ടുപണിയും പാളി. പ്രസിഡന്റുസ്ഥാനത്തുനിന്ന് പൊലീസ് മന്ത്രിപദത്തിലേക്ക് കൂടുമാറിയ രമേശ് ഒരു ഫോര്‍മുലയും കൊണ്ട് നടക്കുകയാണ്. ആരും ശ്രദ്ധിക്കുന്നില്ല. ചുരുക്കത്തില്‍, ഫോര്‍മുലയുടെ വിലപോലുമില്ലാതായി.<br /><br />നിലവാരമില്ലാത്ത ബാറില്‍ ഒഴിച്ചുകിട്ടുന്ന മദ്യത്തിനാണോ ശുദ്ധമായ പൊങ്ങച്ചവും കാപട്യക്കരിപ്പെട്ടിയുമിട്ട് വാറ്റിയെടുത്ത ആദര്‍ശത്തിനാണോ ലഹരി കൂടുതലെന്നതാണ് തര്‍ക്കം. നാനൂറ്റിപ്പതിനെട്ട് ബാര്‍ പൂട്ടിച്ച് നാടാകെ മദ്യവിരോധക്കല്യാണം നടത്താനാണ് ആദര്‍ശധീരന്റെ പുറപ്പാട്. കോണ്‍ഗ്രസാകുന്ന കൂട്ടിലിരുന്നുള്ള അഭ്യാസത്തെ വി ഡി സതീശന് എന്ന അഞ്ചാം വൈസ് പ്രസിഡന്റ് സിദ്ധാന്തവല്‍ക്കരിക്കുന്നത് ചെളിയുമായുപമിച്ചാണ്. മങ്ങിപ്പോയ പ്രതിഛായ നന്നാക്കാന്‍ മറ്റുള്ളവരുടെമേല്‍ ചെളിവാരിയെറിയാന്‍ നോക്കേണ്ടെന്നും മദ്യലോബി എന്ന ലേബലില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ മോശക്കാരാക്കാന്‍ നോക്കേണ്ടെന്നും സതീശന് പറഞ്ഞുവച്ചു. അഞ്ചിലൊന്നുമാത്രമായ സതീശന് അരപ്രസിഡന്റാകേണ്ടെന്ന് ആദര്‍ശത്തിന്റെ പുതിയ വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണവും വന്നുകഴിഞ്ഞു. ബാര്‍പൂട്ടലും മദ്യവിരോധവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമൊന്നും കാണാനില്ല. കഷ്ടകാലത്തിന് തെരഞ്ഞെടുപ്പായിപ്പോയി; അതുകൊണ്ട് കച്ചവടം നടന്നില്ല. പറഞ്ഞുറപ്പിച്ച കച്ചവടം പൂര്‍ത്തിയായാല്‍ ബാര്‍ താനേ തുറക്കുമെന്നായിരുന്നു രീതിശാസ്ത്രം.<br /><br />ബാറല്ലേ, മദ്യമല്ലേ- തീവച്ചാല്‍ കത്തുന്ന സാധനമല്ലേ എന്നത് ആദര്‍ശമസ്തിഷ്കത്തില്‍ വൈകിയുദിച്ച ബുദ്ധിയാണ്. മുഖ്യമന്ത്രിയും മദ്യമന്ത്രിയും കനിഞ്ഞിട്ടും ബാറിന്റെ താക്കോല്‍ ഇന്ദിരാഭവനിലെ ബക്കറ്റില്‍ത്തന്നെ തുടര്‍ന്നു. യക്ഷി പിടിവിട്ടാലും പൂജാരി വിടില്ല എന്നായി. ബാറിന്റെ കാര്യത്തിലേ പിടിവാശിയുള്ളൂ. ആറന്മുളയും കരിമണലും വനംമാഫിയയും അടക്കമുള്ള മറ്റു വിഷയങ്ങള്‍ യക്ഷിയും പൂജാരിയും വിട്ടുകഴിഞ്ഞു. ആവശ്യാധിഷ്ഠിതമാണ് ആദര്‍ശം. ഹരിപ്പാട്ടുകാരന്റെ ശല്യംസഹിക്കാതെ ഇറക്കിവിട്ടപ്പോള്‍ അന്തിക്കാട്ടുകാരന് വന്നു. മുഖ്യമന്ത്രിക്ക് മുകളില്‍ മുഖ്യമന്ത്രിയുണ്ടാകുന്നതിന്റെയും ഭരണപക്ഷത്ത് പ്രതിപക്ഷനേതാവുണ്ടാകുന്നതിന്റെയും സുഖം ഒന്നിച്ചനുഭവിക്കാനുള്ള അസുലഭഭാഗ്യം ഉമ്മന്‍ചാണ്ടിക്ക് കൈവന്നു. ആദര്‍ശത്തിന്റെ ആകത്തുകയാണ്; തെരഞ്ഞെടുപ്പിന് ഹൈക്കമാന്‍ഡില്‍നിന്നുവന്ന അന്‍പതുകോടിയുടെ വിതരണക്കാരനുമാണ്. ആദര്‍ശം ഉണക്കിപ്പൊടിച്ച് വിറ്റവകയില്‍ കിട്ടിയതല്ല, അഴിമതി പുകവച്ച് പഴുപ്പിച്ച് വിറ്റ കാശാണതെന്ന് അറിയാഞ്ഞിട്ടല്ല. അഞ്ചുലക്ഷം കോടിയുടെ അഴിമതിക്കൊടുമുടിയിലിരിക്കുന്ന പാര്‍ടിയുടെ കേരളത്തിലെ ബ്രാഞ്ച് മാനേജര്‍ ആദര്‍ശത്തിന്റെ ചില്ലറ വ്യാപാരം തുടങ്ങുന്നത് ആര്‍എസ്എസുകാരന്റെ മതസൗഹാര്‍ദ പ്രസംഗംപോലെ മധുരതരം.<br /><br />ആന്റണിക്ക് ചാരായനിരോധനമായിരുന്നു ആയുധമെങ്കില്‍, ബാറടപ്പിക്കല്‍വച്ച് ഒന്നുപയറ്റാമെന്ന് സുധീരനും കരുതുന്നതില്‍ തെറ്റില്ല. കപടലോകത്തില്‍ സ്വന്തം കാപട്യം സകലരും കാണരുതേയെന്ന് പ്രാര്‍ഥിച്ചാല്‍ മതി. ""ധീരാ വീരാ വി എം സുധീരാ ധീരതയോടെ നയിച്ചോളൂ.. "" എന്ന് വിളിക്കാന്‍ ഒരു പന്തളം സുധാകരനെങ്കിലും കൂടെയുണ്ടല്ലോ എന്നത് ചെറിയ ആശ്വാസമല്ല. അതേ മുദ്രാവാക്യം അനുയായികളെക്കൊണ്ട് വിളിപ്പിച്ച കെഎസ്യുക്കാലത്ത്, ""പണ്ടൊരുകാലം തെരുവിലിറങ്ങി യേശുദേവന് കല്പ്പിച്ചു, സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്... ഇന്നിതാ നമ്മുടെ തെരുവിലിറങ്ങി ബിഷപ്പുമാര്‍ കല്പ്പിച്ചു. ചെലവുകളെല്ലാം സര്‍ക്കാരിന്, വരവുകളെല്ലാം ഞങ്ങള്‍ക്ക്..."" എന്നുകൂടി പറഞ്ഞിരുന്നു. സ്വന്തം പാര്‍ടി നയിക്കുന്ന സര്‍ക്കാരിനെതിരെ നാലു വാചകമടിച്ചാല്‍ നേതാവാകുമെന്ന് സുധീരന് മനസ്സിലായത് അക്കാലത്താണ്. ഒരുഭാഗത്ത്, പള്ളിയുടെയും പട്ടക്കാരുടെയും വോട്ടും പിന്തുണയും; മറുവശത്ത് അവര്‍ക്കെതിരെ സമരനാടകം. നേര്‍വഴിയല്ല, വളഞ്ഞ വഴിയാണ് കോണ്‍ഗ്രസില്‍ പഥ്യമെന്നുള്ള ആ തിരിച്ചറിവാണ്, കരുണാകരന്റെ ചെലവില്‍ ജയിച്ച് സ്പീക്കറായശേഷം കരുണാകരനുതന്നെ പാര പണിത തുടര്‍കാലത്ത് വഴികാട്ടിയായത്. സ്വന്തമായി ഒന്നും ചെയ്യില്ല; ചെയ്യുന്നത് മുടക്കുകയേ ഉള്ളൂ.<br /><br />ആരെയും സഹായിക്കില്ല; എന്തിനും ഇടങ്കോലിടുകയേ ഉള്ളൂ. മദ്യവിരോധം പറച്ചിലിലേയുള്ളൂ- മദ്യമുതലാളിമാരോട് അയിത്തമില്ല. ആദര്‍ശ- കരുണാകര യുദ്ധകാലത്ത് തൃശൂരിലെ ഒരു ബാര്‍ അടപ്പിച്ചതിന് പുതിയ ബാര്‍ വിരോധവുമായി നാഭീനാളബന്ധമുണ്ടെന്നും കേള്‍ക്കുന്നു. സരിതാകോണ്‍ഗ്രസിന്റെ അധ്യക്ഷപദവി ആദര്‍ശത്തിന് സംവരണംചെയ്യുക എന്നതുതന്നെ ഫലിതബിന്ദുവാണ്. ബണ്ടിചോറിനെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറ പരിപാലകനാക്കുന്നതിനേക്കാള്‍ തമാശയുണ്ടതില്‍. ഉമ്മന്‍ചാണ്ടി ഇനി അല്‍പ്പം പഠിക്കട്ടെ. ഇന്നലെവരെ മുഖ്യനായിരുന്നുവെങ്കില്‍, ഇന്ന് സൂപ്പര്‍ മുഖ്യന്റെ സേവകനാണ് എന്ന് സ്വയം ബോധ്യപ്പെടട്ടെ. നാലുവോട്ട് സംഘടിപ്പിക്കാന്‍ നോക്കാതെ നാടുനീളെ വിമര്‍ശവും ശാപവും വിറ്റുനടന്നയാള്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത് കൗതുകക്കാഴ്ച മാത്രമല്ല, കണ്ടു പഠിക്കേണ്ട അഭ്യാസവുമാണ്. സുധീരനെ ആദര്‍ശധീരനാക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയെ അഴിമതിയുടെ ആശാനാക്കുകയാണ് എന്ന് വി ഡി സതീശന് മനസ്സിലായി. കള്ളനെ കാണാനേ നമ്മുടെ മാധ്യമങ്ങള്‍ക്ക്് കഴിയുന്നുള്ളൂ; കള്ളന് കഞ്ഞിവച്ചവനെ കാണുന്നില്ലല്ലോ എന്ന് ഉമ്മന്‍ചാണ്ടിക്ക് പരിഭവിക്കാം. ആദര്‍ശത്തിന്റെ പര്യായങ്ങളില്‍ കാപട്യവും ചതിയും ആത്മവഞ്ചനയും ചെന്നുചേരുമ്പോള്‍ സംഗതി കയറി വീര്‍ക്കുകയാണ്. വല്ലാതെ വീര്‍ത്താല്‍ പൊട്ടിത്തെറിക്കാന്‍ ഒരു കൊച്ചു മൊട്ടുസൂചി മതി. <br /><br />*<br /><br />വടകരയിലെ അഖിലലോക നേതാവ് വേണുവിന് വധഭീഷണി വന്നതാണ് പോയവാരത്തിലെ വലിയ വിശേഷം. രണ്ടുകൊല്ലം കൊണ്ടാടിയ ചന്ദ്രശേഖരനെ മറക്കാതിരിക്കാന്‍ വധഭീഷണിയെങ്കിലും വേണമെന്നായി. താന്‍ വധഭീഷണിക്ക് അര്‍ഹനായി വളര്‍ന്നുവെന്ന് വേണുവിന് തോന്നിപ്പോയാല്‍ ചികിത്സകൊണ്ട് ഫലമില്ല. ആരുടെ ബുദ്ധിയില്‍ ജനിച്ചതായാലും ആരെയും ചിരിപ്പിക്കുന്ന ഹാസ്യമാണ്. ""പാര്‍ട്ടിക്കെതിരെ വന്നാല്‍ മുഖംനോക്കാതെ കൊല്ലുമെന്ന് മുന്നറിയിപ്പുനല്കുന്ന കത്താണ് ലഭിച്ചത്"" എന്ന് ആര്‍എംപി മുഖപത്രം അതിന്റെ ആസ്ഥാനലേഖകന്റെ വാക്കുകളിലൂടെ വെളിപ്പെടുത്തുന്നു. ഈ കളി തുടര്‍ന്നാല്‍ അടുത്ത മെയ് നാല് നിന്റേതായിരിക്കുമെന്നും "കമ്യൂണിസ്റ്റ് സംരക്ഷണ ചുണക്കുട്ടികള്‍" എന്ന് സ്വയം പേരിട്ടവര്‍ കത്തിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വീരഭൂമിയുടെ വടകര ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുകയാണ്. അങ്ങനെ വല്ല "ചുണക്കുട്ടികളും" കത്തെഴുതിയിട്ടുണ്ടെങ്കില്‍, തെരഞ്ഞ് കണ്ടുപിടിച്ച് തിരണ്ടിവാല്‍കൊണ്ടടിക്കേണ്ടതുതന്നെ. വിവരക്കേടിനും അതിരുണ്ട്.<br /><br />ആ കത്തിന്റെ ഉറവിടം വല്ല സിബിഐയോ മറ്റുപണിയൊന്നുമില്ലാത്ത ശങ്കര്‍ റെഡ്ഡിയോ അന്വേഷിക്കേണ്ടതുമാണ്. പ്രേമനൈരാശ്യംമൂലം തൂങ്ങിച്ചാകാന്‍ പോകുന്നവനെ പത്തലൊടിച്ചെടുത്ത് തല്ലിക്കൊന്നു കെട്ടിത്തൂക്കണം എന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട്. ആ കണക്കനുസരിച്ച് വേണുവിന് ഭീഷണിക്കത്തെഴുതിയവനെ പിടിച്ച് ചന്തിക്ക് നാലുപെടയെങ്കിലും കൊടുക്കുന്നത് മിനിമം മര്യാദ. ശത്രുവിനെ തെരഞ്ഞെടുക്കുന്നതിലും വേണ്ടേ അന്തസ്സ്?</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com0tag:blogger.com,1999:blog-8663013672212888796.post-28373926006901597462014-04-13T11:44:00.001-07:002014-04-13T11:44:36.921-07:00പേരുമാറ്റുന്ന പാര്‍ടികള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjv1dmEU1_FOjz-73Knn7HRKa-j3klYvVXmj7eClN_Ly5rpRU2vr2M5H2Jb72ur6VeUkGxFuOAKADKrI1b3KNLWJH9OIHFELCRWg-5Xxhg-W17C4Mz3T3W2rPUFWGHgBwD0crMHPBYr45g/s1600/sathyamanyu+party+name.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjv1dmEU1_FOjz-73Knn7HRKa-j3klYvVXmj7eClN_Ly5rpRU2vr2M5H2Jb72ur6VeUkGxFuOAKADKrI1b3KNLWJH9OIHFELCRWg-5Xxhg-W17C4Mz3T3W2rPUFWGHgBwD0crMHPBYr45g/s1600/sathyamanyu+party+name.JPG" height="232" width="320" /></a></div>
മാനം കറുക്കുന്നത് പെരുമഴയുടെ ലക്ഷണംതന്നെ. ഇടിവെട്ടും മിന്നലും തുടങ്ങിക്കഴിഞ്ഞു. വോട്ടെടുപ്പിനു തൊട്ടുപിന്നാലെ വരുന്ന "പ്രകൃതിക്ഷോഭം" അവധിക്കാലം ആസ്വാദ്യകരമാക്കും. പെട്ടിയിലാക്കിയ വോട്ടുംവച്ച് ഒരുമാസത്തിലധികം കാത്തുനില്‍ക്കേണ്ടിവരുന്നവര്‍ക്ക് പെട്ടിപ്പാട്ടിന്റെയും ചവിട്ടുനാടകത്തിന്റെയും രൂപത്തില്‍ ആനന്ദം സംഭാവനചെയ്യുന്നതും ഉദാത്തമായ രാഷ്ട്രീയ പ്രവര്‍ത്തനംതന്നെ എന്ന് ആദ്യം തിരിച്ചറിഞ്ഞത് ചീഫ് വിപ്പായിപ്പോയത് ഒരപരാധമല്ല. തൊട്ടുപിന്നാലെ ആന്റോ ആന്റണി, കെ മുരളീധരന്, വി എം സുധീരന് തുടങ്ങിയവര്‍ രംഗത്തുവന്നതുകൊണ്ട് ജോര്‍ജിന്റേത് ഏകാഭിനയവുമല്ല.<br /><br />കാലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഉമ്മന്‍ചാണ്ടി സംഘം മിടുക്കരാണ്. കാലുമാറ്റം, കാലുപിടിത്തം, കാലുവാരല്‍, കാലിട്ടിളക്കല്‍ എന്നിങ്ങനെ വിവിധ പാഠ്യപദ്ധതികള്‍ അഭ്യസിപ്പിക്കുന്ന സര്‍വകലാശാലയാണ് യുഡിഎഫ്. അത് തുറന്നുപറഞ്ഞു എന്ന പാപമേ പി സി ജോര്‍ജ് ചെയ്തുള്ളൂ. ആന്റോ ആന്റണി കൊള്ളാത്തതുകൊണ്ട് കാലുവാരി. ഇ അഹമ്മദിന്റെ കണ്ണും കാതും ശരിയല്ലാത്തതുകൊണ്ട് വോട്ട് വേണ്ടത്ര വന്നിട്ടുണ്ടാകില്ല. വയനാട്ടിലെ സ്ഥാനാര്‍ഥി മഹാമോശം. ചാനല്‍ ചര്‍ച്ചകള്‍ കണ്ടപ്പോള്‍ തോന്നിയത്, ഇതൊക്കെ ജോര്‍ജ് പറഞ്ഞാണ് ജനങ്ങള്‍ ആദ്യമായി അറിയുന്നത് എന്നാണ്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് ജോര്‍ജിന് ധൈര്യമായി പറയാം. ആകാശം ഇടിഞ്ഞുപൊളിഞ്ഞുവീണാലും യുഡിഎഫ് ജയിച്ചുകയറും എന്ന് നെഞ്ചില്‍കൈവച്ച് പറഞ്ഞ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥിദോഷം. ഒരുസ്ഥാനാര്‍ഥിയെയും ജോര്‍ജ് നിശ്ചയിക്കാത്തതിനാല്‍, ആ പാപത്തിന്റെ ശമ്പളം ഈരാറ്റുപേട്ടയിലെ അക്കൗണ്ടില്‍ വീഴില്ല.<br /><br />വി എം സുധീരന് എന്ന ആദര്‍ശവീപ്പ നയിച്ച തെരഞ്ഞെടുപ്പാണ്. തിരിച്ചടിക്ക് ഉത്തരവാദിത്തം തനിക്കുമാത്രമെന്ന് ഉമ്മന്‍ചാണ്ടിയും അതല്ല, നമുക്ക് പങ്കിട്ടെടുക്കാമെന്ന് ആദര്‍ശാധീരനും അരുളിച്ചെയ്ത അരുമഫലമാണ് മെയ് പതിനാറിന് വരാന്‍ പോകുന്നത്. നിലവിലെ പതിനാറില്‍നിന്ന് ഒന്നുകുറഞ്ഞാല്‍ പരാജയം. പത്തു കുറഞ്ഞാല്‍ മുന്നണിയുടെ പതിനാറടിയന്തിരം. രണ്ടായാലും ഉമ്മന്‍ചാണ്ടിക്ക് മുന്‍ മുഖ്യമന്ത്രിപദം ഉറപ്പ്. കരുണാകരന്റെയും ആന്റണിയുടെയും ശാപം സരിതാഭവനത്തെ ചുറ്റിനടപ്പുണ്ട്.<br /><br />മെയ് പതിനാറിന് പലതുംനടക്കും. ചാരനാക്കി നാടുകടത്തിയതിന്റെ കണക്ക് കഴുത്തിനുപിടിച്ച് ചോദിക്കാന്‍ ആ അച്ഛന്റെ മക്കള്‍ വണ്ടികയറിയിട്ടുണ്ട്. കസ്തൂരിരംഗന്‍ വിജ്ഞാപനത്തട്ടിപ്പിന്റെ അണിയറക്കഥകള്‍ കുനിച്ചുനിര്‍ത്തി കൂമ്പിനിടിച്ച് പറയിക്കണമെന്ന വാശി മാണി കൈവിട്ടാലും ജോസഫിനുണ്ട്. കൂടെനിന്ന് കാലുവാരിയതിന്റെയും പണംപറ്റി "പണികൊടുത്ത"തിന്റെയും കഥകള്‍ വിഷുക്കാലത്തെ വിശ്രമവേളയെ ഉല്ലാസകരമാക്കി മാലപ്പടക്കമായും മത്താപ്പായും അമിട്ടായും കത്തിത്തുടങ്ങുകയാണ്.<br /><br />ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന ഉപമ അസ്ഥാനത്തുതന്നെ. ഇളക്കം കണ്ടാലറിയം വോട്ടിന്റെ കണക്ക് എന്നാണ് പറയേണ്ടത്. യുഡിഎഫ് തോല്‍വിയെക്കുറിച്ചുമാത്രമാണ് പറയുന്നത്. അതിന്റെ പേരിലാണ് അടിതട തുടങ്ങിയത്. കിട്ടിയ വോട്ടിന് സിന്ദാബാദ് വിളിക്കാനാണൊരുങ്ങുന്നത്. അല്ലെങ്കിലും രാഷ്ട്രീയം പറഞ്ഞല്ല വോട്ടുതേടിയത്; സര്‍ക്കാരിന്റെ നേട്ടം ചൂണ്ടിക്കാട്ടിയല്ല ജനങ്ങള്‍ക്കുമുന്നില്‍ നിന്നത്. ചൂണ്ടിക്കാട്ടാന്‍ നേട്ടവും പറയാന്‍ രാഷ്ട്രീയവുമില്ലാതെ "കൊലപാതക രാഷ്ട്രീയം" എന്ന മൂര്‍ച്ചയില്ലാത്ത ആയുധവുംകൊണ്ട് അങ്കത്തട്ടില്‍ കയറിയപ്പോള്‍ തിരിച്ചടിയുണ്ടാകുമെന്ന് മനസിലാക്കിയില്ലെങ്കില്‍, ആ ബുദ്ധി ആനവലിച്ചാലും രക്ഷപ്പെടില്ല.<br /><br />യുഡിഎഫിന് നേട്ടമുണ്ടായാലും ഇല്ലെങ്കിലും ഒരുകാര്യം മെയ് പതിനാറിന് ഉറപ്പിക്കാം. വോട്ടിന്റെ അടിയും ഇടിയും മനോരമയ്ക്കും മാതൃഭൂമിക്കും കിട്ടുമെന്ന്. മനോരമ ഓഫീസിലെ ഉമ്മന്‍ചാണ്ടി സേവകരുടെ മനസ്സില്‍ വിരിയുന്ന ഭാവനാമുകുളങ്ങള്‍ക്ക് വെള്ളവും വളവും നല്കി വളര്‍ത്തി പൂവും കായും ഫിറ്റ് ചെയ്ത് വായനക്കാരന്റെ മുഖത്തേക്ക് എറിഞ്ഞുകൊടുത്തുല്ലസിച്ച ഭാവഗായകര്‍ക്ക് കണ്ണാടി നോക്കി സ്വന്തം മുഖഭംഗി ആസ്വദിക്കാനുള്ള വകയും തെരഞ്ഞെടുപ്പു ഫലത്തിലുണ്ടാകും.<br /><br />ഫലപ്രവചനത്തിനൊന്നും ശതമന്യു ഇല്ല. പക്ഷേ, ഒരു കാര്യം ഉറപ്പിക്കാം. കേരളത്തിലെ രണ്ടു പാര്‍ടികളുടെ പേര് ഒറ്റയടിക്ക് മാറ്റേണ്ടിവരും. രണ്ടും അഖിലലോക- ഉടന്‍വിപ്ലവ സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ്- കലര്‍പ്പില്ലാത്ത-മായംചേര്‍ക്കാത്ത പാര്‍ടികളാണ്. നീണ്ടകരമുതല്‍ നീണ്ടകരവരെ നീണ്ടുകിടക്കുന്ന പ്രേമചന്ദ്രവിലാസം ആര്‍എസ്പിയുടെ ഫോട്ടോ ഫ്രെയിംചെയ്ത് നല്ലൊരു വിപ്ലവ മാലയും ചാര്‍ത്തി ചിന്നക്കടയില്‍ സ്ഥാപിക്കാനുള്ള വകുപ്പ് ഒത്തുവന്നിട്ടുണ്ട്. മെയ് പതിനാറിന് സൂര്യതാപം ഉച്ചസ്ഥായിയിലെത്തുമ്പോള്‍, അമേരിക്കയ്ക്ക് വിമാനം കയറിയില്ലെങ്കില്‍ അനാച്ഛാദനത്തിന് ചന്ദ്രചൂഡനെ വിളിക്കാവുന്നതാണ്. അഖിലേന്ത്യാ നേതാവിനെ ബംഗാളില്‍ കയറ്റുമെന്നുറപ്പില്ലാത്തതുകൊണ്ട് തൊഴിലുറപ്പ് അനിവാര്യം.<br /><br />മറ്റൊരു രാസപരിണാമ ദൃശ്യവിസ്മയത്തിന് വേദിയാകാനുള്ള ഭാഗ്യം വടകരയ്ക്കാണ്. അവിടെ ജന്മസാഫല്യസാകല്യത്തില്‍ മനംനിറഞ്ഞ മഹാമണ്ഡൂക പ്രസ്ഥാനം പുതിയ രൂപമായി സ്വയം മാറും. സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞതാണ്. ജന്മദൗത്യം പൂര്‍ത്തിയാക്കാനുള്ള സകലവഴിയും താണ്ടി ക്ഷീണിച്ച ആര്‍എംപിയിലും ഗാന്ധിയന്‍ മാര്‍ഗം തെളിയും. പതിനഞ്ചു വെട്ടിനെ അന്‍പത്തിയൊന്നാക്കാം- പതിനായിരം വോട്ടിനെ പതിനയ്യായിരമാക്കാന്‍ പ്രയാസമാണ്. ആര്‍എംപി എന്ന ഒറിജിനല്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ വോട്ടു സ്വാധീനം എത്രയെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പാകയാല്‍, ആ വോട്ടുംകൊണ്ട് എവിടെ ചെന്നാലും "എടുക്കാത്ത ഓട്ടമുക്കാലിന്റെ" വിലയുണ്ട് എന്ന തിരിച്ചറിവില്‍ പ്രസ്ഥാനത്തിന്റെ പുതിയ വഴിത്താരകളെക്കുറിച്ച് സ്പെഷ്യല്‍ സമ്മേളനം ചേര്‍ന്ന് കൂലംകഷമായി ചര്‍ച്ചചെയ്ത് ബസുപിടിച്ച് ഇന്ദിരാഭവനിലേക്ക് നേരെ പോകാവുന്നതുമാണ്.<br /><br />പ്രേമചന്ദ്രനും കെ കെ രമയും തമ്മില്‍ അതിരൂക്ഷമായ തര്‍ക്കത്തിനുള്ള സാധ്യതയും തെളിഞ്ഞുവരുന്നുണ്ട്. ആര്‍എസ്പിക്കും ആര്‍എംപിക്കും പുതിയ പേരുതേടുമ്പോള്‍ അത് സ്വാഭാവികവുമാണ്. തെരഞ്ഞെടുപ്പാനന്തര കാലത്ത് രണ്ടുപാര്‍ടിയുടെയും സ്ഥിതി, ആര്‍ഐപി എന്ന നാമധേയത്തോടാണ് ചേര്ന്നുനില്ക്കുന്നത്. റെസ്റ്റ് ഇന്‍ പീസ്. ബ്രാക്കറ്റില്‍ "ര" എന്നും "പ്രേ" എന്നും ചേര്‍ക്കാവുന്നതേയുള്ളൂ.<br /><br />മോതിരച്ചാക്കുംകൊണ്ട് ഒലവക്കോട്ട് വണ്ടിയിറങ്ങിയ ദേഹം തിരിച്ച് ചുരംകയറിയോ എന്തോ? സീറ്റുകിട്ടാഞ്ഞപ്പോള്‍ മുന്നണി വിട്ട് മറുമുന്നണിയിലെത്തി അവിടെയും സീറ്റ് കിട്ടാഞ്ഞ് കിട്ടിയ സീറ്റ് വാങ്ങി വെയിലേറ്റ് വാടാതെ, ഉണങ്ങാതെ, കരിയാതെ വോട്ടെടുപ്പുവരെ അനുഭവിച്ച ത്യാഗത്തിനും ഒഴുക്കിയ വിയര്‍പ്പിനും ഉരുക്കിയ സ്വര്‍ണത്തിനും ഈ ജന്മത്തില് ഫലം കിട്ടിയില്ലെങ്കില്‍, വരുംജന്മത്തില് രാജ്യസഭയായെങ്കിലും കിട്ടണേ എന്ന് വള്ളിക്കാവിലമ്മയോട് പ്രാര്‍ഥിക്കട്ടെ. മന്ത്രങ്ങള്‍ സൗജന്യമായി പഠിപ്പിക്കുന്ന ട്യൂഷന്‍സെന്റര്‍ വള്ളിക്കുന്നിലോ കലൂരിലോ മറ്റോ പ്രവര്‍ത്തിക്കുന്നുണ്ട്. നിലയവിദ്വാന്‍ അപ്പുക്കുട്ടാനന്ദപുരിയാണ് ട്യൂഷന് മാഷ്. തല്ക്കാലം ജന്മദൗത്യസംബന്ധമായ ജോലിത്തിരക്കില്ലാത്തതുകൊണ്ട് വിശദമായ പഠനം തരപ്പെടും.</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com2tag:blogger.com,1999:blog-8663013672212888796.post-17684002093779190362014-03-30T12:16:00.003-07:002014-03-30T12:16:54.234-07:00നല്കുകില് നേടീടാം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6H8MSlrYBxH4PdMT3j_11J4a5t5Ekv1tLOmQGJKZcc548DlIaLmQ3-4kVCkncm9CLh15NcjnjrKfTBIA2d8CzwmNaiNmNs39DIFFXdo9FSU8mAb4XjvBqpNzMkvpPpiaHKlUWLTH9igs/s1600/sathamanyu+310314.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6H8MSlrYBxH4PdMT3j_11J4a5t5Ekv1tLOmQGJKZcc548DlIaLmQ3-4kVCkncm9CLh15NcjnjrKfTBIA2d8CzwmNaiNmNs39DIFFXdo9FSU8mAb4XjvBqpNzMkvpPpiaHKlUWLTH9igs/s1600/sathamanyu+310314.JPG" height="238" width="320" /></a></div>
കരുണാകരനെ ക്ലിഫ് ഹൗസില്‍നിന്ന് ഇറക്കിവിട്ടപ്പോള്‍ നേരെ ഡല്‍ഹിയില്‍ചെന്ന് ഇരിക്കാന്‍ ഒരു കസേരയുണ്ടായിരുന്നു. ഇന്ന് ഉമ്മന്‍ചാണ്ടിക്ക് അതില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കാനേ ഐ ഗ്രൂപ്പുകാര്‍ക്ക് വകയുള്ളൂ. കഷ്ടകാലം പിടിച്ചവന് തലമൊട്ടയടിച്ചപ്പോള്‍ കല്ലുമഴയെന്നപോലെയായി. എല്ലായിടത്തുനിന്നും തട്ടുകിട്ടുന്നു. എല്ലാ പണിയും പാളുന്നു. സരിതാനന്തര സോളാര്‍കാലം ഉമ്മന്‍ചാണ്ടിയുടെ മുഖപ്രസാദത്തിന് ലോഡ്ഷെഡിങ് കാലവുമാണ്. പ്രതിപക്ഷം പറയുന്നതല്ലേ എന്ന് ചോദിച്ച് അവഗണിക്കാനുള്ള വകുപ്പൊന്നുമില്ല. പറഞ്ഞത് കോടതിയാണ്. കോടതി കണ്ണുമിഴിച്ചൊന്ന് നോക്കിയപ്പോഴാണ്, കരുണാകരനെ കുരങ്ങെന്നുപോലും വിളിച്ചതും തള്ളിപ്പുറത്താക്കിയതും.<br /><br />നമിക്കിലുയരാം, നടുകില്‍ത്തിന്നാം, നല്കുകില് നേടീടാം എന്നു മാത്രമല്ല ഉള്ളൂരിലെ മഹാകവി പാടിയത്. "നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ" എന്നുകൂടിയാണ്. അവനവന് കുഴിക്കുന്ന കുഴി അവനവനുതന്നെ കുഴിയാകുമെന്ന് ഉമ്മന്‍ചാണ്ടി സ്വപ്നേപി നിനച്ചതല്ല. മുരളീധരന് കരുത്തില്ലാത്ത കാലമാണ്; പത്മജയ്ക്ക് മിണ്ടാട്ടം മുട്ടിയ നേരമാണ്; പീതാംബരക്കുറുപ്പിന് തട്ടുകേടാണ്- തല്ക്കാലം ആ വഴിക്ക് കുന്തവും കുത്തും വരില്ല എന്നാശ്വസിക്കാം. പക്ഷേ, നാട്ടുകാര്‍ക്ക് അങ്ങനെ ക്ഷമയില്ലാത്തതാണ് പ്രശ്നം. രാജി വോട്ടെടുപ്പിന് മുമ്പുമാകാം; പിമ്പുമാകാം. അള്ളിപ്പിടിച്ചിരിക്കാനുള്ളതുതന്നെയാണ് അധികാരം എന്ന് ഉമ്മന്‍ചാണ്ടിയെ ആരും പഠിപ്പിക്കേണ്ടതില്ല. അതുകൊണ്ട് രാജിക്കത്തുംകൊണ്ട് പോകാന്‍ ഇത്തിരി സമയമെടുക്കും. അതാണ് പ്രതിപക്ഷത്തിനും നല്ലത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ വെറുതെ കാണുന്നതുപോലും എല്‍ഡിഎഫ് പ്രചാരണമാണ്. ഒന്നും പറയേണ്ടതില്ല- വെറുതെ ആ മുഖം പോസ്റ്ററിലാക്കി നാടുനീളെ ഒട്ടിച്ചാല്‍ മതി. ജനങ്ങള്‍ സോളാര്‍, സരിത, സലിംരാജ്, ജോപ്പന്, കോടതി, ഭൂമാഫിയ എന്നൊക്കെ വായിച്ചുകൊള്ളും. ഇരുപത് പൊന്നിന്‍കുടങ്ങളും ഉള്ളതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്. ഒരു ചാനല്‍ സര്‍വേ നടത്തി വെറും പൊന്നിന്‍കുടങ്ങളല്ല, തനിത്തങ്കക്കുടങ്ങളാണെന്ന് അതിസാഹസികമായി പ്രഖ്യാപിക്കുന്നതും കേട്ടു.<br /><br />ഹൈക്കോടതിവിധി വന്നപ്പോള്‍ ചാനലുകളിലെല്ലാം ഓടിനടന്ന് പ്രതിരോധിക്കാന്‍ ഒരാളാണുണ്ടായത്- സലിംരാജ്. താന്‍ വെറുമൊരു കോണ്‍സ്റ്റബിള്‍; നിരപരാധിയെന്നായിരുന്നു വിലാപം. കോണ്‍സ്റ്റബിളിന് ഇത്രയൊക്കെ ചെയ്യാമെങ്കില്‍ ഒരു ഡിവൈഎസ്പിയോ മറ്റോ ആയിരുന്നുവെങ്കില്‍ എന്തായേനെ സ്ഥിതി എന്നത് വേറെ കാര്യം. സലിംരാജ് പറയുന്നതാണ് കാര്യമെങ്കില്‍ സംഗതി പിന്നെയും കുഴപ്പമാണ്. ആ പാവം നിരപരാധിയെ എന്തിന് സസ്പെന്‍ഡ് ചെയ്തു; ആറുമാസമായി പുറത്തുനിര്‍ത്തുന്നു; കേസുകളില്‍പെടുത്തി തേജോവധം ചെയ്യുന്നു എന്നതിനൊക്കെ ഉമ്മന്‍ചാണ്ടി വിശദീകരണം കൊടുക്കേണ്ടിവരും.<br /><br />കോടതിയുടെ പ്രതികൂലപരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ നിയമനടപടിക്ക് പോകുമെന്നും ഇല്ലെന്നും പറയുന്നുണ്ട്. പാമൊലിന്‍ കേസില്‍ അലറിയാര്‍ത്ത് ജഡ്ജിയെ എടുത്ത് കനലാട്ടത്തിനിറങ്ങാന്‍ ഈരാറ്റുപേട്ടയില്‍നിന്ന് വെളിച്ചപ്പാട് വന്നിരുന്നു. ആ കോമരം കൊടുങ്ങല്ലൂര്‍ സന്ദര്‍ശനത്തിനുശേഷം വിശ്രമത്തിലാണ്. തിരുവഞ്ചൂര്‍ ചീറ്റിപ്പോയ ആര്‍എംപിക്ക് ചികിത്സ കൊടുക്കുന്നതിന്റെ തിരക്കിലും. പകരക്കാരനായി കെ സി ജോസഫിനെയാണ് ഉമ്മന്‍ചാണ്ടി ഇറക്കിയത്. "വിഷയവുമായി ബന്ധമില്ലാത്ത പരാമര്‍ശങ്ങള്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് നിര്‍ഭാഗ്യകരമായിപ്പോയെ"ന്ന് &ശഴൃമ്ല;ജോസഫ് പറഞ്ഞപ്പോള്‍, മാന്യതയുടെ നിറകുടം തുളുമ്പുന്നതുകണ്ട് ആശ്ചര്യപ്പെട്ടുപോയി. അടുത്ത നിമിഷം പക്ഷേ, രംഗം മാറി. ""വിശദപരിശോധനയൊന്നും നടത്താതെ തീര്‍പ്പാക്കാമായിരുന്ന കേസ് നീട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ മൂര്‍ധന്യത്തില്‍ പ്രതിപക്ഷത്തിന് പ്രചാരണായുധമാക്കാന്‍ പാകത്തില്‍ പരാമര്‍ശം നടത്താന്‍ കോടതി മുതിര്‍ന്നതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെ""ന്ന് മന്ത്രിവചനം.<br /><br />"ഉദ്ദേശ്യശുദ്ധിയുള്ള" തീരുമാനം എപ്പോള്‍, എങ്ങനെവേണം എന്ന് തീര്‍പ്പാക്കാനുള്ള അവസരം കിട്ടിയില്ല എന്നാണര്‍ഥം. ഇനി അങ്ങനെ ഒന്ന് വോട്ടെടുപ്പിനുമുന്പ് കിട്ടുമെന്നുണ്ടെങ്കില്‍ ഹൈക്കോടതി തങ്കക്കോടതിയാകും. കെ സി ജോസഫും ടി സിദ്ധിക്കും പറയുന്നതുപോലെ ചെന്നിത്തലയ്ക്ക് പറ്റില്ല. അതുകൊണ്ട് വിധിക്ക് സ്വാഗതം. പക്ഷേ, സുധീരന് അധീരനാകുന്ന പ്രശ്നമില്ല. ആദര്‍ശം തെരഞ്ഞെടുപ്പുകാലത്ത് എടുക്കാനുള്ളതല്ല എങ്കിലും അഭിപ്രായം വെട്ടിത്തുറന്ന് പറയും. ""കടകംപള്ളി, കളമശേരി ഭൂമിയിടപാടു കേസുകള്‍ സിബിഐക്കുവിട്ട ഹൈക്കോടതിവിധിയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി ഹൈക്കോടതി ഉന്നയിച്ച പരാമര്‍ശങ്ങളിലും പാര്‍ടിക്ക് ഒന്നും ചെയ്യാനില്ല""- കെപിസിസി അധ്യക്ഷന്റെ പദവിക്കു ചേര്‍ന്ന ധീരമായ പ്രതികരണം. ആദര്‍ശവും ആര്‍ജവവും ആത്മാഭിമാനവും ആവശ്യത്തിലധികമുള്ളതുകൊണ്ട് ഇതില്കൂടുതല് വയ്യ. ആ പണി ഭംഗിയായി നിര്‍വഹിച്ച സ്ഥിതിക്ക് വീട്ടില്‍പോയി വിശ്രമിക്കാവുന്നതാണ്.<br /> <br />*<br />പാലക്കാട്ട് ഒരു പൊന്നിന്‍കുടം വെയിലുകൊള്ളുന്നതുകണ്ട് സഹിക്കാനാകുന്നില്ല. കൊല്ലത്ത്, നല്ല വിലയുള്ള പുത്തന്‍ കുടമാണ്. പ്രിയപ്പെട്ട സഖാക്കളെ, ആഗോളവല്‍ക്കരണത്തിനും കോര്‍പറേറ്റ് കൊള്ളയ്ക്കുമെതിരെ വിധിയെഴുതുക; സോളാര്‍തട്ടിപ്പുകാരെ പരാജയപ്പെടുത്തുക- എന്നൊക്കെ ഇടയ്ക്ക് പറഞ്ഞുപോകുന്നുണ്ടെന്നേയുള്ളൂ. കാസര്‍കോട് മുതല്‍ പാറശാലവരെ കണ്ണോടിച്ചാല്‍ മണ്ടരിബാധിച്ച തെങ്ങുപോലെയാണ് യുഡിഎഫിന്റെ അവസ്ഥ എന്ന് വിരോധികള്‍ പറയും. അതല്ല ശരി എന്ന് തെളിയിക്കാന്‍ യുഡിഎഫ് കണ്‍വന്‍ഷനുകളില്‍ ചെന്ന് കണക്കെടുത്ത് ഒരു ചാനല്‍ മഹാസര്‍വേ നടത്തി. പൊന്നിന്‍കുടങ്ങള്‍ കൂട്ടത്തോടെ ജയിച്ചുകയറുമെന്ന് വിധിയും എഴുതി. തിരക്കിട്ട് കണക്കു തയ്യാറാക്കിയപ്പോള്‍ യുവാക്കളുടെ എണ്ണം 101 ശതമാനമായതേയുള്ളൂ.<br /><br />കോടതി മുഖ്യമന്ത്രിക്കിട്ട് പൂശിയ സലിംരാജ് വാര്‍ത്ത ലീഡ് ആയി കൊടുക്കാത്ത ഏകപത്രത്തിന്റെ മുതലാളി ഒരു പൊന്നിന്‍കുടമായതുകൊണ്ട് അതിനെ പെയ്ഡ് പരിപാടി എന്ന് വിളിക്കാനാകില്ല. അല്ലെങ്കിലും ആശയങ്ങള്‍ തമ്മിലാണ്, വ്യക്തികള്‍ തമ്മിലല്ല മത്സരമെന്ന് ആന്റണി പ്രഖ്യാപിച്ചിട്ടുണ്ട്. അക്കാര്യം മനസ്സിലാകാത്തത് മനോരമയ്ക്കുമാത്രമാണ്. മത്സരം പെയ്ഡ് ന്യൂസും ഇടതുപക്ഷവും തമ്മിലാണ് എന്നും പറയാം.<br /><br /></div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com1tag:blogger.com,1999:blog-8663013672212888796.post-5359169324036939422014-03-23T11:55:00.002-07:002014-03-23T11:55:39.928-07:00കോണ്‍ഗ്രസിന് ഒത്ത വക്താവ്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8DTbm4MQVZek73E_GN-uYRu7ubHLyDuRcG_6No6f3oOBqH2ZZaSa-iUlbtiKA7-sBp0eR5ILkqYWhiQhyWzRu9NNEiKdp0OgRaIS9AASnvVsVHUGEdYb4RTlQNmXm_7aq9TzyeseRZ64/s1600/sathamanyu+240314.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8DTbm4MQVZek73E_GN-uYRu7ubHLyDuRcG_6No6f3oOBqH2ZZaSa-iUlbtiKA7-sBp0eR5ILkqYWhiQhyWzRu9NNEiKdp0OgRaIS9AASnvVsVHUGEdYb4RTlQNmXm_7aq9TzyeseRZ64/s1600/sathamanyu+240314.JPG" height="275" width="400" /></a></div>
നാട്ടുകാരെ ഓടിച്ചിട്ട് കടിക്കുന്ന പേപ്പട്ടിയെ മാര്ക്സിസ്റ്റുകാരന് തല്ലിക്കൊന്നാല്‍ നിഷ്ഠുരവും പൈശാചികവുമായ ജന്തുഹത്യയാണ്. പട്ടിയെ കൊല്ലുന്നത് കോണ്‍ഗ്രസുകാരനാണെങ്കില്‍ മഹത്തായ മാനവസേവ; പുണ്യപ്രവൃത്തി. കേരളത്തിലെ മാധ്യമപെരുമാറ്റച്ചട്ടത്തില്‍പെട്ട ഒന്നാം "കല്പ്പ"യാണിത്. ഇതുള്ളതുകൊണ്ടാണ് യുഡിഎഫിനെ കാക്കകൊത്തി പറക്കാത്തത്്. ഇതുള്ളതുകൊണ്ടുമാത്രമാണ് സുധീരന് ഉടുത്ത ആദര്‍ശത്തിന്റെ മുണ്ട് അഴിഞ്ഞു വീഴാത്തത്. മനോഹരമായി എഴുതുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധവാര്‍ത്തകളുടെ മാര്‍ക്കറ്റ് മൂല്യം ഇടിഞ്ഞ് കോടിമതയിലെ ചതുപ്പില്‍ പുതഞ്ഞത് ഈ "പെരുമാറ്റച്ചട്ടം" ജനങ്ങള്‍ക്ക് നന്നെ ബോധിച്ചതുകൊണ്ടാണ് എന്നത് മറ്റൊരു വശം.<br /><br />സരിത ഇന്ന് സാധാരണ വനിതയല്ല-കോണ്‍ഗ്രസിന്റെ പ്രചാരണനായികയാണ്. അബ്ദുള്ളക്കുട്ടിയെ തകര്‍ക്കാനും തിരിച്ചെടുക്കാനും സരിത. വേണുഗോപാലിനുവേണ്ടി കലക്ടര്‍ക്ക് പരാതികൊടുക്കാന്‍ സരിത. ഗണേശിനെ മന്ത്രിയാക്കാന്‍ സരിത. സിബിഐ അന്വേഷണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സരിത. വിഎസിനെതിരെ രാഷ്ട്രീയം പറയാനും എല്‍ഡിഎഫ് സഹായംതേടി തന്നെ വന്നു കണ്ടു എന്ന് "വെളിപ്പെടുത്താനും" സരിത. റോസക്കുട്ടി ടീച്ചര്‍, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്, ദീപ്തി മേരി വര്‍ഗീസ്, ലതിക സുഭാഷ് തുടങ്ങിയ പവന് മാര്‍ക്ക് വനിതാനേതാക്കള്‍ കോണ്‍ഗ്രസില്‍ ജീവിച്ചിരിപ്പുണ്ട് എന്നാണ് വയ്പ്. എന്നിട്ടെന്ത്, പാര്‍ടിയെ രക്ഷിക്കാനുള്ള ഘട്ടം വന്നപ്പോള്‍ സരിത തന്നെ വേണ്ടിവന്നു.<br /><br />"സമചിത്തതയുടെ, സമഭാവനയുടെ സിന്ദൂരച്ഛവി സുരഭിലമാക്കിയ സുധീരമനസ്സിന് സ്വാഗതമോതി"യതുകൊണ്ടൊന്നും ഫലമില്ല. കോണ്‍ഗ്രസിന് ഒത്തവക്താവ് തന്നെ വേണം. അങ്ങനെയൊരു മുത്തിനെ കണ്ടെത്തിയത് ഉമ്മന്‍ചാണ്ടിയാണ്. കേരളത്തിന് താങ്ങാനാകാത്തതാണ് താന്‍ താങ്ങിയതെന്നുപറഞ്ഞ് ഐ ഗ്രൂപ്പിനെ വരച്ച വരയില്‍നിര്‍ത്താന്‍ കഴിവുള്ള മറ്റേതു നേതാവുണ്ട് കോണ്‍ഗ്രസില്‍? നേതൃത്വത്തില്‍ ഇത്രയേറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സൗഹൃദബന്ധമുള്ള മറ്റാരുണ്ട്? തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് സകലകേസും തീര്‍ത്ത് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയാക്കേണ്ടതായിരുന്നു. അതിനുകഴിഞ്ഞില്ലെങ്കിലും ബെന്നി ബഹനാന്റെ ദൗത്യം പരാജയമെന്ന് പറയാനാകില്ല. കേസുകള്‍ ഒതുങ്ങി കടഭാരം തീര്‍ന്ന് മുഴുവന്‍ സമയ പ്രവര്‍ത്തകയായി ഒരു അമൂല്യവനിതയെ കോണ്‍ഗ്രസ് വക്താവായി കിട്ടിയല്ലോ.<br /><br />*<br />അശ്ലീലക്കുട്ടിയുടെ നാറ്റംകൊണ്ട് കണ്ണൂരിലൂടെ നടക്കാന്‍ പറ്റുന്നില്ല. എന്നിട്ടും ആ നാറുന്ന വാക്കുകള്‍ വാരിപ്പിടിച്ച് വാര്ത്തയാക്കുന്നതും പെരുമാറ്റച്ചട്ടത്തിന്റെ ഭാഗംതന്നെ. പുള്ളി മസ്കത്തില് പോയതിനും സരിതയെ സ്നേഹിച്ചതിനും കുറ്റം മാര്‍ക്സിസ്റ്റുകാര്‍ക്കാണുപോലും. സ്റ്റാര്‍ കാംപെയിനര്‍ ആയി നിയമിക്കപ്പെട്ടതോടെ, സരിത പലരെക്കുറിച്ചും വിശേഷിപ്പിക്കുന്നത്, "എന്റെ നല്ല സുഹൃത്താണ്" എന്നത്രെ. ആ സൗഹൃദത്തിന്റെ വീഡിയോ തന്റെ പക്കലുണ്ടെന്ന്് ബിജു രാധാകൃഷ്ണന് പറയുന്നു. കാര്യങ്ങള്‍ തെളിഞ്ഞുവരുന്നുണ്ട്. എന്തായാലും സരിതയോട് ഈ സൗഹൃദത്തിന്റെ കാര്യമൊന്നും ചോദിച്ച് മനസ്സിലാക്കാന്‍ ഹേമചന്ദ്രന് കഴിഞ്ഞിട്ടില്ല എന്നതാണ് ആശ്വാസം. തിരുവഞ്ചൂരിന് അതിന്റെ നോക്കുകൂലിയെങ്കിലും ഉമ്മന്‍ചാണ്ടി കൊടുക്കണം-സരിതയെ വിട്ട് "തിരുവഞ്ചൂര്‍ സാര്‍ എന്റെ നല്ല സുഹൃത്താണ്" എന്നൊന്നും പറയിപ്പിക്കരുത്.<br /><br />കോണ്‍ഗ്രസിന് പിടിപ്പത് പണിയുണ്ട്. എന്‍ ഡി തിവാരിയെയും ഗജരാജ ശര്‍മയെയുമൊക്കെ മേച്ചുനടക്കുന്നത് ചെറിയ കാര്യമല്ല. ശശി തരൂരിന്റെ ഭാര്യയെ വിമാനത്താവളത്തില്‍ കയറിപ്പിടിച്ച യൂത്തുമുതല്‍ മൂത്തുപഴുത്ത തിവാരിവരെയുള്ള പാര്‍ടിയിലേക്ക് കടന്നുചെല്ലാന്‍ നല്ല നെഞ്ചുറപ്പുവേണം. വള്ളംകളിപ്പരിപാടിയില്‍ കുറുപ്പിന്റെ കലാപരിപാടിയോട് ശ്വേതാ മേനോന് പ്രതികരിച്ചപ്പോള്‍ അവരെ കോണ്‍ഗ്രസ് ആട്ടക്കാരിയെന്നാക്ഷേപിച്ചു. ശ്വേതയുടെ പണ്ടത്തെ സിനിമാച്ചിത്രങ്ങള്‍വരെ കൊണ്ടുവന്ന്, അവരെ ഒന്നു പിടിച്ചുപോയാലെന്താ എന്ന് ചോദിച്ച കോണ്‍ഗ്രസാണ്. ഗജരാജ ശര്‍മയെ രക്ഷിക്കാന്‍ ഇപ്പോള്‍ നഗ്മയെ അങ്ങനെ കൈകാര്യം ചെയ്തുകൂടാ-അവര്‍ മീറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. അല്ലായിരുന്നെങ്കില്‍, നാടാകെ നഗ്മയുടെ നൃത്തം നടന്നേനെ.<br /><br />സുധീരന്റെ ആദര്‍ശ"മുണ്ട്" ബെല്‍റ്റിട്ട് ഉറപ്പിക്കേണ്ട സ്ഥിതിയാണ്. ഒറ്റക്കാര്യം നോക്കുക- "പി ടി തോമസിനെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് മാറ്റിയത് സംഘടനാപ്രവര്‍ത്തനരംഗത്തേക്ക് മാറണമെന്ന അഭ്യര്‍ഥനയെ തുടര്‍ന്നാണെ"ന്ന് സുധീരന്. ഇടുക്കിയില്‍ ഒരിക്കല്‍ക്കൂടി മത്സരിക്കാന്‍ തയ്യാറായിരുന്നെന്നും ആ സത്യം മറച്ചുവച്ച് മറ്റു കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ പലതും വെളിപ്പെടുത്തേണ്ടിവരുമെന്നും തിരിച്ചടിച്ച് പി ടി തോമസ്. പറയുന്ന ആള് സുധീരനായതുകൊണ്ട് അത് വിശുദ്ധകള്ളമായി മാധ്യമങ്ങള്‍ മഹത്വപ്പെടുത്തി. ഒടുവില്‍ സുധീരന്‍തന്നെ പറയുന്നു: പി ടി തോമസിനെ മാറ്റിയത് യുവസ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്താനാണെന്നും അത് രാഹുല്‍ ഗാന്ധിയുടെയും ഹൈക്കമാന്‍ഡിന്റെയും പ്രത്യേക താല്‍പ്പര്യപ്രകാരമായിരുന്നെന്നും. അവസരവാദിയെന്നും കാപട്യക്കാരനെന്നും നുണപറയുന്നവനെന്നും വിളിക്കരുത്. അദ്ദേഹം ആദര്‍ശത്തിന്റെ മുണ്ടാണുടുത്തിരിക്കുന്നത്.<br /><br />സരിതയുടെ പാര്‍ടിയില്‍ സകലതും തമാശയാണ്. ചാലക്കുടിയില്‍ താന്‍ തോറ്റാല്‍ 2-ജി അഴിമതി ശരിയായിരുന്നെന്ന് ജനം കരുതുമെന്നാണ് പി സി ചാക്കോ പ്രവചിക്കുന്നത്. കൂറ്റന്‍ അഴിമതിക്കാരെ രക്ഷിക്കാന്‍ തന്നെ വിജയിപ്പിക്കൂ എന്ന് ചാലക്കുടിക്കാരോട് അഭ്യര്‍ഥിക്കുന്ന ബുദ്ധിമാനെ എതിരാളിയായി കിട്ടിയ ഇന്നസെന്റിന്റെ ഭാഗ്യമാണ് ഭാഗ്യം. ഇനി ചാലക്കുടിക്കാര്‍ നോക്കിക്കൊള്ളും. ചാക്കോ, തിരുവഞ്ചൂര്‍, സുധാകരന് തുടങ്ങിയ ഇനങ്ങള്‍ ചുറ്റുവട്ടത്തുതന്നെ ഉണ്ടാകുന്നത് കോണ്‍ഗ്രസിന് നല്ലതാണ്.<br /><br />*<br />ഗസ്റ്റ് ആര്‍ട്ടിസ്റ്റ് പ്രയോഗം ഇപ്പോള്‍ കേള്‍ക്കാനില്ല. ജീവിതത്തിലൊരിക്കലും കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ഷിപ്പെടുത്തിട്ടില്ലാത്ത, ജനങ്ങള്‍ക്കിടയില്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലാത്ത, ലോകബാങ്കുദ്യോഗസ്ഥനെ പൊക്കിയെടുത്ത് കൊണ്ടുവന്ന് ധനമന്ത്രിയും പ്രധാനമന്ത്രിയുമാക്കിയവരാണ്. തലപ്പാവുകെട്ടിയ ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെ പിടിച്ച് സ്ഥിരതാമസക്കാരനാക്കി, "പ്രധാന്‍മന്ത്രിജീ" എന്നുവിളിക്കുന്നത് സുധീരനാണ്. ആ നാവുകൊണ്ടുതന്നെ സുധീരന് ഭക്ഷണവും കഴിക്കുന്നു; പീലിപ്പോസ് തോമസ് ഉള്‍പ്പെടെയുള്ളവരെ "ഗസ്റ്റ് ആര്‍ട്ടിസ്റ്റ്" എന്നു വിളിക്കുന്നു. അതുകേട്ട് കൈയടിക്കാന്‍ പ്രേമചന്ദ്രനുള്ളതുകൊണ്ട് പ്രശംസാഗാനാലാപം ആവശ്യമില്ല. പ്രേമചന്ദ്രന് കോണ്‍ഗ്രസിലേക്കുള്ള പെര്‍മനന്റ് വിസയാണ് കിട്ടിയത്. കൊല്ലം കിട്ടിയാല്‍ ഇല്ലം വേണ്ടെന്ന് ചിന്തിച്ച് കുപ്പായം തയ്പ്പിച്ച കോണ്‍ഗ്രസുകാര്‍ക്ക് ഇനി മാനത്തുനോക്കാം. ബോറടിക്കുമ്പോള്‍ നക്ഷത്രവുമെണ്ണാം. അസീസിന് രണ്ടാം ഗഡുവായ മന്ത്രിസ്ഥാനവും കൊടുത്താല്‍ ചിത്രം പൂര്‍ത്തിയാകും.<br /><br />*<br />ആര്‍എംപിയുടെ കാറ്റുപോയതിന്റെ സങ്കടം "പൊതു സമൂഹ"ത്തിന്റെ" വക്താക്കളായ ചര്‍ച്ചാംദേഹികളുടെ മുഖത്താകെയുണ്ട്. വൈകിട്ട് അലക്കിത്തേച്ച കുപ്പായവും പൗഡറുമിട്ട് ഉടന്‍ വിപ്ലവത്തിനും യഥാര്‍ഥവിപ്ലവത്തിനും ഒരുങ്ങിയിറങ്ങുന്നവര്‍ക്ക് ലാസ്റ്റ് ബസ് വിട്ടുപോയ നിരാശയാണ്. പൊതുസമൂഹം എന്ന പ്രൈവറ്റ് പ്രോപ്പര്‍ട്ടി നിറച്ച ചാക്കുമായി ഇവര്‍ ഇനി എങ്ങനെ കരപിടിക്കും എന്നതാണ് ശതമന്യുവിന്റെയും വേവലാതി. ഏതുവിധേനയും പൊട്ടക്കുളത്തിലെത്തിപ്പെട്ടാല്‍ കരഞ്ഞ് തീര്‍ക്കാന്‍ സൗകര്യമാണ്. ലൗകികചിന്തകള്‍ വെടിഞ്ഞ് സംന്യാസം സ്വീകരിച്ചാലും രക്ഷപ്പെടാം. പാവം "പൊതുസമൂഹം". എല്ലാ ദിവസവും രാത്രി ഒന്നുരണ്ടു മണിക്കൂര്‍ ചര്‍ച്ച കേട്ടില്ലെങ്കില്‍ കഷ്ടമാകും.</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com3tag:blogger.com,1999:blog-8663013672212888796.post-38541438688835592432014-03-16T11:40:00.000-07:002014-03-16T11:40:20.339-07:00മുക്കിയാലും മുങ്ങാത്ത വാര്‍ത്ത<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh11-Iasz2pdL-xX6vbwvZ1De7e6ZHM693RnGuBk4lGEY8KXjnobsJsCdYYizljTAgNH4pA3fiG0RpqeiDqPoSq_KxN5JiJCoUn5RV4NWC2ZTi726EJGg9Yyd7TTaeqzC_xb8oPS3eNUb0/s1600/sathamanyu+170314.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh11-Iasz2pdL-xX6vbwvZ1De7e6ZHM693RnGuBk4lGEY8KXjnobsJsCdYYizljTAgNH4pA3fiG0RpqeiDqPoSq_KxN5JiJCoUn5RV4NWC2ZTi726EJGg9Yyd7TTaeqzC_xb8oPS3eNUb0/s1600/sathamanyu+170314.JPG" height="236" width="320" /></a></div>
ചാക്കോ സഞ്ചിയോ എന്നതല്ല- കോണ്‍ഗ്രസിന്റെ വക്താവാണ്. പി ടി തോമസിനും വി ടി ബല്‍റാമിനും പലതും പറയാം. തോമസിന് സീറ്റില്ല. വോട്ട് പോയാല്‍ കുഴപ്പമില്ല. ബല്‍റാമിന്റെ മണ്ഡലത്തില്‍ കത്തോലിക്കരുമില്ല. ഇരുവര്‍ക്കും ബിഷപ്പിന്റെ രക്തസമ്മര്‍ദം അളക്കാം; തെറിവിളിക്കുകയുമാകാം. എല്ലാം കഴിഞ്ഞ് സുധീരന് ഒന്ന് "ശകാരിച്ചാല്‍" നാടകത്തിന് മനോരമ കര്‍ട്ടനിടും. പിസി ചാക്കോ പറയുന്നത് അതുപോലെയല്ല. ഹൈക്കമാന്‍ഡിന് പറയാനുള്ളത് മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ചുമതലയുള്ള ദേഹവും സര്‍വോപരി, തൃശൂരില്‍നിന്ന് ഒറ്റച്ചാട്ടത്തിന് ചാലക്കുടിയിലെത്തി ഗോദയിലിറങ്ങിയ സ്ഥാനാര്‍ഥിയുമാണ് ചാക്കോ. സത്യം സത്യമായേ പറയൂ. ഇക്കുറി കോണ്‍ഗ്രസ് പ്രതിപക്ഷത്താണിരിക്കുക എന്നാണ് ആ നാവില്‍നിന്നുതിര്‍ന്ന മൊഴിമുത്ത്. മാര്‍ക്സിസ്റ്റ് പാര്‍ടി തോറ്റു തുലഞ്ഞുപോകും എന്ന് സുധീരനും ചെന്നിത്തലയും നാടുനീളെ നടന്ന് ശപിക്കുന്ന നേരത്താണ്, തുലയുന്നത് കോണ്‍ഗ്രസാണ് എന്ന് ചാക്കോ ഉറപ്പിച്ചുപറഞ്ഞത്. ഇത്തവണ കേരളത്തില്‍നിന്ന് കൈപ്പത്തിക്ക് വോട്ടുവാങ്ങി ഒരാളും ഡല്‍ഹിക്ക് വണ്ടികയറില്ല എന്ന് ചാക്കോ തന്നെ ഉറപ്പിച്ച സ്ഥിതിക്ക് മനോരമയ്ക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നേയില്ല എന്ന വാര്‍ത്ത കൊടുക്കാവുന്നതാണ്.<br /><br />"മ"പത്രങ്ങളുടെ മാര്‍ക്സിസ്റ്റ് വിരുദ്ധരോഗം മൂര്‍ധന്യത്തിലെത്തുന്നത് തെരഞ്ഞെടുപ്പുകാലത്താണ്. പത്രപ്പടയും ചാനല്‍പടയും ഒന്നിച്ച് കൊടിപിടിച്ച് ഇടതുപക്ഷത്തിന് മൂര്‍ദാബാദ് വിളിക്കുന്ന കാഴ്ചയാണ് ശരിയായ തെരഞ്ഞെടുപ്പുകാഴ്ച. വലതുപക്ഷവാര്‍ത്താ സേവയ്ക്കുമപ്പുറം സ്വന്തം ഫാക്ടറിയില്‍ ഇടതുസംഹാര വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കാനും മിടുക്കരാണവര്‍. ഒരു മകാരപ്പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാണ്. മറ്റൊന്നിന്റെ മനസ്സുതന്നെ മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ മഹാസാഗരം. ഇരുകൂട്ടര്‍ക്കും സ്വന്തം ചാനലുകള്‍. എല്ലാംചേര്‍ന്ന് വാര്‍ത്ത മുക്കലും അമുക്കലും ഉണ്ടാക്കലും ഇടിച്ചു പരുവപ്പെടുത്തലും യഥാവിധി നടത്തുമ്പോള്‍ കാക്ക കൊക്കാവും; പിന്നെ മലര്‍ന്നു പറക്കുകയുംചെയ്യും.<br /><br />ഞങ്ങളെ വന്നു തൊഴുതോളണം; രണ്ടാംമുണ്ട് അരയില്‍കെട്ടി നിന്നോളണം- അതൊക്കെ ബോധിച്ചാല്‍ ചെറിയ വാര്‍ത്ത കൊടുക്കാന്‍ നോക്കാം എന്നാണ് ഭാവം. ഓച്ഛാനിച്ചു നിന്നില്ലെങ്കില്‍ എഴുതി നാറ്റിക്കുമെന്നാണ് ഭീഷണി. അങ്ങനെ രാകിമിനുക്കിയ കത്തിയുമായി അലറിവിളിച്ചു നില്ക്കുന്നവരോട് തിരിച്ചു മിണ്ടിയാല്‍ അത് ധാര്‍ഷ്ട്യമായി. തുടര്‍ന്ന് കഥകളായി. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മാധ്യമ മഹത്തുക്കളുമായി കുശലം പറഞ്ഞും ചിരിച്ചും കളിച്ചും നടക്കുന്നവര്‍ മാന്യന്മാരും മാധ്യമ സേവയില്ലാതെ ജനങ്ങള്‍ക്കിടയില്‍ അധ്വാനിക്കുന്നവര്‍ മാഫിയകളുമായി വാഴ്ത്തപ്പെട്ട കാലത്തിനുപക്ഷേ, ആയുസ്സുനീളുന്നില്ല. മൂടിവച്ചാലും മുക്കിവച്ചാലും കാര്യം ജനങ്ങള്‍ അറിയുമെന്ന സ്ഥിതി വന്നിട്ടുണ്ട്. പുതിയ ചാക്കില്‍കെട്ടി കല്ലുവച്ച് പൊട്ടക്കുളത്തില്‍ താഴ്ത്തിയാലും സത്യം പുറത്തുവരുമെന്നായി.<br /><br />പി സി ചാക്കോ പ്രസ് ക്ലബ്ബില്‍ ചെന്ന്, ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമല്ലെന്നും തിരിച്ചടി നേരിടുമെന്നും സ്ഥാനം ഇക്കുറി പ്രതിപക്ഷ നിരയിലാകാനിടയുണ്ടെന്നും പ്രസ്താവിച്ചത് മനോരമയ്ക്ക് പൂഴ്ത്താം. പക്ഷേ, ആരെങ്കിലും ചെറുതായി നല്കിയാലും ജനങ്ങളുടെ മനസ്സില്‍ പതിയും. ചാക്കോയ്ക്ക് സുധീരന് കൊടുത്ത മറുപടി കണ്ടെങ്കിലും ചാക്കോ പറഞ്ഞ സത്യം നാലാള് ചര്‍ച്ചചെയ്യുമെന്ന് സാരം.<br /><br />ഇടുക്കിയില്‍ സീറ്റുപോയി പരിഭവിച്ച്, ""എന്നോട് ഈ സംഭവത്തില്‍ പാര്‍ടിയിലാരും അഭിപ്രായം ചോദിച്ചിട്ടില്ല. സീറ്റ് നിഷേധിച്ചതിന് വിശദീകരണവും തന്നില്ല."" എന്ന് പി ടി തോമസ് പറഞ്ഞാല്‍ അത് എന്തുകൊണ്ടെന്നും അര്‍ഥം എന്തെന്നും നന്നായി ബോധ്യപ്പെടുന്നവരാണ് മലയാളികള്‍. അതിനെ "വി എം സുധീരന് പി ടി തോമസിന്റെ മറുപടി" എന്ന് ആരും വ്യാഖ്യാനിക്കേണ്ട കാര്യമില്ല എന്ന് സാരം. ആ വാര്‍ത്ത കേട്ടറിയുന്നവര്‍ക്കുപോലും മനസിലാകും, ആദര്‍ശവേഷക്കാരനായ സുധീരന് ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന്. കസ്തൂരി രംഗന് റിപ്പോര്ട്ടിന്മേല് കൊണ്ടുവന്ന കരടുവിജ്ഞാപനം കോണ്‍ഗ്രസിന്റെ തനി തട്ടിപ്പാണെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ സമ്മതിക്കേണ്ടതില്ല- തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെന്നും അതിന് നിയമ സാധുതയില്ലെന്നും സമര്‍ഥിച്ച് ഹരിത ട്രിബ്യൂണലില്‍ ഗോവ ഫൗണ്ടേഷന് നല്കിയ ഹര്‍ജിയുടെ വാര്‍ത്ത വായിച്ചാല്‍ മതി.<br /><br />ഇടുക്കി ബിഷപ് ഹൗസില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ശകാരം ലഭിച്ചെങ്കില്‍ ""ഡീന്‍ കുര്യാക്കോസ് ഇടുക്കി ബിഷപ്പിനെ സന്ദര്‍ശിച്ചു"" എന്ന കുഞ്ഞു തലക്കെട്ടില്‍ മനോരമ വാര്‍ത്തയൊതുക്കിയതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. വോട്ടിനുവേണ്ടി എന്തുംചെയ്യുന്ന കോണ്‍ഗ്രസിനെ ബിഷപ് വിമര്‍ശിക്കുന്നത്, പ്രായക്കൂടുതലും രക്തസമ്മര്‍ദവുംകൊണ്ടല്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി മലയാളി പണയം വച്ചിട്ടില്ല.<br /><br />തലസ്ഥാനത്ത് അഞ്ചുകൊല്ലം മുമ്പ്, അന്യഗ്രഹത്തില്‍നിന്ന് വന്ന സുന്ദരസ്ഥാനാര്‍ഥിയായിരുന്നു. അഭൗമനും അസാധാരണനുമായ സ്ഥാനാര്‍ഥിയുടെ ചിരിയും മുടിയും മല്യാളവും തൊടുത്ത് വോട്ടു വേട്ടയാടിയ യുഡിഎഫിന് ഇത്തവണ ആയുധങ്ങളൊന്നുമില്ല. രണ്ടുവട്ടം മന്ത്രിസ്ഥാനംവിടേണ്ടിവന്ന സ്ഥാനാര്‍ഥിയെ പിന്നെയും ചുമക്കേണ്ടിവന്ന "കാറ്റില്‍ ക്ലാസ്" ആണ് ഇന്ന് പാവം കോണ്‍ഗ്രസുകാര്‍. മനോരമ പക്ഷേ, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലാകെ തരൂര്‍ മുന്നിലെത്തിയെന്ന് വീമ്പ് എഴുതിയും വരച്ചും വിടുപണിയെടുക്കുന്നു. ഖദറിട്ടവര്‍ക്ക് മടുത്താലും മനോരമയ്ക്ക് വിശ്രമമില്ല.<br /><br />വിരഹദുഃഖം സഹതാപവോട്ടാക്കാനുള്ള ശ്രമം കാര്യമായി കാണുന്നില്ല. സുനന്ദയുടെ കാര്യം മിണ്ടുന്നുമില്ല. തരൂരിന്റെ കംപ്യൂട്ടറില്‍ നുഴഞ്ഞുകയറിയ തരാറിനെക്കുറിച്ച് സുനന്ദ പറഞ്ഞിരുന്നു. അവര്‍ ഐഎസ്ഐ ഏജന്റാണെന്ന് തുറന്നടിച്ചിരുന്നു. ഐപിഎല്‍ കാലത്തെ "ഇതിയാന്റെ" അഴിമതി താന്‍ താങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. സുനന്ദ മരണമടഞ്ഞു- എങ്ങനെയെന്ന് ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അവര്‍ പോയെങ്കിലും അവരുടെ വാക്കുകള്‍ എങ്ങും പോയിട്ടില്ല. ഐപിഎല്‍ അഴിമതിയും വിദേശബന്ധവും മറ്റും. അതൊന്നും പറയാതെ തരൂര്‍ പരമയോഗ്യനെന്നും തരാര്‍ വെറും തോന്നലെന്നും നൂറ്റൊന്നുരുവിടാനാണ് കോണ്‍ഗ്രസുകാരന്റെ യോഗം.<br /><br />കൊല്ലത്തെ കോണ്‍ഗ്രസിനുമേല്‍ പതിച്ചത് രണ്ട് എംഎല്‍എ മാരുടെ കച്ചവടത്തില്‍ ബോണസായി കിട്ടിയ ധൂമകേതുവിനെയാണ്. അത് വന്നുവീണിടത്തുനിന്ന് ആത്മാഭിമാനമുള്ള ഖദറുകാരന് ഓടി മറയുകയാണത്രെ. ഇന്നലെ കേട്ട തെറി കാതില്‍മുഴങ്ങുമ്പോള്‍, അഴിമതിക്കാരനെന്നു വിളിച്ച നാവുകൊണ്ട് അമ്മാവാ എന്ന വിളി കേള്‍ക്കുമ്പോള്‍ ആരായാലും ഓടി രക്ഷപ്പെടും.<br /><br />ഇതൊന്നും മകാരപ്പത്രങ്ങളും ചാനലുകളും കണ്ടില്ലെങ്കിലും ജനങ്ങള്‍ അറിയുന്നുണ്ടെന്നതും അറിഞ്ഞുതന്നെ പ്രതികരിക്കുമെന്നതുമാണ് പുതിയ കാലത്തെ തെരഞ്ഞെടുപ്പ് വിശേഷം. <br /><br />*<br />അബ്ദുള്ളക്കുട്ടി അശ്ലീലക്കുട്ടിയായി മാറിയതുകൊണ്ട് പരാതി രൂപത്തില്‍ നല്ലൊരു സാഹിത്യസൃഷ്ടി വായിക്കാനുള്ള അവസരം മലയാളിക്ക് കിട്ടി. ഒറ്റക്കാര്യമേ മനസിലാകാതുള്ളൂ- ഈ അബ്ദുള്ളക്കുട്ടിയെമാത്രം പിടിക്കണമെന്ന് ഉമ്മന്‍ചാണ്ടി തീരുമാനിച്ചത് എന്തുകൊണ്ടാകും? പറ്റുവരവുകാര്‍ പലരുള്ളപ്പോള്‍ ഒരാളെ കുടുക്കാന്‍ സരിതയ്ക്ക് അനുമതി കിട്ടിയെങ്കില്‍, അതിനു പിന്നിലെ ചരടുകള്‍ അന്വേഷിക്കുകതന്നെ വേണം.<br /><br />അശ്ലീലക്കുട്ടിയെ കോര്‍ത്ത് ചൂണ്ടയെറിഞ്ഞതാണോ അതോ ആവശ്യം കഴിഞ്ഞപ്പോള്‍ മാലിന്യം വലിച്ചെറിഞ്ഞതാണോ? സത്യമാരെന്നുമെന്തെന്നുമാര്‍ക്കറിയാം എന്നു പറയുന്നില്ല- സത്യം സരിതയ്ക്കും ഉമ്മന്‍ചാണ്ടിക്കുമേ അറിയൂ.<br /></div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com2tag:blogger.com,1999:blog-8663013672212888796.post-36066878266756933162014-03-09T11:48:00.004-07:002014-03-09T12:00:43.332-07:00മാന്യതയുടെ വഴികള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQmfUW7_N7DPXpDcs5tW8D22anjjbzJNiCZp4mQf-lJiY4cWZZg3Bb1MIyfwNQvJ6fsdb1IYq1LmMfyIXxI4Xi-TBagmEN23cHjN8xxZ3-TYORGytEuxX5DxmAbBnB2fke_Jg3u5c2jzY/s1600/sathaman+cartoon.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQmfUW7_N7DPXpDcs5tW8D22anjjbzJNiCZp4mQf-lJiY4cWZZg3Bb1MIyfwNQvJ6fsdb1IYq1LmMfyIXxI4Xi-TBagmEN23cHjN8xxZ3-TYORGytEuxX5DxmAbBnB2fke_Jg3u5c2jzY/s1600/sathaman+cartoon.JPG" height="206" width="320" /></a></div>
സന്തോഷം സഹിക്കാതെ ഒരാള്‍ ചക്കരയുമ്മ നല്കിയപ്പോള് മറ്റൊരാള്‍ നെറ്റിയില്‍ തലോടി. പ്രിയപ്പെട്ട അനുയായികള്‍ക്ക് കൈകൊടുത്തും അഭിവാദ്യം ചെയ്തും ഇരിക്കുമ്പോള്‍ വന്നു ആദ്യ ചുംബനം. ഉടനെ അടുത്തത്. അസമിലെ ജോര്‍ഹട്ടില്‍ മാലയും ബൊക്കെയുമൊന്നുമല്ല-ചുംബനപ്പെരുമഴയാണ് രാഹുലിന് കിട്ടിയതെന്ന് വാര്‍ത്ത കാണുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിെന്റ സുപ്രിം കമാന്‍ഡന്റ് ആണ് രാഹുല്‍ ഗാന്ധി. ചെന്നിത്തല മുന്നില്‍ചെന്നു നിന്നാല്‍, രാഹുല്‍ ഗാന്ധിജീ എന്നേ വിളിക്കൂ. ആ മഹാനേതാവിനെ മുത്തമിടാന്‍ വനിതകള്‍ തിക്കിത്തിരക്കുന്ന നാട്ടില്‍, അബ്ദുള്ളക്കുട്ടിയെ എന്തിന് ക്രൂശിക്കണം എന്നാണ് മനസ്സിലാകാത്തത്.<br />
<br />
രാഹുലിനെക്കാള്‍ പത്തുവയസ്സേ കൂടുതലുള്ളൂ, അത്ഭുതക്കുട്ടി ചെറുപ്പമാണ്. യൗവ്വനം നിറഞ്ഞു തുളുമ്പുന്ന മനസ്സാണ്. സൗരോര്‍ജത്തെക്കുറിച്ച് കേട്ടപ്പോള്‍ കൂടുതല്‍ അറിയണമെന്നു തോന്നി. അറിഞ്ഞപ്പോള്‍ ഇടയ്ക്കിടെ അറിയണമെന്നായി. അടുത്തു കാണണമെന്നായി. രാത്രി വിളിച്ച് കോണ്‍ഗ്രസിെന്റ ഭരണഘടനക്കുറിച്ചും തീരദേശ പരിപാലന നിയമത്തെക്കുറിച്ചും പശ്ചിമ ഘട്ടത്തിെന്റ മലമടക്കുകളെപ്പറ്റിയും ചര്‍ച്ചചെയ്താല്‍ സൗരോര്‍ജം വരുമെന്ന് തിരിച്ചറിഞ്ഞു. അതൊരു കുറ്റമൊന്നുമല്ല. ഇഷ്ടപ്പെട്ടവരെ അടുത്തുകാണാന്‍ കൊതിക്കുന്നതിലും ആ കാഴ്ച മസ്ക്കറ്റ് ഹോട്ടലിലാകുന്നതിലും തെറ്റില്ല എന്നു "സുധാകരേട്ടന്" പഠിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്കെന്നെ അപമാനിക്കാം; അവസാനിപ്പിക്കാനാവില്ല എന്നാണ് പുതിയ കുട്ടിക്കണ്ടുപിടുത്തം. ചാണകക്കുഴിയില്‍ ചാണകവെളളം തളിക്കരുതേയെന്ന ആ അഭ്യര്‍ത്ഥന മാനിക്കണം.<br />
<br />
സരിത ഇപ്പോള്‍ ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്കുകിട്ടിയ ഗമയിലാണ്. ഉടുത്തൊരുങ്ങി വക്കീലിനെയും കൂട്ടി ചാനലില്‍ ഇരിക്കുന്നതുകണ്ടാല്‍ കൊല്ലത്തെ അടുത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണോ എന്ന് തോന്നും. താന്‍ അനുഭവിച്ചതൊക്കെ ഒറ്റയടിക്ക് പറഞ്ഞാല്‍ കേരളം താങ്ങില്ല; അതുകൊണ്ട് തവണകളായി പറയുംപോലും. ഗ്രൂപ്പ് തിരിച്ചാണ് കുറ്റമുക്തി. ഉമന്‍ചാണ്ടി യോഗ്യന്‍, ജോപ്പന് കുടുംബ സുഹൃത്ത്, വേണുഗോപാല്‍ മാന്യന്- അവരുമായൊന്നും "നിങ്ങള്‍ കരുതുന്നതുപോലെ" ബന്ധമില്ലഎന്ന് പത്രലേഖകരോട് സരിത. അബ്ദുള്ളക്കുട്ടിക്ക് അല്പം സഹതാപമാണ് പാലില്‍ചേര്‍ത്ത് കൊടുക്കണ്ടത്. തട്ടിക്കളയും, തകര്‍ത്തുകളയും എന്നൊക്കെ ആളെ വിട്ട് ഭീഷണിപ്പെടുത്തുന്നതിന് പകരം ഉമ്മന്‍ചാണ്ടിയുടെ പണിചെയ്തിരുന്നുവെങ്കില്‍, മസ്കറ്റ് ഹോട്ടലില്‍ കരവിമീന്‍ കിട്ടുമോ എന്ന് ചോദിച്ചാണ് പാതിരാത്രി വിളിച്ചത് എന്നും സരിത പറയുമായിരുന്നു.<br />
<br />
കോടികൊടുത്ത് കേസൊതുക്കാമെങ്കില്‍ കോഴകൊടുത്ത് പേരുപറയിപ്പിക്കുകയും ചെയ്യാം. പെട്ടുപോയവര്‍ ചെന്ന് സാഷ്ടാംഗം വീണ് കാണിക്കവെച്ച് രക്തസമ്മര്‍ദം കുറയ്ക്കുക. "എ"ഗ്രൂപ്പല്ലാത്ത ഏതുപേരും ആ നാവില്‍നിന്ന് വീഴാം. കണക്കിനൊപ്പിച്ച് വെളിപ്പെടുത്തലിെന്റ കനവും കൂടും. സൂക്ഷിച്ചാല്‍ ചെന്നിത്തലയ്ക്ക് നല്ലത്.<br />
<br />
*<br />
<br />
യുഡിഎഫില്‍ ഘടകകക്ഷികള്‍ക്ക് അപാരമായ മാന്യതയും മര്യാദയുമാണ് തൂക്കിക്കൊടുക്കുന്നത്. വയനാട് വേണ്ടെന്ന് പറഞ്ഞ് ഇടതില്‍നിന്ന് ഇറങ്ങിയ വീരെന്റ അഞ്ചുകൊല്ലം കഴിഞ്ഞ് പാലക്കാട്ട് രാമശ്ശേരി ഇഡ്ഡലിയെക്കുറിച്ചും ചിറ്റൂരിലെ പനങ്കള്ളിനെക്കുറിച്ചും ഗവേഷണം നടത്താനാണ് വിട്ടത്. മുസ്ലിം ലീഗ് ഇല്ലെങ്കില്‍ മലബാറില്‍നിന്ന് ഒറ്റകോണ്‍ഗ്രസ്സുകാരനും പച്ച തൊടില്ല. ആ ലീഗിന് ഭാരിച്ച സീറ്റുവിഹിതമാണ്- രണ്ട്. കേരള കോണ്‍ഗ്രസ് ഇല്ലെങ്കില്‍ മലയോര കേരളത്തില്‍ കോണ്‍ഗ്രസ്സിന് വംശനാശം വരും- ആ മാണി കേരളയ്ക്ക് ഇമ്മിണിവല്യ ഒരുസീറ്റ്. ബാക്കി വരുന്നത് മാത്രം മഹാമനസ്കരുടെ കോണ്‍ഗ്രസിന്. ബേബിജോണിെന്റ പേരും മകനുമുള്ള ആര് എസ് പിക്ക് യുഡിഎഫില്‍ കുടികിടപ്പുണ്ട്; പട്ടയമില്ല. സീറ്റ് വേണം എന്ന് പറയാന്‍ മാത്രം പാടില്ല. പിള്ള, ജേക്കബ് ഗ്രൂപ്പുകള്‍ക്കും സി എം പിക്കും മറ്റെന്തുമാകാം-സീറ്റിനെക്കുറിച്ച് ചിന്തിക്കരുത്. ഗൗരിയമ്മ സലാം പറഞ്ഞു കഴിഞ്ഞു. ഇങ്ങനെയുള്ള അതിഗംഭീരമായ മുന്നണിയില്‍ മാന്യത പിന്നെയും സ്റ്റോക്കുണ്ടാകുമെന്ന് കരുതുന്നവര്‍ ബുദ്ധിമാന്മാരാകും.<br />
<br />
കാലത്തും ഉച്ചയ്ക്കും വൈകിട്ടും യഥാര്‍ത്ഥ കമ്മ്യൂണിസം ഭക്ഷിച്ച് കൊച്ചിയിലൊരാള്‍ക്ക് ബോധോദയം വന്ന വാര്‍ത്തയുണ്ട്. വള്ളിക്കുന്നില്‍ നിന്ന് വള്ളിക്കാവിലേക്ക് തീര്‍ത്ഥയാത്ര നടത്തി സ്വാമി ആപ്പുവെപ്പുകുട്ടാനന്ദ തൃപ്പാദരായി അദ്ദേഹം പൊതുജനങ്ങള്‍ക്ക് അനുഗ്രഹംചൊരിയാന്‍ ഒരുങ്ങി നില്‍പ്പുണ്ട്. തല്ക്കാലം ചാനലുകളിലൂടെ ദര്‍ശനം നല്‍കുന്നുമുണ്ട്. ആ പരിണാമത്തിനപ്പുറമൊന്നുമല്ല വിപ്ലവത്തിെന്റ കൊടി വലിച്ചെറിഞ്ഞ് 2 ജി സ്പെക്ട്രത്തിെന്റയും കല്‍ക്കരിയുടെയും കൊടിപിടിക്കുന്ന ത്യാഗം. ആയതിനാല്‍ സേവ് വള്ളിക്കാവാശ്രമം ഫോറത്തിെന്റ വാര്‍ത്തകള്‍ക്കായി ഇനി കാതോര്‍ത്തിരിക്കാം.<br />
<br />
*<br />
<br />
ആര്‍എസ്പി മുന്നണി മാറിയതുകൊണ്ട് കസ്തൂരി രംഗന് രണ്ടുദിവസം വിശ്രമം കിട്ടി. വിജ്ഞാപനം ആയി, എഴുതി, പ്രൂഫ് വായിച്ചു, ഇതാ ഒപ്പിടുന്നു, ഇനി സീല്‍വെച്ചാല്‍മതി എന്ന തത്സമയ വിവരണമൊന്നും കേള്‍ക്കാനില്ല. കസ്തൂരി രംഗനും കാറ്റുപോയ കരടു വിജ്ഞാപനവും മാണി കേരളയുടെ പടലപ്പിണക്കവും നിലച്ചു പോയ സീറ്റ് ചര്‍ച്ചയും സരിതയും അബ്ദുള്ളക്കുട്ടിയും സുധീരന്റെ കൊമ്പ്രമൈസുകളും മൂടി വെക്കാന്‍ ടി പി ചന്ദ്രശേഖരന് തന്നെ ശരണം എന്നായിരുന്നു ഇന്നലെവരെ. ഇന്ന് ആര്‍എസ്പിയെ കിട്ടിയതാണാശ്വാസം.<br />
<br />
മാതൃഭൂമിയും മനോരമയും മനസ്സില്‍ കാണും, അത് വിഎസിെന്റ തലയില്‍വെക്കും എന്ന പതിവു രീതിയും പൊളിഞ്ഞിരിക്കുന്നു. ആര്‍എസ്പി മുന്നണി വിട്ടതും സിപിഐ എമ്മിനകത്ത് പ്രശ്നമാക്കാമെന്ന് പാലക്കാട്ടെ നിയുക്ത യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രത്തിന് ആഗ്രഹം തോന്നി. ഒന്നാം പേജില്‍ എഴുതി:<br />
<br />
""ഇടതുമുന്നണിയെ കേരളത്തിലെ പാര്‍ട്ടിനേതൃത്വം തകര്‍ക്കകയാണെന്ന് സി.പി.എം. കേന്ദ്രനേതൃത്വത്തോട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് എല്‍.ഡി.ഫിനെ ശിഥിലമാക്കിയ സി.പി.എം. സംസ്ഥാന നേതൃത്വം അതേ ശൈലിതന്നെ ഇപ്പോഴും സീറ്റുവിഭജനത്തില്‍ അവലംബിക്കുകയാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിനെ ഫോണില്‍ വിളിച്ച് വി.എസ്. അഭിപ്രായപ്പെട്ടു. മുന്നണിയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു""<br />
<br />
വെടിപൊട്ടിച്ച ആശ്വാസത്തില്‍ പത്രവും പത്രാധിപരും ഭാവനാ സമ്പന്നനായ ലേഖകനും ഇരിക്കുമ്പോള്‍ അതാ വരുന്നൂ, വി എസിെന്റ വിശദീകരണം-താന്‍ അങ്ങനെ വിളിച്ചിട്ടുമില്ല; ചിന്തിച്ചിട്ടുമില്ല. വാര്‍ത്ത അസംബന്ധം; തന്നെ അപമാനിക്കാനുള്ളത്. വീരഭൂമി ഈ പണി നിര്‍ത്തേണ്ട സമയമായി എന്ന് തോന്നുന്നു. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരുപാട് വഴികളുള്ളതില്‍ ഏതെങ്കിലുമൊന്ന് വീരഭൂമിക്ക് കാണിച്ചുകൊടുക്കാന്‍ സ്വാമി ആപ്പുവെപ്പുകുട്ടാനന്ദയ്ക്കെങ്കിലും കഴിയുമാറാകട്ടെ.<br />
<br />
*<br />
<br />
കേരളത്തെ ഇളക്കി മറിക്കുന്ന ഒരു മാര്‍ച്ച് വരുന്നു എന്നെല്ലാം കേട്ടിരുന്നു. കാത്തിരുന്ന് മടുത്തവര്‍ തിരക്കിച്ചെന്നു. ആ ഗ്രേറ്റ് മാര്‍ച്ച് ചോറോട് മുതല്‍ ചോമ്പാല വരെയും തിരിച്ചും നടത്തി വിജയിപ്പിച്ചു എന്നാണത്രെ കിട്ടിയ മറുപടി. ചോമ്പാലയില്‍ എന്ത് വിശേഷമെന്ന് ചോദിക്കരുത്. അവിടെയാണ് കരിമ്പൂച്ചയുള്ള വമ്പന്‍സ്രാവ് മന്ത്രിയുടെ താമസം.<br />
<br /></div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com1tag:blogger.com,1999:blog-8663013672212888796.post-76343967485611192962014-02-17T10:46:00.000-08:002014-02-17T10:46:43.202-08:00ന്യൂജനറേഷന് നേര്‍ച്ചകള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNPmhgWYHS52YKTgfn2mbkWy0mmYjlYeajnqyZW59Iq8rCcjXnfbSMrDNG9QExzbSd7K3xkPZpqKmTyWVLkNWd5r-rpUxeARJjaerX3m0fU8lSJXbkm2IUYYkIVq67BDDO8ruLWS2c6r8/s1600/cartoon+sathamanyu+sudheeran.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNPmhgWYHS52YKTgfn2mbkWy0mmYjlYeajnqyZW59Iq8rCcjXnfbSMrDNG9QExzbSd7K3xkPZpqKmTyWVLkNWd5r-rpUxeARJjaerX3m0fU8lSJXbkm2IUYYkIVq67BDDO8ruLWS2c6r8/s1600/cartoon+sathamanyu+sudheeran.JPG" height="220" width="320" /></a></div>
താമരപ്പൂവും ഗാന്ധിത്തൊപ്പിയും ഇത്ര വിപുലമായ ഉപയോഗമുള്ള വസ്തുക്കളാണെന്ന് കരുതിയതല്ല. ഓരോന്നിനും അതിന്റേതായ സമയവും സ്ഥലവുമുണ്ടെന്നാണ് വയ്പ്. ഇരിക്കേണ്ടിടത്ത് ഇരിക്കണം. താമരപ്പൂവ് മേഘ്നാ പട്ടേല്‍ എന്ന സുന്ദരിയുടെ അടിവസ്ത്രസ്ഥാനം അലങ്കരിക്കേണ്ട ദിവ്യവസ്തുവാണ്. തനിഷാ സിങ് എന്ന മറ്റൊരു സുന്ദരി ഗാന്ധിത്തൊപ്പിയെയും രാഹുല്‍ "ഗാന്ധിജി"യെയും നാണംമറയ്ക്കുന്ന വസ്തുവാക്കി ഉയര്‍ത്തി. തുണിയുരിഞ്ഞ പ്രചാരണത്തിന്റെ കാലമാണ്. ഉദ്ദിഷ്ട കാര്യസാധ്യത്തിന് മുണ്ഡനം, ശയനപ്രദക്ഷിണം, തുലാഭാരം, മെഴുകുതിരികത്തിക്കല്‍ തുടങ്ങിയ നേര്‍ച്ചകള്‍ കേട്ടിട്ടുണ്ട്. മോഡി പ്രധാനമന്ത്രിയായിക്കാണാന്‍ കൊതിപൂണ്ട് രണ്ടാംനിര നടി മേഘ്നാ പട്ടേല്‍ പുതിയതരം നേര്‍ച്ചയാണ് ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങളെ പഠിപ്പിച്ചത്. വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞ് പിറന്ന പടിയില്‍ താമരമെത്തയില്‍ കിടന്നും മോഡിച്ചിത്രംകൊണ്ട് ജട്ടിയും മുലക്കച്ചയുമുണ്ടാക്കിയണിഞ്ഞും ചിത്രമെടുത്ത് ലോകത്തെ കാണിച്ച ആ നേര്‍ച്ചപ്പരിപാടി നയനാനന്ദകരം എന്ന് ആദ്യം മനസിലാക്കിയത് കോണ്‍ഗ്രസുകാരാണ്. നടികള്‍ക്ക് ക്ഷാമമുള്ള പാര്‍ടിയല്ല കോണ്‍ഗ്രസ്. മേഘ്നാ പട്ടേലിന്റെ നാലുചിത്രം പുറത്തുവന്നപ്പോള്‍ തനിഷാ സിങ് എന്ന മോഡലിന്റെ പന്ത്രണ്ടു തുണിയില്ലാപ്പടങ്ങളുമായി കോണ്‍ഗ്രസ് തിരിച്ചടിച്ചു. <br /><br />രാഹുല്‍ ഗാന്ധിജിയുടെ കുറ്റിത്താടിവദനം അച്ചടിച്ച പോസ്റ്ററില്‍ മുഖംചേര്‍ത്തുവച്ച്, "എന്റെ പ്രണയം....... എന്റെ ക്യൂട്ടിപീ" എന്ന് മൊഴിയുന്ന തനിഷതന്നെ നഗ്നതാരം. ആദര്ശധീരന് വി എം സുധീരന് പിടിക്കുന്ന അതേ പതാക തനിഷയ്ക്ക് അടിവസ്ത്രമായി. <br /><br />പണ്ട് ഗാന്ധിജി ഈ കൊടിയുംകൊണ്ടാണ് ഉപ്പുകുറുക്കാന്‍ പോയത്. തെരഞ്ഞെടുപ്പ് ഇങ്ങടുത്തു. പ്രചാരണത്തിന്റെ വഴി ഇതാണെങ്കില്‍ ഇക്കുറി ചില അന്തിപ്പത്രങ്ങളെയും കൊച്ചുപുസ്തകങ്ങളെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടിവരും. വംശനാശ ഭീഷണി അങ്ങനെയെങ്കിലും അതിജീവിക്കട്ടെ. ഒരു ദുര്‍ബുദ്ധി തോന്നി ഗാന്ധിജിയെങ്ങാനും ഇറങ്ങിവന്ന് "രാഹുല്‍ഗാന്ധിജി"യുടെ പോസ്റ്റര്‍ കാണാതിരുന്നാല്‍ മതി. എന്തായാലും നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ താമരപ്പൂവും രാഹുലിന്റെ ചിത്രവും ഗാന്ധിത്തൊപ്പിയുമൊന്നും ഇല്ലാതിരുന്നത് ഭാഗ്യം. <br /><br />*<br />പാഷാണക്കുപ്പിക്കു പുറത്ത് പായസം എന്ന് എഴുതിവയ്ക്കാം. കോണ്‍ഗ്രസിന്റെ നെറ്റിയില്‍ ഗ്രൂപ്പില്ലാത്ത പാര്‍ടി എന്ന ബോര്‍ഡും വയ്ക്കാം. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് മനോഹരമായ സങ്കല്‍പ്പമാണ്. സുധീരനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ശശി തരൂരും ആര്യാടനും സുധാകരനും ഉണ്ണിത്താനുമൊക്കെ ഏകോദര സോദരരായി ആദര്‍ശ നക്ഷത്രങ്ങളായി വാഴുന്നകാലം. കോണ്‍ഗ്രസില്‍ ഒറ്റ ഗ്രൂപ്പേയുള്ളൂ- അത് നിലമ്പൂര്‍ ഗ്രൂപ്പാണ് എന്നും പറയാം. ഗ്രൂപ്പില്ലെന്ന് സോണിയാജി പ്രസംഗിച്ച വേദിയില്‍ ഇരുന്ന ഉമ്മന്‍ചാണ്ടിയുടെ മുഖവും ഭാവവും കണ്ടവര്‍ക്കെല്ലാം ബോധ്യമായി- പുള്ളി പരിപൂര്‍ണ സംതൃപ്തനാണ്. <br /><br />സുധീരന്റെ ലാളിത്യംകൊണ്ട് നാട്ടിലൊരിടത്തും അഭിവാദ്യവുമില്ല; ഫ്ളക്സ് ബോര്‍ഡുമില്ല. സ്വന്തം നാടായ അന്തിക്കാട്ടോ തൃശൂരിലോ പ്രിയനേതാവിനെ അഭിവാദ്യംചെയ്ത് കൊച്ചുപോസ്റ്റര്‍ പോലും കണ്ടില്ല. വാര്‍ഡ് വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാഹുല്‍- സോണിയ ചിത്രങ്ങള്‍ക്കൊപ്പം സ്വന്തം മുഖം ഫ്ളക്സിലാക്കാന്‍ കരാര്‍കൊടുക്കുന്ന ഖദറുകാരുടെ നാട്ടില്‍, ""കണ്ടോ എന്റെ ലാളിത്യം"" എന്ന് ചോദിച്ച് സുധീരന് പിടിച്ചുനില്‍ക്കാം. അതും വാര്‍ത്തയാണ്. ഉമ്മന്‍ചാണ്ടി വന്നാലും വാര്‍ത്ത, വന്നില്ലെങ്കിലും വാര്‍ത്ത. പണ്ടുകാലത്ത്, പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല, മനുഷ്യന് പട്ടിയെ കടിച്ചാലാണ് വാര്‍ത്ത എന്നാണ് പഠിപ്പിച്ചത്. പുതിയ കാലത്ത് ആരുകടിച്ചാലും വാര്‍ത്തതന്നെ. സുധീരന്റെ ഫ്ളക്സ് വന്നാല്‍ ആദര്‍ശത്തിന്റെ ആഘോഷം, വന്നില്ലെങ്കില്‍ ലാളിത്യത്തിന്റെ ഉദാത്തമുഖം. ഹൈക്കമാന്‍ഡിന് കനിവുതോന്നി ടോം വടക്കനെയോ മറ്റോ പിസിസി പ്രസിഡന്റായി നൂലില്‍കെട്ടിയിറക്കിയിരുന്നുവെങ്കില്‍ നല്ല മലയാളം കേള്‍ക്കാനെങ്കിലും മലയാളിക്ക് ഭാഗ്യം സിദ്ധിച്ചേനേ. <br /><br />കേരളത്തില്‍ സുധീരനും കേന്ദ്രത്തില്‍ തനിഷാ സിങ്ങുമാണത്രെ ഇത്തവണത്തെ പ്രചാരണതാരങ്ങള്‍. അത് മനസിലാകാത്തത് ഉമ്മന്‍ചാണ്ടിക്കു മാത്രമാണ്. ചില്ലറ പരിഭവക്കളികൊണ്ടാന്നും യുവരാജാവിന്റെ മനസ്സുമാറില്ല. ഒന്നുകില്‍ ഹിന്ദി അറിയണം- അല്ലെങ്കില്‍ ആദര്‍ശത്തിന്റെ അസുഖമുണ്ടെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഒന്നും പറ്റിയില്ലെങ്കില്‍ തനിഷാ സിങ് മാതൃകയില്‍ ചില പോസ്റ്ററെങ്കിലുമിറക്കണം. ഇവിടെ അതാണ് എളുപ്പ വഴി. പാമൊലിനില്‍ ചവിട്ടി വഴുതാതെ, സോളാറില്‍ കരിയാതെ, സരിതയില്‍ വീഴാതെ കാത്തുസൂക്ഷിച്ച മുഖ്യമന്ത്രിപദമാണ്. ഒരു സുപ്രഭാതത്തില്‍ ചാനല്‍വാര്‍ത്ത കണ്ട് രാജിക്കത്തുമായി രാജ്ഭവനിലേക്ക് ചെല്ലേണ്ട ദുര്‍വിധി തലയ്ക്കുമുകളില്‍ തൂങ്ങുന്നുണ്ട്. ഔദ്യോഗിക കൃത്യാന്തര ബാഹുല്യമെന്നൊന്നും അന്ന് പറഞ്ഞാല്‍ ഏശില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ എടുക്കാനുള്ളതെല്ലാം എടുത്ത് ഭദ്രമായി സൂക്ഷിക്കുന്നതാകും നല്ലത്- പെന്‍ഡ്രൈവ്, സിഡി, ഹാര്‍ഡ് ഡിസ്ക് തുടങ്ങിയ മാരകായുധങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. <br /><br />*<br />മാങ്ങ, നെല്ലിക്ക തുടങ്ങിയ പുളിയന്‍ വസ്തുക്കളെപ്പോലെ ഉപ്പിലിട്ടു വയ്ക്കാവുന്നതാണ് ആദര്‍ശം എന്ന കണ്ടുപിടിത്തത്തിന് വല്ല പേറ്റന്റും കൊടുക്കുന്നുണ്ടെങ്കില്‍ സുധീരനുതന്നെ കൊടുക്കണം. ആദര്‍ശം ഉപ്പുഭരണിയില്‍ സ്വസ്ഥമായി കിടന്നുകൊള്ളും. പുറത്ത് ആര്യാടനും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കാവല്‍ നില്ക്കും. ഉപ്പിലിട്ട ആദര്‍ശത്തോടൊപ്പം ഐസ്ക്രീമായാലും കരിമണലായാലും ആറന്മുളയായാലും ദഹിക്കും. ചില പൊലീസ് സ്റ്റേഷനുകള്‍ക്ക് മാതൃകാസ്ഥാനം നല്‍കും. അതുപോലെ നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിനെ "മാതൃകാ ഓഫീസ്" ആക്കി ഉയര്‍ത്താനെങ്കിലും സുധീരന് തയ്യാറാകേണ്ടതുണ്ട്. അവിടത്തെ ഫയല്‍ പരിശോധനാ രീതിക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരവും വാങ്ങണം. <br /><br />സോണിയ ഉദ്ഘാടനംചെയ്ത ഔദ്യോഗിക പരിപാടിയാണ് "നിര്‍ഭയ" പദ്ധതി. രമേശ് ചെന്നിത്തലയുടെ കടിഞ്ഞൂല്‍ സന്തതി. കൊച്ചിയില്‍ മാഡം സ്ത്രീസുരക്ഷാ പദ്ധതി ഉദ്ഘാടനംചെയ്യുമ്പോള്‍ നിലമ്പൂര്‍ കാടിനടുത്ത് ആര്യാടന്റെ ഗണ്‍മാനും പൊലീസുകാരും ഗുണ്ടകളും സ്ത്രീകളെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ആദര്‍ശം ഉപ്പുഭരണിയിലായതുകൊണ്ട് നിര്‍ഭയം ആരെയും തല്ലാം, കൊല്ലാം. മനോരമ ഒരു നിലമ്പൂര്‍ വാര്‍ത്തയ്ക്ക് കൊടുത്ത തലക്കെട്ട്, ""നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: പീഡനം നടന്നിട്ടില്ല, മുറിവ് ചൂലിന്റെ പിടികൊണ്ട് കുത്തിയതുമൂലമെന്ന് പൊലീസ്"" എന്നാണ്. ചൂലിന്റെ പിടികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചാല്‍ പീഡനം ആകില്ല എന്ന് പറയുമ്പോള്‍ എന്തുകൊണ്ട് കുത്തിയാലാണ് പീഡനക്കണക്കില്‍ പെടുക എന്നും മനോരമക്കാരന് വിശദീകരിക്കണമായിരുന്നു; പീഡനം എന്തെന്നും. <br /><br />*<br />മനോരമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍തന്നെ തമാശയാണ്. കഴിഞ്ഞ ദിവസം അവര്‍ എഴുതി: ""മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫ് ആയി രണ്ടുവര്‍ഷം തുടര്‍ച്ചയായി ജോലിചെയ്താല്‍ പെന്ഷന് അര്‍ഹരാകും. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വിചിത്രമായ ഒരു നടപടിയുണ്ടായി. അന്ന് 27 പേരെ സ്റ്റാഫില്‍ നിയമിക്കാമായിരുന്നു. രണ്ടുവര്‍ഷവും ഒരു ദിവസവും കഴിഞ്ഞപ്പോള്‍ 27 പേരെയും മാറ്റി പുതിയ 27 പേരെ എടുത്തു. ഫലമോ, ഒരു മന്ത്രിയുടെ സ്റ്റാഫിലെ 54 പേര് പെന്ഷന് അര്‍ഹരായി!""<br />
<br />
വായിച്ചാല്‍ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെയാണെന്നു തോന്നും. അങ്ങനെയൊരു സംഭവം കേരളത്തില്‍ നടന്നിട്ടില്ല. മന്ത്രിമാരുടെ സ്റ്റാഫില്‍ പകുതിപ്പേര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരാകണമെന്ന് നിര്‍ബന്ധമുണ്ട്. അവര്‍ക്ക് പേഴ്സണല്‍ സ്റ്റാഫായാലും ഇല്ലെങ്കിലും പെന്ഷന് കിട്ടും. അതും മനോരമയ്ക്കറിയില്ല. വിവരാവകാശ നിയമമൊക്കെയുള്ള നാട്ടില്‍, ഇത്തരം നുണപ്രഭാഷണം നടത്തിയാല്‍ ജീവിച്ചുപോകാമെന്ന് കരുതുന്നവരെ ശമ്പളംകൊടുത്ത് പോറ്റുന്ന കണ്ടത്തില്‍ കുടുംബത്തിന് ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള വല്ല പുരസ്കാരവും ഒപ്പിച്ചുകൊടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്. <br /><br />*<br />കെ കെ രമ യാത്രയ്ക്കിറങ്ങുകയാണത്രെ. നല്ല കാര്യമാണ്. "ഓര്‍ക്കാട്ടേരി പൊട്ടക്കിണര്‍ വിപ്ലവ പാര്‍ടി" എന്ന് ശത്രുക്കള്‍ വിളിക്കുന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കപ്പെടും. ഇത്രയും വലിയ പ്രസ്ഥാനം കൂടെയുണ്ടായിട്ടും, യുഡിഎഫിന്റെ ആട്ടുംതുപ്പും സഹിച്ച് ഒരു സീറ്റിനുവേണ്ടി ഇരന്നുനടക്കുന്ന വീരേന്ദ്രകുമാറിന്റെ കാര്യമാണ് സങ്കടകരം. ഇടതില്‍ സീറ്റുകിട്ടാഞ്ഞപ്പോള്‍ വലതായി. അവിടെയും കിട്ടുന്നില്ലെങ്കില്‍ "യഥാര്‍ഥ" ഇടതിനെ നയിക്കാനുള്ള സുവര്‍ണാവസരം ഉപയോഗിക്കേണ്ടതല്ലേ? അങ്ങനെ സോഷ്യലിസ്റ്റ്- ഒറിജിനല്‍ ഐക്യമുന്നണി രൂപപ്പെടുത്തിയാല്‍ എല്ലാ മാഫിയകള്‍ക്കുമെതിരായ പോരാട്ടം നയിക്കാമല്ലോ. ക്ഷീണം തോന്നുമ്പോള്‍ കൃഷ്ണഗിരിയിലെ തോട്ടത്തില്‍ കയറിയാല്‍ വിശ്രമിക്കാന്‍ തണലും കിട്ടും.</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com1tag:blogger.com,1999:blog-8663013672212888796.post-74748372060719281472014-02-02T10:49:00.004-08:002014-02-02T10:49:54.912-08:00അച്ഛനപ്പൂപ്പന്മാര് സമ്പാദിച്ചത്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgq1DeJlimreSrjky7fhAHwv_NcrDl1CLzIQDKBYVSG8jVooDjXRAeaVxoQsCu6WW8z0AAWBdmfb0KgWPbH8E2cKVKFL5yxIr56S5rc-XClizGfGLaeshsiW5vBKkjNhapMmhMpzs-Srbs/s1600/sathamanyu+030214.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgq1DeJlimreSrjky7fhAHwv_NcrDl1CLzIQDKBYVSG8jVooDjXRAeaVxoQsCu6WW8z0AAWBdmfb0KgWPbH8E2cKVKFL5yxIr56S5rc-XClizGfGLaeshsiW5vBKkjNhapMmhMpzs-Srbs/s1600/sathamanyu+030214.JPG" height="203" width="320" /></a></div>
പരസ്യംകൊണ്ടുള്ള കളിയില്‍ കോണ്‍ഗ്രസിന്റെ യുവരാജാവാണ് മുന്നിലെന്നു തോന്നും. വന്നുവന്ന് ബിജെപിക്കാരും വയ്ക്കുന്നത് രാഹുലിന്റെ ചിത്രമാണത്രെ. ആ ചിത്രം പരമാവധി പ്രചരിപ്പിച്ചാല്‍ പ്രചരിപ്പിക്കുന്നവര്‍ക്കാകും "ദൈവസഹായം" എന്നാണ് പ്രവചനം. യുവകോമളന്റെ ചില ലീലകള്‍ കണ്ടാല്‍ അതില്‍ ശരിയുണ്ടെന്നുതോന്നും. ഒരു തമാശ വെബ്സൈറ്റില്‍ യുവനേതാവിന് സംഭാവനചെയ്യാനുള്ള ഇടമുണ്ട്. കോണ്‍ഗ്രസല്ലേ, വല്ലതും കൊടുത്തേക്കാം എന്നു കരുതുന്നവര്‍ക്ക് തെറ്റി. അവിടെ "ക്ലിക്ക്" ചെയ്താല്‍, യുവരാജാവിന്റെ സന്ദേശം തെളിയും- എനിക്ക് എന്റെ അച്ഛനപ്പൂപ്പന്മാര് സമ്പാദിച്ച പണമുണ്ട്, നിങ്ങളുടെ ഔദാര്യം വേണ്ട എന്ന്.<br /><br />ഒരര്‍ഥത്തില്‍ അത് സത്യമാണ്. പണംകായ്ക്കുന്ന മരമുണ്ട് ആ തറവാട്ടില്‍. ആന്റണി ആദര്‍ശധീരനൊക്കെയാണെങ്കിലും ഉറക്കത്തിന്റെ സമയത്ത് ആദര്‍ശത്തിന്റെ അസുഖമില്ല. അഴിമതി പൂത്തുലയുന്നത് പ്രതിരോധവകുപ്പിലാണ്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്റെ കത്തില്‍ കാണുന്നത്, സോണിയ ഗാന്ധിയെയും അടുത്ത സുഹൃത്തുക്കളെയും സമീപിച്ചാല്‍ മതിയെന്നാണ്. ഹെലികോപ്റ്റര്‍ ഇടപാട് നടപ്പാക്കിക്കിട്ടാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും അവരുടെ അടുത്ത ചില സുഹൃത്തുക്കളെയും സമീപിച്ചാല്‍ മതിയെന്നു കാണിച്ച് ഇടനിലക്കാരിലൊരാളായ ക്രിസ്റ്റ്യന്‍ മൈക്കല്‍, ബ്രിട്ടീഷ് കമ്പനിയായ ഫിന്മെക്കാനിക്കയുടെ ഏജന്‍സിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ അന്നത്തെ ഇന്ത്യന്‍ തലവന്‍ പീറ്റര്‍ ഹ്യൂലെറ്റിന് അയച്ച കത്താണ് പുറത്തായത്.<br /><br />ഇറ്റലിയിലാണ് കേസ്. സോണിയ അല്ലെങ്കില്‍ സമീപിക്കേണ്ടവരുടെ പേരുകള്‍ മന്‍മോഹന്‍സിങ്, അലുമിനിയം പട്ടേല്‍, പ്രണബ് മുഖര്‍ജി, വീരപ്പ മൊയ്ലി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, എം കെ നാരായണന്, വിനയ്സിങ് എന്നിവയാണ്. പാവം ആന്റണി സദാ ഉറക്കമായതുകൊണ്ടാകാം അക്കൂട്ടത്തിലില്ല. പീരങ്കിയായലും ടാങ്കായാലും വെടിക്കോപ്പായാലും വിമാനമായാലും കച്ചവടം മാഡം വഴിയാണ് എന്ന് മാഡത്തിന്റെ ജന്മനാട്ടുകാര്‍തന്നെ പറയുന്നു. ആ പണം കുന്നുകൂട്ടി വച്ചിരിക്കുമ്പോള്‍ തൃപ്പുത്രന് സംഭാവനയുംവേണ്ട; ബുദ്ധിയുംവേണ്ട.<br /><br />പരസ്യംകൊണ്ടാണ് കളി. ഒരുഭാഗത്ത് നരച്ചതാടി; മറുവശത്ത് കുറ്റിത്താടി. താടിയുടെ മോഡിപ്പരസ്യം കോപ്പിയടിച്ചു എന്ന പരാതിയും വന്നു. ഞാന്‍ അല്ല നമ്മള് എന്നു പറയുന്നതാണ് പരസ്യം. മൂന്നുകൊല്ലം മുമ്പ് മോഡി പറഞ്ഞതാണത്രെ അത്. ഇന്ന് രാഹുല്‍ ഗാന്ധി അതുതന്നെ പറയുന്നു എന്നതാണ് പ്രശ്നം. തര്‍ക്കംതീര്‍ക്കാന്‍ രണ്ടുപേരും ഒരുമിച്ചുനിന്ന് "ഞാന്‍ അല്ല, ഞങ്ങള്‍"എന്നു പറയാവുന്നതേയുള്ളൂ. അഞ്ഞൂറും നാനൂറും കോടിയുടെ പരസ്യങ്ങള്‍കൊണ്ട് വോട്ടുവാങ്ങാമെന്ന് കരുതുന്നവര്‍ക്ക് അതൊക്കെ ആകാം. പണം ഹെലികോപ്റ്റര്‍ വഴിയും ശവപ്പെട്ടി വഴിയുമൊക്കെ വരും.<br /><br />*<br /><br />ആം ആദ്മിക്കാര് ആളെക്കൂട്ടുന്നത് സോഷ്യല്‍ മീഡിയ വഴിയാണത്രെ. ഓര്‍ക്കാട്ടേരി ഉടന്‍വിപ്ലവക്കാര്‍ക്ക് അതിന് മീഡിയ അപ്പാടെയുണ്ട്. അവരുടെ ഒരു ഗംഭീര നാടകത്തിന് തലസ്ഥാന നഗരിയില്‍ തിരശ്ശീല ഉയരുകയാണ്. നിരാഹാരമെന്നാണ് നാടകത്തിന്റെ പേര്. ഒരു ഗമയ്ക്ക് "മരണംവരെ" എന്നും പറയാം. ഇത് നാടകം അല്ല, ജീവിതമാണ് എന്നൊക്കെ സംവിധായകര്‍ പറയുന്നുണ്ട്- പക്ഷേ, അത് വിശ്വസിക്കാന്‍ വടകരയിലെ പൊട്ടക്കിണറ്റില്‍നിന്നുതന്നെ ആളെ കൊണ്ടുവരണം.<br /><br />സിബിഐ വരണമെന്നാണ് ആവശ്യം. അങ്ങനെ വേണമെങ്കില്‍ കൊടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയുമാണ്. അതിനായി രമ തീവണ്ടി കയറി അനുയായികളെയുംകൂട്ടി തിരുവനന്തപുരത്തുചെന്ന് ഭക്ഷണം കഴിക്കാതെ കിടന്ന്, കുറെ മാധ്യമക്കാരെ കഷ്ടപ്പെടുത്തി, കുറെ വെട്ടുവഴിക്കാരെ എഴുന്നള്ളിച്ച് ബിഗ് ബജറ്റ് പടം പിടിക്കേണ്ടതില്ല. ഒരു ഫോണ്‍കോള്‍ മതി. ആ നിമിഷം കാര്യം നടക്കും. ആര്‍എംപി സഹോദരങ്ങള്‍ പാവപ്പെട്ട രമയെ നിരാഹാരത്തിന് വിട്ടു പൊറോട്ടയും ബീഫും അടിച്ച് വിപ്ലവം പ്രസംഗിക്കുന്നത് കഷ്ടംതന്നെ. ബുധനാഴ്ചവരെ നീട്ടിക്കൊണ്ടുപോകാതെ ഒറ്റമൂലി ചികിത്സകനായ സുധീരനെങ്കിലും ദയവുണ്ടാകണം. എന്തായാലും നമ്മുടെ ചില മാധ്യമങ്ങള്‍ക്ക് ഓരോ സമയത്ത് ഓരോ പണി കിട്ടുന്നത് ആശ്വാസകരംതന്നെ.<br /><br /> *<br /><br />കേരള രക്ഷാമാര്‍ച്ച് തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആരവം മുഴങ്ങുന്നുമുണ്ട്. ഇത്തവണയും ലാവ്ലിന് വിഭവം ഭുജിക്കാന്‍ മാതൃഭൂമിക്ക് കൊതി തോന്നുന്നതില്‍ തെറ്റില്ല. വടകരയിലെ നിയുക്ത നിരാശാ സ്ഥാനാര്‍ഥി സുധീരം നയിക്കുന്ന പത്രത്തില്‍, "ലാവലിന്‍ കേസ് സിബിഐ റിവിഷന്‍ ഹരജി നല്കി" എന്ന വാര്‍ത്തയില്‍ ഇങ്ങനെ കാണുന്നു:<br /><br />1. ലാവലിന്‍ കരാര്‍ മൂലം കേരളത്തിന് 374.50 കോടി നഷ്ടപ്പെട്ടു എന്ന സി.എ.ജി. റിപ്പോര്‍ട്ടിന് യാതൊരു പരിഗണനയും തിരുവനന്തപുരം കോടതി നല്‍കിയില്ല എന്ന് സി.ബി.ഐ. പറഞ്ഞു.<br /><br />2. കരാറിലെ മുഖ്യ ഗൂഢാലോചന പിണറായി വിജയന്റേതായിരുന്നു. അതിനെ എതിര്‍ത്ത ചില ഉദ്യോഗസ്ഥരെ പിണറായി നിശ്ശബ്ദരാക്കിയിരുന്നു. ഇതൊക്കെ കണ്ടെത്താന്‍ കീഴ്ക്കോടതി രേഖകള്‍ പരിശോധിക്കേണ്ടതായിരുന്നു.<br /><br />പുതുക്കിപ്പണിയലിന് ചെലവാക്കിയ 374.50 കോടി രൂപയ്ക്കു ഒത്തവണ്ണം നേട്ടം അതില്‍ നിന്നുണ്ടായില്ല എന്നാണു സിഎജി റിപ്പോര്‍ട്ടില്‍.. ആ കണ്ടെത്തലും ശരിയല്ലെന്നും നഷ്ടമോ അപാകമോ ഉണ്ടായില്ല എന്നും തെളിയിക്കുന്ന കണക്കുകളും രേഖയും ആര്യാടന് മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ (മുന്‍ യുഡിഎഫ് മന്ത്രിസഭ) കെഎസ്ഇബി സമര്‍പ്പിച്ചിട്ടുണ്ട്.<br /><br />പിണറായി നിശബ്ദരാക്കി എന്ന് സിബിഐ ഇപ്പോഴും പറയുന്നത് വരദാചാരിയുടെ തല കഥ ചൂണ്ടിക്കാട്ടിയാണ്. അതിനര്‍ഥം സിബിഐക്ക് ഇപ്പോഴും കാര്യങ്ങള്‍ ഒന്നും മനസിലായില്ലെന്നോ അതോ ഇത്തരം തെളിവുകള്‍ വച്ച് ഇനിയും ജനങ്ങളെ വിഡ്ഢികളാക്കാന്‍ മടിയില്ല എന്നോ? നമ്മുടെ ചില യഥാര്‍ഥ ഇടതുപക്ഷ മഹാബുദ്ധിജീവികള്‍ക്ക് ഒരേ വിഡ്ഢിത്തംതന്നെ എന്നും എല്ലാനേരവും പറയുന്നതിലാണ് താല്‍പ്പര്യം. കേള്‍ക്കുന്നവര്‍ക്ക് മടുത്തോ, ചെടിച്ചോ എന്നൊന്നും അവര്‍ക്ക് പ്രശ്നമേയല്ല. അതുപോലെയാണ് മാധ്യമ മഹാസഖ്യത്തിന്റെയും മാനസികാവസ്ഥ. ചവച്ചതുതന്നെ ചവച്ചുകൊണ്ടിരിക്കലാണ് അവരുടെ ഹോബി. ക്രൈം നന്ദകുമാറിന് ഒരേ കള്ളം പലകോടതിയില്‍ പലവട്ടം പറയാമെങ്കില്‍ ക്രൈം വീരേന്ദ്രകുമാറിന് ആയിരംവട്ടം അതാകാം.<br /><br />എന്തൊക്കെയായാലും കാര്യങ്ങള്‍ പിടിവിട്ടുപോകുന്ന മട്ടുണ്ട്. കണ്ണൂരില്‍ ആര്‍എസ്എസിന്റെ വേഷം ഉപേക്ഷിച്ച് വര്‍ഗീയതയോട് സലാംപറഞ്ഞ് രണ്ടായിരം പേരാണ് ചുവന്ന കൊടിയെടുത്തത്. മലപ്പുറത്ത് ലീഗിന്റെ കോട്ടയില്‍ ജയിച്ചുകയറിയത് മൂന്ന് അരിവാള്‍ ചുറ്റിക നക്ഷത്രക്കാര്‍. ഷൊര്‍ണൂരെ എം ആര് മുരളി സിപിഐ എമ്മിനൊപ്പം തിരിച്ചെത്തി. ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ കേരള രക്ഷാമാര്‍ച്ചിന് ആശംസ നേരുന്നു. ഇടത്തോട്ടാണ് ഒഴുക്ക്. ലാവ്ലിന് കെട്ടിപ്പിടിച്ചും വെട്ടുവഴിയില്‍ നടന്നും സോളാര്‍- സരിതാ സേവ നടത്തിയും നാളുനീക്കുന്നവര്‍ ഇത് കാണുന്നുണ്ടോ എന്തോ.<br /><br /> *<br /><br />ഇന്നത്തെ ചോദ്യം: ജമാഅത്തെ ഇസ്ലാമിക്ക് ഉണ്ട് എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞ പണി അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ പുറത്തുകൊണ്ടുവന്നിട്ടു പോരെ, പ്രിയപ്പെട്ട മാധ്യമ സഹജീവീ, സിപിഐ എമ്മിനെ നന്നാക്കുന്ന ഭാരിച്ച ജോലി?</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com1tag:blogger.com,1999:blog-8663013672212888796.post-85962363483428235232014-01-19T10:52:00.001-08:002014-01-19T10:52:24.447-08:00തരിശിലെ "നായ്ക്കുരണ കൃഷി"<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbbTv0rl7T2liQ1V5BKBWb3Ib6HOdtXtjFs-CcsLuGslKpVHhQuVmK278npQBEAVLridfs6g9MZBIGRVNWqqWcO9V8NphKeWTgksk87sSMbpysf833AmtpT7XQbX-CEKzLW14t8_EDagM/s1600/rahul+cartoon+sathamanyu.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbbTv0rl7T2liQ1V5BKBWb3Ib6HOdtXtjFs-CcsLuGslKpVHhQuVmK278npQBEAVLridfs6g9MZBIGRVNWqqWcO9V8NphKeWTgksk87sSMbpysf833AmtpT7XQbX-CEKzLW14t8_EDagM/s1600/rahul+cartoon+sathamanyu.JPG" height="228" width="320" /></a></div>
ഈ വാഹനത്തിനു പിന്നാലെ മറ്റൊരു വാഹനത്തിന്റെ മേല്‍ക്കൂരയില്‍ ഇരുന്നും കിടന്നും കടന്നുവരുന്ന പ്രിയനേതാവിനെ അനുഗ്രഹിക്കൂ; ആശീര്‍വദിക്കൂ എന്നാണ് കോണ്‍ഗ്രസിന്റെ പുതിയ അനൗണ്‍സ്മെന്റ്. ഇന്നലെവരെ കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുണ്ടായിരുന്നു. നേതാവിനെ മുന്നില്‍നിര്‍ത്തി അവര്‍ മറ്റുള്ളവരോട് ചോദിച്ചു: ""നിങ്ങള്‍ക്കുണ്ടോ നേതാവ്?""എന്ന്. ഇപ്പോള്‍ അതിന് ധൈര്യമില്ല. പാരമ്പര്യസ്വത്താണ് നേതൃസ്ഥാനം എന്ന് ഖദറില്‍ പൊതിഞ്ഞ ചില മനസ്സുകള്‍ക്ക് തോന്നുന്നുണ്ട്. അവരത് വിളിച്ചുപറയുന്നുമുണ്ട്. തോല്‍ക്കുമെന്നുറപ്പുള്ള പന്തയത്തില്‍ ആരും പണം മുടക്കില്ല. പഞ്ചറാകുമെന്നുറപ്പുള്ള വണ്ടിയില്‍ കയറുകയുമില്ല. അങ്ങനെ കയറ്റിവിട്ടാല്‍ ലക്ഷ്യത്തിലെത്താനുള്ള കാര്യപ്രാപ്തിയുള്ളവനാണ് മകനെന്ന് അമ്മയ്ക്ക് തോന്നുന്നില്ല. വണ്ടികണ്ടാല്‍ പാഞ്ഞ് അതിന്റെ പുറത്തുകയറുന്നതുപോലെയും കൊഞ്ചും താറാവും തട്ടിവിടുന്നത് പോലെയുമല്ല ജനപിന്തുണ നേടുന്ന പരിപാടി എന്ന് സോണിയക്കറിയാം. തോറ്റാല്‍ പഴി മന്മോഹന്റെ തലയില്‍ ഇരിക്കും. ഒരു ചെലവുമില്ലാതെ പത്തുകൊല്ലം പ്രധാനമന്ത്രിയായ ആള് അല്‍പ്പം പഴികേള്‍ക്കുന്നതില്‍ തെറ്റില്ല.<br /><br />നാടകം പലതുമുണ്ടെങ്കിലും സ്റ്റേജ് കിട്ടാത്തതാണ് പുതിയ പ്രശ്നം. തട്ടില്‍ കയറുന്നിടത്ത് തട്ടുകിട്ടുന്നു. ചാരുംമൂട്ടില്‍ രണ്ട് യൂത്തുനേതാക്കളെയും കൂട്ടി വണ്ടിക്കുമേല്‍ കയറിയതും കോപ്രായം കളിച്ചതും ജനം കൂവിയാര്‍ത്താണ് സ്വീകരിച്ചത്. അജയ് മാക്കന്റെ പത്രസമ്മേളനത്തില്‍ കയറിച്ചെന്ന് കരടുബില്ല് വലിച്ചുകീറി നടത്തിയ ഏകാങ്കനാടകത്തിന് ചെലവുകാശുകിട്ടാതെ തട്ടുവിടേണ്ടിവന്നു. കോമാളിത്തവും കോപ്രായവും ശാസ്ത്രീയമായി ചെയ്തുകാണിക്കുന്നത് മോഡിയാണ്. "രഹസ്യം" പുറത്താകുമെന്ന് ഭയന്ന് യുവതിക്ക് പിന്നാലെ പൊലീസിനെ വിട്ടതുപോലും മോഡിയുടെ "കഴിവാ"യാണ് പുറത്തുവരുന്നത്. സരിതയെപ്പോലുള്ള യുവതികള്‍ ഗുജറാത്തിലുമുണ്ട്- അത് വിളിച്ചുപറയാനുള്ള നട്ടെല്ല് പക്ഷേ, ഖാദിപ്പാര്‍ട്ടിക്കില്ല. ഉമ്മന്‍ചാണ്ടിക്ക് പറ്റുന്ന നേതാവാണ് കേന്ദ്രത്തിലെ യുവരാജകുമാരന് എന്ന് സാരം.<br /><br />കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിതന്നെ വേണം. കേരളത്തില്‍ അങ്ങനെയുള്ളവരില്‍നിന്ന് തെരഞ്ഞെടുപ്പ് സാധ്യമാകുന്നില്ല എന്നതാണ് കനംവയ്ക്കുന്ന പ്രതിസന്ധി. കാര്ത്തികേയന് കാത്തിരുന്നത് കാക്കകൊത്തിപ്പോയെന്ന് തോന്നുന്നു. കെപിസിസി പ്രസിഡന്റായി ഏത് കോടാലി വരും എന്ന ആശങ്കയിലാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. കാര്‍ത്തികേയനെ കേന്ദ്രത്തിനുവേണ്ട, സുധീരനെ കേരളത്തിനുവേണ്ട, സുധാകരനെ ആര്‍ക്കും വേണ്ട, ഹസ്സനെ ഹൈക്കമാന്‍ഡിന് ഓര്‍മയില്ല, മുരളീധരന്റെ പേര് പറയുന്നില്ല, വി ഡി സതീശനെ വേണ്ടേവേണ്ട. ചെന്നിത്തല മന്ത്രിയായത് പുതിയ പ്രതിസന്ധിയായെന്ന് സാരം. ഡല്‍ഹിയിലെ തൂക്കം സുധീരനും സതീശനുമാണെന്ന് കേള്‍ക്കുന്നു- ഒരാള്‍ ഇരിക്കുന്ന കൂടിന് പ്രശ്നമുണ്ടാക്കും. അപരന് തരിശുനിലങ്ങളില്‍ കൃഷിയിറക്കും. കോണ്‍ഗ്രസ് തരിശായിക്കിടക്കുന്ന സ്ഥിതിക്ക് അത്തരം കൃഷിരീതിക്കാണ് ഭാവി.<br /><br />*<br /><br />കുടവയറും ചെവിയില്‍ രോമവും കഷണ്ടിയും വെടിക്കലയുമൊക്കെയാണ് ഉത്തമ പുരുഷന്റെ പഴയ ചേരുവ. "ഗള്‍ഫ് ഗേറ്റി"ന്റെ ആഗോളവല്‍ക്കരണകാലത്ത് കഷണ്ടിയില്ലായ്മയാണ് പുരുഷ ലക്ഷണം. നീണ്ടുമെലിഞ്ഞ് വെളുത്തുതുടുത്ത് ജൂബയണിഞ്ഞ് മംഗ്ലീഷ് മൊഴിഞ്ഞ് വരുന്നവനാരോ അവനാണ് സുന്ദരന്‍ എന്ന് അത്യുത്തരാധുനിക കവിവാക്യം. ലക്ഷത്തില്‍ ലക്ഷണമൊത്തത് ഒന്നോ രണ്ടോ കാണും. അങ്ങനെ കണ്ടെത്തി അനന്തപുരിക്ക് കോണ്‍ഗ്രസ് സമ്മാനിച്ച അമൂല്യരത്നത്തെ ഒരു കരിക്കഷണംപോലെ കെടുത്തി മൂലയ്ക്കിരുത്താമോ എന്നതാണ് പ്രചുരപ്രചാരത്തിലുള്ള ചോദ്യം.<br /><br />ശശിതരൂര്‍ ഇവിടെയൊന്നും ജീവിക്കേണ്ടയാളല്ല. ഇംഗ്ലണ്ടില്‍ ജനിച്ച് ഇംഗ്ലീഷ് പഠിക്കുകയും മുംബൈയിലും കൊല്‍ക്കത്തയിലും വളരുകയും ചെയ്താല്‍ ആഗോളപൗരനായി. പിന്നെ മലയാളിയെ കാണുമ്പോള്‍ "മല്ലൂസ്" എന്നേ വിളിക്കാവൂ. ഐക്യരാഷ്ട്ര സഭയില്‍ മലയാളം പഠിപ്പിക്കുന്നില്ല. അവിടെ സെക്രട്ടറി ജനറലാകാന്‍ മത്സരിച്ചയാള്‍ പീതാംബരക്കുറുപ്പിന്റെ തലത്തിലേക്ക് വരിക എന്നതുതന്നെ അതിസാഹസമാണ്. ത്യാഗസുരഭിലമായ ആ ചുവടുമാറ്റം മലയാളത്തിന്റെ മഹാഭാഗ്യമെന്നേ പറയാവൂ. മലയാളിക്ക് വിശ്വസംസ്കാരത്തിന്റെ സൂക്ഷ്മതലങ്ങള്‍ ദൃഷ്ടിഗോചരമാക്കാന്‍ അവതാരംപൂണ്ട ത്യാഗിവര്യന് കഷ്ടനഷ്ടങ്ങള്‍ ഒട്ടേറെയുണ്ടാകും. വംഗനാടിന്റെ സംസ്കൃതിയും കനേഡിയന്‍ വൈവിധ്യവും കശ്മീരിലെ മഞ്ഞുകണങ്ങളുടെ സൗന്ദര്യവും മലയാളിമനസ്സിലേക്ക് സന്നിവേശിപ്പിച്ച മഹദ്ജീവിതമാണത്.<br /><br />ലേഡി മൗണ്ട് ബാറ്റണൊപ്പം സിഗരറ്റ് പുകയ്ക്കുന്ന ജവാഹര്‍ലാല്‍ തെറ്റുകാരനാണ് എന്ന് ആരുംപറയില്ല. പിറന്ന മണ്ണിന്റെയും വളര്‍ന്ന നാടിന്റെയും ഗന്ധമാകും ജീവിതങ്ങള്‍ക്ക്. ശശി തരൂരിന്റെ ദാമ്പത്യകലഹവും പുനര്‍വിവാഹങ്ങളും സമൂഹത്തിന്റെ കണ്ണിലെ കരടാവാത്തതും അതുകൊണ്ടുതന്നെ. ഐക്യരാഷ്ട്ര സഭയില്‍ വാര്‍ത്താവിഭാഗത്തിന്റെ തലപ്പത്തായിരുന്നു. മാധ്യമ സുഹൃത്തുക്കള്‍ ലോകത്തെങ്ങുമുണ്ട്. കൂട്ടത്തില്‍ ഒരാള്‍ ലാഹോറിന്റെ സന്തതിയായിപ്പോയി. ലാഹോര്‍ ഇന്ന് പാകിസ്ഥാനിലെങ്കിലും ലാല്‍കൃഷ്ണ അദ്വാനി പിറന്ന നാടാണ്. ലാഹോറിലെ മാധ്യമസുന്ദരിക്ക് തരൂരിനോട് ഇഷ്ടംതോന്നുന്നതും സന്ദേശം കൈമാറുന്നതും ആ നിലയ്ക്കും അപരാധമല്ല.<br /><br />"തരാറും തരൂരും" എന്നാണ് പുതിയ വിവാദത്തിന് പേര്. സന്ദേശത്തിന്റെ ഉറവിടമായ മാധ്യമ സുന്ദരി മെഹര്‍ തരാര്‍ ആണ്. അവര്‍ തമ്മില്‍തമ്മില്‍ എന്തും വിളിക്കട്ടെ, സ്നേഹസംവാദങ്ങള്‍ എന്തു തന്നെയുമാകട്ടെ. തരാര്‍ വെറും തരാറല്ല, ചാരവനിതയെന്ന വിലമതിക്കാനാകാത്ത വെളിപ്പെടുത്തലിന് സുനന്ദ പുഷ്കര്‍ തയ്യാറായപ്പോഴാണ് വിവാദം വഴിമാറിയൊഴുകിയത്. ചാരസുന്ദരിയും കേന്ദ്രമന്ത്രിയും തമ്മില്‍ ട്വിറ്റര്‍-ബ്ലാക്ക്ബെറി ഹംസങ്ങളിലൂടെ സന്ദേശപ്രവാഹം സൃഷ്ടിച്ചുവെന്ന് സുനന്ദ പറഞ്ഞപ്പോള്‍ പ്രശ്നം ഗുരുതരാവസ്ഥയും കടന്ന് മുകളിലെത്തി. രാജ്യത്തിന്റെ രഹസ്യം സൂക്ഷിക്കുന്നയാളാണ് മന്ത്രി. മാനവവിഭവശേഷിയാണ് വകുപ്പ്. മാനവവിഭവം പാകിസ്ഥാനി ചാരസുന്ദരിക്ക് പകര്‍ന്നുകൊടുക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍. ആ വെളിപ്പടുത്തല്‍ വന്ന് ഇരുപത്തിനാലുമണിക്കൂറിനകം സുനന്ദയുടെ മൃതശരീരമാണ് ജനങ്ങള്‍ കാണുന്നത്.<br /><br />വിവാദമാണ് തരൂരിന്റെ സന്തതസഹചാരി. സുബ്രഹ്മണ്യസ്വാമി എന്ന വെളുത്ത ക്രൈം നന്ദകുമാര്‍ പൊട്ടിച്ച വെടിയുടെ പുക അടങ്ങിയിട്ടില്ല. ദേശീയഗാനം പാടിപ്പഠിച്ചുവരുന്നതേയുള്ളൂ. അതിനിടയിലാണ് സുനന്ദയുടെ വെളിപ്പെടുത്തലും മരണവും. ഇതുപോലൊരെണ്ണം രാജ്മോഹന്‍ ഉണ്ണിത്താനുനേരെയാണ് വന്നതെങ്കില്‍ അരനിമിഷംകൊണ്ട് പാവത്താനെ വാഗാ അതിര്‍ത്തി കടത്തിവിട്ടേനെ. ഉണ്ണിത്താനെ തോണ്ടിയാല്‍ ഒന്നും നഷ്ടപ്പെടാനില്ല. തരൂരിനെ ശിക്ഷിച്ചാല്‍ പലതും വീണുടയും. ആള്‍വില പലതായതുകൊണ്ട് തരൂരിനെ രക്ഷിക്കാനും പലരുണ്ട്. എന്നാലും സംശയം ബാക്കി- സുനന്ദ എങ്ങനെ മരിച്ചു?<br /><br />രാജ്യം ഭരിക്കുന്ന മന്ത്രി എന്തിന് പാകിസ്ഥാനി സുന്ദരിയുമായി സന്ദേശം പങ്കിടണമെന്ന രാഷ്ട്രീയ ചോദ്യമാണ് തരൂരിനെ ഇനി കുഴയ്ക്കുക. "അനധികൃതമായാണ് സന്ദേശങ്ങള്‍ പുറത്തുപോയതെന്ന്" പറഞ്ഞാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗം വിരളം. അനധികൃതമെങ്കില്‍ ആര് എവിടെ അത് ചെയ്തു എന്ന് പരിശോധിക്കാന്‍ സംവിധാനവും ശിക്ഷിക്കാന്‍ നിയമവുമുണ്ട്. കന്നുകാലി ക്ലാസിന്റെയും വിയര്‍പ്പോഹരിയുടെയും ലാഘവമല്ല രാജ്യദ്രോഹക്കുറ്റത്തിന്. പണിപോകും. സ്വന്തം വീട്ടുകാരിതന്നെ വിദേശ ചാരബന്ധം ആരോപിക്കുന്ന മന്ത്രിയെ എങ്ങനെ ജനങ്ങള്‍ വിശ്വസിക്കും എന്ന് കോണ്‍ഗ്രസുകാരനും പറയേണ്ടിവരും. നിയമം അതിന്റെ വഴിക്കുപോയാല്‍ രക്ഷപ്പെടുത്താനുള്ള കഴിവൊന്നും ഒരു "വിശ്വസംസ്കാര"ത്തിനുമില്ല. മാധ്യമസഹായികള്‍ക്ക് വിയര്‍പ്പോഹരി കൊടുത്താലും ഫലം കിട്ടുന്നത് സംശയകരം തന്നെ.<br /><br />*<br /><br />നിരാഹാരസമരം അലങ്കോലപ്പെടുത്താന്‍ കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയില്‍ സമൂഹവിരുദ്ധര്‍ സമരപ്പന്തലില്‍ നായ്ക്കുരണ വിതറി. സമരം പൊളിക്കാന്‍ ഒരു പത്രം എഴുതിയത്, "സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്താത്ത; സര്‍ക്കാരിനെ ഒരുതരത്തിലും പ്രതിരോധത്തിലാക്കാത്ത സമരം സി.പി.എം നേതൃത്വത്തിന് വെല്ലുവിളിയാണ്" എന്നത്രെ. ഒറ്റയാള്‍ സങ്കുചിത സമരങ്ങളെ ചൂണ്ടി അതില്‍ എന്തേ സിപിഐ എം പങ്കെടുക്കുന്നില്ല, ജനകീയ സമരങ്ങളില്‍നിന്ന് നിങ്ങള്‍ ഒഴിഞ്ഞു നില്ക്കുകയല്ലേ എന്ന് ആക്ഷേപിക്കുന്ന ജമാഅത്ത് പത്രം ഈ നിരാഹാരസമരത്തിന്റെ ജനകീയത കാണാനുള്ള കണ്ണ് ഖത്തറിലെ മതകാര്യവകുപ്പിന് പണയംവച്ചുപോയതാണ്.<br />
<br />
സമരത്തിനെതിരെ വാക്കുകൊണ്ടുള്ള നായ്ക്കുരണ പ്രയോഗത്തിനാണ് "മാധ്യമ"ക്കാരന് തയ്യാറായതെങ്കില്‍, അതുവായിക്കുന്ന പച്ചമനുഷ്യര്‍ സമരം ജയിച്ചുകാണാനാണ് പ്രാര്‍ഥിച്ചത്. അവര്‍ സമരപ്പന്തലിലേക്ക് ആരും ക്ഷണിക്കാതെ കടന്നുചെന്നാണ് അഭിവാദ്യം ചെയ്തത്. തങ്ങളുടെ ഔദാര്യത്തിലല്ല സമരം നടക്കുന്നതും വിജയിക്കുന്നതും എന്നും തങ്ങള്‍ തമസ്കരിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ വക്രീകരിക്കുകയോ ചെയ്താല്‍ വളഞ്ഞുപോകുന്ന നട്ടെല്ലുള്ളവരല്ല സമരം ചെയ്യുന്നത് എന്നും ഇപ്പോഴെങ്കിലും മനസ്സിലായോ ആവോ.<br />
<br />
സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നായ്ക്കുരണയുമായി വന്നവര്‍ നിസ്സാര സൈബര്‍ കേസിന്റെ നിഴല്‍ കാണുമ്പോള്‍പ്പോലും നിലവിളിയോടെ അധികാരകേന്ദ്രങ്ങളില്‍ അഭയംപ്രാപിച്ച് സര്‍വം അടിയറവച്ച് നിലവിളിക്കുന്നവരാണ് എന്നത് ചരിത്രസത്യം. ആ മാനസികാവസ്ഥയല്ല കേരളത്തിലെ ജനങ്ങളുടെത് എന്നും ഒന്നല്ല, ഒരായിരം വിഷവാര്‍ത്തകള്‍ വന്നാലും കുനിയുന്നതല്ല ആ സമരശിരസ്സ് എന്നും തിരിച്ചറിയാനുള്ള ബുദ്ധിശേഷി ജമാഅത്ത് പത്രത്തില്‍നിന്നും പ്രതീക്ഷിക്കാനാവില്ല. അവരുടെ മനസ്സിലാണ് നായ്ക്കുരണ വിളയുന്നത്.</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com1tag:blogger.com,1999:blog-8663013672212888796.post-81772981698087282202014-01-13T10:51:00.000-08:002014-01-13T10:51:04.589-08:00പണ്ടോറയുടെ മലയാളപ്പെട്ടി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsCUEgTOLg4zdVoRGncTHeFQGpiOr68lyeOfYpdGAAGIy20kMRFTbUCTZ2w9a9yLjimyG1-fKdLu7qVKOK5MwSR_bW7j22TpdIWRBQqtWtfzIChJBRinDLDNR30G3dxiRACQiwbtU2Tt8/s1600/cartoon+bekuna.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="226" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsCUEgTOLg4zdVoRGncTHeFQGpiOr68lyeOfYpdGAAGIy20kMRFTbUCTZ2w9a9yLjimyG1-fKdLu7qVKOK5MwSR_bW7j22TpdIWRBQqtWtfzIChJBRinDLDNR30G3dxiRACQiwbtU2Tt8/s320/cartoon+bekuna.JPG" width="320" /></a></div>
ഞാനും കടുവാച്ചനും എന്നുതന്നെ പറയണം. ഡല്‍ഹിയില്‍ ഇളക്കമുണ്ടാക്കിയ ആം ആദ്മി പാര്‍ടിയെ കേരളത്തില്‍ ഉണ്ടാക്കാന്‍ ഇറങ്ങിയവര്‍ക്കുതന്നെ ആപ്പുവച്ചാല്‍ യഥാര്‍ഥ ഇടതുപക്ഷവഴിയായി. ആര്‍എംപിയെ കുറ്റം പറയരുത്. അവര്‍ക്കും വേണ്ടേ ഒരു ജീവിതം. എത്രകാലമാണ്, മാര്‍ക്സിസ്റ്റ് പാര്‍ടി മോശം എന്ന് പാടി നടക്കുക? എത്രനാളാണ് മുല്ലപ്പള്ളിയുടെ തട്ടിന്‍പുറത്ത് ആരോരും കാണാതെ ചെറുപയര്‍ ഭുജിച്ച് ജീവിക്കുക? വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് കരങ്ങളിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് പദം മുന്നണി മര്യാദപ്രകാരം പോകുന്നതുകണ്ട് കമ്യൂണിസ്റ്റ് ബോധം ഉണര്ന്നതാണ്. ആ രോഷത്തില്‍നിന്ന് ഉദിച്ചുയര്‍ന്ന താരമാണ് ഓര്‍ക്കാട്ടേരി ബോള്‍ഷെവിക് പാര്‍ടി എന്ന് സൈദ്ധാന്തികമായും വടകരയിലെ വൈരനിര്യാതന മണ്ഡൂകസംഘം എന്ന് ആം ആദ്മി ശൈലിയിലും വിളിക്കപ്പെടുന്ന ആര്‍എംപി. മുല്ലപ്പള്ളി രാമചന്ദ്രന് ഗ്രേറ്റ് ലീഡറും അപ്പുക്കുട്ടന് താത്വികാചാര്യനുമായ വിപ്ലവപ്പാര്‍ടിയുടെ സൈദ്ധാന്തിക അടിത്തറ കനപ്പെട്ടതുതന്നെ- 64ലെ പരിപാടി പരിഷ്കരിച്ചു വലത്തോട്ടു നീങ്ങി, നയവ്യതിയാനം, കോര്‍പറേറ്റ് സേവ എന്നിങ്ങനെയുള്ള വായില്‍കൊള്ളാത്ത ഗാനാലാപമേ അവരില്‍നിന്ന് കേട്ടിട്ടുള്ളൂ. തങ്ങളുടെ പേരും കൊടിയും മാത്രമല്ല രാഷ്ട്രീയവും മാര്‍ക്സിസ്റ്റുകാരുടേതാണെന്നും വിപ്ലവം വരുന്നത് ഓര്‍ക്കാട്ടേരിയില്‍നിന്ന് കൈനാട്ടി വഴി ദേശീയപാതയില്‍ കയറിയാണെന്നും അവര്‍ ഉഗ്രപ്രഖ്യാപനം നടത്തിയപ്പോള്‍ കേട്ട് വശംകെട്ടവരില്‍ വീരരാമചന്ദ്രന്മാര്‍ ഏറെയുണ്ട്.<br /><br />"യഥാര്‍ഥ" വിപ്ലവത്തിന്റെ വഴി കല്ലും മുള്ളും നിറഞ്ഞതുതന്നെ. ഇറങ്ങിപ്പുറപ്പെടുന്നവര്‍ നേരെചെന്ന് കയറുന്നത് കോണ്‍ഗ്രസിന്റെ അടുക്കളപ്പുറത്തേക്കാണ്. എം വി രാഘവന് "കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ടി"യുണ്ടാക്കി കഴുത്തില്‍ കയറിട്ട് യുഡിഎഫിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടിയതാണ്. ആലയിലെ വിപ്ലവത്തിന്റെ ലാഭം ചെന്നുചേര്‍ന്നത് കുടുംബത്തിലേക്ക്. ആ ലാഭത്തിന്റെ പങ്കുപറ്റുകാരന് ഇപ്പോള്‍ സിഎംപിയും ആര്‍എംപിയും ഒന്നിക്കണം. ഉമ്മന്‍ചാണ്ടി പറഞ്ഞത്, സി പി ജോണ്‍ "ആസൂത്രക"നായത് സിഎംപിയുടെ ചെലവിലല്ല എന്നത്രെ. കോണ്‍ഗ്രസാണ് മുതലാളി എന്നര്‍ഥം. ആ നിലയ്ക്ക് കോണ്‍ഗ്രസിന്റെ "തൊഴിലാളി" ഓര്‍ക്കാട്ടേരി സംഘവുമായി കൂടിക്കാഴ്ചയ്ക്ക് പോയതും ഐക്യം പ്രഖ്യാപിച്ചതും വിപ്ലവപാതയിലെ അടവുസമീപനമായി രേഖപ്പെടുത്തണം.<br /><br />പണ്ടോറയ്ക്ക് കിസിയൂസ് കൊടുത്ത പെട്ടിയിലെന്തുണ്ട് എന്നറിയാന്‍ ഗ്രീക്ക് പുരാണം പഠിക്കേണ്ടതില്ല. ഇന്നത്തെ നിലയില്‍ പോയാല്‍ ആം ആദ്മി പാര്‍ടി പണ്ടോറയുടെ മലയാളപ്പെട്ടിയാകും. നിരാശയും വിദ്വേഷവും പകയും വൈരനിര്യാതനവും അസൂയയും കുശുമ്പുമൊക്കെയാണ് അങ്ങോട്ടൊഴുകുന്നത്. ആര്‍എംപിയുടെ സൈദ്ധാന്തികാചാര്യന്‍ ആം ആദ്മിയിലേക്കാണ് കണ്ണെറിയുന്നത്്. ആപ്പിനെ നോക്കുന്ന താത്വികനെ ആപ്പുക്കുട്ടാചാര്യനെന്നും വിളിക്കാം. പണ്ഡിതന്റെ മലയാളം ഇങ്ങനെ: ""തെരുവില്‍ തല്ലുന്ന സിഎംപിക്കും രണ്ടു മുന്നണിയെയും തിരിച്ചറിഞ്ഞ ഗൗരിയമ്മയ്ക്കും ജനങ്ങളെ വിശ്വാസത്തിലെടുത്ത് ആ പക്ഷത്തു നിലയുറപ്പിക്കാവുന്നതാണ്. വീരേന്ദ്രകുമാറെന്ന സോഷ്യലിസ്റ്റിനും അദ്ദേഹത്തിന്റെ പാര്‍ടിക്കും ആം ആദ്മി പാര്‍ടിയെയും എല്‍ഡിഎഫിനെയും യുഡിഎഫിനെയും എതിര്‍ക്കുന്ന ഇടതുപക്ഷ പുരോഗമന പാര്‍ടികളെയും മതനിരപേക്ഷ ഗ്രൂപ്പുകളെയും ചേര്‍ത്ത് ശക്തമായ ഒരു രാഷ്ട്രീയ ബദല്‍ പ്രസ്ഥാനത്തിന് രൂപംനല്കുന്നതില് നിര്‍ണായകപങ്കു വഹിക്കാന്‍ കഴിയും.<br /><br /> ചൂലെടുക്കുന്ന പാര്‍ടിയാണെന്നുകേട്ട് തെറ്റിദ്ധരിച്ചതാകാന്‍ വഴിയുണ്ട്. ചിഹ്നം ചൂലല്ല, പാരയായിരുന്നുവെങ്കില്‍ സംഗതി ഇനിയും കൊഴുത്തേനെ. ഐ ആം ആദ്മി എന്നാണ് അന്താരാഷ്ട്ര സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ അഥവാ ബ കു ന പ്രഖ്യാപിച്ചത്. ""കേരളത്തിലെ "വിപ്ലവപക്ഷത്തെ" ആം ആദ്മിയിലെത്തിക്കലാണ്"" ബ കു ന യുടെ ലക്ഷ്യം. അതു സംഭവിച്ചില്ലെങ്കില്‍ യുവാക്കള്‍ ഇടതുപക്ഷം വിട്ട് ബിജെപിയില്‍ ചേരുമത്രെ. ആം ആദ്മി എടുത്തില്ലെങ്കില്‍ യുവാവായ ബ കു നയും ബിജെപിയിലെത്തുമെന്ന് കരുതാം. സുധാകരന് വോട്ടുകൊടുക്കുന്ന കരങ്ങളില്‍ കാവിക്കൊടിയേന്തിയാലും ഒരുതരം വിപ്ലവംതന്നെ.<br /><br />ബ കു നയും ഹരിഹരനും അപ്പുക്കുട്ടനും ചേരുമ്പോള്‍ പാവം ആം ആദ്മി പാര്ടിക്കാര് വേറെ ചൂലെടുക്കേണ്ടിവരും. എല്ലാ പരിപാടിയും കേന്ദ്രത്തിലാണ്. അവിടെച്ചെന്ന് പറഞ്ഞിട്ടുണ്ടാകും-;""കെജ്രിവാള് ജി, ഹം കേരള് കാ കൊടുവാള്, ജീ"";എന്ന്. ആം ആദ്മി പാര്‍ടിയുടെ സംസ്ഥാന നേതൃത്വത്തിന് നയവ്യതിയാനമെന്നും അവരുടെ തൊപ്പി തമിഴ്നാട് ഖദറിന്റേതെന്നും സംസ്ഥാന കണ്‍വീനറുടെ ഭാഷയ്ക്ക് കോര്‍പറേറ്റ് ചുവയെന്നും കത്തായും കമ്പിയായും മെയിലായും പ്രശാന്ത്ഭൂഷണ് ഇതിനകം കിട്ടിയിട്ടുമുണ്ടാകണം. കേന്ദ്രനേതൃത്വം ആര്‍എംപിക്കൊപ്പം- കേരളത്തിലെ ആം ആദ്മി ഘടകത്തില്‍ പ്രതിസന്ധി എന്ന വാര്‍ത്തയും വഴിയേ വരും.<br /><br />കേരളത്തില്‍ ആം ആദ്മി പാര്ടിയുണ്ടാക്കാന് ഇറങ്ങിത്തിരിച്ചവരുടെ കാര്യമാണ് കഷ്ടതരം. ഇങ്ങനെയൊരു ട്വിസ്റ്റ് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഒരു സുപ്രഭാതത്തില്‍ ഓര്‍ക്കാട്ടേരിയില്‍നിന്ന് വന്ന പ്രഖ്യാപനം, ഞങ്ങളും ആപ്പും ചേര്‍ന്ന് എല്ലാ സീറ്റിലും മത്സരിക്കുമെന്നാണ്. സ്ഥാനാര്‍ഥി നിര്‍ണയംവരെ നടന്നുവത്രെ. അപ്പോഴാണ്, ആം ആദ്മി നേതാക്കള്‍ക്ക് പറയേണ്ടിവന്നത്, ""ഞങ്ങള്‍ ഒരു സഖ്യത്തിനുമില്ല; വേണ്ടവര്‍ ഇങ്ങോട്ടുവന്ന് ലയിക്കണം, അല്ലെങ്കില്‍ മെമ്പര്‍ഷിപ്പെടുക്കണം"" എന്ന്. മുല്ലപ്പള്ളിയുടെ വടകരക്കാലം കഴിഞ്ഞു. ഇനി യഥാര്‍ഥ വിപ്ലവത്തിന് ചാരാന്‍ ഏതെങ്കിലും താങ്ങുവേണം. ആം ആദ്മി പാര്‍ടിയെ കണ്ടപ്പോള്‍ ഒന്നു മോഹിച്ചുപോയതാണ്. അതിന്റെ ഗതി ഇതായി.<br /><br />അതുകണ്ടിട്ടാകണം, പഴയ സിന്‍ഡിക്കറ്റ് ആചാര്യന്മാര് പതുക്കെ രംഗത്തിറങ്ങിയത്. എല്ലായിടത്തുനിന്നും തിരസ്കൃതരായ അത്തരക്കാര്‍ക്ക് പ്ലാറ്റ് ഫോം അത്യാവശ്യംതന്നെ. സ്വന്തം പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവര്‍, ചുമലിലിരുന്ന് ചെവികടിക്കുന്നവര്‍, വാര്‍ത്ത ചോര്‍ത്തുന്നവര്‍, പാര പണിയുന്നവര്‍- ഇങ്ങനെയുള്ള ജന്മങ്ങള്‍ക്ക് അത്താണിയാവുക എന്നത് ചെറിയകാര്യമല്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സംഘാടനമാണല്ലോ വിപ്ലവകരമായ കടമ.<br /><br />ആര്‍എംപിയുടെ വഴി ടി പി ചന്ദ്രശേഖരന് എഴുതിവച്ചിട്ടുണ്ട്. ""വര്‍ഗരാഷ്ട്രീയവും വര്‍ഗസമരപാതയും വിപ്ലവപരിപാടിയും കയ്യൊഴിഞ്ഞ്, കീഴടങ്ങലിന്റെയും വ്യവസ്ഥാനുരഞ്ജനത്തിന്റെയും നയവ്യതിയാനങ്ങളുടെയും എണ്ണമറ്റ അനുഭവങ്ങളാണ് നാടിന് മുന്നിലേക്ക് കൂലംകുത്തി ഒഴുകിയെത്തിയത് എന്നും ""ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നനിലയില്‍ സി.പി.ഐ.എമ്മിനുണ്ടായിരുന്ന സവിശേഷമായ വിപ്ലവസ്വഭാവത്തെ ചോര്‍ത്തികളഞ്ഞ് അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു""വെന്നും. (സോഷ്യലിസ്റ്റ് ബദലിനായി പോരാടുക, ടി പി ചന്ദ്രശേഖരന്, ഇടതുപക്ഷം മാസിക, 2012 ജനുവരി). ""വ്യവസ്ഥാപിത ഇടതുപക്ഷം ഉപേക്ഷിച്ചുപോയ വര്‍ഗസമരപാതകളെ വീണ്ടെടുക്കാനുള്ള ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുകയെന്ന ത്യാഗഭരിതമായ ചുമതല"" ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ച ആ നേതാവിന്റെ ചിത്രവുമായി ആം ആദ്മി പാര്‍ടിയിലേക്ക് ബ കു ന, ഷാജഹാന് സമേതരായി ചുവടുവയ്ക്കുന്ന ആര്‍എംപി വിപ്ലവത്തിന്റെ പാതയില്‍തന്നെ. അപ്പോള്‍ പറയുന്നതിനെ വിപ്ലവം എന്നു വിളിക്കാം എന്ന പുതിയ ചൊല്ലിന് വകയുണ്ട്. പാവം ആം ആദ്മി പാര്‍ടി. അവരുടെ കേരളനേതാക്കള്‍ക്ക് ഇനി കേന്ദ്രതീട്ടൂരം വരും; ആസ്ഥാനം വടകരയിലേക്ക് മാറും; ആപ്പുക്കുട്ടന് തൊപ്പിവയ്ക്കും. സംസ്ഥാന നേതൃത്വത്തിന്റെ മൂല്യച്യുതിയും നയവ്യതിയാനവും ഷാജഹാന്റെ തപാലില്‍ വാര്‍ത്തയായി പ്രവഹിക്കും.</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com2tag:blogger.com,1999:blog-8663013672212888796.post-39771930023438664242014-01-06T10:39:00.005-08:002014-01-06T10:39:52.343-08:00രോഗശമനത്തിന് അത്യുത്തമം<div dir="ltr" style="text-align: left;" trbidi="on">
ചെന്നിത്തല വന്നതോടെ യുഡിഎഫ് മന്ത്രിസഭ രക്ഷപ്പെട്ടു എന്നാണ് പ്രവചനം. ആ നിലയ്ക്ക് ചെന്നിത്തലയാണ് കുറ്റക്കാരന്‍. രണ്ടരക്കൊല്ലം മുമ്പുതന്നെ ഇതാകാമായിരുന്നു. അന്ന് മന്ത്രിസ്ഥാനംവച്ചുനീട്ടി പലകുറി വിളിച്ചതാണ്. തിരുവഞ്ചൂരിനെ കാട്ടിലേക്കയച്ച് ചെന്നിത്തലയ്ക്ക് കാക്കിവേഷം കൊടുക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രോഗശമനത്തിനുള്ള ഏക ചികിത്സയെന്ന് കല്‍പ്പിച്ച വൈദ്യന്റെ തല വെയിലും മഞ്ഞും കൊള്ളാതെ സംരക്ഷിക്കേണ്ടതാണ്. ഇതാണ് രോഗമുക്തി മാര്‍ഗമെങ്കില്‍ ഏതു മന്ത്രിക്കും വകുപ്പ് ഭരിച്ച് നാറ്റിക്കാം-പിന്നെ പുറത്തുനിന്നൊരാളെ കൊണ്ടുവന്ന് നാറ്റവും വകുപ്പും ഏല്‍പ്പിച്ചുകൊടുത്താല്‍ മതി. സരിതയ്ക്ക് പുതുപ്പള്ളിയിലെ തട്ടുകടയില്‍നിന്നുതന്നെ കരിമീനും കൊഞ്ചും കഴിക്കാം; ജോപ്പന് ഷട്ടില്‍ബാഡ്മിന്റനിലൂടെ ആരോഗ്യം നിലനിര്‍ത്താം; സലിംരാജിന് കച്ചവടം പൊടിപൊടിക്കാം. ഉമ്മന്‍ചാണ്ടിക്ക് ചെന്നിത്തലയിലൂടെ ആയുരാരോഗ്യം കൈവരുമ്പോള്‍ ഇതുവരെയുള്ള തട്ടുകേടുകളെല്ലാം ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ വീഴും.<br /><br />എല്ലാവര്ക്കും നേട്ടമാണ്. കാര്ത്തികേയന് പ്രസിഡന്റ് സ്ഥാനനേട്ടം. ചെന്നിത്തലയ്ക്ക് കൊടിവച്ച കാര്‍ നേട്ടം. തിരുവഞ്ചൂരിന് കാനനവാസത്തിന്റെ ആഹ്ലാദനേട്ടം. സുധാകരന് കണ്ണൂരിലെ പൊലീസ് കളിക്ക് തിരുവഞ്ചൂരിനെ ആശ്രയിക്കേണ്ടെന്ന നേട്ടം. മുല്ലപ്പള്ളിക്ക് താനും പ്രസിഡന്റാകാന്‍ യോഗ്യനെന്ന് തന്നെപ്പൊക്കിപ്പറഞ്ഞതിന്റെ സുഖം. എം എം ഹസ്സന്, സ്വന്തം യോഗ്യത നാലു പത്രക്കാരെക്കൊണ്ടെങ്കിലും എഴുതിക്കാന്‍ കഴിഞ്ഞതിന്റെ പരമസുഖം. സര്‍വഥായോഗ്യനും നിത്യഹരിതനായകനുമായ വി എം സുധീരന്, ഏതു പദവിയിലും കയറാന്‍ അര്‍ഹതയുള്ള ആളാണ് താനെന്ന് ടി എന്‍ പ്രതാപന്റെ നാവില്‍നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞതിന്റെ സായുജ്യം. സുധീരന് സ്ഥാനം വേണമെന്നില്ല; പരിഗണിക്കപ്പെട്ടാല്‍ മതി. ഉമ്മന്‍ചാണ്ടിക്ക് സ്ഥാനം ആര്‍ക്കുനല്‍കിയാലും വിരോധമില്ല- സുധീരന് കിട്ടാതിരുന്നാല്‍ മതി. തിരുവഞ്ചൂരോ ചെന്നിത്തലയോ ഭേദം എന്ന ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ആരു ഭേദമായാലും മോശമായാലും സരിത പുതുപ്പള്ളിയില്‍ പോകുമെന്നുമാത്രം ജനത്തിന് മനസ്സിലായി.<br /><br />വടകരയിലെ അഖിലലോക കേസില്‍ മുല്ലപ്പള്ളിയുടെ ആജ്ഞ ശിരസാവഹിച്ച്, ആര്‍എംപിയുടെ കാലില്‍ തൊട്ടുവന്ദിച്ചശേഷം പൊലീസ് പിടിച്ച് ജയിലിലടച്ച ആളാണ് പി മോഹനന്. ആ മോഹനന് ജയിലില്‍ നിന്നിറങ്ങരുതെന്ന ആര്‍എംപിയുടെ വാശി സ്വന്തം സര്‍ക്കാരിന്റെ നയമാക്കി മാറ്റിയ മന്ത്രിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. മോഹനനെ ജയിലില്‍നിന്ന് ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍, ഭാര്യ ലതിക കാണാന്‍ ചെന്നത് ചന്ദ്രശേഖരന് വധത്തേക്കാള്‍ വലിയ വാര്‍ത്തയാക്കിയവരാണ് മാധ്യമങ്ങള്‍. അവര്‍ക്ക് ഇപ്പോള്‍, സരിതയും പുതുപ്പള്ളിയിലെ തട്ടുകടയും ഫോണ്‍വിളിയും രഹസ്യസമാഗമവുമൊന്നും വാര്‍ത്തയല്ല. ചെന്നിത്തലയായാലും തിരുവഞ്ചൂരായാലും ആഭ്യന്തരവകുപ്പിന്റെ ചരട് സരിതയുടെ കൈയില്‍ത്തന്നെ. രഹസ്യമൊഴി, വെളിപ്പെടുത്തല്‍ ഭീഷണി- ഓരോ ഘട്ടത്തിലും ഓരോന്ന് വരുന്നു. സരിതയല്ലെങ്കില്‍ അവരുടെ അമ്മ. അതുമല്ലെങ്കില്‍ ബിജു രാധാകൃഷ്ണന്. ആരുമില്ലെങ്കില്‍ ഏതെങ്കിലുമൊരു വക്കീല്‍. ഓരോ വെളിപ്പെടുത്തലിനും പ്രത്യേക പ്രതിഫലമാണത്രെ. കേസുകൊടുത്തവര്‍ക്കൊക്കെ മുതലും പലിശയും കിട്ടി. പുറത്തുനടന്ന് വേഷംകെട്ടി തട്ടിപ്പുനടത്തുന്നതിനേക്കാള്‍ നല്ല പരിപാടി ഇതുതന്നെ. ഒരുദിവസം ബംഗളൂരുവിലെ ഹോട്ടല്‍കഥ പറയുമെന്ന് സൂചന. അതോടെ ഒരു കേസ് തീരും. അടുത്തദിവസം ഗസ്റ്റ് ഹൗസിലെ ചായക്ക് കടുപ്പം കുറഞ്ഞ കഥ വരും- അതോടെ പണപ്പെട്ടി പലവഴിക്ക് വരും.<br /><br />27 പേജ് മൊഴി വരുമെന്ന് പറഞ്ഞപ്പോള്‍ ജയിലിലിലും കോടതിയിലും കൂടോത്രം നടന്നു. ഇപ്പോള്‍ പുറത്താണ് നടക്കുന്നത്. എറണാകുളത്തെ പ്രധാന ദിവ്യന് ഇപ്പോള്‍ സരിതാ വകുപ്പാണത്രെ. ഇന്നലെവരെ ചെന്നിത്തലയ്ക്ക് എല്ലാം കണ്ട് രസിക്കാമായിരുന്നു. ഇന്ന് കാര്‍മികനാകാനാണ് വിധി. ചെന്നിത്തലയുടെ വകുപ്പിന്റെ വണ്ടികള്‍ സരിതയെയും കൊണ്ട് തട്ടുകടകളിലേക്ക് പായുമ്പോള്‍ കൈയിലെ പെന്‍ഡ്രൈവും കൊണ്ട് തിരുവഞ്ചൂരിന് ഊറിച്ചിരിക്കാം.<br /><br />പലവഴിക്ക് മാനഹാനി വരുമെങ്കിലും ചെന്നിത്തലയ്ക്കുണ്ടായ ചില്ലറ ലാഭങ്ങളെക്കുറിച്ച് പറയാതെ വയ്യ. വിഷുവും തെരഞ്ഞെടുപ്പും ഒന്നിച്ചാണ് വരുന്നത്. യുഡിഎഫിന്റെ നില ഹസ്സന്റെ മനസ്സുപോലെയാണ്. ശുദ്ധശൂന്യം- ഇനി ഒന്നും പ്രതീക്ഷിക്കാനില്ല. ഹൈക്കമാന്‍ഡിന്റെ കുറിപ്പടി 17 സീറ്റ് കോണ്‍ഗ്രസിന് വേണമെന്നാണ്. ലീഗിന് മൂന്നെണ്ണം വേണം. മാണി കേരളയ്ക്ക് രണ്ട്. വീരന് ഒന്ന് കിട്ടിയേ തീരൂ. സിഎംപിക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍ വിപ്ലവം പൊട്ടിപ്പുറപ്പെടും. ഗൗരിയമ്മ ആ വഴിക്കില്ലാത്തത് ഏക ആശ്വാസം. എന്നാല്‍, ജേക്കബ് ഗ്രൂപ്പിനും പിള്ള ഗ്രൂപ്പിനും അരസീറ്റെങ്കിലും വേണം. ആകെ കൂട്ടിയാല്‍ പത്തിരുപത്തഞ്ച് സീറ്റ് ഉണ്ടാക്കണം. കന്യാകുമാരി, കോയമ്പത്തൂര്‍, കുടക് തുടങ്ങിയ ജില്ലകള്‍ കേരളത്തില്‍ ഉള്‍പ്പെടുത്തിയാലും പ്രശ്നം തീരില്ല. പറഞ്ഞും പ്രലോഭിപ്പിച്ചും ഒതുക്കിയും വിരട്ടിയും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെന്ന് വയ്ക്കുക- എം എം ഹസ്സനും ഉണ്ണിത്താനും ടി എച്ച് മുസ്തഫയും ടോം വടക്കനുമടക്കമുള്ളവര്‍ സ്ഥാനാര്‍ഥിവേഷത്തിലെത്തും. സരിതയ്ക്കും ശാലുവിനും വരെ സീറ്റ് ശുപാര്‍ശ വരും. പീതാംബരക്കുറുപ്പിനെ പേറേണ്ടിവരും. എല്ലാത്തിനും കൈകാര്യകര്‍ത്താവായി ചെന്നിത്തല ഒരാളേ ഉണ്ടാകൂ. എല്ലാം കഴിഞ്ഞ് തോറ്റസ്ഥാനാര്‍ഥികളുടെ നേതാവായാല്‍ പാര്‍ടി അധ്യക്ഷസ്ഥാനവും കാണില്ല; മന്ത്രിസ്ഥാനവും കാണില്ല. ഇപ്പോള്‍ കയറിപ്പറ്റിയത് മഹാനേട്ടമെന്നേ പറയാവൂ. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി ഒഴിയുമ്പോള്‍ പകരക്കാരനാകാനും ഒരാള്‍ വേണമല്ലോ. <br /><br />*<br />സ്വത്ത് വാങ്ങാനും വില്‍ക്കാനും താല്‍പ്പര്യമുള്ളവര്‍ക്ക് ഇനി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ സേവനം വേണ്ടിവരുമെന്ന് തോന്നുന്നില്ല. ബിജെപി എംപി രാജീവ് ചന്ദ്രശേഖരന് ചെങ്കല്‍ചൂളയില്‍ അതിനായി സ്ഥാപനം തുടങ്ങിയിട്ടുണ്ട്.. ചായക്കടയില്‍ ചാരായവില്‍പ്പന നടത്തുന്ന ഏര്‍പ്പാട് പുതുമയല്ല. മാധ്യമക്കടയില്‍ സ്വത്തുവില്‍പ്പന ഏജന്‍സി അതിന്റെ വകഭേദം മാത്രം. പത്രസ്ഥാപനങ്ങള്‍ പുതുതായി കെട്ടിടം ഉണ്ടാക്കാമോ, അതിന് സ്ഥലം വാങ്ങാമോ, പഴയത് വില്ക്കാമോ, വില്‍ക്കുന്നുവെങ്കില്‍ ആര്‍ക്ക്-എന്തുവിലയ്ക്ക് കൊടുക്കാം എന്നുമാത്രമല്ല വാങ്ങിയ ആളിന്റെ ജാതകവും നക്ഷത്രഫലവും നോക്കി കുറിപ്പടി നല്കുന്ന ഏജന്‍സിയാണ്. ദേശാഭിമാനിക്ക് തലസ്ഥാനത്ത് മികച്ച ഓഫീസുണ്ടായതുതന്നെ വലിയ പാതകം. അതിലേക്ക് മാറുമ്പോള്‍ പഴയ ഓഫീസും സ്ഥലവും നാട്ടില്‍ നടപ്പുള്ള വിലയ്ക്ക്, നേരായ മാര്‍ഗത്തില്‍ വില്‍പ്പന നടത്തിയത് അതിനേക്കാള്‍ വലിയ പാതകം. മാധ്യമപ്രവര്‍ത്തനം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്. എല്ലാം പൊളിഞ്ഞാല്‍, വാര്‍ത്താസമ്മേളനത്തില്‍ ചെന്ന് താര്‍ക്കികന്റെ വേഷമിട്ടാല്‍ ഉത്തമ മാധ്യമപ്രവര്‍ത്തകനുള്ള പുരസ്കാരവും കിട്ടും.</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com3tag:blogger.com,1999:blog-8663013672212888796.post-36041307685104134032013-12-23T19:12:00.000-08:002013-12-23T19:12:08.136-08:00ഗതികിട്ടാ പ്രേതപുരസ്കാരം<div dir="ltr" style="text-align: left;" trbidi="on">
ഒന്നേകാല്‍ നൂറ്റാണ്ട് പ്രായംചെന്ന ഖാദിപാര്‍ടി ഒന്നാംപിറന്നാളായിട്ടില്ലാത്ത ആം ആദ്മിക്കുഞ്ഞിനെ കണ്ടാണ് കാര്യം പഠിക്കുന്നത്. സ്വന്തം പാര്‍ടിയും നേതൃത്വവും ചര്‍ച്ചചെയ്ത് അംഗീകരിച്ച് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പരസ്യമായി കീറിയെറിഞ്ഞ് രാഹുല്‍ ഗാന്ധി ശിഷ്യപ്പെട്ടത് അരവിന്ദ് കെജ്രിവാളിനാണ്. കോണ്‍ഗ്രസ് അഴിമതി നടത്തിയാല്‍ കെജ്രിവാളിന്റെ പെട്ടിയില്‍ വോട്ട് വീഴും എന്ന സമവാക്യം ജനിച്ചതും നാടകവഴിക്കുതന്നെ. കെജ്രിവാള് ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ മുതുകിലിരുന്ന് അരങ്ങിലേക്ക് പ്രവേശിക്കുകയാണ്. പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് ഉപാധികളില്ല. ആം ആദ്മിയാണെങ്കില്‍ കുറെ ഉപാധി വച്ചിട്ടുമുണ്ട്. എങ്ങനെ നോക്കിയിട്ടും അതില്‍ ഒന്നുമാത്രം കാണുന്നില്ല- കോണ്‍ഗ്രസ് അഴിമതി അവസാനിപ്പിച്ചാലേ പിന്തുണ ആവശ്യമുള്ളൂ എന്ന നിബന്ധന. എളുപ്പവഴികളുടെ ഇക്കാലത്ത്, ഒരുപാധിയിലൂടെ കോണ്‍ഗ്രസിനെ അഴിമതിമുക്തമാക്കാനുള്ള അവസരം ആപ്പ് കളഞ്ഞുകുളിച്ചെന്നു സാരം. ഇനിയിപ്പോള്‍ അഴിമതിവിരുദ്ധപോരാട്ടത്തിന് ഇന്ദ്രപ്രസ്ഥത്തിലെ മുഖ്യമന്ത്രിയുടെ കസേരയില്‍ വിശ്രമിക്കാം. ആര് ആര്‍ക്ക് പണിത ആപ്പാണ് ഈ പിന്തുണയെന്ന് തെളിഞ്ഞുവരാന്‍ സമയമെടുക്കും.<br /><br />തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയത്തെയും ഗുസ്തിയായി കാണുന്നവര്‍ മല്ലന്മാരെ ഗോദയിലിറക്കാന്‍ പെടുന്ന പാട് കാണുമ്പോള്‍ മന്‍മോഹന്‍സിങ്ങുപോലും ചിരിച്ചുപോകും. ഫയല്വാന് മോഡിയെ വെല്ലാന്‍ ആരുണ്ട് എന്നാണ് ഒരുഭഭാഗത്തെ ചോദ്യം. ഊട്ടിയും ഉഴിഞ്ഞും ഊതിപ്പെരുപ്പിച്ചും മറുഭാഗത്ത് അണിയിച്ചൊരുക്കിയ മല്ലന് മല്‍പ്പിടിത്തമറിയുമോ എന്ന് മാറ്റാന്മാരുടെ പരിഹാസം. ഗുസ്തി അടുത്തുവരുമ്പോള്‍ മല്ലന്മാരുടെ കായബലമാണ് ചര്‍ച്ചയ്ക്ക് വരുന്നത്. താടിയും കാവിയും ആറടി പൊക്കവുമാണ് ഇന്ത്യയെ ഭരിക്കാനുള്ള യോഗ്യതയെന്ന് നാഗ്പുരില്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ ആദ്യം വീണത് എന്നും തോല്ക്കാന് വിധിക്കപ്പെട്ട ലാല്‍കൃഷ്ണ അദ്വാനിയാണ്. കൈയൂക്കുള്ളവന് കാര്യക്കാരനാകുന്നത് കാട്ടുനീതിയാണെന്ന് വെറുതെ പറയാം. നടപ്പു നീതിയും അതുതന്നെയെന്ന് ഗാന്ധിനഗറിലേക്കുള്ള നോമിനേഷന് പേപ്പര്‍ ഒപ്പിട്ട് കാത്തിരിക്കുന്ന അദ്വാന്‍ജിയെ കണ്ടാലറിയാം. ചുരുക്കത്തില്‍ നരേന്ദ്രമോഡിയുടെ ആകാരമോടിയാണ് രാജ്യത്തിന്റെ പ്രശ്നം. മോഡിയെ വിശേഷിപ്പിക്കാന്‍ പട്ടേലിന്റെ ഉരുക്കും വിവേകാനന്ദന്റെ വാക്കുമൊക്കെയാണ് കടമെടുക്കുന്നത്. അയാളുടെ നാവില്‍നിന്ന് അനുഗ്രഹവാക്കുകളേ പുറപ്പെടൂ, കൈകള്‍ നന്മയേ ചെയ്യൂ, മനസ്സ് നല്ലതേ വിചാരിക്കൂ; അയാള്‍ എവിടെപ്പോയാലും ആ സാന്നിധ്യം ലോകാനുഗ്രഹത്തിനായിരിക്കും. അയാള്‍ തന്റെ സാന്നിധ്യമാത്രത്താല്‍ അതിദുഷ്ടന്മാരെപ്പോലും ബഹുവിശിഷ്ടന്മാരാക്കിമാറ്റും. ആ സാന്നിധ്യംതന്നെ മനുഷ്യര്‍ക്ക് മംഗളകരമായിരിക്കും. അങ്ങനെയുള്ളവര്‍ വല്ല ഹീനകര്‍മവും ചെയ്യുമോ, അവര്‍ക്ക് ദുഷ്കര്‍മം ചെയ്യാന്‍ സാധിക്കുമോ? വിവേകാനന്ദന്റെ ചോദ്യങ്ങളാണ്. അത് മോടിയെക്കുറിച്ചാകുമ്പോള്‍ കേള്ക്കുന്നവന് കരഞ്ഞുപോകും. ഇത്ര മഹാനായ ഒരവതാരത്തെയോ വംശഹത്യാകാരന്‍, വര്‍ഗീയവാദി എന്നൊക്കെ വിളിക്കുന്നത് എന്നതിശയിച്ചുപോകും. <br /><br />ഈ മായാജാലത്തിലൂടെ ബഹുവിശിഷ്ടനാക്കി മാറ്റപ്പെട്ട മറ്റൊരാള്‍ ഇത്തവണ ക്രിസ്മസ് താരമായി ഉദിച്ചുയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് നാട്ടിലേക്ക് ക്രിസ്മസിന് സ്വപ്ന നക്ഷത്രങ്ങളുമായി പുറപ്പെട്ട ബീനാമ്മയെന്ന ഇടുക്കിക്കാരി യുവതിയെ തീവണ്ടിയുടെ ടോയ്ലറ്റില് കശക്കിക്കൊന്നുകളഞ്ഞ ഗോവിന്ദചാമി നായകനും ജയില്‍ ഡിജിപി സ്ഥാനത്തുനിന്ന് തെറിപ്പിക്കപ്പെട്ട അലക്സാണ്ടര്‍ ജേക്കബ് വില്ലനുമായി ആടുന്നതാണ് ഇത്തവണത്തെ തട്ടുതകര്‍പ്പന്‍ ക്രിസ്മസ് ചിത്രം. കൊടുംകുറ്റം ചെയ്ത് ശിക്ഷിക്കപ്പെട്ടാല്‍ തെറ്റ് മനസ്സിലാക്കി തിരുത്തി കന്യാസ്ത്രീയെ കല്യാണം കഴിക്കുന്നവന് മാനസാന്തരത്തിന്റെ പേരില്‍ ആശംസ നേരാം. അയാളെച്ചൂണ്ടി, ഇതാ പത്മ പുരസ്കാരത്തിന്റെ നേരവകാശി എന്ന് പുകഴ്ത്തുന്നത് ബി ആര് പി ആയാല്‍പ്പോലും അതിന് അസ്വസ്ഥമനസ്സിനുള്ള ആനുകൂല്യം കിട്ടില്ല. മോഡിക്ക് ഉള്ളത് പലതും ഇല്ലെന്നു വരുത്താനാണ് ശ്രമം. ആരെയും കൊന്നിട്ടില്ല, വര്‍ഗീയ കലാപം ഉണ്ടാക്കിയിട്ടില്ല, ക്രൂര മനസ്സില്ല, കളങ്കമില്ല, അഴിമതി നടത്തില്ല, ദുഷ്ടചിന്തയില്ല, ഒരു യുവതിയെയും നോക്കിയിട്ടില്ല, പുറകെ ആളെവിട്ടിട്ടില്ല- ഇല്ലായ്മകളുടെ പരമ്പരയാണ് അവിടെ കേള്‍ക്കുന്നത്. മറുവശത്ത് ഇല്ലാത്തത് ഉണ്ടാക്കാനുള്ള യജ്ഞം. സല്‍ഗുണ സമ്പന്നനാണ് യുവ രാജനെന്ന് കോറസ്. നന്നായി പ്രസംഗിക്കും, കാര്യപ്രാപ്തിയുണ്ട്, പുഷ്പം വണ്ടിനെയെന്നപോല്‍ ജനങ്ങളെ ആകര്‍ഷിക്കും, ഭരണമിടുക്കാണെങ്കില്‍ പറയാനില്ല. ടാലന്റ് ടെസ്റ്റ് നടത്തും, കംപ്യൂട്ടര്‍ ജാതകകെമഴുതും- രാഹുലല്ലാതാരുണ്ട് ഇങ്ങനെ സര്‍വഗുണപ്രതാപനായി എന്നാണ് ചോദ്യം. ഒരുക്കിവിട്ടവര്‍ക്ക് വിശ്വാസമില്ലെങ്കിലും ഒരുങ്ങിയിറങ്ങുന്നയാള്‍ക്ക് ആത്മവിശ്വാസമുണ്ട്- കോണ്‍ഗ്രസ് അഴിമതിക്കെതിരെ പോരാടുമെന്നാണ് പുതിയ പ്രഖ്യാപനം. ഏത് കോണ്‍ഗ്രസ് എന്ന ചോദ്യം അസ്ഥാനത്താണ്. മണ്ടേലയുടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ആകാം, നേപ്പാളി കോണ്‍ഗ്രസാകാം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അതിനുള്ള ത്രാണിയില്ലെങ്കിലെന്ത്. ഏതെങ്കിലും കോണ്‍ഗ്രസ് അതുചെയ്യുമല്ലോ. <br /><br />*<br /><br />കേരളത്തില്‍ ഘടകകക്ഷികള്‍ക്ക് മൂന്നു സീറ്റ് കൊടുത്താല്‍ മതിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത് ഞെട്ടിക്കുന്ന വാര്‍ത്തതന്നെ. മൂന്നാംസീറ്റിനുവേണ്ടി ഇനി ലീഗ് കരയേണ്ടതില്ല. മാണിസാറിന് രണ്ടാംസീറ്റ് കിട്ടി പുത്രദോഷമുണ്ടാകുമെന്ന് ഭയക്കേണ്ടതില്ല. വീരേന്ദകുമാറിന്റെ കാര്യമാണ് ശരിക്കും&ഹറൂൗീ;തീര്‍പ്പായത്. കോഴിക്കോട്ട് മത്സരിച്ച് പാര്‍ലമെന്റിലെത്തി വീണ്ടും കേന്ദ്രമന്ത്രിയാകുമെന്ന് സ്വപ്നം കണ്ടിടത്തുനിന്ന് ഞെട്ടിയുണര്‍ന്ന് പതിച്ചത് യുഡിഎഫിന്റെ പാളയത്തിലാണ്. അവിടെയും ഗതിപിടിക്കുന്നില്ല. മകന് മന്ത്രിപദം തരപ്പെടുത്താന്‍ നോക്കിയപ്പോള്‍ ഭാഗികവിജയം. ഒരു മകന് മന്ത്രിയായി- സ്വന്തം മകനല്ല പി ആര് കുറുപ്പിന്റെ മകന്. സീറ്റുകിട്ടാത്തതിന്റെ കെറുവ് മൂത്തപ്പോള്‍ ഇടതുപക്ഷത്തുനിന്ന് ഇറങ്ങാന്‍ കഴിഞ്ഞു. ഇനി വലതുപക്ഷത്തുനിന്ന് ഇറങ്ങി കെറുവു തീര്‍ത്താല്‍ കയറിച്ചെല്ലാന്‍ ഇടമില്ല. പി സി ജോര്‍ജ് കാര്യം കടുപ്പിച്ച് മാണിസാറിനെ വലതുപാളയത്തില്‍നിന്ന് ഇറക്കിവിട്ടാലും വീരനെ പരിഗണിക്കുമെന്നു കരുതാന്‍ ന്യായമില്ല. അങ്ങനെ, സ്വന്തം ചാനലിലെ അവതാരകരുടെ വിലപോലും രാഷ്ട്രീയത്തില്‍ ഇല്ലാതെ മുന്‍ സോഷ്യലിസ്റ്റ് അവാര്‍ഡിതനാവുകയാണ്. ഗതികിട്ടാ പ്രേതസ്മാരക പുരസ്കാരം നേടിയതിന്റെയും വാങ്ങുന്നതിന്റെയും പിന്നെ സ്വീകരണത്തിന്റെയും പടം പത്രത്തില്‍ അച്ചടിച്ചാല്‍ അതുതന്നെ യഥാര്‍ഥ പത്രത്തിന്റെ ശക്തി. പത്രത്തോടൊപ്പം വളരട്ടെ ആ സംസ്കാരവും. വീരനേക്കാള്‍ വലിയ വീരന്മാര് ചാനല്‍വാഴുമ്പോള്‍ ധാര്‍ഷ്ട്യപാരമ്പര്യത്തിന്റെ കുറ്റിയറ്റുപോകുമെന്ന്ഭഭയം വേണ്ടതില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അംഗീകാരം നേടി നേതാവായി, ജനപ്രതിനിധിയായി വരുന്നവരേക്കാള്‍ കേമന്മാര് ചാനല്‍ അവതാരകരാണ്. അവര്‍ക്ക് സമനിലതെറ്റി പെരുമാറാം; മുന്നിലിരിക്കുന്നവരുടെ മുഖത്തേക്ക് ഒളിപ്പിച്ച ലക്ഷ്യത്തിനുവേണ്ടി അധിക്ഷേപം തുപ്പാം. അവതാരകന് യജമാനനും ചര്‍ച്ചയ്ക്കെത്തുന്നവര്‍ അടിമയും എന്നാണ് ന്യൂജനറേഷന് സങ്കല്‍പ്പം. ചര്‍ച്ചാവേദി കോടതിയാക്കാം. മുന്നിലിരിക്കുന്നവരെ കൂട്ടില്‍കയറ്റി വിചാരണചെയ്യാം. ക്യാമറയുടെയും മൈക്കിന്റെയും സമയത്തിന്റെയും നിയന്ത്രണം അവതാരകന്റെ കൈയിലാണ്. കാണുന്ന ജനങ്ങള്‍ക്ക് രോഷം വന്ന് കല്ലെറിഞ്ഞാല്‍ ടിവി തകരുമെന്നേയുള്ളൂ. തനിക്കിഷ്ടമില്ലാത്ത രാഷ്ട്രീയ കക്ഷികളെയും അതിന്റെ നേതാക്കളെയും അധിക്ഷേപിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന, ഒരേസമയം വലതുപക്ഷ ഏജന്റിന്റെയും ആക്ടിവിസ്റ്റിന്റെയും വേഷം കെട്ടുന്ന, രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തുന്ന ആങ്കര്‍ വിദൂഷകരെ പോറ്റിവളര്‍ത്തുന്നതും ഒരു വീരകൃത്യംതന്നെ.<br /><br />രാഷ്ട്രസേവനം കൈയേറിയ വനഭൂമിയിലൂടെമാത്രം പോരല്ലോ. തിരുവനന്തപുരത്ത് എല്‍എംഎസ് പരിസരത്ത് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ മുദ്രാവാക്യം മുഴക്കി വഴി തടയാന്‍ ആവേശപൂര്‍വം ഇറങ്ങിയ ഒരവതാരകന്‍ അതെല്ലാം മറന്ന് ചാനല്‍ചര്‍ച്ചയില്‍ വഴിതടയല്‍ സമരത്തിനെതിരെ ഗീര്‍വാണമടിക്കുന്നതു കണ്ട് അമ്പരക്കാനുള്ള ഭാഗ്യവും സന്ധ്യാകാലത്ത് കേരളീയനുണ്ടായി. ചാനല്‍ചര്‍ച്ചകളില്‍ ജനാധിപത്യപരമായ ഉള്ളടക്കം ഒട്ടുമേ പാടില്ല എന്നതാണ്&ഹറൂൗീ;മാധ്യമ സ്വാതന്ത്ര്യം. മാതൃഭൂമിയുടെ ചാനലിനെ കോടതി മുറിയെന്നു പറയാനാകില്ല. ജഡ്ജിയുടെ ഭാവത്തിലാണ് അവതാരകനെന്നും കരുതാനാകില്ല. മദോന്മത്തനായ തറവാട്ടു കാരണവരുടെ ധാര്‍ഷ്ട്യംകൊണ്ടാണ് കളി. ആദരണീയരായ നേതാക്കളെപ്പോലും പരിഹസിച്ചും ഇകഴ്ത്തിയും നടത്തുന്ന പ്രകടനങ്ങള്‍ ക്ഷമയുടെ സകല മതിലും തകര്‍ക്കുന്നതാണ്.<br /><br />അര്‍ണബ് ഗോസ്വാമി അധ്യക്ഷനായി പാര്‍ടി ഉണ്ടാക്കിയാല്‍ കേരളത്തില്‍നിന്ന് അതിന്റെ കേന്ദ്രസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരായി ഒട്ടേറെ ആസാമിമാര്. അവര്‍ ആംആദ്മിയാകും, നക്സലൈറ്റാകും, അഴിമതിവിരുദ്ധ പോരാട്ടക്കാരനാകും, മതമൗലികവാദിയാകും, മനുഷ്യാവകാശത്തിന്റെ അപ്പോസ്തലവേഷം കെട്ടും- എല്ലാം ഇടതുപക്ഷത്തിന് എതിരായി ഉപയോഗിക്കാമെങ്കില്‍. തട്ടിപ്പുകേസില്‍ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ വേഷംകെട്ടി നടക്കുന്ന മുഖ്യമന്ത്രി; കാപട്യക്കാരനായ ഭരണാധികാരിക്ക് നാടകം കളിക്കാന്‍ സൗകര്യമൊരുക്കി ജനങ്ങളുടെ നികുതിപ്പണം വാരിയെറിയുന്ന സര്‍ക്കാര്‍; നാടുനീളെ ആഘോഷം നടത്തുന്ന തട്ടിപ്പുസംഘങ്ങള്‍- ചാനല്‍ മഹാന്മാര്ക്ക് അതൊന്നും കാഴ്ചയല്ല. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക തട്ടിപ്പിനുവേണ്ടി ജനങ്ങളെ തടയുകയും വിഷമിപ്പിക്കുകയുംചെയ്യുന്ന പൊലീസിനെതിരെ ചൂലെടുക്കാന്‍ ഒരു മാധ്യമ മഹാന്റെയും മൈക്ക് പൊന്തുന്നില്ല. ഒരു മഹതിയുടെയും നാവ് പൊന്തുന്നില്ല.<br /><br />കയറുപൊട്ടിച്ച വിത്തുകാളയെന്നപോല്‍ ചീഫ്വിപ്പ് മുക്രയിട്ട് പായുമ്പോള്‍ വൈക്കോല്‍ കാട്ടി പ്രലോഭിപ്പിച്ച് ചാനല്‍മുറിയില്‍ സ്വീകരിച്ചിരുത്തി ആദരിക്കാനാണ് മാധ്യമപ്പോരാട്ടക്കാര്‍ക്ക് താല്‍പ്പര്യം. ജോര്‍ജിനെ തൊടാന്‍ ഉമ്മന്‍ചാണ്ടിക്ക് മടി. ലീഗ് മിണ്ടുന്നില്ല. ജോസഫ് നട്ടെല്ല് തൊടുപുഴയില്‍ പരണത്തുവച്ചു. മുരളീധരന് വീണ്ടും അവഗണിക്കപ്പെടുന്നു. കാവിയിട്ട ജോര്‍ജിനെക്കുറിച്ച് പറഞ്ഞാല്‍, തിരുവഞ്ചൂരിന്റെ തറവാട്ടുമഹിമ പുറത്തുവരികയാണ്. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും മോഡിയെ ഊട്ടാമെങ്കില്‍ തനിക്കായിക്കൂടേ എന്ന് ജോര്‍ജിന്റെ ചോദ്യം. ജോര്‍ജിനെ തൊട്ടാല്‍ ഇനി എന്തൊക്കെ പൊട്ടും എന്നോര്‍ത്താകുലപ്പെട്ട് പി ടി തോമസ് മൗനിബാബയായി. വീരനെ തൊട്ടാല്‍ വാര്‍ത്തയെഴുതി നാറ്റിക്കും. ജോര്‍ജിനെ തൊട്ടാല്‍ ചാണകക്കുഴിയില്‍ വീണ നാറ്റം വരും. ദല്ലാളിനെ തൊട്ടാല്‍ കേസില്‍ കുടുക്കും. ഏതു നാറ്റവും മാറ്റിയെടുക്കാന്‍ ചാനല്‍ലേപനമുണ്ടെകില്‍ ഒട്ടും ഭയംവേണ്ട എന്നുമാത്രം.</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com3tag:blogger.com,1999:blog-8663013672212888796.post-74228879056622294282013-12-15T10:56:00.001-08:002013-12-16T00:54:22.377-08:00ചൂലിനും വേണം ഹെല്‍മെറ്റ്<div dir="ltr" style="text-align: left;" trbidi="on">
ഞായറാഴ്ച മനോരമയുടെ കുഞ്ഞമ്മാന് പറയുന്നു: ""തെറ്റു തിരുത്താന്‍ വാഴ വെട്ടാം എന്നാണ് പ്ലീനത്തിന്റെ തീരുമാനം."" മാതൃഭൂമി കാകദൃഷ്ടിയിലൂടെ കാണിക്കുന്നത് ""ആനത്തലയോളം ബുദ്ധി തരാമെടാ"" എന്ന പരിഹാസമാണ്. സന്ധ്യയെയും വാഴയെയും മുന്‍നിര്‍ത്തി കേരളത്തില്‍ സമരങ്ങള്‍ക്ക് പതിനാറടിയന്തിരം നടത്തിക്കാന്‍ ഇറങ്ങിയവരില്‍ കുഞ്ഞമ്മാനും കൊച്ചൗസേപ്പും വല്യച്ചായനും വീരനും വികടനും മുതല്‍ ബിന്ദു കൃഷ്ണവരെ. കൂമ്പുചീയല്‍, കുളമ്പുരോഗം, മണ്ടരി, വാഴയുടെ വിരബാധ, വെട്ടിയ വാഴയുടെ ജാതകം എന്നിവ പരിശോധിക്കുന്നതിലാണ് ബിന്ദു കൃഷ്ണയുടെ പുതിയ താല്‍പ്പര്യം. അതു നല്ലതാണ്. മഹിളാ കോണ്‍ഗ്രസെന്നുപറഞ്ഞ് നാട്ടിലിറങ്ങാന്‍ പറ്റില്ല. തൂവെള്ള ഖദറില്‍ ചുറ്റി നടക്കുന്നു എന്നേയുള്ളൂ. ചെല്ലുന്നിടത്തെല്ലാം കേള്‍ക്കുന്ന വിളി, "സരിതേ.........കവിതേ..... ശാലൂ..." എന്നൊക്കെയാണ്. സ്വന്തം പാര്‍ടിയില്‍ സരിതയ്ക്കാണ് വില. ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാന്‍ മഹിളാ കോണ്‍ഗ്രസിന് വാഴക്കൃഷിയില്‍ ഗവേഷണം നടത്തേണ്ടിവരും. വാഴ വെട്ടിയാല്‍ എന്തുസംഭവിക്കും എന്നറിയാന്‍ ഗവേഷണമൊന്നും വേണ്ട. കുലയ്ക്കാത്ത വാഴയാണെങ്കില്‍ വീണ്ടും വളരും. നാലോ അഞ്ചോ ദിവസം കഴിയുമ്പോള്‍ വെട്ടിയ ഭാഗത്തുനിന്ന് ഇലനാമ്പുകള്‍ ഉയര്‍ന്നുപൊന്തും. സന്ധ്യയുടെ വെട്ടിയ പടുവാഴയുടെ ചിത്രം ചാനലിലും "മ"പത്രങ്ങളിലും കണ്ടു. സന്ധ്യ ബഹളംവച്ചതിനുശേഷമാണ് വെട്ടിയതെങ്കില്‍, നിമിഷവേഗത്തില്‍ വളരുന്ന അപൂര്‍വ വാഴയാണത്. മൂന്നുവാഴയിലും വെട്ടിനുശേഷം ചുരുങ്ങിയത് ഒരാഴ്ചയുടെ വളര്‍ച്ചയുണ്ട്. അതിനര്‍ഥം, ക്യാമറയും പൊക്കി വാഴക്കൃഷിക്ക് പോയ പുംഗവന്മാരും ബിന്ദു കൃഷ്ണയും വാഴവെട്ടലിനെ "പ്ലീനിത"മാക്കിയ കുഞ്ഞമ്മാനും സഹായം അര്‍ഹിക്കുന്നു എന്നുതന്നെ- കുതിരവട്ടത്ത് ചികിത്സ ലഭ്യമാക്കാനുള്ള സഹായം.<br />
<br />
<br />
ഡല്‍ഹിയില്‍ ആം ആദ്മിക്കാര് ചൂലെടുത്തത് ഗാന്ധിപ്പാര്‍ടിയുടെ അഴിമതി കണ്ട് സഹിക്കാന്‍ കഴിയാതെയാണ്. ഇവിടെ ഉമ്മന്‍ചാണ്ടിക്ക് ചൂലുകൊണ്ട് ആലവട്ടവും വെഞ്ചാമരവുമുണ്ടാക്കി വീശിക്കൊടുക്കുകയാണ്. ആം ആദ്മി എന്നാല്‍ സാധാരണ മനുഷ്യനെന്നാണര്‍ഥം. ക്ലിഫ് ഹൗസ് ഉപരോധസ്ഥലത്ത് ഹെല്‍മെറ്റിടാതെ സ്കൂട്ടറോടിച്ച് ചെന്ന ബഹളക്കാരിയെ ആ അര്‍ഥത്തില്‍ ആം ആദ്മിയായി കാണാന്‍ കഴിയില്ല. നല്ല പ്രകടനക്കാരി എന്നു പറയാം. ഹെല്‍മെറ്റ് ഉണ്ടെങ്കില്‍ പ്രകടനം ഇത്ര മനോഹരമാകില്ലായിരുന്നു. ഇടവഴിയിലും മരച്ചോട്ടിലും പാത്തിരുന്ന്, ബൈക്കുകാര്‍ക്കുമുന്നില്‍ ചാടിവീണ് ഹെല്‍മെറ്റ് വേട്ട നടത്തുന്ന മീശക്കാരും മീശയില്ലാത്തവരും സ്വസ്ഥരായിരിക്കട്ടെ. കാക്കിക്കുള്ളില്‍ കയറിയ പുമാന്മാര്‍ നോക്കിനില്‍ക്കെയാണ് ഹെല്‍മെറ്റില്ലാപ്രകടനം അരങ്ങുതകര്‍ത്തത്. ആ വരവിനുവേണ്ടി ക്യാമറകള്‍ കണ്ണുചിമ്മാതെ കാത്തിരിക്കയായിരുന്നു. സമരം തുടങ്ങിയിരുന്നില്ല; വളന്റിയര്‍മാര്‍ എത്തിയിരുന്നില്ല- പൊലീസ് പടയ്ക്കുപുറമെ ഏതാനും നേതാക്കള്‍ മാത്രമേ രംഗത്തുള്ളൂ. ഉപരോധസമരത്തെ ആദ്യദിനത്തില്‍ത്തന്നെ ഉപേക്ഷിച്ച് സ്ഥലംവിട്ട മാധ്യമക്യാമറകള്‍ അന്നുപക്ഷേ, കാലേകൂട്ടി ഹാജരുണ്ടായിരുന്നു.<br />
<br />
കറുത്ത കുപ്പായമിട്ട് സ്കൂട്ടറില്‍ ആഗതയായ മഹതി നേരെ ചൊവ്വേ പൊലീസിനോട് വഴി വിട്ടുതരാന്‍ പറയുകയല്ല ചെയ്തത്. ബാരിക്കേഡിനുമുന്നില് അലറുകയും മുരളുകയും ചെയ്യുന്നതാണ് കണ്ടത്. പൊലീസ് റോഡ് തടഞ്ഞതിന് കമ്യൂണിസ്റ്റുകാരോടെന്തിന് കയര്‍ക്കണം എന്നുചോദിച്ചാല്‍ ഉത്തരത്തിന് ട്യൂഷന് മാസ്റ്റര്‍ വേറെ പണിയെടുക്കണം. മുഖ്യനടിക്ക് പറഞ്ഞുറപ്പിച്ചപോലെ അഞ്ചുലക്ഷം കിട്ടി. സഹനടന്മാരായ മാധ്യമക്കാര്‍ക്ക് എന്തുകിട്ടിയോ ആവോ? വീഗാലാന്‍ഡിലേക്ക് സൗജന്യ കുടുംബയാത്ര തരപ്പെടുത്തിയാല്‍ നന്ന്. വീണ് നടുവൊടിഞ്ഞാല്‍ അന്‍പതിനായിരം കൊടുക്കാവുന്നതുമാണ്. നായിക ഇടയ്ക്ക് കമ്യൂണിസ്റ്റുകാരോട് ചോദ്യമെറിഞ്ഞു- പത്തും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെ കൊണ്ടുപോയി പീഡിപ്പിക്കുന്നവര്‍ക്കെതിരെ സമരംചെയ്യാത്തതെന്ത് എന്നോ മറ്റോ. അതിനാണ് അവര്‍ക്ക് അരാഷ്ട്രീയക്കാരുടെ ബിഗ് സല്യൂട്ടും അഞ്ചുലക്ഷത്തിന്റെ കിഴിയും. അഞ്ചുലക്ഷത്തിനുപുറമെ ഒരു ചൂല് കൂടി സമ്മാനിച്ചിരുന്നെങ്കില്‍ ചിറ്റിലപ്പിള്ളി കൊച്ചൗസേപ്പ് വലിയൗസേപ്പാകുമായിരുന്നു. ശരിക്കും തൂത്തു വെടിപ്പാക്കേണ്ടത് ക്ലിഫ്ഹൗസാണ്. അവിടെയാണ് മാലിന്യം കുമിഞ്ഞുകൂടിയിട്ടുള്ളത്. സമീപവാസിയായ മഹതിക്ക് ഇനി വെളിച്ചപ്പെടാന്‍ തോന്നുമ്പോള്‍ അങ്ങോട്ടു പോകാവുന്നതാണ്. ആ യാത്ര പൊലീസ് ഉപരോധിക്കാതിരുന്നാല്‍ മതി.<br />
<br />
*<br />
<br />
ക്ലിഫ് ഹൗസിന് മുന്നിലെ അമര്‍ച്ചയ്ക്ക് അഞ്ചുലക്ഷം കൊടുത്തെങ്കില്‍ ചാനല്‍ ചര്‍ച്ചകളില്‍ അലറുന്നവര്‍ക്ക് സമാശ്വാസസമ്മാനമോ അവശപെന്‍ഷനോ കൊടുക്കണം. ഉണ്ണിത്താനെയും ജയശങ്കറിനെയുമൊന്നും അവഗണിക്കരുത്. മോഡിക്കുപ്പായമിട്ട് യഥാര്‍ഥ യുഡിഎഫ് മുഖം വെളിപ്പെടുത്തിയ ചീഫ് വിപ്പിനെയും മറക്കരുത്. ഒരഞ്ചുലക്ഷത്തിന് അഞ്ചുകോടിയുടെ പരസ്യം കിട്ടുമെങ്കില്‍ പണം എറിയാന്‍ മടിക്കരുത്; പവര്‍ വരട്ടെ. പണംകൊണ്ട് കാര്യം നടക്കുന്നില്ലെങ്കില്‍, വാര്‍ത്തയില്‍ കയറാന്‍ മറ്റു ചില മാര്‍ഗങ്ങളുണ്ട്. അതിനാകുമ്പോള്‍ തുണിക്കടയില്‍പോലും പണം മുടക്കേണ്ടതില്ല.<br />
<br />
കടം കയറിയ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന നാട്ടില്‍, ജനസമ്പര്‍ക്കത്തില്‍ തിരസ്കരിക്കപ്പെടുന്നവരുടെ ആത്മാഹുതിയും വന്നു. ഉമ്മന്‍ചാണ്ടി ഇന്നലെവരെ ജനസമ്പര്‍ക്കത്തിനുപോയി സമരക്കാര്‍ക്ക് തല്ലാണ് കൊടുത്തത്. കഴക്കൂട്ടത്തെ ചെറുപ്പക്കാരന്റെ ജനനേന്ദ്രിയവും ഉടച്ചു. ആളുകളെ വിളിച്ചുവരുത്തി സര്‍വാണി സദ്യ നടത്തുന്നു. യൂത്ത് കോണ്‍ഗ്രസുകാരെ കാര്‍മികരാക്കുന്നു. പ്രതീക്ഷയോടെ പരിദേവനവുമായി ചെല്ലുന്നവരെ നിരാശരാക്കി തിരിച്ചയക്കുന്നു- അവരിലൊരാള്‍ ആത്മഹത്യചെയ്തിരിക്കുന്നു. എന്നിട്ടും ഉമ്മന്‍ചാണ്ടിക്കുവേണ്ടിയാണ് സ്കൂട്ടറുകാരിയും കൊച്ചൗസേപ്പും ചൂലെടുക്കുന്നത്. നടുറോഡില്‍ വഴിതടഞ്ഞ് പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് സമരവീര്യം തെരുവില്‍ വീഴ്ത്തിയ മാധ്യമ ആക്ടിവിസ്റ്റുകളും സന്ധ്യാചര്‍ച്ചയില്‍ ഉപരോധ സമരത്തിനെതിരെ ചൂലെടുത്തുകണ്ടപ്പോള്‍ ശതമന്യുവിന് സമാധാനമായി. ഉമ്മന്‍ചാണ്ടിയേക്കാള്‍ കാപട്യമുള്ളവരും നാട്ടിലുണ്ടല്ലോ. അതിനുമുന്നില്‍ സന്ധ്യയുടെ നാടകം എത്ര നിസ്സാരം. ഉമ്മന്‍ചാണ്ടിതന്നെ താരം. കേരളത്തില്‍ ഇനി സമരമേ വേണ്ട, സോളാറില്‍ അന്വേഷണവും വേണ്ട എന്നതാണ് ഈ ചൂല് പരിപാടിയുടെ അടുത്ത ഘട്ടം.<br />
<br />
ജനങ്ങള്‍ക്ക് ചെയ്യാന്‍ ഒരു ദൗത്യം കൂടി. വൃക്ക ദാനത്തിന്റെ പേരില്‍ കൊച്ചൗസേപ്പ് സമ്മാനിച്ച അഞ്ചുലക്ഷം പുല്ലുപോലെ വലിച്ചെറിയാന്‍ ആര്‍ജവം കാണിച്ച ഇരിട്ടിക്കാരന് ജോര്‍ജിന് ഹൃദയത്തില്‍നിന്ന് ഒരു മെഗാ സല്യൂട്ട്. കേരളം സമരംചെയ്ത് നേടിയതാണ് ഇക്കാണുന്ന പുരോഗതിയും വളര്‍ച്ചയുമെന്ന് തിരിച്ചറിഞ്ഞ മഹാമനസ്സില്‍ നിന്നാണ് ആ ത്യാഗമുണ്ടായത്. അത്തരമൊരു മനസ്സ് അഞ്ചു കോടി കൊടുത്താലും കിട്ടില്ല കൊച്ചൗസേപ്പിന്.<br />
<br />
*<br />
<br />
ചൂലുകൊണ്ടുള്ള ഉപയോഗങ്ങള്‍ ദിനേന വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ ഷീലാ ദീക്ഷിതിനെ അരുക്കാക്കിയ ആം ആദ്മി ചൂല് അതിന്റെ തൂപ്പു തുടരുന്നുണ്ട്. കാവിപ്പാര്‍ടിയും ഖാദിപ്പാര്‍ടിയും ചൂലെടുക്കാന്‍ മത്സരിക്കുന്നതും കാണുന്നു. ചൂലാണോ ആപ്പാണോ മികച്ച ആയുധം എന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിരുപാധികപിന്തുണ അറിയിച്ച് കോണ്‍ഗ്രസും ബിജെപിയും ആപ്പുവച്ചപ്പോള്‍ പതിനെട്ട് ഉപാധികൊണ്ട് കെജ്രിവാള് തിരിച്ച് ആപ്പുവച്ചു. വെള്ളം അളന്നുകൊടുക്കാനും കറന്റ് മീറ്റര്‍ നോക്കാനും പുതിയ സ്കൂള്‍ തുറക്കാനും ചേരിനിവാസികള്‍ക്ക് വീടുവച്ചുകൊടുക്കാനും ഉപാധി വേണ്ട- ഭരണത്തില്‍ കയറിയാല്‍ ചെയ്യാവുന്നതേയുള്ളൂ. അതിന് ആരും ആപ്പുവയ്ക്കാതിരുന്നാല്‍ മതി. വീണ്ടും തെരഞ്ഞെടുപ്പു നടത്തി കെജ്രിവാള് സ്വന്തമായി ഭൂരിപക്ഷമുണ്ടാക്കിയാലേ ഡല്‍ഹിയില്‍ ഭരണമുണ്ടാകൂ എന്ന് ശഠിച്ചാല്‍, പാവപ്പെട്ടവനുവേണ്ടി ചെലവാക്കേണ്ട അനേക കോടികള്‍ പിന്നെയും ചോരും. അതും ഒരു ജനദ്രോഹംതന്നെ. ജയിക്കാനായി ജനിച്ചവനെങ്കില്‍, ജയം ഉറപ്പാക്കാതെ എന്തിന് മത്സരിച്ചു എന്ന് തിരിച്ചുചോദിക്കാം.<br />
<br />
ആം ആദ്മി പറയുന്നതെല്ലാം കാര്യം. ചെയ്യാനാണ് കെല്‍പ്പില്ലാത്തത്. ആ കെല്പ്പിന് രാഷ്ട്രീയം വേണം. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരായ ജനവികാരം സ്വന്തമാക്കിയാല്‍ പോരാ. അങ്ങനെ കൂടെവരുന്ന ജനങ്ങളോട് നീതിയും ചെയ്യണം. അതിനുള്ള രാഷ്ട്രീയ പ്ലാറ്റ് ഫോം ഉയര്‍ത്താതെ ചൂലുംകൊണ്ട് സോഷ്യല്‍ മീഡിയ കളിച്ചാല്‍, അനുഭവിക്കേണ്ടത് ജനങ്ങള്‍ തന്നെ- രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും രാഷ്ട്രപതിഭരണത്തിന്റെയും വീണ്ടും തെരഞ്ഞെടുപ്പിന്റെയും രൂപത്തില്‍.<br />
<br />
തൂമ്പാകൊണ്ട് കിളയ്ക്കേണ്ടിടത്ത് ചൂലുകൊണ്ട് തൂത്തിട്ട് കാര്യമില്ല. കിളച്ചുമറിച്ചശേഷം തൂക്കണം. ഭൂപരിഷ്കരണം, അഴിമതി നിര്‍മാര്‍ജനം, സബ്സിഡി പുനഃസ്ഥാപനം, മതനിരപേക്ഷത, ക്ഷേമപദ്ധതികള്‍, സാമ്രാജ്യ അധിനിവേശവിരോധം, ഉദാരവല്‍ക്കരണവര്‍ജനം തുടങ്ങിയ കുറെ പദങ്ങള്‍ നാട്ടില്‍ പറന്നുനടപ്പുണ്ട്. ഇടതുപക്ഷത്തുള്ള കൂട്ടരാണ് അതെല്ലാം ആവര്‍ത്തിച്ചുപറയുന്നത്. കോണ്‍ഗ്രസുകാര്‍ കോടീശ്വരനെ ശതകോടീശ്വരനും ദരിദ്രനെ പരമദരിദ്രനുമാക്കുന്ന അനീതിഭരണമാണ് നടത്തുന്നത് എന്ന് ഇടതുപക്ഷം പറയുമ്പോള്‍ മുഖംതിരിഞ്ഞു നില്‍ക്കുകയും ജന്‍ലോക്പാല്‍ വന്നാല്‍ ലോകാ സമസ്താ സുഖിനോ ഭവന്തു ആകുമെന്ന് വിശ്വസിക്കുകയും ചെയ്തതുകൊണ്ടുണ്ടായ തകരാറാണ് ഇക്കാണുന്നത്.<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsM2DV6L2otyCLyjky5ZTKQQuVZu3PnkktHMf5IMiZLl0n4IuHLW0X2p3B4einT1_oXDxoyAVT641su7eqxeJiIPSXe1RWP8ChUlWCcl4TEygva-4JcBvddFjJcjjARc4BQTH_hpXB0PM/s1600/kejri.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="208" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsM2DV6L2otyCLyjky5ZTKQQuVZu3PnkktHMf5IMiZLl0n4IuHLW0X2p3B4einT1_oXDxoyAVT641su7eqxeJiIPSXe1RWP8ChUlWCcl4TEygva-4JcBvddFjJcjjARc4BQTH_hpXB0PM/s320/kejri.jpg" width="320" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
കെജ്രിവാള് നല്ല മനുഷ്യന് തന്നെ. ചൂലിന്റെ ഒരുപയോഗമേ അറിയൂ. രോഗമറിഞ്ഞ് ചികിത്സിക്കുന്ന ശാസ്ത്രം കൂടി പഠിച്ചില്ലെങ്കില്‍ ഉപാധിവയ്ക്കലും സ്വീകരിക്കലും തിരസ്കരിക്കലും തുടരും- അപ്പോഴേക്കും ജനം പുതിയ ചൂലിനു പിന്നാലെ പോകും. അതാണ് കാവിക്കും ഖാദിക്കും വേണ്ടത്. അതുകൊണ്ടാണ് കേരളത്തിലെ ചൂല് അവര്‍ ഇടതുപക്ഷത്തിനുനേരെ തിരിച്ചുവയ്ക്കുന്നത്. ഡല്‍ഹിയില്‍ രാഹുല്‍ജിയും ഷീലാദീക്ഷിതും മോഡിജിയും ചൂല്‍പ്പേടിയില്‍ വിറച്ചുപനിക്കുമ്പോള്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയെ ചൂലുയര്‍ത്തി കോക്രി കാട്ടുന്ന മിടുക്ക്് റബറുപോലെ വില കുറഞ്ഞ ഒന്നല്ല എന്ന് തിരിച്ചറിഞ്ഞാല്‍ കെജ്രിവാളിനും വീണ്ടുവിചാരം വരും. സര്‍വീസില്‍ ഒരിക്കലും ദുഷ്പേരു കേള്‍പ്പിക്കാത്ത പണ്ഡിത ഡിജിപിയെ ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും മഹാവെടക്കാക്കി വാധ്യാരുപണിക്കു വിട്ട മാധ്യമ മിടുക്ക് കണ്ടുപഠിക്കാതെ ചൂല്‍പ്രയോഗം തുടര്‍ന്നാല്‍, കെജ്രിവാളിനെ വെറും ചൂലാക്കി മാറ്റുന്ന മാധ്യമ മാന്ത്രികവും സംഭവിക്കും. ആഴ്ചമുമ്പ് വെട്ടിമാറ്റിയ പടുവാഴ "വെട്ടിനിരത്തപ്പെട്ട കൃഷി വാഴ"യാക്കിയവര്ക്ക് കെജ്രിവാളിനെ കൊടുവാളാക്കുന്ന ജോലി എത്ര നിസ്സാരം<br />
<br />
*<br />
<br />
പൂജപ്പുര ജയിലിനുമുന്നില്‍ ഇരുകാലും തളര്‍ന്ന വൃദ്ധ കണ്ണീരുമായെത്തിയപ്പോള്‍, മുഖ്യ ഹരിത എംഎല്‍എ ചോദിച്ചത്, ""ഇവരെ ആരാണ് കടത്തിവിട്ടത്"" എന്നത്രെ. മറ്റൊരു ഹരിത എംഎല്‍എ കഴിഞ്ഞ ദിവസം സങ്കടപ്പെട്ടത്, തന്റെ മണ്ഡലത്തിലെ ചെറുവയല്‍ രാമനെക്കുറിച്ച് താന്‍ അറിഞ്ഞത്, ആലപ്പുഴയില്‍നിന്നു വന്ന തോമസ് ഐസക് പറഞ്ഞിട്ടാണ് എന്നു സമ്മതിച്ചുകൊണ്ടാണ്. കുറ്റം പറയരുത്. ഹരിത എംഎല്‍എ എന്നാല്‍ മരവും മലയുമേ കാണാവൂ- മണ്ണിലെ മനുഷ്യനെ നോക്കരുത്, കാണരുത്, കണ്ടാല്‍ മിണ്ടരുത്.</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com4tag:blogger.com,1999:blog-8663013672212888796.post-49877055107913377652013-12-10T20:26:00.000-08:002013-12-10T20:26:39.502-08:00ചൂല്‍പ്പാര്‍ടിയും ചൂല്‍ക്കളിയും<div dir="ltr" style="text-align: left;" trbidi="on">
<div class="innermainnewsmainheading" style="background-color: white; border: 0px none;">
<br /></div>
<div style="background-color: white; border: 0px none; color: #c00000; font-size: 18px; height: 16px; width: 478px;">
<br /></div>
<div class="innermainnewsmainnewspart" style="background-color: white; border: 0px none;">
<div class="innermainnewsmainnews" style="border: 0px none; font-family: Meera, Rachana_w01, AnjaliOldLipi, 'Kartika Arial Verdana'; font-size: 18px; line-height: 17px;">
<div style="border: 0px none; height: auto; padding: 0px;">
എങ്ങനെ തോറ്റു എന്ന ചോദ്യത്തിന്, "വോട്ടു കുറഞ്ഞതുകൊണ്ട്" എന്ന് ഉത്തരം പറഞ്ഞാല്‍ മതി. ഇറ്റലിയിലും ഇന്ത്യയിലും അതിന് ഒരേരീതി തന്നെ. പത്തുമാസംമുമ്പ് പിറന്നുവീണ ആം ആദ്മി പാര്‍ടി എങ്ങനെ ജയിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള കോണ്‍ഗ്രസിന്റെ "നടു ഒടിഞ്ഞതുകൊണ്ട്" എന്നും പറയാം. സോണിയാജി സത്യമേ പറയാറുള്ളൂ. "ജനങ്ങള്‍ അസന്തുഷ്ടരാണ്; അതുകൊണ്ട് പരാജയമുണ്ടായി" എന്നാണ് നാലു സംസ്ഥാനത്ത് തോറ്റ് തുന്നംപാടിയതിനുള്ള വിശദീകരണം. അല്‍പ്പംകൂടി വിശദീകരിച്ച്, "പരമ്പരാഗത രാഷ്ട്രീയ പാര്‍ടികള്‍ക്ക് കഴിയാത്തരീതിയില്‍ ജനങ്ങള്‍ ആം ആദ്മി പാര്‍ടിക്കൊപ്പം ചേര്‍ന്നതിന്റെ ഫലമാണിതെ"ന്നാണ് യുവരാജാവിന്റെ പ്രതികരണം. അതല്ലാതെ ജനങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടതല്ല എന്ന്.</div>
<div style="border: 0px none; height: auto; padding: 0px;">
<br /></div>
<div style="border: 0px none; height: auto; padding: 0px;">
<img alt="/" height="268" src="http://www.deshabhimani.com/userfiles/image/cartoon(1).jpg" style="border: 0px none;" width="410" /></div>
<div style="border: 0px none; height: auto; padding: 0px;">
<br /></div>
<div style="border: 0px none; height: auto; padding: 0px;">
മുരിക്കിലകൂട്ടി തീയിട്ട് തണുപ്പകറ്റുന്ന ഒരു പരിപാടിയുണ്ട്. തീ കത്തുമ്പോള്‍മാത്രം നല്ല ചൂടുണ്ടാകും. അണഞ്ഞയുടനെ തണുപ്പ് തിരിച്ചുവരികയുംചെയ്യും. അതുപോലെയാണ് കെജ്രിവാളിന്റെ പാര്‍ടി. അഴിമതിയും അഴിമതിക്കാരെയും കണ്ടുമടുത്ത ജനങ്ങള്‍ക്ക് തല്ക്കാലം ചൂടകറ്റാനുള്ള ആളിക്കത്തല്‍. അതിനപ്പുറം അരാഷ്ട്രീയതയുടെ കുളിരാണ്. കെജ്രിവാളിന്റെ ജയമല്ല; കോണ്‍ഗ്രസിന്റെ പരാജയമാണ് സംഭവിച്ചതെന്നര്‍ഥം. രാഷ്ട്രീയ പ്രതികരണത്തിനുപകരം വൈകാരിക പ്രതികരണത്തിലേക്ക് ഡല്‍ഹിക്കാരെ ആട്ടിത്തെളിച്ചതിന്റെ ഫലം. നേട്ടം മോഡിയുടെ പാര്‍ടിക്കാണ്. കെജ്രിവാളും കോണ്‍ഗ്രസും വര്‍ഗീയവിരുദ്ധ വോട്ടുകള്‍ പങ്കിട്ടു- ചുളുവില്‍ ബിജെപി ഡല്‍ഹിയിലെ ഒന്നാംകക്ഷിയായി. മധ്യപ്രദേശും ഛത്തീസ്ഗഢും രാജസ്ഥാനും മോഡി കൊത്തിപ്പറന്നപ്പോള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് കയ്യാലപ്പുറത്തായി. തൊട്ടുകൂട്ടാന്‍ ഒരു ജയം വന്നത് മിസോറാമില്‍നിന്നാണ്. </div>
<div style="border: 0px none; height: auto; padding: 0px;">
<br /></div>
<div style="border: 0px none; height: auto; padding: 0px;">
എല്ലാം കൂട്ടിയും കിഴിച്ചും നോക്കിയാല്‍, യുവരാജാവിന്റെ അക്കൗണ്ടില്‍ ബാക്കിയിരിപ്പ് പൂജ്യമാണ്. മാജിക്കില്ല; മായയും മന്ത്രവുമില്ല- ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞതുപോലെ വെറും നോക്കുകുത്തി. രാഹുലിനെയുംകൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിനുപോയാല്‍ മന്മോഹനും വയലാര്‍ രവിക്കും തൊഴിലില്ലായ്മ വേതനം നല്‍കേണ്ടിവരും. കെ സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ചാനല്‍രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. തരൂരിന് പത്രക്കാരുടെ പ്രീമിയര്‍ ലീഗിന്റെ നടത്തിപ്പുപണി നല്‍കാവുന്നതാണ്. കുമ്പളങ്ങിയില്‍ തിരുതയ്ക്ക് ക്ഷാമമില്ലാത്തുകൊണ്ട് കെ വി തോമസ് രക്ഷപ്പെടും.</div>
<div style="border: 0px none; height: auto; padding: 0px;">
<br /></div>
<div style="border: 0px none; height: auto; padding: 0px;">
ആന്റണിക്ക് രാഷ്ട്രപതി ഭവനെ ഓര്‍ത്ത് "നഷ്ടവസന്തത്തിന് തപ്ത നിശ്വാസമേ" പാടാം. മുല്ലപ്പള്ളിക്ക് ആര്‍എംപിയുടെ അഖിലേന്ത്യാ സെക്രട്ടറി ജനറലാകാം- അല്ലെങ്കില്‍ പരമ്പരാഗത തൊഴിലായ തട്ടിന്‍പുറ പരിശോധനയില്‍ പുനഃപ്രവേശിക്കാം. ഇ അഹമ്മദിന് എല്ലാ ജോലിയും ചെയ്യാനുള്ള ഊര്‍ജമുണ്ട്- തട്ടുകേട് വരില്ല. കലം പൊട്ടിയാല്‍ വെറും ഓടാണ് എന്ന് പറയാറുണ്ട്. കോണ്‍ഗ്രസ് പൊടിപ്പൊളിഞ്ഞ് ഓടായി. ഇനി കലമാകില്ല. അത് ശരദ് പവാറിനും ആന്ധ്രാവിലുള്ള ഖദറുകാര്‍ക്കും മനസിലായിട്ടുണ്ട്. ഗാന്ധിപ്പേരും നെഹ്റുത്തൊപ്പിയും പഴഞ്ചനായി. ചെന്നിത്തലയുടെ ധൈര്യവും കെ സുധാകരന്റെ വിനയവും ഉമ്മന്‍ചാണ്ടിയുടെ സത്യസന്ധതയും ടെന്നിജോപ്പന്റെ നിഷ്കളങ്കതയും പീതാംബരക്കുറുപ്പിന്റെ പരിത്യാഗശീലവും ഉണ്ണിത്താന്റെ സന്യാസിഭാവവും പി ടി തോമസിന്റെ ബുദ്ധികൂര്‍മതയും തങ്കച്ചന്റെ പാണ്ഡിത്യവുമുള്ള പ്രസ്ഥാനമാണിന്ന് കോണ്‍ഗ്രസ്. തിരുവഞ്ചൂരും സരിതയും ടി എച്ച് മുസ്തഫയുമാണ് അതിന്റെ ഐശ്വര്യം. മധ്യവയസ്സിലെത്തിയിട്ടും യുവത്വംവിടാതെ കുടുംബസ്വത്ത് നോക്കി നടത്താന്‍ സ്വയംസമര്‍പ്പിച്ച രാഹുല്‍ജിയാണതിന്റെ നായകന്. അതുകൊണ്ടാണ് ഡല്‍ഹിയില്‍ എട്ടുസീറ്റെങ്കിലും കിട്ടിയത്. ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പ്രചാരണത്തിനുപോയിടത്തെല്ലാം കോണ്‍ഗ്രസ് പൊട്ടിയത് ഒരു കുറ്റമല്ല. ജനങ്ങളാണ് കുറ്റക്കാര്‍. അവിടെ ചെന്ന് അദ്ദേഹം ഹിന്ദിയില്‍ "ആം", "ആദ്മി" "വാള്" എന്നൊക്കെയാണ് പറഞ്ഞതെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചതാണ് കുഴപ്പം. മോഡി പ്രസംഗിച്ചിടത്ത് ബിജെപിയും ജയിച്ചില്ല, ഉമ്മന്‍ചാണ്ടി പോയിടത്ത് കോണ്‍ഗ്രസും ജയിച്ചില്ല. ആ നിലയ്ക്ക് രണ്ടുപേരും തുല്യര്‍തന്നെ. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയെ വിശേഷിപ്പിക്കാന്‍ ഏതു ചൊല്ലാണ് വേണ്ടത് എന്നതില്‍ ഒരു സംവാദം സംഘടിപ്പിക്കേണ്ടതുണ്ട്. മോങ്ങാനിരിക്കുമ്പോള്‍ തലയില്‍ തേങ്ങവീണതും കൂനിന്മേല് കുരുവന്നതും ഇടിവെട്ടിയപ്പോള്‍ സര്‍പ്പദംശനമേറ്റതുമെല്ലാം മാറിമാറി പ്രയോഗിക്കപ്പെടുന്നുണ്ട്. എല്ലാംചേര്‍ത്ത് ഒരു ചൊല്ലുണ്ടാക്കിയാല്‍ അതാണ് ഇന്നത്തെ കോണ്‍ഗ്രസ്. 2 ജി സ്പെക്ട്രം വഴി തരംഗമായി വന്നതും ഖനികളില്‍നിന്ന് കല്ക്കരിയായി കുഴിച്ചെടുത്തതും കോമണ്‍വെല്‍ത്ത് ഗെയിംസ് കളിച്ചുനേടിയതും വിദേശത്തോക്ക്, പീരങ്കി, വിമാനക്കച്ചവടം വഴി വന്നതുമായ നോട്ടുകൂമ്പാരങ്ങളാകെ എടുത്ത് പ്രയോഗിച്ചാലും രക്ഷപ്പെടുന്ന മട്ടൊന്നുമില്ല.</div>
<div style="border: 0px none; height: auto; padding: 0px;">
<br /></div>
<div style="border: 0px none; height: auto; padding: 0px;">
നാലിടത്തെ ജയംകണ്ട് പടക്കംപൊട്ടിച്ചും യെദ്യൂരപ്പയോട് പോരപ്പാ എന്ന് കെഞ്ചിയും നില്ക്കുന്ന കാവിപ്പാര്‍ടിക്ക് ബമ്പര്‍ ലോട്ടറി അടിച്ച ഭാവമാണ്. അതിന്റെ അഹങ്കാരത്തില്‍ കണ്ണില്‍കണ്ടവരുടെയെല്ലാംമേല്‍ കുതിരകയറുന്നുണ്ട്. ബമ്പര്‍ പോയിട്ട്, ഒരു സമാശ്വാസ സമ്മാനത്തിനുള്ള വകപോലും മോഡിയുടെ നമ്പരിനില്ല. മധ്യപ്രദേശും ഛത്തീസ്ഗഢും ഗുജറാത്തും രാജസ്ഥാനും കര്‍ണാടകവും മഹാരാഷ്ട്രയും തൂത്തുവാരിയാല്‍ ബിജെപിക്ക് കിട്ടുന്നത് 167 സീറ്റാണ്. കര്‍ണാടകത്തില്‍ എന്തു സംഭവിക്കുമെന്ന് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കണ്ടു. മഹാരാഷ്ട്രയില്‍ ശിവസേന പ്രഭാവം ഏശുന്ന മട്ടില്ല. ഉത്തര്‍പ്രദേശില്‍ മുലായവും മായാവതിയുമൊക്കെ ജീവിച്ചിരിപ്പുണ്ട്. ഹിമാചലില്‍ ബിജെപിയുണ്ട്- പക്ഷേ, നാലു മണ്ഡലമേയുള്ളൂ. എങ്ങനെ കൂട്ടിയാലും നൂറ്റിയറുപതിനപ്പുറം ബിജെപി സീറ്റ് പോകാന്‍ സാധ്യത കാണാനില്ല. കോണ്‍ഗ്രസ് ക്ഷയിക്കുകയും ചെയ്യും. ബാക്കി സീറ്റുകള്‍ ഇടതുപക്ഷവും ജയലളിതയും നിതീഷും ജഗ്മോഹനും ശരദ്പവാറുമടക്കമുള്ളവര്‍ നേടും. മമതയുടെ പങ്ക് വേറെ. അങ്ങനെവന്നാല്‍, ബിജെപിയും കോണ്‍ഗ്രസും വലിയ കക്ഷികളാകും- മൂന്നാമതൊരു ശക്തി ഭരിക്കുകയുംചെയ്യും. മോഡി മോടിയില്‍ ഗുജറാത്ത് കൊണ്ട് തൃപ്തിപ്പെടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ സങ്കടത്തിലും ബിജെപിയുടെ സന്തോഷത്തിലുമല്ല, വര്‍ഗീയതയ്ക്കും ജനങ്ങളെ കണ്ണീരുകുടിപ്പിക്കുന്നതിനുമെതിരായ ജനവികാരത്തിലാണ് കാര്യം. മോഡിയുടെ പടക്കത്തിന്റെ നനവ് മാറ്റാനുള്ള വെയിലൊന്നും ഇന്ത്യയിലില്ല എന്നര്‍ഥം.</div>
<div style="border: 0px none; height: auto; padding: 0px;">
<br /></div>
<div style="border: 0px none; height: auto; padding: 0px;">
---------------------------</div>
<div style="border: 0px none; height: auto; padding: 0px;">
<br /></div>
<div style="border: 0px none; height: auto; padding: 0px;">
കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ കലം ഉടഞ്ഞുതുടങ്ങിയപ്പോള്‍ കേരളത്തിലാണ് വലിയ വെപ്രാളം. ലീഗ് ശാപം ചൊരിയുന്നു; മാണി കേരള മുഖംതിരിക്കുന്നു. ചെറുകക്ഷികള്‍ കോണ്‍ഗ്രസിന്റെ മുഖംപോലും കാണാന്‍ തയ്യാറല്ല. സോളാര്‍ ചൂടില്‍ കരിഞ്ഞ ഉമ്മന്‍ചാണ്ടിയും കരിക്കുകുടിച്ച് ലക്കുകെട്ട തിരുവഞ്ചൂരും മോഹഭംഗംകൊണ്ട് മനസ്സിന്റെ ചരടുപൊട്ടിയ ചെന്നിത്തലയും ഗതികിട്ടാതലയുന്ന സുധീരനും ആരെക്കണ്ടാലും "ആരെടാ മര്‍ക്കടാ" പാടി ഗദചുഴറ്റുന്ന സുധാകരനുമെല്ലാം ചേര്‍ന്ന് ശോഭനമായ ചിത്രം വരച്ചുവച്ചിട്ടുണ്ട്. സരിതയുടെ തിരുവാതിരയും സലിംരാജിന്റെ ചാക്യാര്‍കൂത്തും അരങ്ങുതകര്‍ക്കുന്നു. ആന്റണിയെ കണ്ടവരില്ല. ആ നിലയ്ക്ക് ചൂലുംകൊണ്ട് കോണ്‍ഗ്രസിന് ചുറ്റും നടക്കുകയാണ് ഘടകകക്ഷികള്‍. ചൂലാണ് പുതിയ ആയുധം. അത് തൂത്തുവെടിപ്പാക്കാനും കൊള്ളാം, ചെകിട്ടത്തടിക്കാനും കൊള്ളാം. വൃത്തികേട് മുഖത്തുതന്നെയാകുമ്പോള്‍ ശുദ്ധീകരണത്തിന് ചൂലുതന്നെ മഹായുധം. യുഡിഎഫിലെ ചൂല്‍ക്കളി തുടങ്ങിയിട്ടേയുള്ളൂ. ആംആദ്മി പാര്‍ടി അഴിമതി തുടച്ചുനീക്കാനാണ് ചൂലെടുത്തതെങ്കില്‍ ഇവിടെ അഴിമതിയില്‍ മുക്കിയ ചൂലുകൊണ്ടാണ് കളി എന്ന വ്യത്യാസമുണ്ട്. കോണ്‍ഗ്രസ് ചൂല്‍പ്പാര്‍ടിയാകുമ്പോള്‍ ചൂല്‍ക്കളി അതിനനുയോജ്യംതന്നെ. </div>
<div style="border: 0px none; height: auto; padding: 0px;">
---------------------</div>
<div style="border: 0px none; height: auto; padding: 0px;">
<br /></div>
<div style="border: 0px none; height: auto; padding: 0px;">
ആര്‍എംപി സംസ്ഥാന പാര്‍ടിയായി. ഘടകകക്ഷിയാകാനുള്ള യോഗ്യത വന്ന സ്ഥിതിക്ക് മുല്ലപ്പള്ളി രാമചന്ദ്രന് ആ വഴിയില്‍ ഒന്ന് സഹായിക്കാവുന്നതാണ്. മുല്ലപ്പള്ളി സഹായിച്ചില്ലെങ്കിലും ആര്‍എംപി നശിച്ചുപോകയൊന്നുമില്ല. അല്‍പ്പസ്വല്‍പ്പം വിഭാഗീയതയും തൊഴുത്തില്‍കുത്തും ഹരിഹരന്‍ശല്യവും അവര്‍ക്കൊരു വിഷയമല്ല. തുറന്ന് പിന്തുണയ്ക്കാന്‍ മഹാനേതാക്കളില്ലെങ്കിലും പ്രശ്നമില്ല. മാധ്യമപ്പടയാളികള്‍ ആര്‍എംപിയെ ജീവന്‍കൊടുത്ത് കാത്തുസൂക്ഷിക്കാന്‍ ജാഗരൂകരായി നിരന്നുനില്‍പ്പുണ്ട്. കെ കെ രമയാണ് എന്ന് ധരിച്ച് കേരളത്തിലെ ഒരു പ്രമുഖ മാധ്യമപ്രവര്ത്തകന് കെ കെ ലതികയെ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവം നോക്കുക:</div>
<div style="border: 0px none; height: auto; padding: 0px;">
<br /></div>
<div style="border: 0px none; height: auto; padding: 0px;">
സ്ഥലം കോഴിക്കോട് നഗരം. ഓടുന്ന കാര്‍. മൊബൈല്‍ ഫോണിലേക്ക് കോള്‍ വരുന്നു.</div>
<div style="border: 0px none; height: auto; padding: 0px;">
"ഹലോ..........." "ഹലോ ......................."</div>
<div style="border: 0px none; height: auto; padding: 0px;">
"സഖാവേ, ഇത് (----------)ചാനലില്‍ നിന്ന് (----------) ആണ്".</div>
<div style="border: 0px none; height: auto; padding: 0px;">
"എന്താ -------ശേ, എന്തുണ്ട് വിശേഷം?"</div>
<div style="border: 0px none; height: auto; padding: 0px;">
"സഖാവേ, ആ കെ കെ ലതിക ജയിലില്‍ പോയത് വല്യ വാര്‍ത്തയാണല്ലോ. "</div>
<div style="border: 0px none; height: auto; padding: 0px;">
"അതേ ..അതിന്?"</div>
<div style="border: 0px none; height: auto; padding: 0px;">
"സഖാവേ, അവരുടെ വീട് റെയ്ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൂടേ? അത് ചെയ്യേണ്ടതല്ലേ? സഖാവ് അതില്‍ ശക്തമായി പ്രതികരിക്കേണ്ടതല്ലേ?"</div>
<div style="border: 0px none; height: auto; padding: 0px;">
"ഏതു സമയത്തും ചെയ്യാവുന്നതാണ്. വയസ്സായ അച്ഛന്‍മാത്രമേ അവിടെ ഉള്ളൂ. ഞാന്‍ ഇങ്ങു കോഴിക്കോട്ടാണ്. സാരമില്ല. അത് നടക്കട്ടെ..."</div>
<div style="border: 0px none; height: auto; padding: 0px;">
"ഹലോ..ഇത് രമ സഖാവല്ലേ? ഹലോ....ഹലോ.... ഇതാരാണ്?"</div>
<div style="border: 0px none; height: auto; padding: 0px;">
"ഇത് കെ കെ ലതിക" "ഹലോ................ഹലോ................ഹലോ................കേള്‍ക്കുന്നില്ല....(കമ്പിളിപ്പുതപ്പ് കഥ സ്മരണീയം)</div>
<div style="border: 0px none; height: auto; padding: 0px;">
<br /></div>
<div style="border: 0px none; height: auto; padding: 0px;">
ഫോണ്‍ കട്ടായി. കെ കെ ലതികയുടെ വീട് റെയ്ഡ് ചെയ്യണം: കെ കെ രമ എന്ന ബ്രേക്കിങ് ന്യൂസ് അങ്ങനെ അലസിപ്പോയി. എന്തായാലും, കേരളത്തിലെ പിതൃസമ്പന്ന മാധ്യമപ്രവര്‍ത്തനത്തിന് ഭാസുരഭാവിയുണ്ട്.</div>
</div>
</div>
</div>
manoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.com4tag:blogger.com,1999:blog-8663013672212888796.post-37514679146506328952013-11-25T10:10:00.004-08:002013-11-25T10:10:55.638-08:00ഉത്തേജകമരുന്നിന്റെ മൊത്തവ്യാപാരം<div dir="ltr" style="text-align: left;" trbidi="on">
മൊയ്ലി ഉത്തേജകമരുന്നിന്റെ വീരപ്പനുമാണ്. വീണുകിടക്കുന്നവന് കുതിച്ചുപായാന്‍ കരുത്തുനല്കുന്ന ഉത്തേജകവിദ്യകള്‍ പാരമ്പര്യമായിത്തന്നെ കിട്ടിയിട്ടുണ്ട്. ഇന്നയാള്‍ക്കേ കൊടുക്കൂ എന്നില്ല. എവിടെ പുഷ്ടിശോഷണമുണ്ടോ, ശേഷിക്കുറവുണ്ടോ, തളര്‍ച്ചയുണ്ടോ അവിടെ മൊയ്ലി എത്തുമെന്നതാണ് പഴയരീതി. പുതിയരീതിയും അതുതന്നെ. ആരും തോല്‍ക്കുന്നിടത്ത് മൊയ്ലി വരും. സ്റ്റാര്‍ട്ടിങ് പോയിന്റില്‍ കിതച്ചുനില്‍ക്കുന്ന കേരള ടീമിനെ ഉത്തേജിപ്പിക്കാന്‍ ആദ്യമയച്ചത് മുകുള്‍ വാസ്നിക്കിനെയാണ്. വാസ്നിക്കിന്റെ കൈയിലുള്ള ഗുളികയും മരുന്നുമൊന്നും ഫലം ചെയ്തില്ല. എന്നുമാത്രമല്ല, ചില കളിക്കാര്‍ മാത്രം അത് വേണ്ടതിലധികം കഴിക്കുന്നതായി പരാതി വരികയും ചെയ്തു. മുകുള്‍ ഇനിയും പഠിക്കാനുണ്ട്. പഠിപ്പിക്കാന്‍ മൊയ്ലിയോളം പോന്ന നേതാവ് വേറെയില്ല. രണ്ടുപേരും ഒന്നിച്ചുവന്ന് മരുന്നുകുത്തിവച്ച് തിരിച്ചുപോകുമ്പോള്‍ വിധിച്ചത്, ഇതുവരെ നന്നായി ഓടിയ കളിക്കാരാണ്, ഇപ്പോഴും ഓടുന്നുണ്ട്, ഇനി കുതിച്ചോളും എന്നത്രെ. ഓടിയതും ഓടുന്നതും കേരളത്തിലായതുകൊണ്ട് നാട്ടുകാര്‍ക്ക് അതില്‍ സംശയമൊന്നുമില്ല. <br /><br />ആടിനെ പട്ടിയാക്കുകയും പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊന്ന് അജമാംസഭോജനം നടത്തുകയും ചെയ്യുന്ന അഹിംസാ പാര്ടിക്കാര്ക്ക് ചേര്‍ന്ന ഭിഷഗ്വരദ്വയമാണ് മൊയ്ലി-മുകുള്‍ ടീമെന്ന് ബോധ്യപ്പെടാത്തവര്‍ക്കായി സമര്‍പ്പിക്കേണ്ടതാണ് സര്‍ക്കാര്‍ ഇപ്പോള്‍ നന്നായി ഓടുന്നുണ്ടെന്ന കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ഉത്തേജകമരുന്നിന്റെ ആവശ്യമുണ്ടോ എന്ന സംശയം വേറെയുണ്ട്. ഭരണത്തില്‍ പിന്നോക്കമാണെന്നേയുള്ളൂ. മറ്റെല്ലാം ഭംഗിയായി നടക്കുന്നുണ്ട്. ഏതു മാന്യനെയും അല്‍പ്പനേരത്തേക്കോ പ്രത്യേക സന്ദര്‍ഭത്തിലോ കളങ്കിതനാക്കാന്‍ ഒരു ഊമക്കത്തു മതി. അതല്ലെങ്കില്‍ നാലുപേര്‍ കുശുകുശുത്താലും മതി. അത്തരം ആനുകൂല്യം വാരിക്കോരി നല്കിയാലും ഉമ്മന്‍ചാണ്ടി രക്ഷപ്പെടുന്ന മട്ടില്ല. സരിതയുമായുള്ള അടുപ്പവും ബിജുവുമായി നടത്തിയ സ്വകാര്യചര്‍ച്ചയും ശ്രീധരന് നായര്‍ക്കു കൊടുത്ത ഉറപ്പും ഉമ്മന്‍ചാണ്ടി ചെല്ലുന്നിടത്തെല്ലാം സരിതയുണ്ടെന്ന മൊഴികളും ജോപ്പന്റെ കാരാഗൃഹവാസവും ജിക്കുവിന്റെ അജ്ഞാതവാസവും തോമസ് കുരുവിളയുടെ തിരോധാനവുമെല്ലാം ആറ്റിക്കുറുക്കി നോക്കുമ്പോള്‍ അന്വേഷണം നടക്കാതിരിക്കുന്നതുതന്നെയാണ് ഉമ്മന്‍ചാണ്ടിക്ക് ഉത്തമം. ഹേമചന്ദ്രനെ പേടിപ്പിച്ച് നിലയ്ക്കുനിര്‍ത്താം. പൊലീസിനെ തളച്ചിടാം. എന്നാല്‍, നീതിബോധം തൊട്ടുതീണ്ടിയ ആര് കേസെടുത്താലും ആദ്യം പ്രതിയാകുന്നത് ഉമ്മന്‍ചാണ്ടി തന്നെ. ഈ ഉമ്മന്‍ചാണ്ടി അല്‍പ്പകാലത്തേക്ക് വല്ല രാജ്ഭവനിലും പോയിരിക്കട്ടെ എന്ന് ഹൈക്കമാന്‍ഡിന് തോന്നിത്തുടങ്ങിയതായി ശ്രുതിയുണ്ട്. തലമുതിര്‍ന്ന പല നേതാക്കളെയും ഇരുത്താന്‍ പറ്റുന്ന ഇടമാണ് രാജ്ഭവനെന്ന് പണ്ടുതൊട്ടേ കോണ്‍ഗ്രസ് തെളിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിസ്ഥാനത്ത് പരിഗണിക്കപ്പെട്ടിരുന്ന നാരായണ്‍ദത്ത് തിവാരിയെപ്പോലും രാജ്ഭവനില്‍ ഇരുത്തിയാണ് ആദരിച്ചത്. <br /><br />ഉമ്മന്‍ചാണ്ടിയാണെങ്കില്‍ വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. 40 കൊല്ലമായി ഒന്നു ശരിക്ക് ഉറങ്ങിയിട്ടുപോലുമില്ല. എല്ലാസമയത്തും ജനങ്ങള്‍ക്കിടയിലാണ്. സെക്രട്ടറിയറ്റില്‍ വലിയ ഓഫീസും സൗകര്യങ്ങളുമുണ്ടായിട്ടും എളിമകൊണ്ട് മുഖ്യമന്ത്രിയാണെന്നുള്ള ചിന്തപോലുമില്ല. വില്ലേജ് ഓഫീസറുടെ തലത്തിലേക്ക് താണുവന്ന് ജനസേവനം നടത്തുകയാണ്. ഒരു വിശ്രമത്തിനുള്ള കാലമായി. രാജ്ഭവനിലാകുമ്പോള്‍ ആയുര്‍വേദചികിത്സയും സമീകൃതാഹാരവും ഉല്ലാസഭരിതമായ വിശ്രമവേളയും അല്ലലില്ലാതെ അനുഭവിക്കാം. ഉമ്മന്‍ചാണ്ടിയോട് സ്നേഹമുള്ള ആരും അതിനാഗ്രഹിക്കും. കെ വി തോമസിന് തിരുത മീനിനേക്കാള് പ്രിയങ്കരമാണ് ഉമ്മന്‍ചാണ്ടി. അതുകൊണ്ട് ഇനി വിശ്രമിക്കട്ടെ എന്ന സന്ദേശം ഡല്‍ഹിക്കു കുതിച്ചത് കുമ്പളങ്ങിയില്‍ നിന്നാണെന്നു കേള്‍ക്കുന്നു. പുതിയ പ്രതിച്ഛായ വരണമെങ്കില്‍ ഭരണത്തലപ്പത്തില്‍ മാറ്റംവേണം. ആന്റണിക്ക് തിരിച്ചുവന്ന് നാണംകെടാന്‍ താല്‍പ്പര്യമില്ല. വയലാര്‍ രവിയെ നാട്ടുകാര്‍ക്ക് വേണ്ട. ചെന്നിത്തല വന്നാല്‍ സകലതും തകരും. യോഗ്യന്‍ താനല്ലാതെ വേറാരുണ്ടെന്ന ചോദ്യമാണ് കുമ്പളങ്ങിയുടെ കായലോളങ്ങളും കടല്‍ത്തിരയും പടിഞ്ഞാറന്‍ കാറ്റും ചോദിക്കുന്നത്. സംഗതി ശരിയാണ്- പഴയ ഫ്രഞ്ചുകേസും അല്‍പ്പസ്വല്‍പ്പം മീന്‍വിഷയവുമേ അക്കൗണ്ടിലുള്ളൂ. കുമ്പളങ്ങിക്കാരാണെങ്കില്‍ കണ്ടതെല്ലാം വിളിച്ചുപറഞ്ഞ് ശീലമില്ലാത്തവരാണ്. അനഭിമതരുടെ കൂട്ടത്തില്‍ വ്യത്യസ്തനാകാന്‍ ആറ്റുകൊഞ്ചുകൊണ്ടുള്ള പ്രയോഗത്തിലാണ് ആശ്രയം. അതു നടന്നുകിട്ടിയാല്‍ പുതിയ പ്രതിച്ഛായയുടെ തൊപ്പി തോമസ് മാഷിന്റെ തലയില്‍ വന്നുചേരും. ഗണേശ്കുമാറിനെ മന്ത്രിയാക്കിയാലും ബിജു രാധാകൃഷ്ണന് നിരുപാധിക വിടുതല്‍കൊടുത്താലും ജോപ്പനെ തിരിച്ചുകൊണ്ടുവന്ന് കെപിസിസി പ്രസിഡന്റാക്കിയാലും പിന്നെ ഒരു കുഴപ്പവുമില്ല. ആറന്മുളയില് വിമാനമിറങ്ങാം; പശ്ചിമഘട്ടം ഇടിച്ചുനിരപ്പാക്കി റബര്‍ നടാം. താല്‍ക്കാലികമായെങ്കിലും കോണ്‍ഗ്രസുകാരന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഞാന്‍ തയ്യാറെന്ന് മാഷ് പറയുമ്പോള്‍; ഉമ്മന്‍ചാണ്ടി ഭരണം നല്ലതെന്ന് മൊയ്ലി പറയുമ്പോള്‍ സൂക്ഷിക്കണം. മുകുള്‍ വാസ്നിക്കിനെ കൊണ്ട് ഒരു പ്രയോജനവുമില്ലേ എന്ന് ചെന്നിത്തലയെങ്കിലും ചിന്തിക്കണം. <br /><br />*<br /><br />കനകംമൂലം കാമിനിമൂലം കലഹം പലവിധമാണ്. സരിതയും കവിതയും ശാലുവും നാടുവാഴുന്ന കാലത്ത് അതു സംഭവിച്ചില്ലെങ്കിലേ ആശ്ചര്യത്തിന് വകയുള്ളൂ. അക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും വേണുഗോപാലിനുമൊന്നും ഒട്ടും വൈക്ലബ്യം വേണ്ടതില്ല എന്നൊരു അപൂര്‍വസന്ദേശം ഗുജറാത്തില്‍നിന്ന് വന്നിട്ടുണ്ട്. വലിയ വലിയ നേതാക്കളാകുമ്പോള്‍ ഒരു കരിക്ക് കുടിക്കുന്നതോ സ്വകാര്യം പറയുന്നതോ ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുന്നതോ ഒരു കുറ്റമല്ല. ആര്എസ്എസുകാരന് വിവാഹംവേണ്ട എന്നേ തീരുമാനമുള്ളൂ. സ്ത്രീകളെ കാണാന്‍ പാടില്ല എന്നൊന്നും ആരും പറഞ്ഞിട്ടില്ല. മോഡി വിവാഹം കഴിച്ചോ എന്ന് ചോദിച്ചിട്ട് കാര്യമില്ല. ദുഷ്യന്തന് ശകുന്തളയെ താലികെട്ടിയിട്ടല്ല കുഞ്ഞുജനിച്ചത്. വെറുമൊരു മുദ്രമോതിരത്തിന്റെ കാര്യമേയുള്ളൂ. ആരും കാണാതിരിക്കുക, കണ്ടാല്‍ കണ്ടയാള്‍ മിണ്ടാതിരിക്കുക- മോഡി മോടിയില്‍ ഭരണം നടത്തും. ഇപ്പോള്‍ വന്ന പ്രശ്നം ഉരുക്കുമനുഷ്യന്റെ ഉരുക്കുപ്രതിമ സ്ഥാപിച്ചാല്‍ തീരാവുന്നതേയുള്ളൂ.<br />
<br />
കാര്യങ്ങള്‍ പഴയതുപോലെയല്ല- എല്ലാത്തിനും എളുപ്പവഴികളുണ്ട്. എം ഐ ഷാനവാസ് ബിഷപ്പിനെയും കൂട്ടി ഡല്‍ഹിയില്‍ ചെന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ആവിയാകും. പി ടി തോമസിനു പകരം ഫ്രാന്‍സിസ് ജോര്‍ജ് മത്സരിച്ചാല്‍ ഇടുക്കി മലനിരകളില്‍ കനകംവിളയും. ആറന്മുള വിമാനത്താവളത്തിനെതിരെ പറയുന്ന സുധീരനെയും മുരളിയെയും പത്തനംതിട്ടയുടെ അതിര്‍ത്തിയില്‍ തടഞ്ഞാല്‍ കെജിഎസ് ഗ്രൂപ്പിന്റെ പെട്ടികള്‍ തുറക്കപ്പെടും. സരിതയുടെ വക്കീലിനെ വിലയ്ക്കെടുത്താല്‍ പെന്‍ഡ്രൈവും വീഡിയോ ദൃശ്യങ്ങളും വായുവില്‍ ലയിക്കും. ഇതെല്ലാം കഴിഞ്ഞാലും ഉമ്മന്‍ചാണ്ടിയെ മാറ്റണമെന്ന് പറയുന്നവര്‍ ക്രൂരതയാണ് ചെയ്യുന്നത്. കപടലോകത്തില്‍ ആ കാപട്യം സകലരും കണ്ടുപോയത് ഒരു പരാജയമാണോ? പാതകമാണോ? ആത്മാര്‍ഥമായി കാപട്യം കാണിക്കാനുള്ള ഒരു ഹൃദയമുണ്ടായിപ്പോയതോ കുറ്റം?</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com1tag:blogger.com,1999:blog-8663013672212888796.post-15998847934394055362013-11-18T10:46:00.004-08:002013-11-18T10:46:56.027-08:00ഹരിത-സരിത രാഷ്ട്രീയം<div dir="ltr" style="text-align: left;" trbidi="on">
വെന്തോ എന്നറിയാന്‍ കലത്തിലെ മുഴുവന്‍ ചോറും പരിശോധിക്കേണ്ട. തിരുവഞ്ചൂരിന്റെ വേവില്ലായ്മ അറിയാന്‍ ആകെമൊത്തം പൊലീസുകാരെ ഞെക്കിനോക്കേണ്ടതുമില്ല- ഒന്നോ രണ്ടോ സംഭവങ്ങള്‍ നോക്കിയാല്‍മതി. മര്‍ക്കടസ്യ സുരാപാനം, മാര്‍ഗേ വൃശ്ചിക ദംശനം എന്നുപറയും. വികൃതിയായ കുരങ്ങന് കള്ളുകുടിച്ച് ലക്കുകെട്ടുനില്‍ക്കുമ്പോള്‍ തേള് കുത്തിയാലത്തെ അവസ്ഥ. കള്ളനെ പിടിത്തവും അടിതടയും മീശപിരിക്കലുമായിരുന്നു പണ്ടത്തെ പൊലീസിന്റെ പണി. ന്യൂജനറേഷന് പൊലീസിന് പുതിയ പല പണികളും ഏല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. അതിലൊന്ന് വലിയ റിസ്കുള്ളതാണ്. ആ പണിക്ക് എന്ത് പേര് ചൊല്ലി വിളിക്കും എന്ന് തിട്ടമില്ല. സരിതാ നായര്‍ എന്ന നവോത്ഥാനനായികയ്ക്ക് പത്രസമ്മേളനങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കുക, അവര്‍ എത്തുന്നിടത്ത് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തുക, പറയാനുള്ള വാചകങ്ങള്‍ തയ്യാറാക്കിക്കൊടുക്കുക എന്നിങ്ങനെപോകുന്നു ജോലിയുടെ സ്വഭാവം.<br /><br />കോഴിക്കോട് ജയിലില്‍ പി മോഹനന് എന്നൊരു വന്‍ പുള്ളി കിടക്കുന്നുണ്ട്. പ്രതി മാത്രമല്ല- മാര്‍ക്സിസ്റ്റ് ഭീകരനുമാണ്. പുള്ളിയുടെ ഭാര്യ നിയമസഭയുടെ ഓടിളക്കി അകത്തുകടന്നതുകൊണ്ട് എംഎല്‍എ എന്ന് അറിയപ്പെടുന്നു- എന്നാലും മാര്‍ക്സിസ്റ്റാണ്. ജയില്‍പുള്ളിക്ക് സാധാരണനിലയില്‍ വയറുവേദന വരാന്‍ പാടില്ലാത്തതാണ്. മോഹനന് നിയമംലംഘിച്ച് അസുഖം വന്നു. ചികിത്സ കൊടുക്കാതെ എന്തെങ്കിലും സംഭവിച്ചുപോയാല്‍ ആര്‍എംപി സംസ്ഥാന കണ്വന്ഷന് ഒരുകാലത്തും നടക്കില്ല. ഓര്‍ക്കാട്ടേരിയിലെ തവളക്കുഞ്ഞുങ്ങള്‍ കഴിയുന്ന കിണര്‍ വറ്റിപ്പോകും. അതുകൊണ്ട് മെഡിക്കല്‍ കോളേജില്‍ത്തന്നെ ചികിത്സ നടക്കട്ടെ എന്നുവച്ചു. അവിടെ ചെന്നപ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് ഒരിക്കലും വരാന്‍ പാടില്ലാത്ത വിശപ്പുവരുന്നു. വിശപ്പടക്കാന്‍ ഓലമേഞ്ഞ തട്ടുകടയൊന്നും കാണാഞ്ഞതുകൊണ്ട് ആശുപത്രിക്കു മുന്നിലെ കോണ്‍ക്രീറ്റുചെയ്ത ചായക്കടയുടെ സുഖലോലുപതയിലേക്ക് കയറ്റേണ്ടിവരുന്നു. പരിപ്പുവടയില്ലാത്തുകൊണ്ട് പുട്ടും കടലയും എന്ന ബൂര്‍ഷ്വാ ഭക്ഷണം. അപ്പോഴേക്ക് അതാവരുന്നു എംഎല്‍എയായ ഭാര്യ. ജയില്പുള്ളിയും എംഎല്‍എയും "ഹോട്ടലില്‍ കണ്ടുമുട്ടി" എന്നതിനേക്കാള്‍ മഹാപാപം ഏതു പാതാളത്തില്‍ കാണാനാകും? ആ കൊടുംപാപത്തിന് അമ്പത്തൊന്ന് വെട്ടിനേക്കാള് വലിയ വെട്ടുകിളി വാര്‍ത്തയും വാര്‍ത്തയ്ക്കുമേല്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്‍ഷനും. മോഹനന് ചായകുടിച്ചാല്‍ പൊലീസുകാരന് വീട്ടിലിരിക്കും. അതാണ് പൊലീസ്. അതാകണം പൊലീസ് മന്ത്രി.<br /><br />മോഹനന് സ്വന്തം ഭാര്യയെ കാണാന്‍ അനുവാദമുള്ള പുള്ളിയേ അല്ല. അതുപോലെയാണോ സരിത നായര്‍? ആ മഹതിക്ക് പൊലീസ് സ്റ്റേഷനില്‍ ഫാഷന്‍പരേഡ് നടത്താനും ഗസ്റ്റ് ഹൗസില്‍ അന്തിയുറങ്ങാനും അവകാശമുണ്ട്. ഏതുനേരത്തും പത്രസമ്മേളനം വിളിക്കാം. ബിജു രാധാകൃഷ്ണന്റെ കൈയില്‍ ഡയറിയും കാസറ്റും പെന്‍ഡ്രൈവും സിനിമയുമൊക്കെ ഉണ്ടെന്നാണ് പറയുന്നത്. രണ്ടുമൂന്നുപേരുകളേ പുറത്തുവിട്ടിട്ടുള്ളൂ. വരാനുള്ളത് വമ്പന്‍ സ്രാവുകളാണത്രേ. ഇനി സരിതയില്‍നിന്ന് പേരൊന്നുംവരില്ല എന്നുറപ്പാക്കുന്നത് ചെലവുള്ള കാര്യംതന്നെ. കേസുകള്‍ ഒന്നൊന്നായി തീരുന്നുണ്ട്. അതിന് പണം പെട്ടിയില്‍ എത്തുന്നു. വാങ്ങാനുള്ളവര്‍ വീതിച്ചുവാങ്ങുന്നു. വരാനുള്ള പേരുകാരെല്ലാം മുതല്‍മുടക്കിക്കഴിഞ്ഞു. ബിജു രാധാകൃഷ്ണന് പറയുന്നതിന് ഇനി വലിയ വിലയൊന്നും കിട്ടാന്‍പോകുന്നില്ല എന്നതാണ് ആശ്വാസം.<br /><br />അതും ശരിയാണ്- ഒരു കൊലപ്പുള്ളിയെ ആരും വിശ്വസിക്കില്ല എന്ന് ആശ്വസിക്കാം. സിനിമയും ഡയറിയുമൊക്കെ പുറത്തുവന്നാലാണ് കുഴപ്പം. കൊലപ്പുള്ളിയായാലും തസ്കര വീരനായാലും പെന്‍ഡ്രൈവ് തുറന്നുകാട്ടിയാല്‍ അഭിനേതാക്കള്‍ പെട്ടതുതന്നെ. സരിതയ്ക്ക് മൈക്ക് പിടിച്ചുകൊടുത്ത പൊലീസുകാര്‍ക്ക് ഗുഡ്സര്‍വീസ് എന്‍ട്രി ഇതിനകം കിട്ടിക്കാണണം. എല്ലാവര്ക്കും പാരിതോഷികം കൊടുക്കുമ്പോള്‍ എറണാകുളത്തെ രാജു മജിസ്ട്രേട്ടിനെ അവഗണിക്കരുത്. പലരും ആ പാവത്തിനെ കുറ്റം പറയുന്നുണ്ട്. സരിത പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഒരുവേള അന്തംവിട്ടുപോയത് ഒരു കുഴപ്പമാണോ? ബഹുമാനപ്പെട്ട ഹൈക്കോടതി വിജിലന്‍സ് കരുണ കാണിക്കണം. ഏതു മനുഷ്യനും സംഭവിക്കാവുന്ന ദൗര്‍ബല്യമേ മജിസ്ട്രേട്ടിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളൂ. ഒരു മനുഷ്യന് താങ്ങാനാവുന്നതിനും ഇല്ലേ ഒരതിര്? അതിനേക്കാള്‍ വമ്പന്‍കാര്യങ്ങള്‍ ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ചാണ്ടിയോട് താന്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ബിജു രാധാകൃഷ്ണന് ആണയിടുന്നത്. ആ കൂടിക്കാഴ്ചയ്ക്ക് തെളിവുണ്ട്; സാക്ഷിയുണ്ട്. മുല്ലപ്പെരിയാറിലെ നീരൊഴുക്കും പുതുപ്പള്ളിയുടെ ഭൂമിശാസ്ത്രവും ചര്‍ച്ചചെയ്യാന്‍ ബിജു ഉമ്മന്‍ചാണ്ടിയുടെ മുറിയില്‍ കയറി കതകടയ്ക്കേണ്ടതില്ല. സരിതയുടെ മൊഴി മുക്കിയ മജിസ്ട്രേട്ട് അരക്കുറ്റമാണ് ചെയ്തതെങ്കില്‍ ഉമ്മന്‍ചാണ്ടിയുടേത് ഒന്നരക്കുറ്റമാണ്.<br /><br />ബിജു സ്വകാര്യം പറഞ്ഞത് ആരെയെല്ലാം കുറിച്ചാണ്, എന്തൊക്കെയാണ് എന്നുകേട്ട് ഉമ്മന്‍ചാണ്ടി ഞെട്ടിയിട്ടില്ലെങ്കില്‍ സരിതയെ ഒന്നുകൂടി ചോദ്യംചെയ്യണം. എല്ലാം മറച്ചുവച്ചതിന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കണം എന്ന് ശതമന്യു പറയില്ല. ആത്മകഥ ആരും നിര്‍ബന്ധിച്ച് എഴുതിക്കേണ്ടതല്ല. ഉമ്മന്‍ചാണ്ടിയുടെ കാര്യങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പല്ലക്ക് ചുമക്കുന്ന പൊലീസുകാരുടെ കാര്യം മഹാകഷ്ടമാണ്. ഹേമചന്ദ്രന് മൂലയ്ക്കായി. ആജ്ഞ അനുസരിക്കാതിരുന്നാല്‍ പണികിട്ടും; അനുസരിച്ചാല്‍ പതിരാകും. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുന്നതുകൊണ്ട് ഹേമചന്ദ്രന് ഇന്നലെവരെ മാന്യനായിരുന്നു. ഉമ്മന്‍ചാണ്ടിയെയും തിരുവഞ്ചൂരിനെയും ചാരുകയും താങ്ങുകയും ചെയ്യുമ്പോള്‍ വരുന്ന മണം വേറെയാണല്ലോ. ഒരു ഓഫീസറെ സരിതയുടെ കൂട്ടുകാരായ മന്ത്രിമാരോടുപമിച്ചാണ് ബിജു രാധാകൃഷ്ണന് വിരോധം തീര്‍ത്തത്. "തന്നെ കാണുമ്പോള്‍ കേന്ദ്രമന്ത്രിയെപ്പോലെ ഊര്‍ജസ്വലനായി തോന്നുന്നു" എന്ന് ആരെങ്കിലും പറഞ്ഞാല്‍ അപമാനഭാരംകൊണ്ട് തലതാഴ്ത്തേണ്ട കലികാലം. അങ്ങനെ നാണംകെട്ട് തലകുനിക്കുന്ന പൊലീസുകാര്‍ "സരിതയുടെ മൊഴി മുക്കിയ മജിസ്ട്രേട്ടാണോ ബിജുവിന്റെ മൊഴി മുക്കിയ ഉമ്മന്‍ചാണ്ടിയാണോ കേമന്‍" എന്ന ചോദ്യത്തിനെങ്കിലും ഉത്തരംനല്കി പാപനാശം വരുത്തട്ടെ. സംസ്ഥാന-കേന്ദ്ര മന്ത്രിമാരുടെ പേരിനൊപ്പം തന്റെ പേരുവന്നതിന് മാനനഷ്ടക്കേസുകൊടുക്കുന്ന പൊലീസുകാരെ സൃഷ്ടിച്ചും ഉയരട്ടെ പുത്തന്‍ സരിതകേരളമാതൃക. <br /><br />*<br /><br />വീടുവയ്ക്കാന്‍ ആഗ്രഹിച്ചാല്‍ മാഫിയയായി മാറുന്ന കാലമാണ്. നാലുസെന്റ് ഭൂമി ബ്രോക്കര്‍മുഖേന വാങ്ങിയാല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ. ഭവനവായ്പ പുത്തന്‍തലമുറ ബാങ്കില്‍നിന്നായാല്‍ കോര്‍പറേറ്റ് ദല്ലാള്‍. കരിങ്കല്ലും ചെങ്കല്ലും രൊക്കം പണംകൊടുത്ത് വാങ്ങിയാലും ക്വാറിമാഫിയയുടെ സ്വന്തക്കാരന്. കടല്‍മണ്ണ് ശുദ്ധീകരിച്ച് ചാക്കിലാക്കി വില്ക്കുന്നവന് കൊള്ളവില കൊടുത്താലും മണല്‍മാഫിയക്ക് ചൂട്ടുപിടിക്കുന്നവനായി. വായ്പവാങ്ങിയ പണംതീര്‍ന്ന് ഗത്യന്തരമില്ലാതെ ബ്ലേഡുതന്നെ ശരണമെന്നായാല്‍ ബ്ലേഡ് മാഫിയാ ബന്ധവുംവന്നു. ഒടുവില്‍ വീടിന് മാഫിയാഭവനമെന്ന് പേരിടാം. യഥാര്‍ഥ ബ്ലേഡ്മാഫിയക്കാരന്‍ മാധ്യമങ്ങള്‍ വിലയ്ക്കെടുത്ത് അഴിമതിവിരുദ്ധ പോരാട്ടം നടത്തും. മണല്‍മാഫിയക്കാരന്‍ ഖദറിട്ട് പൊലീസിനെ പേടിപ്പിക്കും. ക്വാറിമാഫിയ മലയും മരവും മറിച്ചിടുന്നതിനൊപ്പം സ്വാശ്രയപ്പള്ളിക്കൂടം നടത്തി പത്മശ്രീ വാങ്ങും. മദ്യമാഫിയ സിനിമ പിടിച്ച് മഹാന്മാരാകും. കോര്‍പറേറ്റ് ദല്ലാള്‍മാര്‍ വികസന നായകവേഷത്തില്‍ സ്വീകരണങ്ങളേറ്റുവാങ്ങും. കഷ്ടപ്പെട്ട് കടംവാങ്ങി വീടുപണിത സാധാരണക്കാരനും മക്കളെ പഠിപ്പിക്കാന്‍ പലിശയ്ക്ക് പണംവാങ്ങുന്നവനും അവന്റെ പ്രശ്നങ്ങള്‍ വിളിച്ചുപറഞ്ഞ് പ്രക്ഷോഭത്തിനിറങ്ങുന്ന പ്രസ്ഥാനവും "മാഫിയ" എന്നുതന്നെ വിളിക്കപ്പെടണം. എങ്കില്‍മാത്രമേ സംശുദ്ധ ഹരിത-സരിത രാഷ്ട്രീയം വളര്‍ന്ന് പന്തലിക്കൂ.<br /><br />മാഫിയകള്‍ക്കുവേണ്ടിയാണ് ഹര്‍ത്താല്‍ എന്നുപറയുന്നത് ആ കണക്കിന് ശരിതന്നെ. കസ്തൂരിരംഗന്‍ വന്നാലും മാധവ് ഗാഡ്ഗില്‍ വന്നാലും ഇക്കൂട്ടര്‍ മാര്‍ക്സിസ്റ്റുകാരെ മാഫിയ എന്നുതന്നെ വിളിക്കും. സര്‍ക്കാരോഫീസ് കത്തിച്ച് ചന്ദനക്കേസിന്റെ ഫയല്‍ നശിപ്പിച്ച ലീഗ് എംഎല്‍എ യഥാര്‍ഥ സമരനായകനായി മാറുന്ന കാഴ്ചയും ഹരിതകേരളസമരംതന്നെ. താമരശേരിയില്‍ ടിപ്പറില്‍വന്ന് അക്രമം നടത്തിയതിന്റെ കണക്ക് ഇടതുപക്ഷത്തിന്റെ തലയില്‍ വച്ചുകെട്ടിയവരെ സോണിയാമാതാവ് രക്ഷിക്കുമെന്നും കരുതാം. യുഡിഎഫിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍നിന്ന് ഒന്നും കിട്ടുന്നില്ല എന്നൊരു പരാതിയുണ്ട്. അതു തീര്‍ക്കാന്‍ മനോരമതന്നെ രംഗത്തിറങ്ങണം. ചീരക്കറി കൂട്ടിയാല്‍ പരിസ്ഥിതി തകരുമെന്ന് വിലപിച്ച് ത്യാഗമനസ്സ് തെളിയിച്ച ഹരിത എംഎല്‍എമാര്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ കാണാം ഇനിയത്തെ പൂരം.<br /></div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com3tag:blogger.com,1999:blog-8663013672212888796.post-45989373272188331502013-11-11T10:22:00.002-08:002013-11-11T10:22:56.239-08:00സൂര്യനസ്തമിക്കാത്ത ഭരണം<div dir="ltr" style="text-align: left;" trbidi="on">
ഹായ്യാന്‍ കൊടുങ്കാറ്റുപോലെയാണ് ലാവ്ലിന് കേസില്‍ കോടതിവിധി വന്നത്. സര്‍വത്ര നാശനഷ്ടം. പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന കൂറ്റന്‍ കെട്ടിടങ്ങളില്‍ ടെക്നിക്കാലിയ, കമല ഇന്റര്‍നാഷണല്‍, ക്രൈം ബ്യൂറോ ഓഫ് സ്കാന്‍ഡല്‍ ബില്‍ഡിങ്, ഹെഡ് ഓഫ് വരദാചാരി തുടങ്ങിയവയും ഉള്‍പ്പെടുന്നു. നാശനഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഞരക്കവും മൂളലും ഇപ്പോഴും കേള്‍ക്കാനുണ്ട്. പത്തുപതിനഞ്ചു കൊല്ലം പാലും തേനുമൂട്ടി വളര്‍ത്തിയ ലാവ്ലിന് കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം കരഞ്ഞുതീര്‍ക്കാന്‍ കഴിയാത്തചിലര്‍, നാശനഷ്ടങ്ങള്‍ക്കിടയില്‍ വീണുരുളുന്നതായും ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയും കോടതിയില്ലേ എന്നൊരു വിലാപം വേറിട്ടുകേള്‍ക്കുന്നുണ്ട്. റിവിഷന്‍ ഹര്‍ജി, പൊതുതാല്‍പ്പര്യഹര്‍ജി തുടങ്ങിയ ബസുകളില്‍ കയറിപ്പറ്റാന്‍ വന്‍തിരക്കനുഭവപ്പെടുന്നു. കൊടുങ്കാറ്റിന്റെ വരവില്‍ രോഷാകുലരായ ചിലര്‍ ശാസ്ത്രീയമായ പ്രതികരണരീതികളിലേക്കാണ് കടന്നത്. അത്തരം ഒരു ചര്‍ച്ച ശതമന്യു കേള്‍ക്കേണ്ടിവന്നു.<br /><br />ചര്‍ച്ചാംകവിയുടെ വാക്കുകളിലേക്ക്: ""കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികളുടെ സഞ്ചാരപഥങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് എവിടെയാണെന്നതാണ് ഇവിടത്തെ പ്രത്യയശാസ്ത്രപ്രശ്നം. ആഗോളീകരണത്തിന്റെ ദശാസന്ധികളില്‍വച്ച് നാം ഇന്ന് കേള്‍ക്കുന്ന വര്‍ത്തമാനം പത്ത് മലയാളികള്‍ ഫോബ്സ് മാസികയുടെ കോടീശ്വരപ്പട്ടികയില്‍ ഉണ്ടെന്നതാണ്. ശ്രദ്ധ ചെലുത്തുന്നതിനാവശ്യം വേണ്ടതായ മാനസികാധമര്‍ണത ഉള്ളവര്‍ക്ക് (സോറി..ഇല്ലാത്തവര്‍ക്ക്) മനസ്സിലാക്കാം, ഇതിന്റെ രാഷ്ട്രീയമാനങ്ങളുടെ നീതിസാരം. അവരാണിന്ന് ഈ രാഷ്ട്രീയഭൂമികയുടെ ഭാവിഗമനത്തിന്റെ പശ്ചാത്തലപഥങ്ങള്‍ നിര്‍ണയിക്കുന്നത്. അവരാണ് വികസനത്തിന്റെ ചലനചിത്രം വരയ്ക്കുന്നത്."" പറയുന്നത് ഒരു മഹാകവിയായതുകൊണ്ട് കേട്ടവര്‍ക്കും കേള്‍ക്കേണ്ടവര്‍ക്കും ഒന്നും മനസ്സിലായില്ല. മനസ്സിലാകായ്മയില്‍നിന്ന് വന്ന അവതാരകന്റെ ചോദ്യം ഇങ്ങനെ:<br /><br />""ഓക്കെ മിസ്റ്റര്‍ ഉമേഷ്ബാബു...പിണറായി വിജയന് പാര്‍ലമെന്ററി പൊളിറ്റിക്സിലേക്ക് വരുന്നത് ഇത്തരം ശക്തികള്‍ക്ക് ഗുണകരമാകുമോ ദോഷകരമാകുമോ?"" കവിബാബു ചോദ്യം കേട്ടുമില്ല...ഉത്തരം പറഞ്ഞുമില്ല. ഇതാണ് ലാവ്ലിന് വിധിക്കുശേഷമുള്ള പ്രത്യയശാസ്ത്ര പ്രശ്നം.<br /><br />ഊമക്കത്തുകാരും തപാല്‍ ജേര്‍ണലിസ്റ്റുകളും അഴിമതിവിരുദ്ധ പോരാട്ട ദല്ലാള്‍മാരും കാശിക്കുപോയിരിക്കയാണ്. ഒന്നുരണ്ടു ചാനല്‍ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍ ആരെയും കാണാനില്ല. പാപപരിഹാരാര്‍ഥമുള്ള തീര്‍ഥയാത്രയോ ശത്രുനിഗ്രഹ ദൗത്യമോ എന്നറിയില്ല. ന്യൂജനറേഷന് കാലത്ത് എതിരാളിയെ തകര്‍ക്കല്‍ രണ്ടുതരത്തിലാകാം. ശത്രുവിനെ നശിപ്പിക്കാന്‍ ഈശ്വരന് കൈക്കൂലി കൊടുക്കുന്നത് ഒരു രീതി. സാക്ഷാല്‍ ദൈവംതമ്പുരാനായാലും കൈക്കൂലി കൊടുത്ത് കാര്യം സാധിക്കാമെന്ന വിശ്വാസവും ഉമേഷ് ബാബുവിന്റെ കവിതപോലെ ഒരു വിശുദ്ധ വിപ്ലവപ്രവര്‍ത്തനം തന്നെ. ഉള്ളിലെ ശത്രുവിനെ ഇല്ലായ്മചെയ്യാന്‍ ഭഗവാനില്‍ അഭയംതേടലാണ് മറ്റൊരു രീതി. നാക്ക് അടക്കിവയ്ക്കണം എന്ന് സാരം. ശത്രുശേഷവും അഗ്നിശേഷവും ഋണശേഷവും രോഗശേഷവും തുല്യം എന്നാണ്. ശത്രു, തീ, കടം, രോഗം എന്നിവയില്ലെങ്കില്‍ ജീവിതം സുഖകരമെന്നര്‍ഥം. ശത്രു താന്തന്നെയും തീ കരളിലും കടം നാട്ടിലാകെയും രോഗം മനസ്സിനുമാകുമ്പോള്‍ കളിമാറും. കൈക്കൂലിയില്‍ വീഴുന്ന ഭഗവാന് കൂടുതല്‍ പണംകണ്ട് വേറെ വഴിപാടുകാര്‍ക്കൊപ്പം പോയാല്‍ പണിപാളുകയും ചെയ്യും. എന്തായാലും സരസ്വതി വിളയാടിയ ഈ നാവുകള്‍ക്ക് ദീര്‍ഘായുസ്സുണ്ടാകാന്‍ ഏതു പൂജയ്ക്കും ശതമന്യുഒരുക്കമാണ്.<br /><br />ഈ വിപ്ലവ ജിഹ്വകളില്‍നിന്ന് ബഹിര്‍ഗമിച്ച യഥാര്‍ഥ ഇടതുപക്ഷ വചനാമൃതമാണല്ലോ മാര്‍ക്സിസ്റ്റ് പാര്‍ടിയെ ഇതുവരെ "മോശ"മാക്കിയത്. വിശന്നിരിക്കുമ്പോഴാണ് ഭക്ഷണത്തിന് രുചി കൂടുക. എല്ലാവരും പുകഴ്ത്തുന്ന കാലത്ത് ഒരു അനുകൂലവിധി വന്നാല്‍ ആരും തിരിഞ്ഞുനോക്കില്ല. ഉമേഷ്ബാബു, അപ്പുക്കുട്ടന്, നീലകണ്ഠന്, ജയശങ്കരാദി വിപ്ലവകാരികളും അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ അപ്പോസ്തലനായ ഉമ്മന്‍ചാണ്ടിയും അറിഞ്ഞു പെരുമാറിയതുകൊണ്ടാണ് പിണറായി വിജയന് "നല്ല" പേരുകിട്ടിയത്. ആ പേരാണ് കോടതി വിധിയിലൂടെ ഇപ്പോള്‍ മാറിക്കിട്ടിയത്. അതിനുള്ള കടപ്പാട് വെറുതെ ഒരു നല്ല നമസ്കാരം പറഞ്ഞാല്‍ തീരില്ല. എല്ലാം നഷ്ടപ്പെടുന്നവന്റെ വേദനയില്‍ സഹതപിക്കുന്നവനും കൈത്താങ്ങാകുന്നവനുമാണ് മനുഷ്യസ്നേഹി. പേരുകേട്ട മനുഷ്യസ്നേഹിയായി മാറി ബി ആര് പി ഭാസ്കറിനോട് മത്സരിക്കാന്‍ കൊതിയുള്ളതുകൊണ്ട്, സഹതാപത്തിന്റെ ഒരു കണ്ടെയ്നര്‍തന്നെ നഷ്ടസ്വപ്നക്കാര്‍ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു. <br /><br />*<br /><br />പണ്ട് സായ്പ് വരുന്നത് കുരുമുളക് കൊണ്ടുപോകാനായിരുന്നു. ചാള്‍സ് രാജകുമാരനും പ്രാണപ്രേയസിയും കൊച്ചിയിലിറങ്ങിയത്, പണ്ടത്തെ കുരുമുളകിന്റെ നാട് കാണാനാണ്. നല്ല എരിവുള്ള കാഴ്ചകള്‍ തന്നെയാണ് എങ്ങും. ജൂതത്തെരുവില്‍ റോഡ് പണി ഇന്നലെ രാത്രി തീര്‍ന്നതേയുള്ളൂ. കറുത്തപൊന്ന് കണ്ടില്ലെങ്കിലും കറുത്ത ടാറില്‍ കാല്മുക്കി സന്തോഷിക്കാം. ആലുവ കൊട്ടാരത്തിലെത്തിയാല്‍ പുഴയും മണല്‍തിട്ടയും കാണാം. സരിത, ശാലുമാരുടെ ആയിരം പാദസരക്കിലുക്കം കേട്ട് കര്‍ണങ്ങളെ ആനന്ദിപ്പിക്കാം. എന്നിട്ടും ആലുവാപ്പുഴ പിന്നെയും ഒഴുകുന്നതിന്റെ രഹസ്യം പുതുപ്പള്ളിരാഗത്തില്‍ ആലപിക്കുന്നത് കേള്‍ക്കുകയുമാകാം. കളരിപ്പയറ്റാണ് അന്നത്തെയും ഇന്നത്തെയും കേരളത്തിന്റെ ആയോധനകല. കൈതൊഴുത് മാറിനിന്ന് പിടിച്ച് പതുക്കെ താണമര്‍ന്ന് അമര്ച്ചയില് ഇടതുവച്ച്, വലതുകൊണ്ടു ചവുട്ടി, വലത്തളം വാങ്ങി, ഇടത്തോടുകൂടി വാങ്ങി അമര്‍ന്ന് ഈരാറ്റുപേട്ടച്ചേകവന്‍ നില്ക്കുന്നതുതന്നെ ഒരു കാഴ്ചയാണ്. ഓതിരം, കടകം, ചടുലം, മണ്ഡലം, വൃത്തചക്രം, സുകങ്കാളം, വിജയം, വിശ്വമോഹനം, തിര്യങ്മണ്ഡലം, ഗദയാഖേടഗഹ്വരം, ശത്രുഞ്ജയം, സൗഭദ്രം, പടലം, പുരഞ്ജയം, കായവൃദ്ധി, ശിലാഖണ്ഡം, ഗദാശാസ്ത്രം, അനുത്തമം എന്നിവയും കഴിഞ്ഞ് പൂഴിക്കടകനടിയും തച്ചോളി ഓതിരംവെട്ടും പഠിച്ച ജോര്‍ജ്, "എവിടെ ജോസഫ്"് എന്നലറി നില്ക്കുന്നതുകണ്ടാല് ഏതുരാജകുമാരനും ഒന്ന് അമ്പരക്കും.<br /><br />കാമില വന്നവഴി തിരിച്ചുപേകാതിരുന്നാല്‍മതി. ചാള്‍സ് രാജകുമാരനില്‍ ഈ സന്ദര്‍ശനം ഗൃഹാതുരത്വത്തിന്റെ മധുരനൊമ്പരങ്ങളുണര്‍ത്തും. സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ ഓര്മ വരണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ നോക്കാം. രാവുംപകലും തിരിച്ചറിയാത്തവനാണ് നമ്മുടെ മുഖ്യമന്ത്രിയെന്ന് ഏതു കേരളീയനും അഭിമാനത്തോടെ പറയും. ശ്വേതാമേനോന് ഉമ്മന്‍ചാണ്ടിയെ കണ്ട് പരാതി പറഞ്ഞ സമയം പുലര്‍ച്ചെ രണ്ടുമണിയായിരുന്നു എന്ന് കോട്ടയത്തെ റബര്‍ബുള്ളറ്റിന്‍ വെളിപ്പെടുത്തുന്നു. എല്ലാംപറഞ്ഞു എന്ന് ശ്വേത. പരാതി പറഞ്ഞിട്ടില്ല എന്ന് ഉമ്മന്‍ചാണ്ടി. അപ്പോള്‍ ശ്വേത എന്താവും പറഞ്ഞത്? പുലരുവാനേഴര രാവുള്ളപ്പോള്‍ കാത്തുകെട്ടി നിന്ന് മുഖംകാണിച്ചത്, "പുതുപ്പള്ളിയില്‍ തണുപ്പുണ്ടോ, ഇക്കൊല്ലം കൃഷി എങ്ങനെ" എന്നു കുശലം ചോദിക്കാനായിരുന്നെന്ന് ശ്വേത സമ്മതിച്ചാല്‍ കേസില്ല. പണ്ട് യാമിനി എന്ന ഡോക്ടറും ഇങ്ങനെ ചില കുശലങ്ങള്‍ ഉമ്മന്‍ചാണ്ടിയെ ചെന്നുകണ്ട് പറഞ്ഞിരുന്നു. അന്ന് ഗണേശനായിരുന്നു പീതാംബരന്. സ്പര്ശനംകൊണ്ടോ ദര്‍ശനംകൊണ്ടോ തെറ്റുസംഭവിച്ചാല്‍ പൊറുക്കുന്നവരും പൊറുപ്പിക്കുന്നവരുമാണ് മഹാന്മാര് എന്ന് കാമിലയെ ബോധ്യപ്പെടുത്താന്‍ ചാള്‍സിന് അപൂര്‍വ സൗഭാഗ്യം. അതിരപ്പിള്ളിയില്‍ചെന്ന് വെള്ളച്ചാട്ടം കാണുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നന്നാകും. അപകടത്തില്‍നിന്ന് രക്ഷിക്കാന്‍ കാമിലയുടെ നേരെ വല്ല രക്ഷാപ്രവര്‍ത്തകരുടെയും കൈകള്‍ നീണ്ടുവരുന്നുണ്ടോ എന്നു ശ്രദ്ധിച്ചാല്‍ മതി. സ്പര്‍ശനവും ദര്‍ശനവും ഒരു കുറ്റമേയല്ല എന്ന് മനസ്സിലുണ്ടാകണം. <br /><br />*<br /><br />കോട്ടയം ഗസറ്റ് കഴിഞ്ഞദിവസം കൊണ്ടുവന്ന വാര്‍ത്ത മാര്‍ക്സിസ്റ്റുകാര്‍ കുരിശിന്റെ വഴിയില്‍ പള്ളിപണിയാന്‍ പോകുന്നുവെന്നാണ്. എന്താണതിനുപിന്നില്‍ എന്ന് ശങ്കിച്ച ശതമന്യുവിന് ഹൈറേഞ്ചില്‍നിന്ന് ഉത്തരം വന്നിരിക്കുന്നു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തേണ്ട സമരപരിപാടിയിലേക്ക് നീങ്ങണമെന്നാണ് ഇടുക്കിരൂപത പറയുന്നത്. ഗാഡ്ഗില്‍- കസ്തൂരി രംഗന് റിപ്പോര്‍ട്ടുകള്‍ ഹൈറേഞ്ചില്‍ ചൂടുപിടിച്ചിരിക്കുന്നു. പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയുന്നില്ലെങ്കില്‍ കര്‍ഷകരെ സ്നേഹിക്കുന്നവരെന്നും അവര്‍ക്കുവേണ്ടി നിലകൊള്ളുന്നവരെന്നും അവകാശപ്പെടുന്ന രാഷ്ട്രീയപാര്‍ടികള്‍ ഭരിക്കുന്ന സര്‍ക്കാരില്‍നിന്ന് രാജിവച്ചിറങ്ങി കര്‍ഷകസമരത്തില്‍ പങ്കുചേരണമെന്നാണ് രൂപത ആഹ്വാനംചെയ്യുന്നത്. കര്‍ഷകര്‍ വാഗ്ദാനങ്ങള്‍ കേട്ടുമടുത്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ സംഘടിതമായി നേരിടണമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കുകയും പട്ടയം സമയപരിധിക്കുള്ളില്‍ കൊടുത്തുതുടങ്ങുകയും ചെയ്യുന്നില്ലെങ്കില്‍ രാഷ്ട്രീയപാര്‍ടികളെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്നും ബിഷപ് തുറന്നുപറയുന്നു. അതാണ് റബര്‍ ഗസറ്റിന്റെ യഥാര്‍ഥ വിഷയം. ഈയൊരു കാര്യത്തില്‍ മാര്‍ക്സിസ്റ്റുകാരും ക്രൈസ്തവസഭയും ഒന്നിച്ചുപോകുമോ എന്ന പേടി. കണ്ണൂരില്‍ സെമിനാര്‍ നടത്തി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്താല്‍ കുരിശിന്റെ വഴിയും മാര്‍ക്സിന്റെ വഴിയും ഒന്നായിപ്പോകുമോ എന്ന ആശങ്ക. വല്ല പള്ളിക്കാര്യമോ കുരിശിന്റെ കാര്യമോ പറഞ്ഞ് വഴക്കടിപ്പിച്ചാല്‍ രക്ഷപ്പെടാമല്ലോ എന്ന മോഹം. ശത്രുദോഷം തീര്‍ക്കാനുള്ള വഴിപാട് ഇങ്ങനെയും ആകാം.<br />
<br />
*<br /><br />ക്ലിഫ് ഹൗസ് ഉപരോധം മനുഷാവകാശലംഘനമാകുമെന്ന ഒരു സിദ്ധാന്തം വന്നിട്ടുണ്ട്. മനുഷ്യാവകാശത്തില്‍ കമ്പംകയറി ഉപരോധത്തെയും പഴിക്കാം; തെറ്റില്ല. ഒരു വെള്ളക്കടലാസില്‍ രാജി എന്നെഴുതി ക്ലിഫ് ഹൗസില്‍നിന്ന് തൊട്ടപ്പുറത്തെ രാജ്ഭവനിലേക്ക് ഒരു തപാല്‍ ചെന്നാല്‍ എല്ലാ മനുഷ്യാവകാശവും സംരക്ഷിക്കപ്പെടുമെങ്കിലോ? ആ വഴിക്കും വേഗപ്പൂട്ടില്ലാതെ സഞ്ചരിക്കട്ടെ മനുഷ്യാവകാശചിന്ത. ഒരു കല്ലിന്റെ പിന്നില്‍ ആയിരം കൈയുണ്ടെന്ന കണ്ടുപിടിത്തവുമായി കണ്ണൂരില്‍ രാവുംപകലും വീടുകയറുന്ന പൊലീസുകാര്‍ക്കും പൊലീസിനോട് പോയിപ്പണിനോക്കാന്‍ പറയുന്ന നാട്ടുകാര്‍ക്കും മനുഷ്യാവകാശമുണ്ടെന്ന ചിന്ത വല്ലപ്പോഴുമൊന്നുണര്‍ന്നാല്‍ അത്രയും നല്ലത്.</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com3tag:blogger.com,1999:blog-8663013672212888796.post-51442783033026089042013-11-03T20:45:00.000-08:002013-11-04T00:49:06.610-08:00കൊല്ലത്തെ ജന"സമ്പര്‍ക്കം"<div dir="ltr" style="text-align: left;" trbidi="on">
പീതാംബരം മഞ്ഞപ്പട്ടാണ്. "പൊന്‍വെയില്‍ മണിക്കച്ച അഴിഞ്ഞു വീണു, സ്വര്‍ണ പീതാംബരം ഉലഞ്ഞു വീണു" എന്ന പാട്ടുകേട്ടവര്‍ക്ക് മന്മഥലീലാ വിനോദങ്ങളുമായാണ് പീതാംബരത്തെയും കുറുപ്പിനെയും ബന്ധിപ്പിക്കാന്‍ തോന്നുക. അത് കുറുപ്പിന്റെ കുറ്റമല്ല. പേരില്‍ മഞ്ഞയുള്ളതുകൊണ്ട് മനസ്സ് മഞ്ഞയായിക്കൊള്ളണമെന്നില്ല. പച്ചമലയാളത്തില്‍ "മഞ്ഞക്കുറുപ്പ്" എന്നല്ലേ വിളിക്കേണ്ടത് എന്ന് ചോദിക്കുന്നവരോട്, പേരിലെന്തിരിക്കുന്നു എന്ന് തിരിച്ചുചോദിക്കാം. പീതാംബരനോ നീലാംബരനോ മഞ്ഞക്കുറുപ്പാണോ നീലക്കുറുപ്പാണോ എന്നതല്ല പ്രശ്നം. പൊറുക്കണമെന്നാണ് കുറുപ്പ് കരയുന്നത്. കുറ്റംചെയ്യാത്തവന്‍ മാപ്പപേക്ഷിക്കേണ്ടതില്ല. എന്നിട്ടും കുറുപ്പിന് മാപ്പുകിട്ടിയാലേ സമാധാനമാകൂ എന്നുണ്ടെങ്കില്‍ ആ സന്മനസ്സിനെ പ്രണമിക്കണം. കുറ്റംചെയ്യാതെ തെറ്റുമാത്രം ചെയ്തിട്ടും കുറ്റക്കാരനെന്നു വിളിക്കുമ്പോള്‍ ഫോണില്‍ വിളിച്ചും വാര്‍ത്താസമ്മേളനം വിളിച്ചും മാപ്പുപറഞ്ഞാല്‍ മതി- പാപം തീര്‍ന്നുകൊള്ളും. മുരളീധരന്റെ ഭാഷയില്‍ ശ്വേതാമേനോന് ഇരയല്ല. "പരാതി നല്കാന് കഴിയാത്തവരെയോ നിയമത്തെക്കുറിച്ച് അജ്ഞതയുള്ളവരെയോ സമ്പന്നരോട് ഏറ്റുമുട്ടാന്‍ കഴിവില്ലാത്തവരെയോ ആണ് ഇരകളെന്നു പറയുന്നത്" എന്നത്രെ കൊല്ലം പീഡനത്തിന്റെ ഗ്രൂപ്പ് സിദ്ധാന്തം. അതായത്, കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളും എംപിമാരും എംഎല്‍എമാരും മന്ത്രിമാരുമൊന്നും ആ ഗണത്തില്‍ വരില്ല. അവര്‍ പൊതുസ്ഥലത്ത് അപമാനിക്കപ്പെട്ടാല്‍ "ഇര"യെന്ന് വിളിക്കരുത്; കേസും അരുത്.<br />
<br />
<br />
ആര്‍ക്കും അസുഖം വരാം. ചിലര്‍ക്ക് തലയ്ക്കാകും; ചിലര്‍ക്ക് ഞരമ്പിനാകും. രോഗം ഒരു കുറ്റമല്ല- സഹതാപാര്‍ദ്രമായി ചികിത്സ നല്‍കേണ്ട അവസ്ഥയാണ്. നാരായണ്‍ ദത്ത് തിവാരിയുടെ ഞരമ്പുകളെ ബാധിച്ച ഗുരുതരരോഗം എണ്‍പത്തേഴാമത്തെ വയസ്സിലാണ് കണ്ടുപിടിക്കപ്പെട്ടത്. രാജ്ഭവനിലെ ശീതീകരിച്ച കിടപ്പുമുറിയില്‍ രണ്ടു യുവതികള്‍ അദ്ദേഹത്തിന് സ്വകാര്യചികിത്സ നല്കുന്ന വിവരം പുറത്തുവന്നതോടെ, കോണ്‍ഗ്രസിന്റെ ആ പഴയ പടക്കുതിരയ്ക്ക് ശിഷ്ടകാലം വനവാസത്തിന് പോകേണ്ടിവന്നു. മുത്തച്ഛന്റെ പ്രായമുള്ളയാള്‍ പീഡിപ്പിക്കുമോ എന്ന സംശയക്കാരോട് എന്‍ ഡി തിവാരിയുടെ പേര് മിണ്ടരുത്. "എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും" എന്ന സനാതന സത്യം അറിയാത്തവര്‍ക്ക് എന്തുംപറയാം. ഡല്ഹിക്കാരന് സുശീല്‍ ശര്‍മയുടെ രോഗം സ്വന്തം കാമുകിയെ കൊന്ന് തന്തൂരി അടുപ്പിലിട്ട് ചുടുന്നതിന്റെ മണം പിടിക്കലായിരുന്നു. അയാളെ തൂക്കണോ വേണ്ടയോ എന്ന് കോടതി മാറിയുംതിരിഞ്ഞും ആലോചിച്ചുകൊണ്ടിരിക്കുന്നു. രാജ്മോഹന്‍ ഉണ്ണിത്താന് രോഗമുണ്ടെങ്കിലും നിയമത്തിന്റെ കണ്ണില്‍ അത് അപകടകാരിയല്ല. ഡോക്ടറുടെ ഇഷ്ടത്തോടെയാണെങ്കില്‍ "ചികിത്സ" ആകാം- കേസുണ്ടാകില്ല.<br />
<br />
പേര് പീതാംബരനെങ്കില്‍ മഞ്ഞപ്പട്ടുടുത്ത കണ്ണന്റെ മന്മഥലീലാവിനോദങ്ങളാകാം എന്ന് പുരാണത്തെ ഉദ്ധരിച്ച് കോടതിയില്‍ വാദിക്കാം. ശിഷ്ടകാലം ഭജനയും ഭക്തിയുമായി അടങ്ങിയൊതുങ്ങി ഗോതമ്പുണ്ട ഭക്ഷിച്ചോളാന്‍ കോടതിക്ക് പറയുകയും ചെയ്യാം. സ്ത്രീ എന്നാല്‍ തോണ്ടാനും പിച്ചാനും മാന്താനുമുള്ള മാംസക്കഷണമാണ് എന്ന് സിദ്ധാന്തിക്കുന്നതിനും തടസ്സമില്ല. രോഗികളോട് ആരും തര്‍ക്കിക്കാന്‍ നില്‍ക്കാറില്ല. പൊതുജനമധ്യത്തില്‍ നീചമായി അപമാനിക്കുക; പരാതി വന്നാല്‍ അതില്‍ ദുരുദ്ദേശ്യം ആരോപിച്ച് ഇരയെ വീണ്ടും അപമാനിക്കുക; അപമാനിക്കപ്പെട്ടവര്‍ ഇരയേ അല്ലെന്നുപറയുക; അനുനയിപ്പിക്കാന്‍ ദൂതന്മാരെ വിടുക; കേസ് എടുക്കാതെ അജ്ഞത നടിക്കുക; ജില്ലാ ഭരണാധികാരിയായ കലക്ടറെ പേടിപ്പിച്ച് പൊട്ടന്‍കളിപ്പിക്കുക- സരിതകേരളം അതിവേഗം ബഹുദൂരം മുന്നോട്ട് കുതിക്കുകതന്നെയാണ്. ഖദറിട്ട ജനപ്രതിനിധികള്‍ കൂട്ടത്തോടെ ഇതുപോലെ "ജനസമ്പര്‍ക്ക"ത്തിനിറങ്ങിയാല്‍ പൊലീസിന് വിശ്രമിക്കാം- ഉപരോധവും കരിങ്കൊടിയുമൊന്നുമുണ്ടാകില്ല. <br />
<br />
*<br />
<br />
സ്കോട്ലന്ഡ് യാഡ് മാതൃകയിലാണ് കേരളത്തിലെ പൊലീസ് എന്ന് പണ്ടൊക്കെ ചിലര്‍ വീരസ്യം പറഞ്ഞിരുന്നു. ഇന്നത് ഉമ്മന്‍ചാണ്ടിയുടെ വീടിന്റെ ബാക്യാഡ് അഥവാ അടുക്കളപ്പുറ പൊലീസായി. സകലപണിയും ഇപ്പോള്‍ പിന്നാമ്പുറത്താണ്. തിരുവഞ്ചൂരിന് പൊലീസിനെ നയിക്കണമെങ്കിലും അടുക്കളപ്പുറത്തെ വാതിലിലൂടെ പോകണം. രാമ-രാവണ ബാലി-സുഗ്രീവ കീരി-പാമ്പ് ജോര്‍ജ്-ജോസഫ് കടിപിടി നടമാടുന്ന ആഘോഷമുന്നണിയെ മഞ്ചലേറ്റി നയിക്കാന്‍ കാക്കിയിട്ട അമാലവൃന്ദംതന്നെ വേണം. അമാലന്മാര്‍ക്ക് നല്ലവേഷം കാക്കിതന്നെ. ഇടയ്ക്ക് ചവിട്ടുകൊണ്ടാലും മണ്ണുപറ്റിയതായി തോന്നില്ല. പൊലീസിന് ആപാദചൂഡം മാറ്റം വന്നിട്ടുണ്ട്- എന്നുവച്ചാല്‍ തലസ്ഥാനം മുതല്‍ കാല്‍നഖമായ കാസര്‍കോടുവരെ പൊലീസ് മാറിയിരിക്കുന്നു. വടക്ക് കണ്ണൂരില്‍ മലദ്വാരത്തില്‍ കമ്പികയറ്റുന്ന പരീക്ഷണമാണ് പൊലീസിനെങ്കില്‍ തെക്ക് കഴക്കൂട്ടത്ത് വരിയുടയ്ക്കലും ആറ്റിങ്ങലില്‍ പച്ചമുളകുകൊണ്ടുള്ള വന്ധ്യതാചികിത്സയുമാണ് ഗവേഷണവിഷയം. സത്യസന്ധരും മിടുമിടുക്കരുമായ പൊലീസുകാര്‍ കമ്പിക്കഷണംകൊണ്ട് സുകുമാരകലകള്‍ അഭ്യസിക്കുകയാണ്.<br />
<br />
തിരുവഞ്ചൂരില്‍ 1948ന്റെ ക്രിസ്മസ് പിറ്റേന്ന് ഒരു തിരുപ്പിറവിയുണ്ടായില്ലെങ്കില്‍ കേരളം പാഴ്മരുഭൂമിയായും കേരള പൊലീസ് പാഴ്വസ്തുവായും മാറിയേനെ. കൃത്യാന്തരബാഹുല്യം എന്നാലെന്തെന്നറിയാന്‍ സാദാ പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍മതി. അകമ്പടി, അടി, ഇടി എന്നതാണ് പൊലീസിന്റെ കര്‍മസൂക്തം. സരിതയ്ക്കും ജോപ്പനും കവിതയ്ക്കും കഥയ്ക്കും കഥയില്ലാത്ത മുഖ്യനും അകമ്പടി പോകുന്ന സമയം കഴിഞ്ഞാല്‍ പച്ചവെള്ളംകുടിക്കാന്‍ പോലും പൊലീസുകാരന് സമയംകിട്ടുന്നില്ല. അതിനിടയില്‍ വൃഷണം തകര്‍ക്കല്‍, കമ്പി കയറ്റല്‍, സൊസൈറ്റി തെരഞ്ഞെടുപ്പ്് അട്ടിമറി, സരിതയ്ക്ക് വെള്ളംചൂടാക്കല്‍- ചില്ലിചിക്കന് പാഴ്സല്‍ വാങ്ങല്‍, കിടക്കവിരിക്കല്‍, മൊബൈല്‍ ഫോണ്‍ ചുണ്ടില്‍വച്ചുകൊടുക്കല്‍ തുടങ്ങിയ ഭാരിച്ച പണികള്‍ പൂര്‍ത്തിയാക്കണം.<br />
<br />
ജോപ്പനും ജിക്കുവും ഭരിച്ച കാലംപോലല്ല. അന്ന് ഇഷ്ടംപോലെ സമയമുണ്ടായിരുന്നു. പാട്ടുപാടിയും നൃത്തംചെയ്തും മൊബൈലില്‍ പടംപിടിച്ച് സരിതയ്ക്ക് കൊടുത്ത് സായുജ്യമടഞ്ഞും വിശ്രമവേളകളെ വിനോദപ്രദമാക്കാമായിരുന്നു. ഇന്നിപ്പോള്‍ ചുറ്റും കുഴപ്പമാണ്. ഐജി ചോര്‍ത്തും; എഡിജിപി തിരിച്ചു ചോര്‍ത്തും. രാധ നൃത്തമാടും കൃഷ്ണന് പുല്ലാങ്കുഴലൂതും. ഒരാളെ ഒരിക്കല്‍ ചോദ്യംചെയ്താല്‍ മതിയാവില്ല. അഞ്ചുവട്ടം ചോദ്യമെറിഞ്ഞ്, അഞ്ചുതരം മറുപടി എഴുതിക്കൊടുത്ത് പുതുപ്പള്ളിയില്‍നിന്ന് അച്ചാരം വാങ്ങണം. ഉമ്മന്‍ചാണ്ടിക്ക് ഏറുകിട്ടുമ്പോള്‍ ചെന്നിത്തലയുടെ ഏറുകൊള്ളണം. ആര്‍ടി ഓഫീസില്‍ ഒളിഞ്ഞിരുന്ന് എറിഞ്ഞ കല്ലെന്ന് ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് കൊടുക്കണം; ഒരു കല്ലിന്റെ പേരില്‍ ആയിരം പേര്‍ക്കെതിരെ കേസെടുക്കണം. റേഷന്‍കടയും സ്കൂളും പൂട്ടിച്ച് നടത്തിപ്പുകാരെ പിടിച്ചുകൊണ്ടുപോകണം. "കല്ലിനുമുണ്ടൊരു കഥപറയാന്‍" എന്നതാണ് കണ്ണൂരിലെ പൊലീസ് അവതരിപ്പിക്കുന്ന പുതിയ നാടകം. മുഖ്യന്റെ കാറില്‍ വീണത് സാധാരണ കല്ലല്ല; പറപറക്കും കല്ലാണ്. പറന്നുവന്ന് ചില്ലുടച്ച് നെഞ്ചില്‍തട്ടി ചായംപൂശി സിദ്ദിഖിന്റെ കൈയില്‍ മുത്തി അമര്‍ന്ന് വലത്തോട്ടുമാറി മറുചില്ലുടച്ച് ചിതറിത്തെറിപ്പിച്ച് താഴെപ്പോയ മാന്ത്രികക്കല്ല്. അത്തരമൊരമൂല്യ ശില ഒരാള്‍ക്ക് എറിയാന്‍ കഴിയില്ല- കുറഞ്ഞത് ആയിരംപേരെങ്കിലും വേണമെന്നത് അലംഘനീയയുക്തിതന്നെ. കല്ലും കല്ലുകൊണ്ട മുഖ്യന്റെ കല്ലുപോലത്തെ നെഞ്ചും പ്രധാനകഥാപാത്രങ്ങളായി അരങ്ങിലെത്തുന്ന നാടകം, മുടങ്ങിപ്പോയ സമ്പര്‍ക്കപരിപാടിക്ക് ബദലായി നാടാകെ അവതരിപ്പിക്കാവുന്നതാണ്. പൊലീസിനായാലും ആകെ മുങ്ങിയാല്‍ പിന്നെ കുളിരില്ല. കേസ് ഉണ്ടാക്കുന്നതുപോലെയല്ല ഇല്ലാതാക്കല്‍. അതിന് അല്‍പ്പം ബുദ്ധിവേണം. ഹേമചന്ദ്രന് അതുണ്ട് എന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അതുകൊണ്ടാണ്, തെളിവുകള്‍ ആവിയാക്കുന്ന ജോലി അവിടെ ഏല്‍പ്പിച്ചത്.<br />
<br />
താന്‍ കൊടുത്ത മൊഴി കോടതിയില്‍ കണ്ടപ്പോള്‍ സരിതപോലും ഞെട്ടിപ്പോയി എന്നാണ് വാര്‍ത്ത. ഉമ്മന്‍ചാണ്ടിയുടെ പേര് വരുന്നിടത്തെല്ലാം ജോപ്പന് എന്ന് എഴുതിച്ചേര്‍ത്തുവത്രെ. പാവം ജോപ്പന്- ദുര്‍ബല നിമിഷങ്ങളെ പഴിച്ച് അജ്ഞാതവാസത്തിലാണ്. കുരുവിളയെ കണ്ടവരില്ല. ജിക്കുമോന് വനവാസത്തിലാണ്. ശാലുമേനോന് പുതിയ സീരിയലില്‍ പറ്റിയ വേഷംതന്നെ കെട്ടുന്നു- പൊലീസിന്റെ. സലിംരാജിനെ വിളിച്ചുവരുത്തി കുശലംപറഞ്ഞ് ചായകൊടുത്ത് വിടുന്നതാണ് പൊലീസ് അനുഷ്ഠിക്കുന്ന പുതിയ മഹാത്യാഗം. എല്ലാ ത്യാഗവും സഹനവും ഒന്നാംക്ലാസോടെ പാസായിട്ടും കണ്ണൂരിലെ രാഹുല്‍നായരെയും സുകുമാരനെയും വേണ്ടപോലെ പരിഗണിക്കുന്നില്ല എന്ന പരാതി ബാക്കിയുണ്ട്. കല്ലെറിഞ്ഞതും അവരല്ല; കാറില്‍ ഗണ്മാന് പകരമിരുന്നതും അവരല്ല. കമ്പികയറ്റിയതിനും സ്വയം നാണംകെട്ട് ജയരാജനെ അറസ്റ്റ് ചെയ്തതിനും കൂലി കൊടുത്തില്ലെങ്കില്‍ പോകട്ടെ, നന്ദികേട് കാട്ടാതിരിക്കുകയെങ്കിലും വേണം. കണ്ണൂരിലെ സുരക്ഷാപാളിച്ച കുറെ സാദാ പൊലീസുകാരുടെ കന്നന്തിരിവാണെന്ന് റിപ്പോര്‍ട്ടെഴുതി കൂട്ടത്തോടെ സ്ഥലംമാറ്റുകയോ സസ്പെന്‍ഡ് ചെയ്യുകയോ ആവാം. സുകുമാര രാഹുലാദികള്‍ കര്‍മകാണ്ഡം തുടരട്ടെ. ബാക്യാഡ് പൊലീസിന്റെ അഭിമാന ഭാജനങ്ങളാണല്ലോ അവര്‍. <br />
<br />
*<br />
<br />
എല്ലാം കണ്ടും കേട്ടും നെടുവീര്‍പ്പിടുന്ന ഒരാളുണ്ട്- സുനന്ദ പുഷ്കര്‍. കേന്ദ്രമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞചെയ്ത പതിയുമൊത്ത് അനന്തപുരിയില്‍ വന്നിറങ്ങിയ സുനന്ദയെ കോണ്‍ഗ്രസുകാര്‍ എപ്രകാരം സ്നേഹിച്ചു എന്നന്വേഷിച്ചാല്‍ ശ്വേത പീതാംബരക്കുറുപ്പിനെ വെറുതെവിടും. അന്ന് സുനന്ദയെ വളഞ്ഞ് സ്നേഹംകൊടുത്തവര്‍ എംഎക്കാരെങ്കില്‍ കുറുപ്പ് വെറും എട്ടാം ക്ലാസ്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuzmNHWsGcd4rfV3AVyse5gDNi2rqU6Ww9r0ECWUDVzTineZ-7RWaCiAwRDh66XyE-TZ-bU9k_rr2duCbYzSur-5GP5KWWX9ZZ7dWgxlowD574qHs5X_sXov4hCIUMZt6ulzPdibSap1g/s1600/SATHAM~1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="209" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuzmNHWsGcd4rfV3AVyse5gDNi2rqU6Ww9r0ECWUDVzTineZ-7RWaCiAwRDh66XyE-TZ-bU9k_rr2duCbYzSur-5GP5KWWX9ZZ7dWgxlowD574qHs5X_sXov4hCIUMZt6ulzPdibSap1g/s320/SATHAM~1.jpg" width="320" /></a></div>
</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com3tag:blogger.com,1999:blog-8663013672212888796.post-19921692784138405532013-10-27T11:50:00.001-07:002013-10-27T11:50:37.121-07:00കണ്മുന്നിലെ അത്ഭുതസിദ്ധി<div dir="ltr" style="text-align: left;" trbidi="on">
തീയിലൂടെ നടക്കുന്നതും വെറ്റിലനോക്കി ഭൂതവും ഭാവിയും പ്രവചിക്കുന്നതും ഏലസ്സുകെട്ടിച്ച് സമ്പന്നനാക്കുന്നതും ചെറിയ ചെറിയ അത്ഭുതകൃത്യങ്ങള്‍ മാത്രം. കര്‍ക്കടകത്തില്‍ മഴപെയ്യിക്കാനും ഭൂമിയെ സൂര്യന് വലംചുറ്റിക്കാനും രാവും പകലും മാറിമാറിയുണ്ടാക്കാനും കഴിവുള്ള ആള്‍ദൈവങ്ങള്‍ ചരിത്രത്തിലുണ്ട്. എന്തിന്, കേന്ദ്രത്തില്‍ മന്ത്രിമാരെയും പ്രധാനമന്ത്രിയെയും സൃഷ്ടിച്ച ദൈവം വാണ നാടാണിത്. ന്യുമോണിയ ബാധിച്ച് മരിച്ചെന്നും മോക്ഷം തേടി വന്ന ശിഷ്യയെ കയറിപ്പിടിച്ചെന്നും സിനിമാനടിയെ ഉടലോടെ സ്വര്‍ഗത്തിലേക്കെടുത്തെന്നും മറ്റും ആള്‍ദൈവങ്ങള്‍ക്കെതിരെ ആക്ഷേപമുയര്‍ത്തുന്നവരുണ്ട്. അത്തരക്കാര്‍ക്കാണ് ചികിത്സ വേണ്ടത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണ്. നമ്മുടെ തൊട്ടരികില്‍, കണ്മുന്നില് നില്‍ക്കുന്നത് എത്ര വലിയ ആള്‍ദൈവമാണെന്ന് മനസ്സിലാക്കാത്തതാണ് കേരളീയന്റെ കുഴപ്പം.<br /><br />കൊച്ചിയില്‍ നടന്ന ജനസമ്പര്‍ക്കപരിപാടി എന്ന അത്ഭുതപ്രവര്‍ത്തനത്തിന്റെ മഹത്വം പലര്‍ക്കും അറിഞ്ഞുകൂടാ. ഉമ്മന്‍സ്വാമിജിയോട് കടലോളംപോന്ന പ്രണയവുമായി ഒരു പത്രം ഇങ്ങനെ എഴുതുന്നു: ""വെള്ളിയാഴ്ച കലക്ടറേറ്റില്‍ ജനസമ്പര്‍ക്കപരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരാതിപരിഹാരവുമായി തുടര്‍ച്ചയായ 15 മണിക്കൂറാണ് ജനമധ്യത്തില്‍ ചെലവഴിച്ചത്. രാവിലെ ഒമ്പതിന് വേദിയിലെത്തിയ മുഖ്യമന്ത്രി ഇടവേളയില്ലാതെയാണ് പരാതിപരിഹാരവുമായി ജനമധ്യത്തില്‍ നിലയുറപ്പിച്ചത്. രാത്രിയിലും ജനങ്ങളുടെ ഒഴുക്ക് തുടര്‍ന്നതോടെ ശനിയാഴ്ച പുലര്‍ച്ചെവരെ അദ്ദേഹം കലക്ടറേറ്റ് മൈതാനിയില്‍ ഒരുക്കിയ ജനസമ്പര്‍ക്കവേദിയില്‍ നിന്നു. പുലര്‍ച്ചെ അവസാനത്തെ പരാതിക്കാരനെയും കണ്ടെന്നുറപ്പാക്കിയശേഷമാണ് മുഖ്യമന്ത്രി സമാപനപ്രസംഗം നടത്തിയത്. എന്നാല്‍, പ്രസംഗശേഷവും പരാതികള്‍ വന്നതിനാല്‍ രണ്ടരമണിയോടെയാണ് അദ്ദേഹത്തിന് വേദി വിടാനായത്.........<br /><br />.ഇതിനിടെ രാവിലെ മുതല്‍ പലതവണയായി മുഖ്യമന്ത്രി അപേക്ഷകര്‍ക്കായുള്ള പ്രത്യേക ഇരിപ്പിടങ്ങളിലെത്തി പരാതികള്‍ നേരിട്ടുവാങ്ങി. അര്‍ഹരായവരെല്ലാം നിറഞ്ഞമനസ്സോടെയാണ് മടങ്ങിയത്. പുലര്‍ച്ചെയോടെ പതിനയ്യായിരത്തോളം പേരെയാണ് മുഖ്യമന്ത്രി മാത്രം കണ്ട് പ്രശ്നപരിഹാരം നടത്തിയത്."" ഇത്തരമൊരു മഹായജ്ഞം നടത്തിയ ആളെ ഐക്യരാഷ്ട്രസഭ ഒരു സര്‍വാണി അവാര്‍ഡ് നല്കി അപമാനിച്ചതാണ് പ്രശ്നം. പതിനഞ്ചു മണിക്കൂര്‍കൊണ്ട് ആര്‍ക്കുകഴിയും ഈ മഹാത്ഭുതപ്രവര്‍ത്തനം. പതിനഞ്ചു മണിക്കൂര്‍ എന്നാല്‍ തൊള്ളായിരം മിനിറ്റ്. അതിനെ പിന്നെയും ചെറുതാക്കിയാല്‍ 54000 സെക്കന്‍ഡ്. പതിനയ്യായിരം പരാതി അത്രയും സമയംകൊണ്ട് പരിഹരിച്ചാല്‍ ഒരു പരാതിക്ക് 3.6 സെക്കന്റ്. അതായത്, "ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമക്ഷത്തിങ്കലേക്ക്" എന്ന് വായിക്കാനുള്ള സമയം. പതിനഞ്ചു മണിക്കൂറില്‍ ഭക്ഷണംകഴിക്കാനും പ്രാഥമികകൃത്യങ്ങള്‍ക്കും അല്‍പ്പസമയമെങ്കിലും വേണ്ടിവന്നുവെങ്കില്‍ (ആള്‍ദൈവങ്ങള്‍ക്ക് അത്തരം കാര്യങ്ങള്‍ പതിവുണ്ടോ ആവോ) ഒരു പരാതി പരിഹരിക്കാന്‍ കഷ്ടി മൂന്നു സെക്കന്‍ഡ് കിട്ടില്ല. അതിനുപുറമെയാണ് പ്രസംഗവും പ്രത്യേക ഇരിപ്പിടങ്ങളിലെത്തി നേരിട്ട് ദര്‍ശനവും. തിരുമല തിരുപ്പതി വെങ്കടാചലപതിക്കോ ഗുരുവായൂരപ്പനോ വേളാങ്കണ്ണി മാതാവിനോ ഇല്ലാത്ത സിദ്ധിയാണ് കേരളത്തിന്റെ വരദാനമായ ഈ മഹാനുഭാവന് എന്നു മനസ്സിലാക്കി ആരാധനാലയം പണിയുക എന്നതാണ് "നിറഞ്ഞ മനസ്സോടെ" മടങ്ങുന്നവര്‍ക്ക് ചെയ്യാനുള്ള ഉപകാരസ്മരണ. അതിനുപകരം കരിങ്കൊടിയും ഉപരോധവുമായി ചെല്ലുന്നത് നിര്‍ത്തിവയ്ക്കുന്ന കാര്യം പ്രതിപക്ഷം ആലോചിക്കണം.<br /><br />പരാതിക്കാരനെ കണ്ടാലുടനെ ന്യായാന്യായങ്ങളും പരിഹാരവും ജ്ഞാനദൃഷ്ടിയില്‍ മനസ്സിലാക്കി തീര്‍പ്പുകല്‍പ്പിക്കുന്ന മഹാത്ഭുതമൂര്‍ത്തിയെ ഡല്‍ഹിയിലേക്കെടുത്ത് രാജ്യത്തെയും കോണ്‍ഗ്രസിനെയും രക്ഷിക്കാനുള്ള ശുപാര്‍ശയെങ്കിലും മുകുള്‍ വാസ്നിക്ക് വശം കൊടുത്തയക്കാനുള്ള സൗമനസ്യം ഹരിപ്പാട്ടുകാര്‍ക്കുണ്ടാകേണ്ടതാണ്. സോളാര്‍ ചൂടില്‍ നാടു വേവുമ്പോള്‍ ഹേമചന്ദ്രതീര്‍ഥംകൊണ്ട് മഞ്ഞും കുളിരും സൃഷ്ടിച്ചതും തെളിവും മൊഴികളും ആവിയാക്കിയതും ലജ്ജ എന്ന പദം മലയാളനിഘണ്ടുവില്‍നിന്ന് എടുത്തുകളഞ്ഞതും അനുബന്ധ അത്ഭുതസിദ്ധികളുടെ പട്ടികയില്‍പെടുത്തി പുണ്യാളപട്ടത്തിനായി ഒരപേക്ഷ അയപ്പിക്കാനും ആരെങ്കിലും തയ്യാറാകണം. അഞ്ചപ്പംകൊണ്ട് അയ്യായിരംപേരെ ഊട്ടിയത് പഴങ്കഥയാക്കി ഫ്രീസറില്‍ വയ്ക്കണം. പതിനഞ്ചു മണിക്കൂര്‍ കൊണ്ട് പതിനയ്യായിരം പരാതി പരിഹരിച്ചവന്‍ ഈ നാടിന്റെ ഐശ്വര്യം എന്ന ഫ്ളക്സ് നാടാകെ ഉയര്‍ത്തണം. പുതുപ്പള്ളി ഹൗസും ക്ലിഫ്ഹൗസും തീര്‍ഥാടനകേന്ദ്രങ്ങളായി യുഎന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനും അമാന്തമരുത്. ദര്‍ശനത്തിന് ടിക്കറ്റ് വച്ചാല്‍ അതും വരുമാനമാകും. കടകംപള്ളിയിലെ നാല്‍പ്പതേക്കറിലോ സ്മാര്‍ട്ട് സിറ്റി ബോര്‍ഡുംവച്ച് വെറുതെ കിടക്കുന്ന കൊച്ചിയിലെ ഭൂമിയിലോ ബോള്‍ഗാട്ടിയിലോ ആരാധനാലയസമുച്ചയം പണിത് വാഴ്ത്തപ്പെടേണ്ടവനെ കുടിയിരുത്താവുന്നതുമാണ്. <br /><br />*<br /><br />ഇരുകാലിലും പെരുമന്തുള്ളവന്‍ ഒരുകാല് മന്തനെ "മന്താ..." എന്നു വിളിക്കാമെന്ന് ആര്‍ഷഭാരത സൈദ്ധാന്തികര്‍ സമര്‍ഥിച്ചിട്ടുണ്ട്. ഇരുകാല് മന്തും പെരുങ്കൂനുമുണ്ടെങ്കില്‍ സാദാ മന്തന്മാര്‍ക്കും കൂനന്മാര്ക്കും മുകളിലാണ് സ്ഥാനം എന്ന് വേദോപനിഷത്തുകളില്‍ വിധിച്ചിട്ടുമുണ്ട്. അതുകൊണ്ട് മോഡിക്ക് മഅ്ദനിയെ "ഭീകരാ...." എന്ന് വിളിക്കാം. നാഗ്പുരില്‍ പൂജിച്ച ട്രൗസറിട്ട് ക്വട്ടേഷന്‍പണിക്കുപോകുന്നവന് ആരെയും എന്തും വിളിക്കാം. രാജാവിന്റെ ഉറക്കം പള്ളിയുറക്കമാണ്. രാജ്ഞിയുടെ പ്രസവം തിരുവയറൊഴിയലും. അതുപോലെയാണ് ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹക സമിതി യോഗത്തെ അഖില ഭാരതീയ കാര്യകാരി മണ്ഡല് എന്ന് വിളിക്കുന്നത്. കൊച്ചിയില്‍ അറബിക്കടലിന്റെ കാറ്റും സുഖിയന്‍ ശാപ്പാടുമായി ഇരിക്കുമ്പോഴാണ്, ആര്‍എസ്എസ് കാര്യകാരികള്‍ക്ക് കേരളം തീവ്രവാദത്തിന്റെ കേന്ദ്രമായി എന്ന് തോന്നുന്നത്. രാഷ്ട്രപിതാവിനെ കൊന്നശേഷം നിരോധിക്കപ്പെട്ടവര്‍ക്ക് "ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ" കുറിച്ച് ആശങ്ക വരുന്നുപോലും. "ഹിന്ദുയുവതികളെ ആസൂത്രിതമായി വശീകരിക്കല്‍, വിദ്വേഷം പ്രചരിപ്പിക്കുന്ന ലഘുലേഖകളുടെ വിതരണം, ചില മാധ്യമങ്ങളിലൂടെയുള്ള വിഷതുല്യമായ പ്രചാരണം" -ഇവയൊക്കെയത്രെ കേരളത്തെ തീവ്രവാദകേന്ദ്രമാക്കുന്നത്. കാവിയുടുത്ത് കൈയിലും കഴുത്തിലും വര്‍ണച്ചരടും കുങ്കുമപ്പൊട്ടുമായി ബസ് സ്റ്റോപ്പിലും ജങ്ഷനിലും പെണ്‍കുട്ടികളെ കമന്റടിക്കാനും മാന്താനും തോണ്ടാനും കരാറെടുത്തത് ഏതു ഭീകരരാണാവോ? ഇസ്ലാമിന്റെ ഗര്‍ഭപാത്രത്തില്‍ ഹിന്ദുബീജം നിക്ഷേപിക്കാന്‍ ആഹ്വാനംചെയ്ത് ലഘുലേഖയിറക്കിയത് ആസാറാം ബാപ്പുവോ അതോ ആര്‍എസ്എസ് ആശാന്മാരോ? ഇസ്രത്ത് ജഹാനെയും പ്രാണേഷ് കുമാറിനെയും വെടിവച്ചുകൊല്ലിച്ച് തീവ്രവാദപ്പുതപ്പണിയിച്ച് വീരനായകനായ മോഡി ഇപ്പോഴും നാട്ടിലൊക്കെത്തന്നെയില്ലേ? ജന്മഭൂമിയിലും പുണ്യഭൂമിയിലും പിന്നെ പലപല ഭൂമികളിലും വിടര്‍ന്നു പരിലസിക്കുന്ന വിദ്വേഷപ്പൂവുകള്‍ക്ക് ചോരയുടെയും മരണത്തിന്റെയും മണംതന്നെയല്ലേ?<br /><br />ഗര്‍ഭിണിയുടെ നിറവയര്‍ കുത്തിപ്പിളര്‍ന്ന് ഭ്രൂണം പറിച്ചെടുത്ത് തീയിലിട്ടവനില്‍നിന്ന് തീവ്രവാദത്തിന്റെ നിര്‍വചനം പഠിക്കാന്‍ ആളിനെ വേറെ കൊണ്ടുവരണം. കേരളത്തില്‍ തീവ്രവാദമുണ്ട്; ഭീകരതയുണ്ട്; വര്‍ഗീയതയുണ്ട്. അതിലെല്ലാം ആര്‍എസ്്എസ് ഒരു ഭാഗത്തുണ്ട്്. മറുഭാഗത്ത് പലരുമുണ്ട്. അധികാരം പിടിക്കാന്‍ ആര്‍എസ്എസിനെയും എന്‍ഡിഎഫിനെയും മാറിമാറി പ്രീണിപ്പിച്ച് കളിക്കുന്ന മാന്യന്മാരുണ്ട്. വര്‍ഗീയ രാഷ്ട്രീയക്കളിക്കെതിരെ പറയാന്‍ ആര്‍എസ്എസിന് അവകാശമില്ല. വര്‍ഗീയതയുടെ മന്തും തീവ്രവാദത്തിന്റെ കൂനും അതിന്മേല് അധികാരമോഹത്തിന്റെ കുരുവുമായി ചുറ്റിക്കറങ്ങുന്ന പേക്കോലങ്ങളില്‍ ഒന്ന് മറ്റൊന്നിനെ തള്ളിപ്പറയുന്നതിലല്ല; എല്ലാറ്റിനെയും പിടിച്ച് ചങ്ങലയ്ക്കിട്ട് ചികിത്സിക്കുന്നതിലാണ് കാര്യം. അത് ജനങ്ങള്‍ നടത്തിക്കൊള്ളും. <br /><br />*<br /><br />എസ്എംഎസിന്റെയും ഇ മെയിലിന്റെയും ഫേസ്ബുക്കിന്റെയുമൊക്കെ വില പലരും മനസ്സിലാക്കി വരുന്നേയുള്ളൂ. തെരഞ്ഞെടുപ്പു കമീഷന് അതെന്താണെന്ന് ഇപ്പോള്‍ മനസ്സിലായി. അതിനുമുമ്പുതന്നെ കണ്ണൂരിലെ സുധാകരനും നവമാധ്യമസാക്ഷരത കൈവന്നു. സുധാകരേട്ടനെ വിളിക്കൂ, ചെന്നിത്തലയെ വനവാസത്തിനയക്കൂ; കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് ഡല്‍ഹിക്കു പറക്കുന്ന നവമാധ്യമസന്ദേശമത്രെ. അങ്ങനെ അയച്ച ഒരു നേതാവിനെ മറ്റൊരു നേതാവ് മുഖമടച്ച് സ്നേഹിച്ചതല്ല; അത് ചെന്നിത്തല കണ്ടുപോയതാണ് ഇപ്പോള്‍ കുറ്റം. എസ്എംഎസിലൂടെയും ഇ മെയിലിലൂടെയുമാണ് ജനനേതാക്കള്‍ ഉദിച്ചുയരുക എന്ന് കോണ്‍ഗ്രസില്‍ ആരെങ്കിലും ചിന്തിച്ചുപോയാല്‍ അതൊരു കുറ്റമാണോ? കണ്ണൂരിലെയും അന്യനാടുകളിലെയും കോണ്‍ഗ്രസിനെ നന്നാക്കിയ സുധാകരന് ഒരു ചാന്‍സ് കൊടുക്കേണ്ടതല്ലേ? ചര്‍ക്കയ്ക്ക് പകരംവയ്ക്കാന്‍ നാടന്‍ ബോംബ്, വടിവാള്‍ തുടങ്ങിയ അഹിംസാ ഉപകരണങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതല്ലേ? ഇ മെയില്‍ എന്തെന്നറിയാത്ത സുധീരനെപ്പോലുള്ളവരെ ഇടയ്ക്ക് ഓര്‍ക്കുന്നതും നല്ലതാണ്.</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com1tag:blogger.com,1999:blog-8663013672212888796.post-11932602941713610142013-10-21T11:31:00.001-07:002013-10-21T11:31:14.435-07:00മാറാരോഗത്തിന് വിവാദചികിത്സ<div dir="ltr" style="text-align: left;" trbidi="on">
ചില രോഗങ്ങള്‍ക്ക് ഒറ്റമൂലി മാത്രമേ ഫലിക്കൂ എന്നൊരു വിശ്വാസമുണ്ട്. വിവാദം ഭക്ഷിച്ചാലേ യുഡിഎഫ് സര്‍ക്കാരിന്റെ ആയുസ്സ് നീട്ടിക്കിട്ടൂ. എപ്പോള്‍ അസുഖം മൂര്‍ച്ഛിക്കുന്നോ അപ്പോള്‍ വിവാദത്തിന്റെ ഗുളിക നാക്കിനടിയില്‍ തിരുകണം. അതുകഴിഞ്ഞ് ഞരമ്പുവഴി വിവാദം കുത്തിക്കയറ്റിക്കൊണ്ടേയിരിക്കണം. പി സി ജോര്‍ജാണ് ഇപ്പോഴും എപ്പോഴും വിവാദമരുന്നിന്റെ മുഖ്യ ഉല്‍പ്പാദനകേന്ദ്രം. ജോര്‍ജിനു ചുറ്റും കറങ്ങുകയാണ് യുഡിഎഫ് രാഷ്ട്രീയമെന്നും പറയാം. ജോര്‍ജിനെ മടക്കിച്ചുരുട്ടിക്കെട്ടി ഭദ്രമാക്കി ഈരാറ്റുപേട്ട ടിബിയുടെ പിന്നാമ്പുറത്ത് കൊണ്ടുപോയി വച്ചാല്‍ യുഡിഎഫ് രക്ഷപ്പെട്ടു എന്ന് പറയുന്നവരെ ശ്രദ്ധിക്കണം. അവര്‍ ശത്രുക്കളാകാന്‍ വഴിയുണ്ട്. കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ. ജോര്‍ജ് ഇല്ലെങ്കില്‍ കാണാം ഈരാറ്റുപേട്ട മരുന്നിന്റെ വില.<br /><br />ചില മരുന്നുകള്‍ കുടിക്കുമ്പോള്‍ കയ്പും ചവര്‍പ്പുമാകും. അര്‍ബുദത്തിന്റെ മരുന്നാണെങ്കില്‍ കുത്തിവയ്ക്കുമ്പോള്‍ ഛര്‍ദിയുണ്ടാകും; പിന്നെ മുടി കൊഴിയും- എന്നാലെന്ത് രോഗത്തിന് ശമനമുണ്ടാകില്ലേ എന്നതാണാശ്വാസം. ജോര്‍ജിന്റെ പ്രസ്താവന ആദ്യകേള്‍വിയില്‍ യുഡിഎഫ് വിരുദ്ധമാണെന്നു തോന്നും. ഗണേശ് കുമാറിന്റെ ചില കാര്യങ്ങള്‍ ജോര്‍ജ് വെളിപ്പെടുത്തിയപ്പോള്‍ അയ്യേയെന്നും അയ്യയ്യേയെന്നും പ്രതികരിച്ചവര്‍ ധാരാളം. പിന്നീട് വിവാദം ഗണേശിനെക്കുറിച്ചും യാമിനി കൊടുത്തതും വാങ്ങിയതുമായ തല്ലിനെക്കുറിച്ചും മന്ത്രിമന്ദിരത്തില്‍ വിരുന്നുചെന്നവന്റെ കായികക്ഷമതയെക്കുറിച്ചുമായി. ഒടുവില്‍ ഗണേശിന് രാജിവയ്ക്കേണ്ടിവന്നു; യുഡിഎഫ് പരിക്കില്ലാതെ തടി രക്ഷപ്പെടുത്തുകയുംചെയ്തു. ഇപ്പോള്‍ ഗണേശ് മന്ത്രിയായാലും ഇല്ലെങ്കിലും ജോര്‍ജിന് എതിര്‍പ്പില്ല- ആ ഭാഗം ശുഭാന്ത്യം. ഇതാണ് രീതി<br /><br />പ്രതികരണം; ആക്രമണം; ചര്‍ച്ച; പ്രതിചര്‍ച്ച- ഒടുവില്‍ കൈകൊടുത്ത് ഭായി ഭായി പറഞ്ഞ് പിരിയല്‍. വിവാദത്തില്‍ ഹരം മൂത്തും, എറണാകുളം ഗസ്റ്റ് ഹൗസില്‍ എന്തായിരിക്കും ഒരുമണിക്കൂര്‍ ചര്‍ച്ചചെയ്തത് എന്ന് തിരിഞ്ഞും മറിഞ്ഞും ചിന്തിച്ചും, തിരുവഞ്ചൂര്‍- ജോര്‍ജ് തര്‍ക്കത്തിന്റെ അഡല്‍ട്സ് ഒണ്‍ലി ഭാഗങ്ങള്‍ ഭാവനയില്‍ പുനഃസൃഷ്ടിച്ചും ജനങ്ങള്‍ രസിക്കുമ്പോള്‍ യുഡിഎഫ് പിന്നെയും രക്ഷപ്പെടുന്നു. പണിയും കൂലിയുമില്ല; അവശര്‍ക്ക് പെന്ഷന് കിട്ടുന്നില്ല; സ്വന്തംവിഹിതം അടച്ച പദ്ധതിയില്‍നിന്നുള്ള പെന്‍ഷന്‍പോലും കിട്ടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയെ ശപിക്കുന്നു. അരിയും തുണിയും അന്യായവിലയ്ക്കാണ് വില്‍പ്പന. സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളില്‍ അഴിമതിത്തുരപ്പന്മാര്‍ വാഴുന്നു. ട്രഷറി പൂട്ടുമ്പോള്‍, മുമ്പ് മൂന്നുതവണ പൂട്ടിയ എന്നോടാണോ കളി എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യം.<br /><br />പൊലീസുകാരുടെ പ്രധാന പണി മുഖ്യമന്ത്രിക്ക് അകമ്പടിപോകലാണ്. പത്തും പതിനഞ്ചും കിലോമീറ്റര്‍ ചുറ്റിവളഞ്ഞ് തലയില്‍ മുണ്ടിട്ട് പൊതുപരിപാടിക്ക് പോയ മുഖ്യമന്ത്രി സരിത കേരളത്തിന് അഭിമാനംതന്നെ. ഇനിയിപ്പോള്‍ കാസര്‍കോട്ടേക്ക് നാഗര്‍കോവില്‍, തൃശിനാപ്പള്ളി, പൊള്ളാച്ചി, മടിക്കേരി വഴി പോകാവുന്നതേയുള്ളൂ. ഉമ്മന്‍ചാണ്ടിയുടെ മുഖം ടിവിയില്‍ കാണുമ്പോള്‍ കുട്ടികള്‍ക്ക് ചിരിവരുന്ന കാലമാണ്. ഐസിയുവില്‍ അതീവ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന രോഗിയെ സ്ട്രെച്ചറില്‍ കിടത്തി ആംബുലന്‍സില്‍ പ്രദര്‍ശനത്തിന് കൊണ്ടുവരികയും ആയിരംരൂപ ആശ്വാസം നല്‍കുകയും ചെയ്യുന്ന നാടകം മറ്റാരും കളിക്കാത്തതാണ്. ആ ദുഃഖനാടകം കണ്ടിട്ടും കുട്ടികള്‍ ചിരിക്കുന്നുണ്ടെങ്കില്‍, വിദൂഷക കഥാപാത്രത്തിന്റെ അഭിനയപാടവം അപാരമെന്നേ പറയാവൂ. കിട്ടേണ്ടത് ഓസ്കര് അവാര്‍ഡായിരുന്നു. അഭിനയംകൊണ്ടും കാര്യം നടക്കാതിരിക്കുമ്പോഴാണ് വിവാദത്തിന്റെ മരുന്ന് പ്രസക്തമാകുന്നത്.<br /><br />ജോര്‍ജ് സ്വന്തമായി ഉണ്ടാക്കുന്ന വിവാദമൊന്നും പോര ചികിത്സയ്ക്ക്. മനോരമയും മാതൃഭൂമിയുമുള്ളതുകൊണ്ട് കാര്യങ്ങള്‍ മുട്ടില്ലാതെ പോകുന്നു. മണ്ണിനടിയില്‍ കിടന്ന് തുരുമ്പെടുത്തതായാലും സ്ഥാനംഗണിച്ച് കണ്ടുപിടിച്ച് കുഴിച്ച് പുറത്തെടുത്ത് ഉലയിലിട്ട് പരുവപ്പെടുത്താന്‍ നല്ല മിടുക്കാണ് മകാരമാധ്യമങ്ങള്‍ക്ക്. ഞാനോ നീയോ മുമ്പനെന്ന് തര്‍ക്കിച്ചും തമ്മിലടിച്ചും തട്ടിപ്പുവെട്ടിപ്പുകളില്‍ ആഗോളമത്സരം സംഘടിപ്പിച്ചും മുന്നേറുന്ന യുഡിഎഫ് ഭരണത്തിന് വിവാദം ഏതായാലും ഗുണം മെച്ചംതന്നെ. പ്രതിസന്ധിയില്‍ ഉടുമുണ്ടുരിഞ്ഞുപോയാല്‍ വിവാദം ഒരു പച്ചിലയായി വന്നാലും നാണംമറയ്ക്കാം. സെക്രട്ടറിയറ്റ് ഉപരോധം ഉമ്മന്‍ചാണ്ടിയുടെ രാജിയിലെത്താഞ്ഞതില്‍ അരിശംപൂണ്ട് ഉറഞ്ഞവരും തുള്ളിയവരുമുണ്ട്. അവരില്‍ ചിലരെ ഇപ്പോള്‍ കാണുന്നത് ഉമ്മന്‍ചാണ്ടി ഫാന്‍സ് അസോസിയേഷനിലാണ്. സോളാറില്‍ വീണാലും സ്വര്‍ണക്കട്ടിവിഴുങ്ങിയാലും ഉമ്മച്ചന് പൊന്നച്ചനോ തങ്കച്ചനോ ആണവര്‍ക്ക്. ഉമ്മന്‍ചാണ്ടിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ രാജിവയ്ക്കുമായിരുന്നു എന്ന് വീരവാദം മുഴക്കിയ ജോര്‍ജ് ഇപ്പോള്‍ സകല കോണ്‍ഗ്രസുകാരുടെയും തെറിവിളി കേട്ടിട്ടും രാജി എന്ന സമരായുധംമാത്രം പുറത്തെടുക്കുന്നില്ല. മാണിസാറിന് ജോര്‍ജും വേണം ജോസഫും വേണം- ഭരണം എന്തായാലും വേണം. അവിടെയും വിവാദംതന്നെ രക്ഷ. ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ ഏറ്റവും ചോദനമുള്ള ഉല്‍പ്പന്നം വിവാദമാണെന്ന് തിരിച്ചറിഞ്ഞവര്‍ക്കാണ് മുന്നോട്ടുള്ള വഴി തെളിഞ്ഞുകിട്ടുന്നത്. വഴിയേ പോകുന്ന വയ്യാവേലി എടുത്ത് ചുമലിലിട്ടാലും മൂലയിലിരിക്കുന്ന മഴു എടുത്ത് കാലിലിട്ടാലും വിവാദമുണ്ടാകും. ആ വിവാദംകൊണ്ട് രോഗത്തിന് താല്‍ക്കാലിക ശമനവുമുണ്ടാകും. അതല്ലെങ്കില്‍, യുഡിഎഫിലിരുന്നുകൊണ്ട് ജോര്‍ജിനും ജോര്‍ജിതരര്‍ക്കും ഇങ്ങനെ അടിക്കാന്‍ കഴിയില്ല. പുറമേയ്ക്ക് കുഴപ്പമെന്നു തോന്നുന്ന കൃത്യങ്ങളിലൂടെ ഊര്‍ജം സംഭരിക്കുന്ന ഈ ഏര്‍പ്പാടിനാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ മാര്‍ക്കറ്റ്്.<br /><br />വിവാദചികിത്സയില്‍ അഭയംതേടി രക്ഷപ്പെടാന്‍ കാത്തിരിക്കുന്നവരുടെ നിരയില്‍ ഉമ്മന്‍ചാണ്ടിമുതല്‍ കെ സി വേണുഗോപാല്‍വരെയുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തൊലിപോലെ കുറത്തതാണ് മനസ്സും എന്ന് പറയുന്ന നീചമനസ്സിനെ ചാട്ടവാറിനിട്ട് തല്ലണമെന്ന പക്ഷക്കാരനാണ് ശതമന്യു. അത്ഭുതംതന്നെ- അങ്ങനെ പറഞ്ഞയാളിനും യുഡിഎഫ് വക ഇപ്പോഴും കൊടിവച്ച കാറുണ്ട്. പണത്തിനും പദവിക്കുംവേണ്ടി എന്തുംചെയ്യും; എന്തും ഭക്ഷിക്കും എന്നത് ആധുനിക കാലത്തെ ജനകീയ രാഷ്ട്രീയമാണ് എന്ന് വലതുപക്ഷത്തിന്റെ ശൈലീപുസ്തകത്തില്‍ എഴുതിവച്ചിട്ടുണ്ട്. അതുകൊണ്ട് ഇനിയും വിവാദമരുന്നുകാരെയും ചികിത്സകരെയും യുഡിഎഫിന് ആവശ്യമുണ്ട്. എല്ലാം ഒരു ജോര്‍ജില്‍ അവസാനിപ്പിക്കേണ്ടതില്ല എന്നര്‍ഥം.</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com2tag:blogger.com,1999:blog-8663013672212888796.post-23179802022080379302013-10-07T11:47:00.003-07:002013-10-07T11:47:30.505-07:00ഭാവി വാഗ്ദാനത്തിന്റെ ബുദ്ധി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHKNho0rbzJfoICjb-0UDaKiDrg-26Ns_sse99r1dHpFCh8bwIQtd9Tyybrpt-m1aD5_2i1hCG3U1Kb919AvojSGMBrHMO1LV6Uf7gtkf5Y-wb62sih5Qdx27Cfmv0g3ITQLOXruwDbi8/s1600/sathamanyu+071013.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="222" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHKNho0rbzJfoICjb-0UDaKiDrg-26Ns_sse99r1dHpFCh8bwIQtd9Tyybrpt-m1aD5_2i1hCG3U1Kb919AvojSGMBrHMO1LV6Uf7gtkf5Y-wb62sih5Qdx27Cfmv0g3ITQLOXruwDbi8/s320/sathamanyu+071013.JPG" width="320" /></a></div>
അങ്ങനെ ലാലു ജയിലിലായി. പതിനൊന്നുകൊല്ലം കഴിഞ്ഞാലേ ഇനി പാര്‍ലമെന്റിന്റെ പടി ചവിട്ടാന്‍ പറ്റൂ. അഴിമതിവിരുദ്ധ പടനായകനായി രാഹുല്‍ ഗാന്ധി വാഴ്ത്തപ്പെട്ടു. അഴിമതി എന്ന വടയക്ഷി കയറിക്കൂടിയത് മന്മോഹന്റെ തലപ്പാവിലായതുകൊണ്ട് അവിടെത്തന്നെ ഇരുമ്പാണി അടിച്ച് യുവമന്ത്രവാദി യക്ഷിയെ തളച്ചു. പണ്ഡിറ്റ് നെഹ്റു കൊടിപിടിച്ച് സമരംചെയ്താണ് പ്രധാനമന്ത്രിയായത്. പ്രിയദര്‍ശിനി അച്ഛന്റെ കത്തുവായിച്ച് ഉല്‍ബുദ്ധയായി. രാജീവിന് ഇന്ത്യയെ പറത്തുംമുമ്പ് വിമാനംപറത്തി ശീലമുണ്ടായിരുന്നു. അവര്‍ക്കൊന്നുമില്ലാത്ത ബുദ്ധിയാണ് നവലോക നായകന് രാഹുല്‍ഗാന്ധിക്ക്. നല്ല കോണ്‍ഗ്രസുകാരനാകാന്‍ സമരംചെയ്യണമെന്നോ വിമാനം പറത്തണമെന്നോ ഇല്ല. വായന ആവശ്യമേയില്ല. ബുദ്ധിയുണ്ടായാല്‍ മതി. ആ ബുദ്ധി രാഹുലിലുണ്ട്; മന്‍മോഹനിലില്ല. രണ്ടുകൊല്ലം ജയിലില്‍ കിടക്കാന്‍ വിധിക്കപ്പെടുന്നവന് ജനപ്രതിനിധിസ്ഥാനമെന്ന ത്യാഗജീവിതത്തിന് അയോഗ്യനാകുമെന്ന സുപ്രീം കോടതി ഉത്തരവ് ശരിക്കും കോണ്‍ഗ്രസ് വിരുദ്ധമാണ്. ഗാന്ധിജിമുതല്‍ എത്രയെത്ര കോണ്‍ഗ്രസുകാര്‍ ജയിലില്‍ കിടന്നു. ജഗന്നാഥ് മിശ്രയും സുരേഷ് കല്‍മാഡിയും മുതല്‍ ഉമ്മന്‍ചാണ്ടിവരെ എത്രപേര്‍ ഗാന്ധിയന്‍ രീതിയില്‍ കാരാഗൃഹവാസം കൊതിക്കുന്നു. ഖദര്‍ ഇട്ടാല്‍ ജനസേവനത്തിന്റെ ഭാഗമാണ് അഴിമതി എന്നറിയാവുന്നതുകൊണ്ടാണ് ജയിലില്‍ കിടന്നും പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്താനുള്ള ഉദാര ഓര്‍ഡിനന്‍സിന് മന്മോഹന് രൂപംനല്കിയത്.<br /><br />സര്‍ക്കാരിന്റെ കൈയില്‍ ഇഷ്ടംപോലെ പണമുണ്ട്. പണം എന്തുചെയ്യണമെന്നറിയാതെ കഷ്ടപ്പെടുന്ന പാവം കോടീശ്വരന്മാര് വേണ്ടതിലേറെയുണ്ട്. ഉള്ളിടത്തുനിന്ന് തരപ്പെടുത്തി സ്വിറ്റ്സര്‍ലന്‍ഡിലെ ബാങ്കിങ് പ്രതിസന്ധി പരിഹരിക്കാന്‍ സംഭാവനചെയ്യുന്നത് കാരുണ്യപ്രവൃത്തിയാണ്. അത്തരം ദയാനിധികളെ വെറുതെ വിചാരണ നടത്തിയും തുറുങ്കിലടച്ചും പീഡിപ്പിക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസിന് പൊതുവെ എതിര്‍പ്പുണ്ട്്. അതുകൊണ്ടാണ്, രണ്ടുകൊല്ലം ശിക്ഷ കിട്ടിയാലും പാര്‍ലമെന്റിലെ ത്യാഗം തുടരാന്‍ കൈയടിച്ച് പാസാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പാവപ്പെട്ട അഴിമതിക്കാരെ രക്ഷിക്കാനുള്ള ആ ഓര്‍ഡിനന്‍സ് കണ്ടപ്പോള്‍ രാഷ്ട്രപതി ഭവനിലിരിക്കുന്ന ബംഗാളി ദാദയ്ക്ക് ഇളക്കം. (പുള്ളിക്കാരന് ഇനിയൊന്നും പേടിക്കാനില്ലല്ലോ) ഒപ്പിടില്ല എന്ന് വാശി. ഓര്‍ഡിനന്‍സ് അംഗീകരിച്ചാല്‍ അഴിമതിസംരക്ഷകരാകും; ഉപേക്ഷിച്ചാല്‍ പ്രിയപ്പെട്ടവര്‍ വഴിയാധാരമാകും. ചെകുത്താനും കടലിനുമിടയില്‍പ്പെടുമ്പോഴുള്ള ഇത്തരം പ്രതിസന്ധി പരിഹരിക്കുന്നതിനെയാണ് മിടുക്കെന്ന് വിളിക്കേണ്ടത്. ഒരു ചാട്ടം, ഒരു മലക്കം, പിന്നെ ഇരുന്നമര്‍ന്ന് വലതുകൈവീശി ഒരു പ്രയോഗം. സംഗതി സിംപിള്‍. പിറ്റേന്ന് റബറൈസ്ഡ് തലക്കെട്ട്: കളങ്കിത രാഷ്ട്രീയക്കാരെ രക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് കീറിയെറിയണം- രാഹുല്‍. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കുന്നതിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിമുഖത പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു രാഹുലിന്റെ ഇടപെടലെന്നും "കോട്ടയം വീക്ഷണം" എഴുതി. മിടുമിടുക്കന്‍ മിടുക്കന്മാരുടെ സഹായം.<br /><br />സര്‍ദാര്‍ജിയുടെ തലപ്പാവില്‍ ആണികയറിയാലെന്ത്- ഭാവി ഭാരത വാഗ്ദാനം കഴിവ് തെളിയിച്ചു. ഇന്നലെ ഓര്‍ഡിനന്‍സിറക്കും; ഇന്ന് അത് കീറിയെറിയും. നാളെ ജയിലില്‍പോയി ലാലു അങ്കിളിനെ ആശ്വസിപ്പിച്ച് രാബ്റി ആന്റിയുടെ പിന്തുണ വാങ്ങും. കോണ്‍ഗ്രസിനെ രാഹുല്‍ രക്ഷിച്ചു എന്നാണ് ചരിത്രരേഖ. ആരാണ് കുളത്തിലിറക്കിയതെന്ന് അതില്‍ കാണുന്നില്ല. ഇതുപോലെ ചില പരിഹാരക്രിയകള്‍ ഉമ്മന്‍ചാണ്ടിക്കും പ്ലാന്‍ ചെയ്യാവുന്നതാണ്. തിരുവഞ്ചൂരിന്റെ എവിടെയെങ്കിലും ഒരാണി കയറിയതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല. <br /><br />* <br />അല്ലെങ്കിലും തിരുവഞ്ചൂര്‍ ഒരു ഭാരമാണ്. പി സി ജോര്‍ജിന് ഇപ്പോള്‍ തിരുവഞ്ചൂരിനെ കിട്ടിയാലും മതി. വിട്ടുകൊടുത്താല്‍ പുതുപ്പള്ളിയിലെ ആഘോഷം തുടരുമെങ്കില്‍ അതാണ് കരണീയം. ജോര്‍ജ് അടങ്ങുകയുംചെയ്യും കെ സി ജോസഫ് ചിരിക്കുകയും ചെയ്യും. ഒരിറ്റു കണ്ണീര് ഓര്‍ക്കാട്ടേരിയില്‍നിന്നോ മറ്റോ വന്നാലായി. വെട്ടുവഴിക്കവിതകള്‍ക്കൊന്നും ഇനി പ്രസക്തിയില്ല. പോയാല്‍ പോയതുതന്നെ. തിരുവഞ്ചൂര്‍ ദല്ലാള്‍ നന്ദകുമാറിന്റെ ചങ്ങാതിയാണ്. ഉച്ചിക്കുവച്ച കൈകൊണ്ടുതന്നെ ഉദകക്രിയക്കും സമ്മതം. ജോര്‍ജിന്റെ എല്ലാ എഡിഷനും വന്നുകഴിഞ്ഞാല്‍ ഒറ്റയടിക്ക് തീര്‍ക്കുമെന്നാണ് പ്രഖ്യാപനം. ജോപ്പന്റെ ഫോണ്‍ കാള്‍ ലിസ്റ്റ് പുറത്തുവിട്ട് തുടങ്ങിയ കളിയാണ്. യുഎന്‍ അവാര്‍ഡ് വാങ്ങി ഉമ്മന്‍ചാണ്ടി നിലത്തിറങ്ങുംമുമ്പ് ജോപ്പന് അകത്തായി. സൂക്ഷിച്ചാല്‍ ഇനിയെങ്കിലും ദുഃഖിക്കേണ്ടിവരില്ല. ഇതിലും ഭേദം ചെന്നിത്തലയാണെന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കണം. നിര്‍ദോഷികളെ തിരിച്ചറിയാത്തതാണ് കുഴപ്പം. <br /><br />* <br />പ്രഭാവര്‍മയുടെ ശ്യാമമാധവത്തിന് വയലാര്‍ അവാര്‍ഡു കിട്ടിയപ്പോള്‍ ശതമന്യുവിന് സങ്കടമാണ് വന്നത്. വെട്ടുവഴിയില്‍ തൂമ്പായും പാരയും പ്രയോഗിച്ച് വിയര്‍പ്പൊഴുക്കിയ ശങ്കരപ്പിള്ളയ്ക്കും ജയചന്ദ്രന്‍നായര്‍ക്കും കൊടുക്കേണ്ട അവാര്‍ഡ് പ്രഭാവര്‍മയ്ക്കു കൊടുക്കാമോ? വീരാന്‍കുട്ടി, പാറക്കടവ്, പൊയ്ത്തുംകടവ്, തോമാസ് കുട്ടി, ഉമ്പാച്ചി, രമണന് കടിക്കാട്, കരിക്കകം പവിത്രന്, തീക്കുനി തങ്കപ്പന്, പപ്പന് മുഞ്ഞിനാട്, കോട്ടേമ്പ്രം ഗോപാലന്‍കുട്ടി തുടങ്ങിയ മഹാകവികള്‍ ജീവിക്കുന്ന നാട്ടില്‍ വയലാറിന്റെ പേരിലുള്ള അവാര്‍ഡ് വാങ്ങാന്‍മാത്രം ആരാണ് ഈ പ്രഭാവര്‍മ എന്ന സംശയം തീരുന്നില്ല. ചുരുങ്ങിയ പക്ഷം ഉമേഷ് ബാബുവിനെയെങ്കിലും പരിഗണിക്കേണ്ടതായിരുന്നു. മനുഷ്യവ്യഥകളില്‍ ഉള്ളുരുകുന്ന ഒരു പത്രാധിപരാണ് ജയചന്ദ്രന്‍നായരെന്ന് നാമോര്‍ക്കണം. അങ്ങനെയുള്ള ഒരാളിന്, ഈ അവാര്‍ഡ് കണ്ടുനില്ക്കാന് എങ്ങനെ സാധിക്കും? കവിതയ്ക്കു നല്കിയ സമഗ്രസംഭാവനയ്ക്ക് വയലാര്‍ അവാര്‍ഡ് നായര്‍ക്കു കൊടുക്കാമായിരുന്നില്ലേ? വിപ്ലവം അരച്ചുകലക്കി മൂന്നുനേരവും മുറതെറ്റാതെ സേവിക്കുന്ന ശങ്കരപ്പിള്ളയ്ക്ക് കൂര്‍ത്ത മണ്‍വിരലുകളുള്ള കൊലച്ചുഴലി ചുഴറ്റി രംഗത്തിറങ്ങാന്‍ സമയമായി. പന്തളത്ത് ഭുവനേശ്വരന്‍ മരിച്ചുവീണപ്പോള്‍ കടമ്പനാട്ടുകാരന് വെട്ടുവഴി അറിയുമായിരുന്നില്ല. താന്‍ പാര്‍ക്കുന്നതിന്റെ വിളിപ്പാടകലെ ചെട്ടിയങ്ങാടിയില്‍ അഴീക്കോടന്‍ ചോരയൊഴുക്കി വീണപ്പോള്‍ കുത്തുവഴിയില്‍ കവിത വന്നില്ല. വടകരയിലെ വെട്ടു കാണാന്‍പോയി കരാര്‍പ്പൊന്നു വാങ്ങി തിരിച്ചെത്തിയപ്പോള്‍ ആശ്വാസമായി. അതിനുപിന്നാലെ കവിയെയും കവിതയെയും വെട്ടിവീഴ്ത്തിയപ്പോള്‍ പത്രാധിപര്‍ക്ക് ശങ്കരപ്പിള്ള കവിതാഞ്ജലിയര്‍പ്പിച്ചു. ആ പത്രാധിപര്‍ കാശിക്കോ മറ്റോ പോയിക്കാണും. എന്നാലും പിള്ളയുടെ കവിമനസ്സ് ചുരത്തട്ടെ- ഒരു അവാര്‍ഡുവഴിക്കവിത. അമ്പത്തൊന്ന് തലതിരിഞ്ഞ് പതിനഞ്ചായി ചുരുങ്ങിയെങ്കിലും വെട്ടുവഴിക്കവിതയ്ക്ക് ചുരുക്കമുണ്ടാകാത്തത് മലയാളിയുടെ മഹാഭാഗ്യം. മള്ളൂരുണ്ടെങ്കില്‍ കേസ് ജയിക്കാം എന്നത് പഴയ കഥ. മാതൃഭൂമിയുണ്ടെങ്കില്‍ സാഹിത്യനായകനായി അവാര്‍ഡിതനാകാം എന്നത് പുതിയ കഥ. അവാര്‍ഡ് ഒരു പാലമാണെന്നും അതിന് അങ്ങോട്ടുമിങ്ങോട്ടും ഗതാഗതമുണ്ടെന്നുമുള്ള സനാതന സത്യം കണ്ടെത്തിയ വീരേന്ദ്രമനീഷിക്ക് പുഷ്പാഞ്ജലി അര്‍പ്പിച്ചവരില്‍നിന്ന് ചാടിപ്പോയ വയലാര്‍ അവാര്‍ഡിനെ ഓര്‍ത്തുകൊണ്ട് ഒരു കവിതാ സമാഹാര സൃഷ്ടിക്ക് ശോഭനമായ വിപണിമൂല്യമുണ്ട്. എനിക്കൊരു ക്ഷേത്രമുണ്ട്; അത് മാര്‍ക്കറ്റ് ചെയ്യണ്ടേ എന്ന് ദല്ലാള്‍ സാഹിത്യനായകന് ചാനലില്‍കയറി ചോദിക്കുന്നത് കേട്ടു. അതുപോലെ വെട്ടായാലും അതിന്റെ എണ്ണമായാലും മാര്‍ക്കറ്റിങ്ങാണ് പ്രധാനം. അതിന് മാതൃഭൂമി വേണം. വിമാനം കയറ്റിയും ചക്രക്കസേരയിലിരുത്തിയും ബ്രാന്‍ഡ് അംബാസഡര്‍മാരെ കൊണ്ടുവരണം. അകത്ത് പൊട്ടിച്ചിരിക്കണം; പുറത്ത് പൊട്ടിത്തെറിക്കണം.<br /><br />പുഷ്പാഞ്ജലിയുടെ വഴിയില്‍ പോകാത്തവരൊന്നും കവിയുമല്ല; സാഹിത്യകാരനുമല്ല എന്നാണ് നാട്ടുനടപ്പ്. അവരെ നോക്കി ജ്ഞാനപീഠം വെറും പീഠമാണോ എന്ന അശരീരി മുഴങ്ങും. സംഹാരക്രിയകളുണ്ടാകും. മന്ത്രതന്ത്രങ്ങളെല്ലാം യഥാവിധി ചെയ്തിട്ടും ശ്യാമമാധവത്തിന്റെ സംഹാരപ്രക്രിയ പൂര്‍ത്തിയാകാത്തത്് കഷ്ടം. പ്രണയമൂര്‍ത്തിയും പശ്ചാത്താപ വിവശനുമായ ശ്യാമമാധവനെയുംകൊണ്ട് പ്രഭാവര്‍മ അവാര്‍ഡ് കൈക്കലാക്കിയത് പൊറുക്കാനാവാത്തതുതന്നെ. അതിനെതിരെയാകട്ടെ അടുത്ത വെട്ടുവഴിക്കവിത. അച്ചടിക്കാനുള്ള കരിങ്കടലാസ് വഴിയേ വരും. ----<br /><br />* <br />ഉമ്മന്‍ചാണ്ടി ബിജുവുമായി കുടുംബകാര്യം പറയുന്നതിന്റെ ക്യാമറാ ദൃശ്യം പുറത്തുവന്നാല്‍ രാജ്യരക്ഷ അപകടത്തിലാകുമെന്ന് ടൂറിസം വകുപ്പിനറിയാം. അത്രയും വലിയ ബോംബിന്റെയും മിസൈലിന്റെയും കാര്യമാണ് ചര്‍ച്ചചെയ്തത്. ശ്രീധരന്‍നായരും സരിതയും ഉമ്മന്‍ചാണ്ടിയെ കണ്ടതിന്റെ ദൃശ്യങ്ങള്‍ "വീണ്ടെടുക്കാനാവാത്ത വിധം" നഷ്ടപ്പെട്ടതിനും തക്ക കാരണമുണ്ട്. ജോപ്പന് സരിത ഉമ്മകൊടുക്കുമ്പോള്‍ ക്യാമറ നാണംകൊണ്ട് കണ്ണുപൊത്തുകയായിരുന്നു. സ്വര്ണക്കടത്തുകാരന് പള്ളൂര്‍ സ്വദേശി ഫയാസ് കോഴിക്കോട് ജയിലില്‍ചെന്ന് സ്വന്തം നാട്ടുകാരനായ കൊടി സുനിയെ കണ്ടത് പക്ഷേ, ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. അവിടെ മോഹനന് മാസ്റ്ററും ഉണ്ടായിരുന്നതാണ് ഓര്‍ക്കാട്ടേരി വിപ്ലവപ്രക്രിയ നേരിടുന്ന പുതിയ പ്രതിസന്ധി. അവിടെ എന്തുപറഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന് വിശദീകരിക്കണമെന്ന് വിപ്ലവ നേതാവ് ആവശ്യപ്പെട്ടതായി പൊട്ടക്കിണറ്റില്‍നിന്നുള്ള വാര്‍ത്ത കാണുന്നു. ഫയാസ് ചായകുടിക്കാന്‍ കയറിയ കടയെയും കടക്കാരനെയും പിടിക്കാനും നോക്കി ചിരിച്ചവരെ കണ്ടെത്തി ശിക്ഷിക്കാനും നടക്കുന്നവരുടെ യഥാര്‍ഥ വഴി ഇതുതന്നെ. ഉമ്മന്‍ചാണ്ടി സ്റ്റേറ്റ് കാര്‍ റോഡരികില്‍ നിര്‍ത്തി സ്വകാര്യം പറഞ്ഞതും ദുബായില്‍ ഫയാസിന്റെ വണ്ടിയില്‍ കറങ്ങിയടിച്ചതുമൊന്നും വിപ്ലവ പ്രക്രിയയെ ബാധിക്കാത്തതുകൊണ്ട് പൊട്ടക്കിണര്‍ വിപ്ലവം നീണാള്‍ വാഴട്ടെ.</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com1tag:blogger.com,1999:blog-8663013672212888796.post-6089510834189801132013-09-23T12:25:00.002-07:002013-09-23T12:25:28.674-07:00എട്ടാംക്ലാസിലെ കുഞ്ഞാമിന<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1bOnEUuQPOSoEkT0j6SxuF38Ki7ozi4kogCqIwHV5dqPVGgZk-813kfXpzrI4kfqRKTMIjbESWaYioNQs9jTad6ccUn8MTzH_2dD9Kmj_BzP5JpFIJehLsiVKGQ_dpvgPzBEFccGnla4/s1600/sathamanyu+2409.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="211" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1bOnEUuQPOSoEkT0j6SxuF38Ki7ozi4kogCqIwHV5dqPVGgZk-813kfXpzrI4kfqRKTMIjbESWaYioNQs9jTad6ccUn8MTzH_2dD9Kmj_BzP5JpFIJehLsiVKGQ_dpvgPzBEFccGnla4/s320/sathamanyu+2409.JPG" width="320" /></a></div>
പുയ്യാപ്ലയാണോ ഉപ്പുപ്പയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത കുഞ്ഞുങ്ങളെ മൈലാഞ്ചിയിടുവിച്ച് പട്ടുടുപ്പിച്ച് കൈയുംപിടിച്ച് മണിയറയില്‍ കയറ്റുന്നവരെ പൂവിട്ടു പൂജിക്കണോ എന്നതാണ് ചോദ്യം.<br /><br />""<i>എട്ടാം ക്ലാസ്സിലെ എട്ടുംപൊട്ടും തിരിയാത്ത<br /> കുഞ്ഞാമിനയെ കാണാന്‍ ഒരാളുവന്നു.<br />ഒട്ടകവിയര്‍പ്പിന്റെ സുഗന്ധം<br />താടി, തലക്കെട്ട് നെറ്റിയില്‍ ചെമ്പുതുട്ട്.<br />ഉമ്മ പറഞ്ഞു പുയ്യാപ്ല, ബാപ്പ പറഞ്ഞു പുയ്യാപ്ല.<br />കുഞ്ഞാമിനയുടെ ഉള്ളുപറഞ്ഞു ഉപ്പുപ്പ- ഉപ്പുപ്പ""-</i><br /><br />ഇങ്ങനെയാണ് കുരീപ്പുഴ ശ്രീകുമാര്‍ കുഞ്ഞാമിനയുടെ കഥ പറയുന്നത്.<br /><br />ഖുര്‍ആനില്‍ ഒരിടത്തും പെണ്‍കുട്ടികളുടെ വിവാഹപ്രായം പറയുന്നില്ല. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കെട്ടിച്ചയക്കണമെന്നും പറയുന്നില്ല. ഇനി അഥവാ അങ്ങനെ വല്ല വ്യാഖ്യാനവും ഉണ്ടായാല്‍ത്തന്നെ, ഒ അബ്ദുള്ള ചോദിക്കുന്നത്, നിങ്ങള്‍ ഭൂമിയിലൂടെ നടക്കുക എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് ആരും വാഹനത്തില്‍ സഞ്ചരിക്കാന്‍ പാടില്ലേ എന്നാണ്. പിന്നെന്തിന് പത്ത് മുസ്ലിം സംഘടനകളുടെ ബാനറില്‍ ഒരു യോഗവും സുപ്രീംകോടതിയില്‍ പോകാനുള്ള തീരുമാനവും? മുസ്ലിംലീഗിന്റെ ജനറല്‍ സെക്രട്ടറി മായിന്‍ ഹാജിക്ക് എന്താണ് ഇതിലുള്ള താല്‍പ്പര്യം? അധഃപതിച്ച മാനസികാവസ്ഥയുള്ള പ്രമാണിമാരുടെ കൂട്ടത്തില്‍ ലീഗില്‍നിന്നുള്ള ആരെല്ലാമുണ്ട്? സംഗതി അല്‍പ്പം ഗൗരവമുള്ളതാണ്. ശരീരവളര്‍ച്ചയെത്തിയ പെണ്‍കുട്ടികളെ പ്രായംനോക്കാതെ കെട്ടിച്ചയക്കണമെന്നു പറയുന്നവര്‍ക്ക് ശരീരവളര്‍ച്ച നിലച്ച വൃദ്ധജനങ്ങളെ കാട്ടിലയക്കണമെന്ന ന്യായവും പറയാം- അത് ഇ അഹമ്മദെങ്കിലും ഓര്‍ക്കണം.<br /><br />ചിലപ്പോള്‍ ഇ അഹമ്മദിനെ കാണുമ്പോള്‍ അദ്വാനിയെ ഓര്മ വരും. ആര്‍എസ്എസ് മോഡിയെ കൊണ്ടുവരുന്നത് അദ്വാനിയേക്കാള്‍ സുന്ദരനും സുമുഖനുമായ ഒരാളെ മുന്നില്‍നിര്‍ത്തിയാല്‍ വോട്ടുകിട്ടുമെന്നു കരുതിയല്ല. മോഡിയെ കണ്ടാല്‍ മതി, വടക്കേ ഇന്ത്യയിലെ സാധാരണപ്പെട്ട ബിജെപിക്കാരന് മുസ്ലിംസമുദായക്കാര്‍ക്കുനേരെ ചാടിവീഴാന്‍ തോന്നും. ഗുജറാത്തിലെ ചുട്ടുകൊല്ലലും വയറുകീറലും ഏറ്റുമുട്ടലുണ്ടാക്കി കൊന്നുകളയലുമൊക്കെ മോഡിയുടെ തൊപ്പിയിലെ തൂവലുകളാണ്. കൊലയാളിയെന്ന് എല്ലാവര്ക്കും അറിയാം. എന്നിട്ടും മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കണമെങ്കില്‍ അതിനുതക്ക "ഗുണം" ഉണ്ടാകണം. ആകെമൊത്തം ഹിന്ദുക്കളുടെ എണ്ണമെടുത്തുള്ള കളിയാണത്. ജനങ്ങള്‍ ഹിന്ദുവായും മുസ്ലിമായും തിരിഞ്ഞാല്‍ ആദ്യത്തെ കൂട്ടര്‍ക്ക് വോട്ട് കൂടും. ബിജെപിക്ക് ജയിക്കാം; മോഡിയെ പ്രധാനമന്ത്രിയാക്കുകയുംചെയ്യാം.<br /><br />ആ കളി ബിജെപി കളിക്കുമ്പോള്‍ മതനിരപേക്ഷതയുടെ കൊടിപിടിച്ച് എതിര്‍ക്കാന്‍ ലീഗിനെ കിട്ടില്ല. പാതിരാത്രിയില്‍ പി പി മുകുന്ദനുമായി ചര്‍ച്ച നടത്തി വിലയുറപ്പിച്ച് വോട്ടുവാങ്ങിയ വേന്ദ്രന്മാരാണ് ലീഗിനെ നയിക്കുന്നത്. കോലീബി സഖ്യത്തിന്റെ നായകന്മാരാണവര്‍. വോട്ടുമതി; അങ്ങനെ കിട്ടുന്ന അധികാരം മതി. അതിലപ്പുറം സമുദായവും വേണ്ട; രാഷ്ട്രീയവും വേണ്ട എന്നാണ് ലീഗിന്റെ അടിസ്ഥാന പ്രമാണം. ബിജെപിക്ക് വര്‍ഗീയത ഇളക്കാനും മുന്നില്‍ നിര്‍ത്താനും ഒരു നരേന്ദ്രമോഡിയുണ്ട്. ലീഗിന് തല്ക്കാലം അങ്ങനെ ഒന്നുമില്ല. ആ വേക്കന്‍സിയാണ്, എട്ടുംപൊട്ടും തിരിയാത്ത പെണ്‍കുഞ്ഞുങ്ങളിലേക്ക് തിരിയാന്‍ പ്രേരണയായത്.<br /><br />പത്ത് മുസ്ലിം സംഘടനകളെയാണ് ലീഗ് ഒന്നിച്ചുചേര്‍ത്തത്. എല്ലാവരുടെയും തീരുമാനമെന്ന മട്ടിലാണ്, വിവാഹപ്രായം കുറയ്ക്കാന്‍ സുപ്രീംകോടതിയില്‍ പോകുമെന്ന് പ്രഖ്യാപിച്ചത്. സിറിയക്കുമേല്‍ അമേരിക്കന്‍ ബോംബുവീഴുന്നതുപോലുള്ള അടിയന്തരപ്രാധാന്യം വിവാഹപ്രായത്തിന് വന്നതിനുപിന്നില്‍ ലീഗിന്റെ കാഞ്ഞ ബുദ്ധിയാണ്. സുന്നിതര്‍ക്കം കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. അരിവാള്‍ സുന്നി എന്നറിയപ്പെടുന്ന കാന്തപുരം വിഭാഗത്തെ ഏതുവിധേനയും കൂടെക്കൂട്ടാന്‍ മനം തുടിച്ചുതുടങ്ങിയിട്ട് നാളേറെയായി. ലീഗിന്റെ അടിത്തറ ഇകെ സുന്നിവിഭാഗത്തിലാണ്. അവര്ക്കാണെങ്കില് കാന്തപുരത്തെ കാണുമ്പോള്‍ കലികയറും. രണ്ടിനെയും ഒരേവേദിയില്‍ അണിനിരത്താന്‍ ലീഗുവിചാരിച്ചാല്‍ സാധ്യമല്ല. ചാണ്ടി അയയുമ്പോള്‍ തൊമ്മന് മുറുകും. ഒരു വിഭാഗം മാത്രമായാല്‍ നഷ്ടക്കണക്ക് എത്രയെന്നു പറയാനാകില്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം, മതം, ഖുര്‍ആന്‍, വ്യക്തിനിയമം എന്നൊക്കെ പറഞ്ഞാണ് വേദിയൊരുക്കുന്നതെങ്കില്‍ രണ്ടുകൂട്ടരും ഒന്നിച്ചിരിക്കും. അങ്ങനെ മുസ്ലിം ഏകീകരണം എന്ന വര്‍ത്തമാനം പറഞ്ഞ് വോട്ട് കൂട്ടത്തോടെ വാരാമെന്ന സ്വപ്നമാണ് കോഴിക്കോട്ടെ യോഗത്തില്‍ നട്ട് വെള്ളമൊഴിച്ചത്.<br /><br />ഖുര്‍ആനെക്കുറിച്ചൊക്കെ പറയുന്നതുകൊണ്ട് ആരും എതിര്‍ക്കാന്‍ വരില്ലെന്നും ലീഗ് കരുതിപ്പോയി. യുഡിഎഫിന്റെ അവസ്ഥ ഉപ്പുവച്ച കലംപോലെ ദയനീയമാണ്. കോണ്‍ഗ്രസിന്റെ പേരുപറഞ്ഞാല്‍, ജനം സോളാര്‍ എന്ന് തിരിച്ചുപറയും. ഉമ്മന്‍ചാണ്ടിയുടെ മുഖം കണ്ടാല്‍ സരിതനായരെ ഓര്‍മിക്കും. രൂപയുടെ മൂല്യം കുറഞ്ഞതിന്റെ പത്തിരട്ടി വേഗത്തിലാണ് യുഡിഎഫിന്റെ വില ഇടിഞ്ഞത്. രാഷ്ട്രീയം പറഞ്ഞ് വോട്ടുചോദിക്കാന്‍ പറ്റില്ല. മതവികാരം പറയണമെങ്കില്‍ ഒരു കാരണം വേണം. എട്ടാംക്ലാസിലെ എട്ടുംപൊട്ടുംതിരിയാത്ത കുഞ്ഞാമിനയെ മണവാട്ടിവേഷം കെട്ടിച്ച് അറബിക്കുമുന്നിലേക്ക് തള്ളിക്കൊടുത്താലും വിരോധമില്ല- ഇ അഹമ്മദ് കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായാല്‍ മതി.<br /><br />ലീഗിലെ വക്രബുദ്ധിനേതാക്കള്‍ ഈ പണി ഒപ്പിച്ചെങ്കിലും ചെറുപ്പക്കാര്‍ ചെറുതായെങ്കിലും പ്രതികരിച്ചിട്ടുണ്ട്. ഈ തീരുമാനം സമുദായത്തെ പിന്നോട്ടടിപ്പിക്കുമെന്ന് എംഎസ്എഫ് പറയുന്നു. തീരുമാനം വിവരക്കേടെന്നാണ് യൂത്ത് ലീഗ് പറയുന്നത്. വിദ്യാര്‍ഥികള്‍ക്കും വേണ്ട; യുവാക്കള്‍ക്കും വേണ്ട. പിന്നെ ലീഗിലെ "ഉപ്പുപ്പ"മാര്‍ക്കാണോ ശൈശവ വിവാഹം വേണ്ടത്? ഇസ്ലാമുമായി ബന്ധപ്പെട്ട ഏതു പ്രശ്നമുയര്‍ന്നാലും ചാടിവീഴാറുള്ള ഒ അബ്ദുള്ള ചോദിക്കുന്നത്, ഈ സംഘടനകള്‍ക്ക് എന്താണ് സംഭവിച്ചത് എന്നാണ്. തീരുമാനമെടുത്ത നേതാക്കളുടെ മാനസികനില പരിശോധിക്കണമെന്നും അബ്ദുള്ള ആവശ്യപ്പെടുന്നു. അതായത്, ലീഗ് നേതാവ് മായിന്‍ ഹാജിയുടെ മാനസികനില തെറ്റിയോ എന്ന് സംശയം.<br /><br />*<br /><br />ലീഗിന് സമനില തെറ്റിയോ എന്ന് ശതമന്യുവിനും സംശയമില്ലാതില്ല. അഞ്ചാംമന്ത്രിസ്ഥാനം മലപ്പുറംകത്തികൊണ്ട് കുത്തിവാങ്ങി എന്ന അഹങ്കാരം ഒരുവശത്ത്. കോണ്‍ഗ്രസ് സോളാറില്‍ പൊള്ളി വെന്റിലേറ്ററില്‍ കിടക്കുന്നതിന്റെ സൗകര്യം മറുവശത്ത്. ലീഗില്ലെങ്കില്‍ യുഡിഎഫില്ല എന്നും കോണ്‍ഗ്രസിന്റെ എംഎല്‍എമാരുടെ എണ്ണം പത്തുതികയില്ല എന്നും മറ്റാരേക്കാളും നന്നായി കുഞ്ഞാലിക്കുട്ടിക്കറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത്യുന്നതങ്ങളില്‍ പാറിയത് ലീഗിന്റെ വിജയക്കൊടിയാണ്, കോണ്‍ഗ്രസിന്റേതല്ല എന്ന് പറയാനുള്ള ഊര്‍ജം ആ തിരിച്ചറിവാണ്. ഉറങ്ങുന്ന കോണ്‍ഗ്രസിനെ ഉണര്‍ത്തി, വയനാട് സീറ്റുകൂടി തീറെഴുതി വാങ്ങുമെന്നാണ് ലീഗ് ശപഥം. മറുത്തുപറയാന്‍ ആര്യാടനേ ചങ്കൂറ്റമുള്ളൂ. നിലമ്പൂരില്‍ ലീഗ് മൂന്നാംസ്ഥാനത്താണ്. ഖദറിട്ട മറ്റാര്‍ക്കും ആ നട്ടെല്ലില്ല. ലീഗ് പറയും- ഉമ്മന്‍ചാണ്ടി അനുസരിക്കും. ചെന്നിത്തലയും മുരളീധരനും കണ്ട് മുരളും.<br /><br />ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഐ എന്നാണ് പാര്‍ടിയുടെ പേര് എങ്കിലും കേരളത്തിലെത്തുമ്പോള്‍ ബ്രാക്കറ്റില്‍ ഇനി ലീഗ് എന്നുകൂടി ചേര്‍ക്കേണ്ടിവരും. ലീഗിന്റെ ചെലവില്‍ ജയിച്ചു ഞെളിയുന്ന കോണ്ഗ്രസുകാരന് ലീഗിന്റെ പേര് ചുമക്കുന്നതിന് മടിവേണ്ടതില്ലല്ലോ. "ഫാസിസത്തെ തടയാന്‍ ഒന്നിക്കുക" എന്നാണ് ലീഗിന്റെ ഒറ്റയാന് കണ്‍വന്‍ഷനില്‍ കേട്ട ആഹ്വാനം. പകല്‍നേരത്ത് അതുപറയാം- ഇരുട്ടിത്തുടങ്ങുമ്പോള്‍ ചാക്കുമായി കാര്യാലയങ്ങള്‍ കയറിയിറങ്ങുകയും കെ എം ഷാജിയെപ്പോലുള്ള നാവാടികളെക്കൊണ്ട് മോഡിസ്തുതി ആലപിപ്പിക്കുകയുമാകാം.<br /><br />*<br />ഹൈക്കോടതിയില്‍നിന്ന് കേള്‍ക്കുന്നത് ചില പുതിയ ചോദ്യങ്ങളാണ്. സരിത മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് ഒരു ചോദ്യം. എന്താണ് തെറ്റ്? മുഖ്യമന്ത്രിക്കും സരിതയ്ക്കും കാണണമെന്നു തോന്നുന്നെങ്കില്‍ ഏതുനിയമമാണ് അതിനെ വിലക്കുന്നത്? അവര്‍ക്ക് എന്നും തമ്മില്‍ കാണാനുള്ള ഭാഗ്യം സിദ്ധിക്കട്ടെ എന്നുതന്നെയാണ് ശതമന്യുവിന്റെയും ആഗ്രഹം. നിയമപരമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ തെറ്റല്ലാതിരിക്കെ സരിതയെ അറിയില്ലെന്നും കണ്ടിട്ടേയില്ലെന്നും കണ്ടാല്‍ മനസ്സിലാകില്ലെന്നുമൊക്കെ ഈ ഉമ്മന്‍ചാണ്ടി പറയുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.<br /><br />തെറ്റല്ലാത്ത നിരവധി കാര്യങ്ങള്‍ വെറുതെ പ്രതിപക്ഷം കുറ്റമായി പ്രചരിപ്പിക്കുന്നുണ്ട്. സലിംരാജ് ചെയ്തതതൊന്നും തെറ്റല്ല. മുഖ്യമന്ത്രിയുടെ അകമ്പടിക്കാരന്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയത് മഹത്തായ ശരിയാകുന്നു. ജോപ്പനെ ജയിലില്‍ കിടത്തിയതാണ് തെറ്റ്. ബിജു രാധാകൃഷ്ണന് ഉമ്മന്‍ചാണ്ടിയോട് രഹസ്യംപറഞ്ഞത് ശരിയായ കാര്യങ്ങള്‍മാത്രമാണ്. ഹേമചന്ദ്രനും സംഘവും ശരിയേ ചെയ്തിട്ടുള്ളൂ. സരിത ജോപ്പനെ ഉമ്മവച്ചതില്‍ ഒട്ടുംതെറ്റില്ല. അത്തരം യാഥാര്‍ഥ്യങ്ങള്‍ കാണുന്ന കോടതിതന്നെയാണാവശ്യം. കെ സി ജോസഫ് ഇനി ജഡ്ജിമാരെ പ്രകീര്‍ത്തിക്കട്ടെ.<br /><br />*<br />അമ്പതു കിലോമീറ്ററിലധികം സ്പീഡ് എടുക്കുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നാണ് മീശാക്രോശം. കറുത്ത ഫിലിം ഒട്ടിച്ച വണ്ടികള്‍ വഴുതക്കാട് വഴി തലങ്ങും വിലങ്ങും ഓടുന്നുണ്ട്. നിലവിലുള്ള നിയമങ്ങള്‍ മീശയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ ലംഘിക്കാം. ഏറ്റവും നല്ല റോഡില്‍ ഒളിച്ചുനിന്ന് സ്പീഡ് അളന്ന് പിഴ ഈടാക്കാന്‍ മിടുമിടുക്ക്. എല്ലാ റോഡുകളിലും ഒരേ സ്പീഡ് എങ്ങനെ കണക്കാക്കും കമീഷണറെ? തെങ്ങിനും കമുകിനും ഒരേ തളപ്പ് പറ്റുമോ? എങ്കില്‍ അമ്പതു കിലോമീറ്ററിലധികം സ്പീഡുള്ള ഇരുചക്രവണ്ടികള്‍ നിരോധിക്കരുതോ?<br /><br />മാന്യമായി ജീവിക്കുന്നവരെ നിയമലംഘകരാക്കാന്‍ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ കൊണ്ടുവന്ന് വാര്‍ത്ത സൃഷ്ടിക്കാനുള്ള കോപ്രായംനിര്‍ത്തി ഉള്ള ജോലി മര്യാദയ്ക്ക് ചെയ്ത് മാതൃക കാണിക്കുന്നതല്ലേ നല്ലത്?</div>
ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.com1